സിന്‍സിനാറ്റി: സ്പാനിഷ് താരം റാഫേൽ നദാല്‍ ടെന്നീസ് ലോകറാങ്കിംഗില്‍ വീണ്ടും ഒന്നാമത്. മൂന്നു വര്‍ഷത്തിനു ശേഷമാണ് നദാല്‍ ഒന്നാമനാകുന്നത്. തീവ്രവാദി ആക്രമണത്തില്‍ രാജ്യം ഞെട്ടിയിരിക്കുന്ന സാഹചര്യത്തില്‍ തനിക്കുണ്ടായ നേട്ടത്തില്‍ സന്തോഷിക്കാനാകുന്നില്ല എന്ന് നദാല്‍ പറഞ്ഞു. യു എസ് ഓപ്പണിന്റെ ഒരുക്കമായി വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനോട് നദാല്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.
രണ്ടാഴ്ചകളിലായി നടന്ന രണ്ട് ആക്രമണങ്ങളില്‍ 14 പേരാണ് മരിച്ചത്.മരിച്ചവരോടുള്ള ആദരസൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് നദാല്‍ കളിച്ചത്. താനുള്‍പ്പടെ ഓരോ സ്പാനിഷ് പൗരനും ദുരന്തം ഏല്‍പ്പിച്ച ആഘാതത്തിലാണ്. ഒരിടത്തും സുരക്ഷിതരല്ല എന്ന സത്യം ബോധ്യപ്പെടുന്നുവെന്ന് താരം പറഞ്ഞു. മറ്റൊരു സ്പാനിഷ് താരം ആല്‍ബര്‍ട്ട് റാമോസ്, വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യന്‍ ഗാര്ബിന് മുഗുരുസ എന്നിവരും കറുത്ത റിബണ്‍ ധരിച്ചാണ് മത്സരിച്ചത്.
രണ്ടാഴ്ചകളിലായി നടന്ന രണ്ട് ആക്രമണങ്ങളില്‍ 14 പേരാണ് മരിച്ചത്.മരിച്ചവരോടുള്ള ആദരസൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് നദാല്‍ കളിച്ചത്. താനുള്‍പ്പടെ ഓരോ സ്പാനിഷ് പൗരനും ദുരന്തം ഏല്‍പ്പിച്ച ആഘാതത്തിലാണ്. ഒരിടത്തും സുരക്ഷിതരല്ല എന്ന സത്യം ബോധ്യപ്പെടുന്നുവെന്ന് താരം പറഞ്ഞു. മറ്റൊരു സ്പാനിഷ് താരം ആല്‍ബര്‍ട്ട് റാമോസ്, വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യന്‍ ഗാര്ബിന് മുഗുരുസ എന്നിവരും കറുത്ത റിബണ്‍ ധരിച്ചാണ് മത്സരിച്ചത്.