ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ ഇന്ന് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ആഴ്സണല്‍ ടീമുകളിറങ്ങും. ഇതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്സണലും ആദ്യ മത്സരങ്ങളില്‍ ജയിച്ചിരുന്നു. ലിവര്‍പൂളിന് സമനില നേടാനേ സാധിച്ചുള്ളു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്സണലിനും എവേ പോരാട്ടങ്ങളാണ്. യുണൈറ്റഡ് സ്വാന്‍സി സിറ്റിയെയും ആഴ്സണല്‍ സ്റ്റോക് സിറ്റിയെയും നേരിടും. ലിവര്‍പൂള്‍ സ്വന്തം ഗ്രൗണ്ട് ആന്‍ഫീല്‍ഡില്‍ ക്രിസ്റ്റല്‍ പാലസുമായി ഏറ്റുമുട്ടും.
എവര്ട്ടണില്നിന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയ ബെല്‍ജിയന്‍ സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കു യുണൈറ്റഡിന്റെ ജഴ്സിയില്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ രണ്ടു ഗോളടിച്ച് ക്ലബ്ബിന്റെ പ്രതീക്ഷ കാത്തു. കഴിഞ്ഞ സീസണില്‍ റിക്കാര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയ പോള്‍ പോഗ്ബയും ഗോള്‍ നേടിയിരുന്നു. യുണൈറ്റഡിന് സ്വാന്‍സി സിറ്റി വലിയ എതിരാളികളൊന്നുമല്ല. വെയ്ൽസിലെ ലിബര്‍ട്ടി സ്റ്റേഡിയത്തിലെ കാണികളുടെ ആവേശത്തില്‍ സ്വാന്‍സി സിറ്റി കളിച്ചാല്‍ ഹൊസെ മൗറിഞ്ഞോയുടെ ടീം പേടിക്കണം. ഈ സീസണിലെ താര കൈമാറ്റത്തില്‍ സ്വാന്സിക്കു പ്രധാനപ്പെട്ട പല കളിക്കാരെ പലരെയും നഷ്ടമായി.
സീസണില്‍ ആദ്യ മത്സരത്തില്‍ സ്വാന്‍സി സതാംപ്ടണുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സ്വന്തം ഗ്രൗണ്ടില്‍ സ്വന്തം കാണികളുടെ മുന്നില്‍ കളിച്ച് യുണൈറ്റഡിനെപ്പോലെ ശക്തമായ ടീമിനെതിരേ വിജയം നേടാനായാല്‍ സ്വാന്സിയുടെ മുന്നോട്ടുള്ള യാത്രയ്ക്കത് ഊര്‍ജം പകരം. ഒരു സമനിലയാണെങ്കില്‍ പോലും വലിയ നേട്ടമാകും.
ആദ്യ മത്സരം ജയിച്ച യുണൈറ്റഡ് സ്വാന്‍സി സിറ്റിയെ പോലെ ദുര്‍ബല സംഘത്തെ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ കുറെ സീസണുകളായി പ്രീമിയര്‍ ലീഗ് കിരീടം ചുവന്ന ചെകുത്താന്മാര്ക്ക് അന്യമാണ്.
ആദ്യ മത്സരത്തില്‍ വാറ്റ്ഫഡിനോട് അവസാന നിമിഷം 3-3ന് സമനില വഴങ്ങേണ്ടിവന്ന ലിവര്‍പൂള്‍ ജയത്തോടെ വിജയപാതയില്‍ എത്താനുള്ള ഒരുക്കത്തിലാണ്. എതിരാളികളായ ക്രിസ്റ്റല്‍ പാലസിന് സീസണിലെ ആദ്യ മത്സരത്തിൽ തോല്‍വിയായിരുന്നു. ലിവര്‍പൂളിനുവേണ്ടി ആദ്യ മത്സരത്തില്‍ സാദിയോ മാനെ, ലിവര്‍പൂളിനായി അരങ്ങേറിയ മുഹമദ് സാലഹ് എന്നിവര്‍ ഗോള്‍ നേടിയിരുന്നു. ലിവര്‍പൂള്‍ പ്ലേമേക്കര്‍ ഫിലിപ്പെ കുടിഞ്ഞോ ഇന്നത്തെ മത്സരത്തില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പായിട്ടില്ല. പരിക്കിനെത്തുടര്‍ന്നാണ് കുടിഞ്ഞോയെ ഉള്‍പ്പെടുത്താതെന്നാണ് പരിശീലന് യുര്‍ഗന്‍ ക്ലോപ് പറഞ്ഞത്. ബാഴ്സലോണ കുടിഞ്ഞോയെ സ്വന്തമാക്കാനായി രംഗത്തുണ്ട്. ക്ലബിൽ നിന്ന് വിടുതൽ ആവശ്യപ്പെട്ട് ബ്രസീലിയന്‍ താരം കത്ത് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുന്നേറ്റനിരയില്‍ കരുത്തുണ്ടെങ്കിലും പ്രതിരോധത്തിലെ പാളിച്ചകളാണ് കഴിഞ്ഞ കളിയില്‍ ലിവര്‍പൂളിന്റെ ജയം തടഞ്ഞത്.
ഏപ്രിലില്‍ ആന്‍ഫീല്‍ഡില്‍ പാലസ് ജയിച്ചിരുന്നു. അതുകൊണ്ട് ഒരിക്കല്‍ക്കൂടി സ്വന്തം കാണികളുടെ മുന്നില്‍ തോല്‍വി അറിയാതിരിക്കാനാണ് ഇറങ്ങുന്നത്.ആഴ്സണല്‍ അത്യന്തം ആവേശകരമായ ആദ്യ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ 4-3ന് തകര്‍ത്തിരുന്നു. തോല്‍വിയെ ഉറ്റുനോക്കുകയായിരുന്ന ആഴ്സണലിന് അവസാന പത്തു മിനിറ്റിനുള്ളില്‍ നേടിയ രണ്ടു ഗോളുകളാണ് വിജയം നല്‍കിയത്. സ്റ്റോക് സിറ്റിക്ക് ആദ്യ മത്സരത്തില്‍ പരാജയമായിരുന്നു.
ഇന്നത്തെ മത്സരങ്ങള്‍
സ്വാന്‍സി- മാഞ്ചസ്റ്റർ യുണൈറ്റഡ് വൈകുന്നേരം 5.00
സതാംപ്ടണ്-വെസ്റ്റ് ഹാം രാത്രി 7.30
ബോണ്‍മൗത്ത്-വാറ്റ്ഫര്ഡ് രാത്രി 7.30
ലിവര്‍പൂള്‍-ക്രിസ്റ്റല്‍ പാലസ് രാത്രി 7.30
ലെസ്റ്റര്‍ സിറ്റി-ബ്രൈറ്റണ് രാത്രി 7.30
ബേണ്‍ലി-വെസ്റ്റ് ബ്രോം രാത്രി 7.30
സ്റ്റോക് സിറ്റി-ആഴ്സണല്‍ രാത്രി 10.00
എവര്ട്ടണില്നിന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയ ബെല്‍ജിയന്‍ സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കു യുണൈറ്റഡിന്റെ ജഴ്സിയില്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ രണ്ടു ഗോളടിച്ച് ക്ലബ്ബിന്റെ പ്രതീക്ഷ കാത്തു. കഴിഞ്ഞ സീസണില്‍ റിക്കാര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയ പോള്‍ പോഗ്ബയും ഗോള്‍ നേടിയിരുന്നു. യുണൈറ്റഡിന് സ്വാന്‍സി സിറ്റി വലിയ എതിരാളികളൊന്നുമല്ല. വെയ്ൽസിലെ ലിബര്‍ട്ടി സ്റ്റേഡിയത്തിലെ കാണികളുടെ ആവേശത്തില്‍ സ്വാന്‍സി സിറ്റി കളിച്ചാല്‍ ഹൊസെ മൗറിഞ്ഞോയുടെ ടീം പേടിക്കണം. ഈ സീസണിലെ താര കൈമാറ്റത്തില്‍ സ്വാന്സിക്കു പ്രധാനപ്പെട്ട പല കളിക്കാരെ പലരെയും നഷ്ടമായി.
സീസണില്‍ ആദ്യ മത്സരത്തില്‍ സ്വാന്‍സി സതാംപ്ടണുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സ്വന്തം ഗ്രൗണ്ടില്‍ സ്വന്തം കാണികളുടെ മുന്നില്‍ കളിച്ച് യുണൈറ്റഡിനെപ്പോലെ ശക്തമായ ടീമിനെതിരേ വിജയം നേടാനായാല്‍ സ്വാന്സിയുടെ മുന്നോട്ടുള്ള യാത്രയ്ക്കത് ഊര്‍ജം പകരം. ഒരു സമനിലയാണെങ്കില്‍ പോലും വലിയ നേട്ടമാകും.
ആദ്യ മത്സരം ജയിച്ച യുണൈറ്റഡ് സ്വാന്‍സി സിറ്റിയെ പോലെ ദുര്‍ബല സംഘത്തെ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ കുറെ സീസണുകളായി പ്രീമിയര്‍ ലീഗ് കിരീടം ചുവന്ന ചെകുത്താന്മാര്ക്ക് അന്യമാണ്.
ആദ്യ മത്സരത്തില്‍ വാറ്റ്ഫഡിനോട് അവസാന നിമിഷം 3-3ന് സമനില വഴങ്ങേണ്ടിവന്ന ലിവര്‍പൂള്‍ ജയത്തോടെ വിജയപാതയില്‍ എത്താനുള്ള ഒരുക്കത്തിലാണ്. എതിരാളികളായ ക്രിസ്റ്റല്‍ പാലസിന് സീസണിലെ ആദ്യ മത്സരത്തിൽ തോല്‍വിയായിരുന്നു. ലിവര്‍പൂളിനുവേണ്ടി ആദ്യ മത്സരത്തില്‍ സാദിയോ മാനെ, ലിവര്‍പൂളിനായി അരങ്ങേറിയ മുഹമദ് സാലഹ് എന്നിവര്‍ ഗോള്‍ നേടിയിരുന്നു. ലിവര്‍പൂള്‍ പ്ലേമേക്കര്‍ ഫിലിപ്പെ കുടിഞ്ഞോ ഇന്നത്തെ മത്സരത്തില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പായിട്ടില്ല. പരിക്കിനെത്തുടര്‍ന്നാണ് കുടിഞ്ഞോയെ ഉള്‍പ്പെടുത്താതെന്നാണ് പരിശീലന് യുര്‍ഗന്‍ ക്ലോപ് പറഞ്ഞത്. ബാഴ്സലോണ കുടിഞ്ഞോയെ സ്വന്തമാക്കാനായി രംഗത്തുണ്ട്. ക്ലബിൽ നിന്ന് വിടുതൽ ആവശ്യപ്പെട്ട് ബ്രസീലിയന്‍ താരം കത്ത് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുന്നേറ്റനിരയില്‍ കരുത്തുണ്ടെങ്കിലും പ്രതിരോധത്തിലെ പാളിച്ചകളാണ് കഴിഞ്ഞ കളിയില്‍ ലിവര്‍പൂളിന്റെ ജയം തടഞ്ഞത്.
ഏപ്രിലില്‍ ആന്‍ഫീല്‍ഡില്‍ പാലസ് ജയിച്ചിരുന്നു. അതുകൊണ്ട് ഒരിക്കല്‍ക്കൂടി സ്വന്തം കാണികളുടെ മുന്നില്‍ തോല്‍വി അറിയാതിരിക്കാനാണ് ഇറങ്ങുന്നത്.ആഴ്സണല്‍ അത്യന്തം ആവേശകരമായ ആദ്യ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ 4-3ന് തകര്‍ത്തിരുന്നു. തോല്‍വിയെ ഉറ്റുനോക്കുകയായിരുന്ന ആഴ്സണലിന് അവസാന പത്തു മിനിറ്റിനുള്ളില്‍ നേടിയ രണ്ടു ഗോളുകളാണ് വിജയം നല്‍കിയത്. സ്റ്റോക് സിറ്റിക്ക് ആദ്യ മത്സരത്തില്‍ പരാജയമായിരുന്നു.
ഇന്നത്തെ മത്സരങ്ങള്‍
സ്വാന്‍സി- മാഞ്ചസ്റ്റർ യുണൈറ്റഡ് വൈകുന്നേരം 5.00
സതാംപ്ടണ്-വെസ്റ്റ് ഹാം രാത്രി 7.30
ബോണ്‍മൗത്ത്-വാറ്റ്ഫര്ഡ് രാത്രി 7.30
ലിവര്‍പൂള്‍-ക്രിസ്റ്റല്‍ പാലസ് രാത്രി 7.30
ലെസ്റ്റര്‍ സിറ്റി-ബ്രൈറ്റണ് രാത്രി 7.30
ബേണ്‍ലി-വെസ്റ്റ് ബ്രോം രാത്രി 7.30
സ്റ്റോക് സിറ്റി-ആഴ്സണല്‍ രാത്രി 10.00