ട്രാക്ക് വിട്ട കളികൾ / സി.കെ. രാജേഷ്കുമാര്‍-1
ദേ വന്നിരിക്കുന്നു, നിന്റെ മോന്.. തോറ്റു തുന്നം പാടി! വളരെ പ്രശസ്തമായ ഒരു സിനിമ ഡയലോഗാണിത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ നോക്കി ഇങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ല. ഈ സംഭാഷണശകലം കേട്ട് ഇളിഭ്യരാകേണ്ടത് അത്ലറ്റുകളല്ല, മറിച്ച് അവരെ കൊണ്ടുപോയ പരിശീലകരും നിരീക്ഷകരും സര്‍വോപരി അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുമാണ്. എന്നാല്‍, അവര്‍ക്ക് ഇതൊക്കെ ഒരു തമാശയാണ്. ലണ്ടന്‍ ഒരു വിനോദയാത്ര തരപ്പെടുത്തി അതു വളരെ നന്നായി ആസ്വദിച്ച് അവര്‍ തിരിച്ചെത്തി. ലണ്ടന്‍ ബ്രിഡ്ജും ബിഗ് ബെന്നും ഒളിമ്പിക് സ്റ്റേഡിയവുമൊക്കെ ഇവരുടെ വിശേഷം പറച്ചിലുകളില്‍ തിളങ്ങി നില്ക്കും.
അത്ലറ്റുകളുടെ പ്രകടനത്തിലെ നിലവാരത്തെക്കുറിച്ച് ചോദിച്ചാല്‍ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് പതിവുപോലെ നൈസായങ്ങു സ്ലിപ്പാകും. ഫെഡറേഷനും ചീഫ് കോച്ചുമുതല്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് വരെയുള്ളവരും അവരുടെ പഴയ പരിപാടികള്‍ തുടരും. എന്നാല്‍, കായികവികസനത്തിന് കാംക്ഷിക്കുന്ന നമുക്ക് അതു പോരാ. ഫെഡറേഷനും സിസ്റ്റവും മാറിയേ തീരൂ. നിയമവും നീതിന്യായവും ഇവിടെയുണ്ട്. രാജ്യത്തിന്റെ സമഗ്രവികസനം എന്നു പറഞ്ഞാല്‍ കായികവികസനവും കൂടി ഉള്‍പ്പെടും. 10 വര്‍ഷത്തിനപ്പുറം ഒളിമ്പിക്സ് മെഡല്‍ പട്ടികയില്‍ ആദ്യ 10ല്‍ എങ്കിലും ഇന്ത്യ എത്തണം. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയുടെ താരങ്ങള്‍ പൊഡിയമേറണം.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യയുടെ 25 അംഗ സംഘം വെറും കൈയോടെ മടങ്ങിയെത്തി, പങ്കെടുത്ത എല്ലാ ഇനങ്ങളിലും തോറ്റു തൊപ്പിയിട്ട്.
ഫൈനലിലെങ്കിലും എത്താനായത് പുരുഷ ജാവലിനില്‍ ദേവീന്ദര്‍ സിംഗിനു മാത്രമാണ്. ഇന്ത്യയുടെ എടുത്തു പറയത്തക്ക പ്രകടനവും ഇതാണ്. ലോക റാങ്കിംഗില്‍ വളരെ പിന്നിലായ ചിത്രയെ പങ്കെടുപ്പിച്ചാല്‍ ഇന്ത്യക്കു നാണക്കേടാകും എന്ന് പുച്ഛത്തോടെ പറഞ്ഞ മേലാളന്മാരുടെ വാക്കുകള്‍ ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. അവരുടെ മുഖത്തുനോക്കി ഇന്ത്യയിലെ അത്ലറ്റിക് പ്രേമികള്‍ ഒന്നടങ്കം ഇങ്ങനെ ചേദിക്കും, ഇപ്പോള്‍ അഭിമാനമാണല്ലോ അല്ലേ ഉണ്ടായിരിക്കുന്നത്?
അത്ലറ്റുകളല്ല കുറ്റക്കാര്‍ മറിച്ച് അവരെ തെരഞ്ഞെടുക്കുന്നവരും പരിശിലിപ്പിക്കുന്നവരുമാണ്.
അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ
അന്താരാഷ്ട്ര കായിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തെയും കായിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് സ്വയം ഭരണാധികാരത്തോടെയാണ്. അതുകൊണ്ടുതന്നെ അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയും സ്വയം ഭരണാധികാരമുള്ള സ്വതന്ത്ര സംഘടനയാണ്. ഭരണകൂട ഇടപെടലുകള്‍ ഉണ്ടായാല്‍ കായിക ഭരണം താറുമാറാകുമെന്ന നിരീക്ഷണത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ സ്വയംഭരണാധികാരം കായിക സംഘടനകള്‍ക്കു നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ കാര്യത്തില്‍ ഈ സ്വയംഭരണാധികാരം ഏറെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് സമകാലിക ചരിത്രം.
1946ലാണ് അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ സ്ഥാപിതമാകുന്നത്. ജി.ഡി. സോധിയുടെയും ക്രിക്കറ്റ് താരമായിരുന്ന മഹാരാജാ യാദവീന്ദ്ര സിംഗിന്റെയും പരിശ്രമഫലമാണ് ഇന്ത്യയിലും ഫെഡറേഷന് രൂപീകരിച്ചത്.
2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ 400 മീറ്റര്‍ താരങ്ങള്‍ വ്യാപകമായി ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ഫെഡറേഷന് നാണംകെട്ടു. 4-400 മീറ്റര്‍ താരങ്ങളെ ഒന്നടങ്കം വിലക്കി. ഇതോടെ ഉത്തേജക ഉപയോഗത്തില്‍ ഇന്ത്യ വളരെ മുന്നിലാണെന്ന വിലയിരുത്തലും ആഗോളതലത്തില്‍ ഉണ്ടായി. പിന്നീട് നിരവധി ഘട്ടങ്ങളിൽ ഉത്തേജക ഉപയോഗത്തിന്റെ പേരിൽ പല താരങ്ങളെയും വിലക്കിയിട്ടുണ്ട്. റഷ്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്ന താരങ്ങൾ ഇന്ത്യയിലാണെന്ന നാണക്കേടും ഇപ്പോൾ ഇന്ത്യക്കുണ്ട്.
അദില്‍ സുമരിവാലയും സി.കെ. വത്സനുമാണ് നിലവില്‍ ഫെഡറേഷന്റെ പ്രസിഡന്റും സെക്രട്ടറിയും.
ലണ്ടൻ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യ
പുരുഷവിഭാഗം
ജാവലിൻ ത്രോ
ദേവീന്ദർ സിംഗ് പന്ത്രണ്ടാമത് (80.02 മീറ്റർ)
യോഗ്യതാ റൗണ്ടിൽ 84.22 മീറ്റർ
നീരജ് ചോപ്ര - യോഗ്യതാ റൗണ്ട് (82.26).
4x400 മീ. റിലേ
ഹീറ്റ്സിൽ ഏഴാമത്
മൂന്നു മിനിറ്റ് 02.80 സെക്കൻഡ്
20 കിലോമീറ്റർ നടത്തം
കെ.ടി. ഇർഫാൻ 23-ാം സ്ഥാം (1:21:40)
ദേവേന്ദർ സിംഗ് 50-ാം സ്ഥാനം (1:25:47)
കെ. ഗണപതി 54-ാം സ്ഥാനം (1:28:32).
മാരത്തൺ
ടി. ഗോപി 28-ാം സ്ഥാനം (2:17:13)
5000 മീറ്റർ
ജി. ലക്ഷ്മണൻ (13:35:69),
ഹീറ്റ്സിൽ 15-ാം സ്ഥാനം
110 മീ. ഹർഡിൽസ്
സിദ്ധാന്ത് തിങ്കലായ (13.64 സെ.) ഹിറ്റ്സിൽ
ഏഴാം സ്ഥാനം
400 മീറ്റർ
മുഹമ്മദ് അനസ്
ഹീറ്റ്സിൽ നാലാം സ്ഥാനം 45.98 സെക്കൻഡ്
വ നിതകൾ
4x400 മീറ്റർ റിലേ
ഹീറ്റ്സിൽ അയോഗ്യരാക്കപ്പെട്ടു
മാരത്തൺ
മോനിക്ക അതാരെ 64-ാം സ്ഥാനം( 2:49:54).
ഹെപ്റ്റാത്തലൺ
സ്വപ്ന ബർമൻ 54.31 പോയന്റ് 26-ാം സ്ഥാനം
100 മീറ്റർ
ദ്യുതി ചന്ദ് 12.07 സെക്കൻഡ്, ഹീറ്റ്സിൽ ആറാം സ്ഥാനം.
20 കിലോ മീറ്റർ നടത്തം
കുശ്ബീർ കൗർ (1:36:41) 42-ാം സ്ഥാനം.
400 മീ.
നിർമല ഷിയോറൺ
സെമി- ഹീറ്റ് രണ്ടിൽ ഏഴാം സ്ഥാനം (53.07 സെ).
ജാവലിൻ ത്രോ
അന്നു റാണി 59.93 മീ യോഗ്യതാ റൗണ്ടിൽ പത്താം സ്ഥാനം.
ദേ വന്നിരിക്കുന്നു, നിന്റെ മോന്.. തോറ്റു തുന്നം പാടി! വളരെ പ്രശസ്തമായ ഒരു സിനിമ ഡയലോഗാണിത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ നോക്കി ഇങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ല. ഈ സംഭാഷണശകലം കേട്ട് ഇളിഭ്യരാകേണ്ടത് അത്ലറ്റുകളല്ല, മറിച്ച് അവരെ കൊണ്ടുപോയ പരിശീലകരും നിരീക്ഷകരും സര്‍വോപരി അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുമാണ്. എന്നാല്‍, അവര്‍ക്ക് ഇതൊക്കെ ഒരു തമാശയാണ്. ലണ്ടന്‍ ഒരു വിനോദയാത്ര തരപ്പെടുത്തി അതു വളരെ നന്നായി ആസ്വദിച്ച് അവര്‍ തിരിച്ചെത്തി. ലണ്ടന്‍ ബ്രിഡ്ജും ബിഗ് ബെന്നും ഒളിമ്പിക് സ്റ്റേഡിയവുമൊക്കെ ഇവരുടെ വിശേഷം പറച്ചിലുകളില്‍ തിളങ്ങി നില്ക്കും.
അത്ലറ്റുകളുടെ പ്രകടനത്തിലെ നിലവാരത്തെക്കുറിച്ച് ചോദിച്ചാല്‍ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് പതിവുപോലെ നൈസായങ്ങു സ്ലിപ്പാകും. ഫെഡറേഷനും ചീഫ് കോച്ചുമുതല്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് വരെയുള്ളവരും അവരുടെ പഴയ പരിപാടികള്‍ തുടരും. എന്നാല്‍, കായികവികസനത്തിന് കാംക്ഷിക്കുന്ന നമുക്ക് അതു പോരാ. ഫെഡറേഷനും സിസ്റ്റവും മാറിയേ തീരൂ. നിയമവും നീതിന്യായവും ഇവിടെയുണ്ട്. രാജ്യത്തിന്റെ സമഗ്രവികസനം എന്നു പറഞ്ഞാല്‍ കായികവികസനവും കൂടി ഉള്‍പ്പെടും. 10 വര്‍ഷത്തിനപ്പുറം ഒളിമ്പിക്സ് മെഡല്‍ പട്ടികയില്‍ ആദ്യ 10ല്‍ എങ്കിലും ഇന്ത്യ എത്തണം. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയുടെ താരങ്ങള്‍ പൊഡിയമേറണം.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യയുടെ 25 അംഗ സംഘം വെറും കൈയോടെ മടങ്ങിയെത്തി, പങ്കെടുത്ത എല്ലാ ഇനങ്ങളിലും തോറ്റു തൊപ്പിയിട്ട്.
ഫൈനലിലെങ്കിലും എത്താനായത് പുരുഷ ജാവലിനില്‍ ദേവീന്ദര്‍ സിംഗിനു മാത്രമാണ്. ഇന്ത്യയുടെ എടുത്തു പറയത്തക്ക പ്രകടനവും ഇതാണ്. ലോക റാങ്കിംഗില്‍ വളരെ പിന്നിലായ ചിത്രയെ പങ്കെടുപ്പിച്ചാല്‍ ഇന്ത്യക്കു നാണക്കേടാകും എന്ന് പുച്ഛത്തോടെ പറഞ്ഞ മേലാളന്മാരുടെ വാക്കുകള്‍ ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. അവരുടെ മുഖത്തുനോക്കി ഇന്ത്യയിലെ അത്ലറ്റിക് പ്രേമികള്‍ ഒന്നടങ്കം ഇങ്ങനെ ചേദിക്കും, ഇപ്പോള്‍ അഭിമാനമാണല്ലോ അല്ലേ ഉണ്ടായിരിക്കുന്നത്?
അത്ലറ്റുകളല്ല കുറ്റക്കാര്‍ മറിച്ച് അവരെ തെരഞ്ഞെടുക്കുന്നവരും പരിശിലിപ്പിക്കുന്നവരുമാണ്.
അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ
അന്താരാഷ്ട്ര കായിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തെയും കായിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് സ്വയം ഭരണാധികാരത്തോടെയാണ്. അതുകൊണ്ടുതന്നെ അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയും സ്വയം ഭരണാധികാരമുള്ള സ്വതന്ത്ര സംഘടനയാണ്. ഭരണകൂട ഇടപെടലുകള്‍ ഉണ്ടായാല്‍ കായിക ഭരണം താറുമാറാകുമെന്ന നിരീക്ഷണത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ സ്വയംഭരണാധികാരം കായിക സംഘടനകള്‍ക്കു നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ കാര്യത്തില്‍ ഈ സ്വയംഭരണാധികാരം ഏറെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് സമകാലിക ചരിത്രം.
1946ലാണ് അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ സ്ഥാപിതമാകുന്നത്. ജി.ഡി. സോധിയുടെയും ക്രിക്കറ്റ് താരമായിരുന്ന മഹാരാജാ യാദവീന്ദ്ര സിംഗിന്റെയും പരിശ്രമഫലമാണ് ഇന്ത്യയിലും ഫെഡറേഷന് രൂപീകരിച്ചത്.
2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ 400 മീറ്റര്‍ താരങ്ങള്‍ വ്യാപകമായി ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ഫെഡറേഷന് നാണംകെട്ടു. 4-400 മീറ്റര്‍ താരങ്ങളെ ഒന്നടങ്കം വിലക്കി. ഇതോടെ ഉത്തേജക ഉപയോഗത്തില്‍ ഇന്ത്യ വളരെ മുന്നിലാണെന്ന വിലയിരുത്തലും ആഗോളതലത്തില്‍ ഉണ്ടായി. പിന്നീട് നിരവധി ഘട്ടങ്ങളിൽ ഉത്തേജക ഉപയോഗത്തിന്റെ പേരിൽ പല താരങ്ങളെയും വിലക്കിയിട്ടുണ്ട്. റഷ്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്ന താരങ്ങൾ ഇന്ത്യയിലാണെന്ന നാണക്കേടും ഇപ്പോൾ ഇന്ത്യക്കുണ്ട്.
അദില്‍ സുമരിവാലയും സി.കെ. വത്സനുമാണ് നിലവില്‍ ഫെഡറേഷന്റെ പ്രസിഡന്റും സെക്രട്ടറിയും.
ലണ്ടൻ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യ
പുരുഷവിഭാഗം
ജാവലിൻ ത്രോ
ദേവീന്ദർ സിംഗ് പന്ത്രണ്ടാമത് (80.02 മീറ്റർ)
യോഗ്യതാ റൗണ്ടിൽ 84.22 മീറ്റർ
നീരജ് ചോപ്ര - യോഗ്യതാ റൗണ്ട് (82.26).
4x400 മീ. റിലേ
ഹീറ്റ്സിൽ ഏഴാമത്
മൂന്നു മിനിറ്റ് 02.80 സെക്കൻഡ്
20 കിലോമീറ്റർ നടത്തം
കെ.ടി. ഇർഫാൻ 23-ാം സ്ഥാം (1:21:40)
ദേവേന്ദർ സിംഗ് 50-ാം സ്ഥാനം (1:25:47)
കെ. ഗണപതി 54-ാം സ്ഥാനം (1:28:32).
മാരത്തൺ
ടി. ഗോപി 28-ാം സ്ഥാനം (2:17:13)
5000 മീറ്റർ
ജി. ലക്ഷ്മണൻ (13:35:69),
ഹീറ്റ്സിൽ 15-ാം സ്ഥാനം
110 മീ. ഹർഡിൽസ്
സിദ്ധാന്ത് തിങ്കലായ (13.64 സെ.) ഹിറ്റ്സിൽ
ഏഴാം സ്ഥാനം
400 മീറ്റർ
മുഹമ്മദ് അനസ്
ഹീറ്റ്സിൽ നാലാം സ്ഥാനം 45.98 സെക്കൻഡ്
വ നിതകൾ
4x400 മീറ്റർ റിലേ
ഹീറ്റ്സിൽ അയോഗ്യരാക്കപ്പെട്ടു
മാരത്തൺ
മോനിക്ക അതാരെ 64-ാം സ്ഥാനം( 2:49:54).
ഹെപ്റ്റാത്തലൺ
സ്വപ്ന ബർമൻ 54.31 പോയന്റ് 26-ാം സ്ഥാനം
100 മീറ്റർ
ദ്യുതി ചന്ദ് 12.07 സെക്കൻഡ്, ഹീറ്റ്സിൽ ആറാം സ്ഥാനം.
20 കിലോ മീറ്റർ നടത്തം
കുശ്ബീർ കൗർ (1:36:41) 42-ാം സ്ഥാനം.
400 മീ.
നിർമല ഷിയോറൺ
സെമി- ഹീറ്റ് രണ്ടിൽ ഏഴാം സ്ഥാനം (53.07 സെ).
ജാവലിൻ ത്രോ
അന്നു റാണി 59.93 മീ യോഗ്യതാ റൗണ്ടിൽ പത്താം സ്ഥാനം.