ദുബായ്: ജനുവരി 19ന് ന്യൂസിലന്‍ഡില്‍ ആരംഭിക്കുന്ന ഐസിസി അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളി ഓസ്ട്രേലിയ. 16 രാജ്യങ്ങള്‍ കൊമ്പുകോര്‍ക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡ് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും.
ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തുന്നത്. മൂന്നുതവണ വീതം ചാമ്പ്യന്മാരായിട്ടുള്ള ഇന്ത്യയും ഓസ്ട്രേലിയയും ഗ്രൂപ്പ് ബിയിലാണ്. സിംബാബ്വെ, പപ്പുവ ന്യൂഗിനിയ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ബിയിലെ മറ്റു ടീമുകള്‍. ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, കെനിയ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് എയിലെ പോരാളികള്‍. ബംഗ്ലാദേശ്, കാനഡ, ഇംഗ്ലണ്ട്, നമീബിയ എന്നീ രാജ്യങ്ങള്‍ അടങ്ങുന്നതാണ് ഗ്രൂപ്പ് സി. ഗ്രൂപ് ഡിയില്‍ രണ്ടു തവണ ചാമ്പ്യന്മാരായ പാക്കിസ്ഥാന്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന് , അയര്‍ലൻഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.
നാലു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാരാകും സൂപ്പര്‍ ലീഗ് പോരാട്ടങ്ങളില്‍ ഏറ്റുമുട്ടുക. ജനുവരി 29, 30 തീയതികളില്‍ ക്രൈസ്റ്റ് ചര്‍ച്ച് ഹാഗലെ ഓവലിലാണ് ടൂര്‍ണമെന്റിലെ സെമിഫൈനലുകൾ നടക്കുന്നത്. ഫെബ്രുവരി മൂന്നിന് ക്രൈസ്റ്റ്ചര്‍ച്ചിലെ ബെര്‍ട് സട്ക്ലിഫ് ഓവലിലാണ് ഫൈനൽ. ഇതു മൂന്നാം തവണയാണ് അണ്ടര്‍ 19 ലോകകപ്പിന് ന്യൂസിലന്‍ഡ് വേദിയാകുന്നത്. മറ്റുരാജ്യങ്ങളെപ്പോലെ തങ്ങളും കിരീടമോഹവുമായാണ് എത്തുന്നതെന്ന് അഫ്ഗാനിസ്ഥാന് ടീം ക്യാപ്റ്റന്‍ നവീന്‍ ഉള്‍ഹക്ക് പറഞ്ഞു. ആദ്യമായാണ് അഫ്ഗാന് ടീം അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്.
ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തുന്നത്. മൂന്നുതവണ വീതം ചാമ്പ്യന്മാരായിട്ടുള്ള ഇന്ത്യയും ഓസ്ട്രേലിയയും ഗ്രൂപ്പ് ബിയിലാണ്. സിംബാബ്വെ, പപ്പുവ ന്യൂഗിനിയ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ബിയിലെ മറ്റു ടീമുകള്‍. ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, കെനിയ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് എയിലെ പോരാളികള്‍. ബംഗ്ലാദേശ്, കാനഡ, ഇംഗ്ലണ്ട്, നമീബിയ എന്നീ രാജ്യങ്ങള്‍ അടങ്ങുന്നതാണ് ഗ്രൂപ്പ് സി. ഗ്രൂപ് ഡിയില്‍ രണ്ടു തവണ ചാമ്പ്യന്മാരായ പാക്കിസ്ഥാന്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന് , അയര്‍ലൻഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.
നാലു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാരാകും സൂപ്പര്‍ ലീഗ് പോരാട്ടങ്ങളില്‍ ഏറ്റുമുട്ടുക. ജനുവരി 29, 30 തീയതികളില്‍ ക്രൈസ്റ്റ് ചര്‍ച്ച് ഹാഗലെ ഓവലിലാണ് ടൂര്‍ണമെന്റിലെ സെമിഫൈനലുകൾ നടക്കുന്നത്. ഫെബ്രുവരി മൂന്നിന് ക്രൈസ്റ്റ്ചര്‍ച്ചിലെ ബെര്‍ട് സട്ക്ലിഫ് ഓവലിലാണ് ഫൈനൽ. ഇതു മൂന്നാം തവണയാണ് അണ്ടര്‍ 19 ലോകകപ്പിന് ന്യൂസിലന്‍ഡ് വേദിയാകുന്നത്. മറ്റുരാജ്യങ്ങളെപ്പോലെ തങ്ങളും കിരീടമോഹവുമായാണ് എത്തുന്നതെന്ന് അഫ്ഗാനിസ്ഥാന് ടീം ക്യാപ്റ്റന്‍ നവീന്‍ ഉള്‍ഹക്ക് പറഞ്ഞു. ആദ്യമായാണ് അഫ്ഗാന് ടീം അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്.