ട്രാക്ക് വിട്ട കളികൾ / സി.കെ. രാജേഷ്കുമാര്‍-3
അത്ലറ്റിക് ഫെഡറേഷനിലെ സെക്രട്ടറിയുടെ പേരില്‍ ഒരു സര്‍ക്കുലര്‍ ഈയടുത്ത കാലത്ത് ഒരു ദേശീയ പരിശീലകനു ലഭിച്ചു. സര്‍ക്കുലറിലെ പ്രതിപാദ്യവിഷയം പ്രസക്തമല്ല. എന്നാല്‍, സര്‍ക്കുലറുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകള്‍ വളരെ പ്രധാനപ്പെട്ടതാണ്. സര്‍ക്കുലറിലെ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പരിശീലകന് സെക്രട്ടറിയെ നേരിട്ടു വിളിച്ചു. അദ്ദേഹത്തിന്റെ മറുപടി ഞെട്ടിക്കും. “ഏത് സര്‍ക്കുലര്‍, ഞാന്‍ അറിഞ്ഞിട്ടില്ലല്ലോ!’’ ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം സെക്രട്ടറി ചില ചേഷ്ടകളുടെ സ്വരം പുറപ്പെടുവിപ്പിച്ചുകൊണ്ട് പറഞ്ഞു, “നേരാ ആ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അനു സരിക്കണം.’’ സത്യത്തില്‍ അത്ലറ്റിക് ഫെഡറേഷന്റെ നടത്തിപ്പു രീതിയെക്കുറിച്ച് ഏവരുടെയും ശ്രദ്ധക്ഷണിക്കാനുള്ള ഒരു ചെറിയ ഉദാഹരണം മാത്രമാണിത്. ഇനി ഒരു പേരിലേക്കു പോകാം.
ലളിത് ഭാനോട്ട്, ഈ പേര് ഇന്നു പലര്‍ക്കും സുപരിചിതമാണ്. 2010ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് അഴിക്കുള്ളിലായ അതേ മനുഷ്യന്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) മുന്‍ പ്രസിഡന്റ് സാക്ഷാല്‍ സുരേഷ് കല്‍മാഡിയുടെ വലംകൈ, കോമണ്‍വെല്‍ത്ത് ഗെയിസിന്റെ സെക്രട്ടറി ജനറല്‍. സര്‍വോപരി അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ മുന്‍ സെക്രട്ടറി. 15 വര്‍ഷത്തോളമാണ് ഈ പദവിയിലിരുന്നത്. അതുകൊണ്ടുതന്നെ ഫെഡറേഷനിലെ കാര്യങ്ങള്‍ എ ടു സെഡ് ഭാനോട്ടിന്റെ അറിവോടെയേ നടക്കൂ. സര്‍വ പ്രതാപത്തോടെ എഎഫ്ഐയില്‍ വിളങ്ങവെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുകാരനായി ഭാനോട്ട് എത്തുന്നത്. അവിടെ അഴിമതിയുടെ കുംഭമേള തന്നെ നടത്തിയെന്ന ആരോപണമാണ് ഭാനോട്ടിനെതിരേ ഉയര്‍ന്നത്. അന്വേഷണത്തില്‍ ഭാനോട്ട് കുറ്റക്കാരനെന്നു തെളിയുകയും അറസ്റ്റിലാവുകയും ചെയ്തു.
എന്നാല്‍, അധികകാലം വൈകാതെ ജയില്‍ മോചിതനായി തിരിച്ചെത്തി. പ്രത്യേക സ്ഥാനമൊന്നുമില്ലെങ്കിലും പ്ലാനിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയില്‍ തിരിച്ചെത്താന്‍ ഭാനോട്ടിനായി. പൊതുയോഗം നടക്കുമ്പോള്‍ അധ്യക്ഷപദവിയില്‍ ഇരിക്കേണ്ടത് ആദില്‍ സുമരിവാലയാണെങ്കിലും ആ റോള്‍ നിര്‍വഹിക്കുന്നയാള്‍ ഭാനോട്ടാണ്. ഭാനോട്ടിന്റെ തീര്‍പ്പുകള്‍ക്ക് ശരി മൂളുക എന്ന ഉത്തരവാദിത്വമാണ് സുമരിവാലയ്ക്കും സെക്രട്ടറി സി.കെ. വത്സനുമുള്ളത്. ഇരുവരുമില്ലാത്തപ്പോഴും ഇരുവരുമായി ആലോചിക്കാതെയും ഭാനോട്ട് തീരുമാനങ്ങളെടുത്തു നടപ്പിലാക്കും. എതിര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. അഥവാ എതിര്‍ത്താല്‍ ആ സ്ഥാനത്ത് പിന്നെ കാണില്ല. അതുകൊണ്ടു തന്നെ ഭാനോട്ടിനെ എതിര്‍ക്കാന്‍ ആരും രംഗത്തെത്തില്ല. മുമ്പ് പരാമര്‍ശിച്ച സര്‍ക്കുലറും അതുപോലെ വന്നതാണ്. ഭാനോട്ട് എടുത്ത തീരുമാനം പരിശീലകരെ അറിയിച്ചു. നടപ്പിലാക്കണമെന്ന കര്‍ശന നിര്‍ദേശവും നല്കി.
മീറ്റുകളുടെ നടത്തിപ്പു മുതല്‍ ടീം സെലക്്ഷന്‍ വരെയുള്ള കാര്യങ്ങള്‍ ഭാനോട്ട് തീരുമാനിക്കും. അതു നടപ്പിലാക്കാനുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവിലെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെ. മലയാളികളുടെ പ്രിയ താരം പി.യു. ചിത്രയ്ക്ക് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇടം ലഭിക്കാതിരുന്നതിനു പിന്നിലും ഭാനോട്ടിന്റെ കൈകളുണ്ട്. സെലക്്ഷന്‍ കമ്മിറ്റിയും നിരീക്ഷകരുമൊക്കെ ഇക്കാര്യത്തില്‍ കുറ്റക്കാരെങ്കിലും ടീം സെലക്്ഷനിലെ മുഖ്യ സൂത്രധാരന്‍ എന്ന നിലയ്ക്ക് ഭാനോട്ടിന്റെ ഇടപെടല്‍ സംശയിക്കത്തക്കതാണ്. ആരൊക്കെ ടീമിലുണ്ടാകണം ഒഫീഷ്യല്‍സ് ആരൊക്കെയാവണം എന്ന കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം ഭാനോട്ടിന്റെയാണ്. അതില്‍ സംശയമുന്നയിക്കാനും എതിര്വാക്കു പറയാനും ആര്‍ക്കും അധികാരില്ല.
2015ലെ ലോക ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഒഫീഷ്യല്‍സിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ആരാലും അധികം അറിയപ്പെടാത്ത ഒരു പരിശീലകന് ഉള്‍പ്പെട്ടു. രാജസ്ഥാനില്നിന്നുള്ളയാളായിരുന്നു അദ്ദേഹം. ലണ്ടനില്‍ നടന്ന മീറ്റില്‍ പങ്കെടുക്കാന്‍ പോയ സംഘത്തിനൊപ്പം ഇയാളും ഉണ്ടായിരുന്നു. ആരും എതിര്‍ത്തില്ല. ഒടുവില്‍ ലണ്ടനിലെത്തിയ അദ്ദേഹം മീറ്റ് കഴിഞ്ഞിട്ടും ടീമിനൊപ്പം തിരിച്ചെത്തിയില്ല. അദ്ദേഹത്തിന്റെ മകള്‍ പഠിക്കുന്നത് ലണ്ടനിലായിരുന്നു. ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന വേദിയില്‍നിന്നു മുങ്ങിയ അദ്ദേഹം മകള്‍ക്കൊപ്പം തങ്ങി ഒരു മാസത്തിനു ശേഷമാണ് മടങ്ങിയെത്തിയത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആ പരിശീലകനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഭാനോട്ടിന്റെ അറിവോടെയായിരുന്നു ഈ പരിശീലകന്റെ യാത്രയും.
(തുടരും)
അത്ലറ്റിക് ഫെഡറേഷനിലെ സെക്രട്ടറിയുടെ പേരില്‍ ഒരു സര്‍ക്കുലര്‍ ഈയടുത്ത കാലത്ത് ഒരു ദേശീയ പരിശീലകനു ലഭിച്ചു. സര്‍ക്കുലറിലെ പ്രതിപാദ്യവിഷയം പ്രസക്തമല്ല. എന്നാല്‍, സര്‍ക്കുലറുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകള്‍ വളരെ പ്രധാനപ്പെട്ടതാണ്. സര്‍ക്കുലറിലെ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പരിശീലകന് സെക്രട്ടറിയെ നേരിട്ടു വിളിച്ചു. അദ്ദേഹത്തിന്റെ മറുപടി ഞെട്ടിക്കും. “ഏത് സര്‍ക്കുലര്‍, ഞാന്‍ അറിഞ്ഞിട്ടില്ലല്ലോ!’’ ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം സെക്രട്ടറി ചില ചേഷ്ടകളുടെ സ്വരം പുറപ്പെടുവിപ്പിച്ചുകൊണ്ട് പറഞ്ഞു, “നേരാ ആ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അനു സരിക്കണം.’’ സത്യത്തില്‍ അത്ലറ്റിക് ഫെഡറേഷന്റെ നടത്തിപ്പു രീതിയെക്കുറിച്ച് ഏവരുടെയും ശ്രദ്ധക്ഷണിക്കാനുള്ള ഒരു ചെറിയ ഉദാഹരണം മാത്രമാണിത്. ഇനി ഒരു പേരിലേക്കു പോകാം.
ലളിത് ഭാനോട്ട്, ഈ പേര് ഇന്നു പലര്‍ക്കും സുപരിചിതമാണ്. 2010ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് അഴിക്കുള്ളിലായ അതേ മനുഷ്യന്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) മുന്‍ പ്രസിഡന്റ് സാക്ഷാല്‍ സുരേഷ് കല്‍മാഡിയുടെ വലംകൈ, കോമണ്‍വെല്‍ത്ത് ഗെയിസിന്റെ സെക്രട്ടറി ജനറല്‍. സര്‍വോപരി അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ മുന്‍ സെക്രട്ടറി. 15 വര്‍ഷത്തോളമാണ് ഈ പദവിയിലിരുന്നത്. അതുകൊണ്ടുതന്നെ ഫെഡറേഷനിലെ കാര്യങ്ങള്‍ എ ടു സെഡ് ഭാനോട്ടിന്റെ അറിവോടെയേ നടക്കൂ. സര്‍വ പ്രതാപത്തോടെ എഎഫ്ഐയില്‍ വിളങ്ങവെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുകാരനായി ഭാനോട്ട് എത്തുന്നത്. അവിടെ അഴിമതിയുടെ കുംഭമേള തന്നെ നടത്തിയെന്ന ആരോപണമാണ് ഭാനോട്ടിനെതിരേ ഉയര്‍ന്നത്. അന്വേഷണത്തില്‍ ഭാനോട്ട് കുറ്റക്കാരനെന്നു തെളിയുകയും അറസ്റ്റിലാവുകയും ചെയ്തു.
എന്നാല്‍, അധികകാലം വൈകാതെ ജയില്‍ മോചിതനായി തിരിച്ചെത്തി. പ്രത്യേക സ്ഥാനമൊന്നുമില്ലെങ്കിലും പ്ലാനിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയില്‍ തിരിച്ചെത്താന്‍ ഭാനോട്ടിനായി. പൊതുയോഗം നടക്കുമ്പോള്‍ അധ്യക്ഷപദവിയില്‍ ഇരിക്കേണ്ടത് ആദില്‍ സുമരിവാലയാണെങ്കിലും ആ റോള്‍ നിര്‍വഹിക്കുന്നയാള്‍ ഭാനോട്ടാണ്. ഭാനോട്ടിന്റെ തീര്‍പ്പുകള്‍ക്ക് ശരി മൂളുക എന്ന ഉത്തരവാദിത്വമാണ് സുമരിവാലയ്ക്കും സെക്രട്ടറി സി.കെ. വത്സനുമുള്ളത്. ഇരുവരുമില്ലാത്തപ്പോഴും ഇരുവരുമായി ആലോചിക്കാതെയും ഭാനോട്ട് തീരുമാനങ്ങളെടുത്തു നടപ്പിലാക്കും. എതിര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. അഥവാ എതിര്‍ത്താല്‍ ആ സ്ഥാനത്ത് പിന്നെ കാണില്ല. അതുകൊണ്ടു തന്നെ ഭാനോട്ടിനെ എതിര്‍ക്കാന്‍ ആരും രംഗത്തെത്തില്ല. മുമ്പ് പരാമര്‍ശിച്ച സര്‍ക്കുലറും അതുപോലെ വന്നതാണ്. ഭാനോട്ട് എടുത്ത തീരുമാനം പരിശീലകരെ അറിയിച്ചു. നടപ്പിലാക്കണമെന്ന കര്‍ശന നിര്‍ദേശവും നല്കി.
മീറ്റുകളുടെ നടത്തിപ്പു മുതല്‍ ടീം സെലക്്ഷന്‍ വരെയുള്ള കാര്യങ്ങള്‍ ഭാനോട്ട് തീരുമാനിക്കും. അതു നടപ്പിലാക്കാനുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവിലെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെ. മലയാളികളുടെ പ്രിയ താരം പി.യു. ചിത്രയ്ക്ക് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇടം ലഭിക്കാതിരുന്നതിനു പിന്നിലും ഭാനോട്ടിന്റെ കൈകളുണ്ട്. സെലക്്ഷന്‍ കമ്മിറ്റിയും നിരീക്ഷകരുമൊക്കെ ഇക്കാര്യത്തില്‍ കുറ്റക്കാരെങ്കിലും ടീം സെലക്്ഷനിലെ മുഖ്യ സൂത്രധാരന്‍ എന്ന നിലയ്ക്ക് ഭാനോട്ടിന്റെ ഇടപെടല്‍ സംശയിക്കത്തക്കതാണ്. ആരൊക്കെ ടീമിലുണ്ടാകണം ഒഫീഷ്യല്‍സ് ആരൊക്കെയാവണം എന്ന കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം ഭാനോട്ടിന്റെയാണ്. അതില്‍ സംശയമുന്നയിക്കാനും എതിര്വാക്കു പറയാനും ആര്‍ക്കും അധികാരില്ല.
2015ലെ ലോക ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഒഫീഷ്യല്‍സിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ആരാലും അധികം അറിയപ്പെടാത്ത ഒരു പരിശീലകന് ഉള്‍പ്പെട്ടു. രാജസ്ഥാനില്നിന്നുള്ളയാളായിരുന്നു അദ്ദേഹം. ലണ്ടനില്‍ നടന്ന മീറ്റില്‍ പങ്കെടുക്കാന്‍ പോയ സംഘത്തിനൊപ്പം ഇയാളും ഉണ്ടായിരുന്നു. ആരും എതിര്‍ത്തില്ല. ഒടുവില്‍ ലണ്ടനിലെത്തിയ അദ്ദേഹം മീറ്റ് കഴിഞ്ഞിട്ടും ടീമിനൊപ്പം തിരിച്ചെത്തിയില്ല. അദ്ദേഹത്തിന്റെ മകള്‍ പഠിക്കുന്നത് ലണ്ടനിലായിരുന്നു. ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന വേദിയില്‍നിന്നു മുങ്ങിയ അദ്ദേഹം മകള്‍ക്കൊപ്പം തങ്ങി ഒരു മാസത്തിനു ശേഷമാണ് മടങ്ങിയെത്തിയത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആ പരിശീലകനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഭാനോട്ടിന്റെ അറിവോടെയായിരുന്നു ഈ പരിശീലകന്റെ യാത്രയും.
(തുടരും)