ധാംബുള: ടെസ്റ്റിലെ ഫോം ഏകദിനത്തിലും ആവര്‍ത്തിച്ചപ്പോള്‍ പരന്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ ഇന്ത്യ ഒമ്പത് വിക്കറ്റിന് തകർത്തു. 217 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇന്ത്യ ഒരിക്കല്‍പ്പോലും സമ്മര്‍ദത്തില്‍ പെടാതെ വിജയം സ്വന്തമാക്കി. 28.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ 220 റണ്‍സ് എടുത്ത് കളി അവസാനിപ്പിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളുടെ ഏകദിന പരന്പരയിൽ ഇന്ത്യ മുന്നിലെത്തി.
ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് (132*) ഇന്ത്യക്ക് അനായാസം ജയമൊരുക്കിയത്. 90 പന്തില്‍ 20 ഫോറും മൂന്നു സിക്സുമാണ് ഇന്ത്യന്‍ ഓപ്പണര്‍ പായിച്ചത്. നായകന് വിരാട് കോഹ്ലി ( 70 പന്തില്‍ 82) ധവാന് മികച്ച പിന്തുണ നല്കി. സാവധാനം തുടങ്ങിയ രോഹിത് ശര്‍മ (4) റണ്‍ ഔട്ടാകുകയായിരുന്നു. ധവാന് തുടക്കംമുതലേ ആക്രമണമൂഡിലായിരുന്നു. ധവാനും കോഹ്ലിയും ഒത്തുചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 197 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേർ ന്ന് കെട്ടിപ്പടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ ശ്രീലങ്ക ഇതുപോലൊരു പതനം പ്രതീക്ഷിച്ചുകാണില്ല. മികച്ചനിലയില്നിന്ന് വളരെ വേഗമാണ് ലങ്ക തകര്‍ന്നത്. ഒരുഘട്ടത്തില്‍ ഒരു വിക്കറ്റിന് 139 റണ്‍സ് എന്ന ശക്തമായ നിലയില്‍നിന്നാണ് 216ന് എല്ലാവരും പുറത്തായത്. ഏഴു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍മാരാണ് ലങ്കയെ തകര്‍ത്തത്. അക്ഷര്‍ പട്ടേല്‍ (34 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ്), കേദാര്‍ ജാദവ് (26 റണ്‍സിന് രണ്ട്) എന്നിവരാണ് ലങ്കയെ തകര്‍ത്തത്. ഇവര്‍ക്കു പിന്തുണയായി യുസ്വേന്ദ്ര ചാഹലും പേസര്‍ ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം നേടി. ലങ്കന്‍ നായകന് ഉപുല്‍ തരംഗ പ്രതീക്ഷിച്ച തുടക്കം നല്കാന് ഓപ്പണര്‍മാരായ നിരോക്ഷന് ഡിക്വെലയ്ക്കും ധനുഷ്ക ഗുണതിലകയ്ക്കുമായി.
ഗുണതിലകയുടെ (35) വിക്കറ്റ് നഷ്ടമാകുമ്പോള്‍ ലങ്കയുടെ സ്കോര്‍ 74ലെത്തി. ചാഹലിനെ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ചതാണ് ഗുണതിലകയ്ക്കു തിരിച്ചടിയാ യത്. ഇരുവരും വലിയ ഷോട്ടുകളൊന്നും കളിച്ചില്ലെങ്കിലും ഇന്ത്യക്കു സമ്മര്ദമുണ്ടാക്കാനായി. കുശാല്‍ മെന്‍ഡിസിനൊപ്പം ചേര്‍ന്ന ഡിക്വെല റണ്‍റേറ്റ് ഉയര്‍ത്തിക്കൊണ്ടിരുന്നു. 20 ഓവറിലെത്തിയപ്പോള്‍ ലങ്ക നൂറു റണ്‍സ് കടന്നു. ഇതോടെ ലങ്ക മികച്ച സ്കോറിലെത്തുമെന്നു തോന്നിച്ചു. എന്നാല്‍ തിരിച്ചിറക്കം പെട്ടെന്നായിരുന്നു. കോഹ്ലി പന്ത് സ്പിന്നര്‍മാരുടെ കൈകളിലേല്പ്പിച്ചു. അക്ഷറും ജാദവും ചേര്‍ന്ന് ലങ്കയെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങി. ജാദവിന്റെ വേഗം കുറഞ്ഞ പന്തുകള്‍ക്കു പുറമെ അക്ഷര്‍ ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞതോടെ ലങ്കന്‍ സ്കോറിംഗിനു കടിഞ്ഞാണായി. ഇതിനിടെ ഡിക്വെലയെ (64) ജാദവ് വിക്കറ്റിനു മുന്നില്‍ കുരുക്കി. ലങ്കന്‍ സ്കോര്‍ 139. മെന്‍ഡിസിനെ (36) അക്ഷര്‍ ക്ലീന്‍ബൗള്‍ഡാക്കി. ഈ രണ്ടു വിക്കറ്റുകള്‍ ലങ്കയുടെ തകര്‍ച്ചയ്ക്കുള്ള തുടക്കമായിരുന്നു. ജാദവ് എറിഞ്ഞ ഫുള്‍ടോസിൽ കൂറ്റന്‍ അടിക്കു ശ്രമിച്ച ഉപുല്‍ തരംഗ (13) ധവാനു ക്യാച്ച് നല്കി. പിന്നീട് കണ്ടത് മധ്യനിരയിലുള്ളവരും വാലറ്റക്കാരും ഒന്നിനു പിറകെ ഒന്നായി തിരിച്ചു പവലിയനിലേക്കു നടക്കുന്നതാണ് കണ്ടത്. ചമാര കപുഗേദരയുടെ (1) അനാവശ്യമായ ഓട്ടം കോഹ്ലിയുടെ നേരിട്ടുള്ള ത്രോയില്‍ അവസാനിച്ചു. വിക്കറ്റ് വീഴ്ചയ്ക്കിടയിൽ എയ്ഞ്ചലോ മാത്യൂസ് (36 നോട്ടൗട്ട്)ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും കൂട്ടുകൊടുക്കാന്‍ ആളില്ലായിരുന്നു.
സ്കോര്‍ബോര്‍ഡ്
ശ്രീലങ്ക ബാറ്റിംഗ്
ഡിക്വെല എല്‍ബിഡബ്ല്യു ജാദവ് 64, ഗുണതിലക സി രാഹുല്‍ ബി ചാഹല്‍ 35, മെന്‍ഡിസ് ബി അക്ഷര്‍ 36, തരംഗ സി ധവാന് ബി ജാദവ് 13, മാത്യൂസ് നോട്ടൗട്ട് 36, കപുഗേദര റണ്‍ ഔട്ട് 1, ഹസാരംഗ സി ജാദവ് ബി അക്ഷര്‍ 2, പെരേര ബി ബുംറ 0, സന്ധാകന് എല്‍ബിഡബ്ല്യു ബി അക്ഷര്‍ 5, മലിംഗ സ്റ്റംപ്ഡ് ധോണി ബി ചാഹല്‍ 8, വിശ്വ ഫെര്‍ണാണ്ടോ ബി ബുംറ 0 എക്സ്ട്രാസ് 16, ആകെ 43.2 ഓവറില്‍ 216ന് എല്ലാവരും പുറത്ത്.
ബൗളിംഗ്
ഭുവനേശ്വര്‍ കുമാര്‍ 6-0-33-0, പാണ്ഡ്യ 6-0-35-0, ബുംറ 6.2 -0-22-2, ചാഹല്‍ 10-0-60-2, ജാദവ് 5-0-26-2, അക്ഷര്‍ 10-0-34-3
ഇന്ത്യ ബാറ്റിംഗ്
രോഹിത് ശര്‍മ റണ്‍ ഔട്ട് 4, ധവാന് നോട്ടൗട്ട് 132, കോഹ്ലി നോട്ടൗട്ട് 82, എക്സ്ട്രാസ് 2, ആകെ 28.5 ഓവറില്‍ ഒരു വിക്കറ്റിന് 220.
ബൗളിംഗ്
മലിംഗ 8-0-52-0, ഫെര്‍ണാണ്ടോ 6-0-43-0, മാത്യൂസ് 2-0-9-0, പെരേര 2-0-18-0, സന്ധാകന് 6-0-63-0, ഡി സില്‍വ 4.5-0-35-0
ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് (132*) ഇന്ത്യക്ക് അനായാസം ജയമൊരുക്കിയത്. 90 പന്തില്‍ 20 ഫോറും മൂന്നു സിക്സുമാണ് ഇന്ത്യന്‍ ഓപ്പണര്‍ പായിച്ചത്. നായകന് വിരാട് കോഹ്ലി ( 70 പന്തില്‍ 82) ധവാന് മികച്ച പിന്തുണ നല്കി. സാവധാനം തുടങ്ങിയ രോഹിത് ശര്‍മ (4) റണ്‍ ഔട്ടാകുകയായിരുന്നു. ധവാന് തുടക്കംമുതലേ ആക്രമണമൂഡിലായിരുന്നു. ധവാനും കോഹ്ലിയും ഒത്തുചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 197 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേർ ന്ന് കെട്ടിപ്പടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ ശ്രീലങ്ക ഇതുപോലൊരു പതനം പ്രതീക്ഷിച്ചുകാണില്ല. മികച്ചനിലയില്നിന്ന് വളരെ വേഗമാണ് ലങ്ക തകര്‍ന്നത്. ഒരുഘട്ടത്തില്‍ ഒരു വിക്കറ്റിന് 139 റണ്‍സ് എന്ന ശക്തമായ നിലയില്‍നിന്നാണ് 216ന് എല്ലാവരും പുറത്തായത്. ഏഴു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍മാരാണ് ലങ്കയെ തകര്‍ത്തത്. അക്ഷര്‍ പട്ടേല്‍ (34 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ്), കേദാര്‍ ജാദവ് (26 റണ്‍സിന് രണ്ട്) എന്നിവരാണ് ലങ്കയെ തകര്‍ത്തത്. ഇവര്‍ക്കു പിന്തുണയായി യുസ്വേന്ദ്ര ചാഹലും പേസര്‍ ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം നേടി. ലങ്കന്‍ നായകന് ഉപുല്‍ തരംഗ പ്രതീക്ഷിച്ച തുടക്കം നല്കാന് ഓപ്പണര്‍മാരായ നിരോക്ഷന് ഡിക്വെലയ്ക്കും ധനുഷ്ക ഗുണതിലകയ്ക്കുമായി.
ഗുണതിലകയുടെ (35) വിക്കറ്റ് നഷ്ടമാകുമ്പോള്‍ ലങ്കയുടെ സ്കോര്‍ 74ലെത്തി. ചാഹലിനെ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ചതാണ് ഗുണതിലകയ്ക്കു തിരിച്ചടിയാ യത്. ഇരുവരും വലിയ ഷോട്ടുകളൊന്നും കളിച്ചില്ലെങ്കിലും ഇന്ത്യക്കു സമ്മര്ദമുണ്ടാക്കാനായി. കുശാല്‍ മെന്‍ഡിസിനൊപ്പം ചേര്‍ന്ന ഡിക്വെല റണ്‍റേറ്റ് ഉയര്‍ത്തിക്കൊണ്ടിരുന്നു. 20 ഓവറിലെത്തിയപ്പോള്‍ ലങ്ക നൂറു റണ്‍സ് കടന്നു. ഇതോടെ ലങ്ക മികച്ച സ്കോറിലെത്തുമെന്നു തോന്നിച്ചു. എന്നാല്‍ തിരിച്ചിറക്കം പെട്ടെന്നായിരുന്നു. കോഹ്ലി പന്ത് സ്പിന്നര്‍മാരുടെ കൈകളിലേല്പ്പിച്ചു. അക്ഷറും ജാദവും ചേര്‍ന്ന് ലങ്കയെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങി. ജാദവിന്റെ വേഗം കുറഞ്ഞ പന്തുകള്‍ക്കു പുറമെ അക്ഷര്‍ ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞതോടെ ലങ്കന്‍ സ്കോറിംഗിനു കടിഞ്ഞാണായി. ഇതിനിടെ ഡിക്വെലയെ (64) ജാദവ് വിക്കറ്റിനു മുന്നില്‍ കുരുക്കി. ലങ്കന്‍ സ്കോര്‍ 139. മെന്‍ഡിസിനെ (36) അക്ഷര്‍ ക്ലീന്‍ബൗള്‍ഡാക്കി. ഈ രണ്ടു വിക്കറ്റുകള്‍ ലങ്കയുടെ തകര്‍ച്ചയ്ക്കുള്ള തുടക്കമായിരുന്നു. ജാദവ് എറിഞ്ഞ ഫുള്‍ടോസിൽ കൂറ്റന്‍ അടിക്കു ശ്രമിച്ച ഉപുല്‍ തരംഗ (13) ധവാനു ക്യാച്ച് നല്കി. പിന്നീട് കണ്ടത് മധ്യനിരയിലുള്ളവരും വാലറ്റക്കാരും ഒന്നിനു പിറകെ ഒന്നായി തിരിച്ചു പവലിയനിലേക്കു നടക്കുന്നതാണ് കണ്ടത്. ചമാര കപുഗേദരയുടെ (1) അനാവശ്യമായ ഓട്ടം കോഹ്ലിയുടെ നേരിട്ടുള്ള ത്രോയില്‍ അവസാനിച്ചു. വിക്കറ്റ് വീഴ്ചയ്ക്കിടയിൽ എയ്ഞ്ചലോ മാത്യൂസ് (36 നോട്ടൗട്ട്)ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും കൂട്ടുകൊടുക്കാന്‍ ആളില്ലായിരുന്നു.
സ്കോര്‍ബോര്‍ഡ്
ശ്രീലങ്ക ബാറ്റിംഗ്
ഡിക്വെല എല്‍ബിഡബ്ല്യു ജാദവ് 64, ഗുണതിലക സി രാഹുല്‍ ബി ചാഹല്‍ 35, മെന്‍ഡിസ് ബി അക്ഷര്‍ 36, തരംഗ സി ധവാന് ബി ജാദവ് 13, മാത്യൂസ് നോട്ടൗട്ട് 36, കപുഗേദര റണ്‍ ഔട്ട് 1, ഹസാരംഗ സി ജാദവ് ബി അക്ഷര്‍ 2, പെരേര ബി ബുംറ 0, സന്ധാകന് എല്‍ബിഡബ്ല്യു ബി അക്ഷര്‍ 5, മലിംഗ സ്റ്റംപ്ഡ് ധോണി ബി ചാഹല്‍ 8, വിശ്വ ഫെര്‍ണാണ്ടോ ബി ബുംറ 0 എക്സ്ട്രാസ് 16, ആകെ 43.2 ഓവറില്‍ 216ന് എല്ലാവരും പുറത്ത്.
ബൗളിംഗ്
ഭുവനേശ്വര്‍ കുമാര്‍ 6-0-33-0, പാണ്ഡ്യ 6-0-35-0, ബുംറ 6.2 -0-22-2, ചാഹല്‍ 10-0-60-2, ജാദവ് 5-0-26-2, അക്ഷര്‍ 10-0-34-3
ഇന്ത്യ ബാറ്റിംഗ്
രോഹിത് ശര്‍മ റണ്‍ ഔട്ട് 4, ധവാന് നോട്ടൗട്ട് 132, കോഹ്ലി നോട്ടൗട്ട് 82, എക്സ്ട്രാസ് 2, ആകെ 28.5 ഓവറില്‍ ഒരു വിക്കറ്റിന് 220.
ബൗളിംഗ്
മലിംഗ 8-0-52-0, ഫെര്‍ണാണ്ടോ 6-0-43-0, മാത്യൂസ് 2-0-9-0, പെരേര 2-0-18-0, സന്ധാകന് 6-0-63-0, ഡി സില്‍വ 4.5-0-35-0