ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയ്ക്ക് വീണ്ടും കിരീടം. 10 സ്വര്‍ണവും 11 വെള്ളിയും ഒമ്പതു വെങ്കലവുമടക്കം 30 മെഡലുകള്‍ നേടിയാണ് അമേരിക്ക കിരീടം സ്വന്തമാക്കിയത്. അഞ്ചു സ്വര്‍ണം, രണ്ടു വെള്ളി, നാലു വെങ്കലം അടക്കം 11 മെഡലുകളുമായി കെനിയയാണ് രണ്ടാം സ്ഥാനത്ത്.
മൂന്നു സ്വര്‍ണമുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതും അത്രയും തന്നെ സ്വര്‍ണമുള്ള ഫ്രാന്‍സ് നാലാമതുമാണ്. ആതിഥേയരായ ബ്രിട്ടനും ചൈനയ്ക്കും രണ്ടു സ്വര്‍ണം വീതം ലഭിച്ചു. 38 രാജ്യങ്ങള്‍ മെഡല്‍ പട്ടികയില്‍ ഇടം നേടിയപ്പോള്‍ 25 അംഗ സംഘവുമായി ലണ്ടനിലെത്തിയ ഇന്ത്യക്ക് ഒരു മെഡല്‍ പോലും ലഭിച്ചില്ല.
ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തിയ ദേവീന്ദര്‍ സിംഗ് കാംഗ് മാത്രമാണ് പ്രതീക്ഷ നല്‍കിയത്. മീറ്റില്‍ ഒരു ലോക റിക്കാര്‍ഡും ഒരു ചാമ്പ്യന്‍ഷിപ്പ് റിക്കാര്‍ഡും പിറന്നു. വനിതകളുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ പോര്‍ച്ചുഗലിന്റെ ഇനസ് ഹെന് റിക്സാണ് ലോക റിക്കാര്‍ഡിന് ഉടമ. ഇതേയിനത്തില്ത്തന്നെ പുരുഷ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ 39കാരന് യൊഹാന്‍ ഡിനിസ് ചാമ്പ്യന്‍ഷിപ് റിക്കാര്‍ഡ് സ്വന്തമാക്കി.
അമേരിക്കയെ പിന്തള്ളി ട്രിനിഡാഡ്
പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയില്‍ അമേരിക്കയെ അട്ടിമറിച്ച് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ (ടി ആന്‍ഡ് ടി) താരങ്ങള്‍ സ്വര്‍ണം നേടി. ഇന്നലെ പുലർച്ചെ നടന്ന മത്സരത്തില്‍ ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 2 മിനിട്ട് 58.12 സെക്കന്‍ഡിലാണ് ടീം വിജയം കുറിച്ചത്. റെന്നി കോ,ജറീം റിച്ചാര്‍ഡ്, മാഷല്‍ സെഡനിയോ, ലാലൻഡ് ഗോര്‍ഡന്‍ എന്നിവരാണ് ടി ആന്‍ഡ് ടി യുടെ അഭിമാനതാരങ്ങള്‍.
മത്സരത്തില്‍ രണ്ടു മിനിറ്റ് 59.23 സെക്കന്‍ഡില്‍ അമേരിക്കന്‍ പട രണ്ടാമതെത്തി. മുമ്പ് യോഗ്യതാ മത്സരത്തില്‍ ടി ആന്‍ഡ് ടി കുറിച്ച രണ്ടു മിനിറ്റ് 59.35 സെക്കന്‍ഡ് ഈ സീസണിലെ അതുവരെയുള്ള മികച്ച സമയമായിരുന്നു. അത് തിരുത്തിക്കുറിച്ചാണ് ടീം സ്വര്‍ണം നേടിയത്. യോഗ്യതാ മത്സരത്തിലെ പ്രകടനത്തിലൂടെ തന്നെ തങ്ങളുടെ വിജയസാധ്യത ടീം ഏറെക്കുറെ വ്യക്തമാക്കിയിരുന്നു.
വീണ്ടും ജമൈക്കൻ ദുരന്തം
ജമൈക്കയ്ക്ക് രണ്ടു ദിവസമായി ട്രാക്ക് സമ്മാനിക്കുന്നത് വേദന മാത്രം. വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ താരം അന്നേഷാ മക് ലാഗ്ലിന് വില്‍ബിക്ക് സംഭവിച്ചത് ബോള്‍ട്ട് ദുരന്തത്തിന്റെ തനിയാവര്‍ത്തനമായി. രണ്ടാം സ്ഥാനത്ത് കുതിച്ചുകൊണ്ടിരുന്ന വില്ബി പേശിവലിവില്‍ നട്ടം തിരിഞ്ഞ് പിന്തള്ളപ്പെടുകയായിരുന്നു. ഇതോടെ അമേരിക്ക വ്യക്തമായ മുന്‍തൂക്കത്തോടെ സ്വര്‍ണവര കടന്നു.
മൂന്നു മിനിറ്റ് 19.02 സെക്കന്‍ഡിലാണ് അമേരിക്കന്‍ താരങ്ങള്‍ വിജയം നേടിയത്. ആറു സെക്കന്‍ഡ് വ്യത്യാസത്തില്‍ ഫിനിഷ് ചെയ്ത ബ്രിട്ടീഷ് താരങ്ങള്‍ വെള്ളി സ്വന്തമാക്കി. മൂന്നു മിനിറ്റ് 25 സെക്കന്‍ഡിലാണ് ടീം ഫിനിഷ് ചെയ്തത്. 2011 ല്‍ ദേയ്ജുവില് നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പോളണ്ടിന് ഇത്തവണ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. റിയോ ഒളിമ്പിക്സിലും 2017 ല്‍ ബഹാമസില്‍ നടന്ന ഐഎഎഎഫ് ലോക റിലേ ചാംമ്പ്യന്ഷിപ്പിലും അമേരിക്കയ്ക്കായിരുന്നു ഈയിനത്തില്‍ സ്വര്‍ണം.
സെമെന്യ തന്നെ
കൊട്ടിഘോഷങ്ങളുടെ അകമ്പടിയില്ലാതെ നിശബ്ദമായി വന്ന് സ്വര്‍ണവുമായി മടങ്ങുന്ന താരം ഏതെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം. കാസ്റ്റര്‍ സെമെന്യ. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിക്കൊണ്ട് സെമെന്യ തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കി.ഫ്രാന്‍സൈന്‍ നിയോന്സാബ, അജീ വില്‍സണ്‍ എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കി.
2015ല്‍ ബെര്‍ലിന്‍ ഇസ്താഫ് മീറ്റില്‍ 800 മീറ്ററില്‍ എട്ടാം സ്ഥാനത്തായിരുന്നു സെമെന്യ ഫിനിഷ് ചെയ്തത്. അന്നു മുതല്‍ വിജയം മാത്രം സ്വപ്നം കണ്ട സെമെന്യ അതിനുള്ള കഠിന പരിശീലനത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം റിയോയില്‍ ഈയിനത്തില്‍ സ്വര്‍ണം നേടിക്കൊണ്ട് സെമെന്യ സ്വപ്നം സാക്ഷാത്കരിച്ചു. എങ്കിലും തന്റെ അജയ്യത ഉറപ്പിക്കാന്‍ താരത്തിന് ഈ മേളയിലും സ്വര്‍ണം നേടിയേ തീരൂ എന്ന് മനസ്സിലുറപ്പിച്ചിരുന്നു. ഒരു മിനിറ്റ് 55.16 സെക്കന്‍ഡ് എന്ന ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയവും സ്ഥാപിച്ചുകൊണ്ടാണ് സെമെന്യ സ്വര്‍ണമണിഞ്ഞത്. വെള്ളി നേടിയ നിയോന്സാബ ഒരു മിനിറ്റ് 55.92 സെക്കന്‍ഡിലും വെങ്കലതാരം വില്‍സണ്‍ ഒരു മിനിറ്റ് 56.65 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്.
ചരിത്രം രചിച്ച് ബാർഷിം
ഹൈജംപില്‍ ചരിത്രവിജയം നേടി ഖത്തറിന്റെ മുദാസ് എസാ ബാര്‍ഷിം ലോകചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധ നേടി. 2.43 മീറ്റര്‍ എന്ന, താരത്തിന്റെ കരിയര്‍ബെസ്റ്റ് ലോകത്തിലെ രണ്ടാമത്തെ മികച്ച ചാട്ടമാണ്. 24 വര്‍ഷം മുമ്പ് ക്യൂബന്‍ താരം ജാവിയര്‍ സോട്ടോമേയര്‍ സ്ഥാപിച്ച 2.45 മീറ്റർ ആണ് ഇപ്പോഴും ഒന്നാമത്. യോഗ്യതാ റൗണ്ടുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച ബാര്‍ഷിം മനുഷ്യശരീരഘടനയെ പോലും വെല്ലുവിളിക്കുന്ന മെയ്വഴക്കത്തോടെയാണ് സ്വര്‍ണച്ചാട്ടം നടത്തിയത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്സില്‍ വെള്ളിയും 2013 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുണ്ട് താരം.
റഷ്യന്‍ താരം ഡാനില്‍ ലിസെന്‍കോ 2.23 മീറ്റര്‍ താണ്ടി വെള്ളി സ്വന്തമാക്കി. സിറിയന്‍ താരം മജിദ് എഡിന് ഗസല്‍ വെങ്കലം നേടി. 2.29 മീറ്ററാണ് ഗസല്‍ മറികടന്ന ഉയരം.
കെനിയയുടെ 1500
ലോകചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി കെനിയന്‍ താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനം നിലനിര്‍ത്തി. പുരുഷവിഭാഗം മത്സരത്തില്‍ സ്വര്‍ണം നേടിക്കൊണ്ട് എലിജ മനാംഗോയും വെള്ളി സ്വന്തമാക്കി തിമോത്തി ചെറൂട്ടുമാണ് താരങ്ങളായത്.
ഉസൈന്‍ ബോള്‍ട്ടിന് ആദരം
ലണ്ടന്‍: ലോകം കണ്ട എക്കാലത്തെയും മികച്ച സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന് ലണ്ടന്‍ നഗരത്തിന്റെയും അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന്റെയും ആദരം. കഴിഞ്ഞ ദിവസം വിരമിച്ച ബോള്‍ട്ടിനെ നിറഞ്ഞ കൈയടിയോടെയാണ് ഒളിമ്പിക് സ്റ്റേഡിയം ആദരിച്ചത്. തനിക്കു നല്കിയ സ്നേഹാദരങ്ങള്‍ക്ക് ബോള്‍ട്ട് നന്ദി പറഞ്ഞു. വളരെ വിഷമമുണ്ട് ഈ ഘട്ടത്തില്‍. എങ്കിലും മതിയാക്കിയേ തീരൂ.
എല്ലാത്തിനും നന്ദി -ബോള്‍ട്ട് പറഞ്ഞു. അവസാന മത്സരം പൂര്‍ത്തിയാക്കാനാകാത്തതില്‍ വിഷമമുണ്ട്. പല സുഹൃത്തുക്കളും എന്നോടു പറഞ്ഞു, മുഹമ്മദ് അലി അവസാന മത്സരത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. നീ വിഷമിക്കേണ്ട എന്ന്. ഞാന്‍ എന്റെ കഴിവു തെളിയിച്ചിരിക്കുന്നു. ഇനി മതിയാക്കുകയാണ് -ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു. അതിനിടെ, തങ്ങള്‍ക്കു വേണ്ടി ഒരു പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കണമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം അധികൃതര്‍ ബോള്‍ട്ടിനോട് ആവശ്യപ്പെട്ടു. പരിക്കില്‍നിന്നു മോചിതനായാല്‍ കളിക്കുമെന്ന് ബോള്‍ട്ട് അറിയിച്ചതായാണ് വിവരം.
മെഡല്‍നില
രാജ്യം, സ്വര്‍ണം, വെള്ളി, വെങ്കലം ആകെ
എന്ന ക്രമത്തില്‍
അമേരിക്ക 10-11-9-30
കെനിയ 5-2-4-11
ദക്ഷിണാഫ്രിക്ക 3-1-2-6
ഫ്രാന്‍സ് 3-0-2-5
ചൈന 2-3-2-7
ബ്രിട്ടന് 2-3-1-6
എത്യോപ്യ 2-3-0-5
പോളണ്ട് 2-2-4-8
ജര്‍മനി 1-2-2-5
മൂന്നു സ്വര്‍ണമുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതും അത്രയും തന്നെ സ്വര്‍ണമുള്ള ഫ്രാന്‍സ് നാലാമതുമാണ്. ആതിഥേയരായ ബ്രിട്ടനും ചൈനയ്ക്കും രണ്ടു സ്വര്‍ണം വീതം ലഭിച്ചു. 38 രാജ്യങ്ങള്‍ മെഡല്‍ പട്ടികയില്‍ ഇടം നേടിയപ്പോള്‍ 25 അംഗ സംഘവുമായി ലണ്ടനിലെത്തിയ ഇന്ത്യക്ക് ഒരു മെഡല്‍ പോലും ലഭിച്ചില്ല.
ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തിയ ദേവീന്ദര്‍ സിംഗ് കാംഗ് മാത്രമാണ് പ്രതീക്ഷ നല്‍കിയത്. മീറ്റില്‍ ഒരു ലോക റിക്കാര്‍ഡും ഒരു ചാമ്പ്യന്‍ഷിപ്പ് റിക്കാര്‍ഡും പിറന്നു. വനിതകളുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ പോര്‍ച്ചുഗലിന്റെ ഇനസ് ഹെന് റിക്സാണ് ലോക റിക്കാര്‍ഡിന് ഉടമ. ഇതേയിനത്തില്ത്തന്നെ പുരുഷ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ 39കാരന് യൊഹാന്‍ ഡിനിസ് ചാമ്പ്യന്‍ഷിപ് റിക്കാര്‍ഡ് സ്വന്തമാക്കി.
അമേരിക്കയെ പിന്തള്ളി ട്രിനിഡാഡ്
പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയില്‍ അമേരിക്കയെ അട്ടിമറിച്ച് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ (ടി ആന്‍ഡ് ടി) താരങ്ങള്‍ സ്വര്‍ണം നേടി. ഇന്നലെ പുലർച്ചെ നടന്ന മത്സരത്തില്‍ ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 2 മിനിട്ട് 58.12 സെക്കന്‍ഡിലാണ് ടീം വിജയം കുറിച്ചത്. റെന്നി കോ,ജറീം റിച്ചാര്‍ഡ്, മാഷല്‍ സെഡനിയോ, ലാലൻഡ് ഗോര്‍ഡന്‍ എന്നിവരാണ് ടി ആന്‍ഡ് ടി യുടെ അഭിമാനതാരങ്ങള്‍.
മത്സരത്തില്‍ രണ്ടു മിനിറ്റ് 59.23 സെക്കന്‍ഡില്‍ അമേരിക്കന്‍ പട രണ്ടാമതെത്തി. മുമ്പ് യോഗ്യതാ മത്സരത്തില്‍ ടി ആന്‍ഡ് ടി കുറിച്ച രണ്ടു മിനിറ്റ് 59.35 സെക്കന്‍ഡ് ഈ സീസണിലെ അതുവരെയുള്ള മികച്ച സമയമായിരുന്നു. അത് തിരുത്തിക്കുറിച്ചാണ് ടീം സ്വര്‍ണം നേടിയത്. യോഗ്യതാ മത്സരത്തിലെ പ്രകടനത്തിലൂടെ തന്നെ തങ്ങളുടെ വിജയസാധ്യത ടീം ഏറെക്കുറെ വ്യക്തമാക്കിയിരുന്നു.
വീണ്ടും ജമൈക്കൻ ദുരന്തം
ജമൈക്കയ്ക്ക് രണ്ടു ദിവസമായി ട്രാക്ക് സമ്മാനിക്കുന്നത് വേദന മാത്രം. വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ താരം അന്നേഷാ മക് ലാഗ്ലിന് വില്‍ബിക്ക് സംഭവിച്ചത് ബോള്‍ട്ട് ദുരന്തത്തിന്റെ തനിയാവര്‍ത്തനമായി. രണ്ടാം സ്ഥാനത്ത് കുതിച്ചുകൊണ്ടിരുന്ന വില്ബി പേശിവലിവില്‍ നട്ടം തിരിഞ്ഞ് പിന്തള്ളപ്പെടുകയായിരുന്നു. ഇതോടെ അമേരിക്ക വ്യക്തമായ മുന്‍തൂക്കത്തോടെ സ്വര്‍ണവര കടന്നു.
മൂന്നു മിനിറ്റ് 19.02 സെക്കന്‍ഡിലാണ് അമേരിക്കന്‍ താരങ്ങള്‍ വിജയം നേടിയത്. ആറു സെക്കന്‍ഡ് വ്യത്യാസത്തില്‍ ഫിനിഷ് ചെയ്ത ബ്രിട്ടീഷ് താരങ്ങള്‍ വെള്ളി സ്വന്തമാക്കി. മൂന്നു മിനിറ്റ് 25 സെക്കന്‍ഡിലാണ് ടീം ഫിനിഷ് ചെയ്തത്. 2011 ല്‍ ദേയ്ജുവില് നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പോളണ്ടിന് ഇത്തവണ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. റിയോ ഒളിമ്പിക്സിലും 2017 ല്‍ ബഹാമസില്‍ നടന്ന ഐഎഎഎഫ് ലോക റിലേ ചാംമ്പ്യന്ഷിപ്പിലും അമേരിക്കയ്ക്കായിരുന്നു ഈയിനത്തില്‍ സ്വര്‍ണം.
സെമെന്യ തന്നെ
കൊട്ടിഘോഷങ്ങളുടെ അകമ്പടിയില്ലാതെ നിശബ്ദമായി വന്ന് സ്വര്‍ണവുമായി മടങ്ങുന്ന താരം ഏതെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം. കാസ്റ്റര്‍ സെമെന്യ. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിക്കൊണ്ട് സെമെന്യ തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കി.ഫ്രാന്‍സൈന്‍ നിയോന്സാബ, അജീ വില്‍സണ്‍ എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കി.
2015ല്‍ ബെര്‍ലിന്‍ ഇസ്താഫ് മീറ്റില്‍ 800 മീറ്ററില്‍ എട്ടാം സ്ഥാനത്തായിരുന്നു സെമെന്യ ഫിനിഷ് ചെയ്തത്. അന്നു മുതല്‍ വിജയം മാത്രം സ്വപ്നം കണ്ട സെമെന്യ അതിനുള്ള കഠിന പരിശീലനത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം റിയോയില്‍ ഈയിനത്തില്‍ സ്വര്‍ണം നേടിക്കൊണ്ട് സെമെന്യ സ്വപ്നം സാക്ഷാത്കരിച്ചു. എങ്കിലും തന്റെ അജയ്യത ഉറപ്പിക്കാന്‍ താരത്തിന് ഈ മേളയിലും സ്വര്‍ണം നേടിയേ തീരൂ എന്ന് മനസ്സിലുറപ്പിച്ചിരുന്നു. ഒരു മിനിറ്റ് 55.16 സെക്കന്‍ഡ് എന്ന ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയവും സ്ഥാപിച്ചുകൊണ്ടാണ് സെമെന്യ സ്വര്‍ണമണിഞ്ഞത്. വെള്ളി നേടിയ നിയോന്സാബ ഒരു മിനിറ്റ് 55.92 സെക്കന്‍ഡിലും വെങ്കലതാരം വില്‍സണ്‍ ഒരു മിനിറ്റ് 56.65 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്.
ചരിത്രം രചിച്ച് ബാർഷിം
ഹൈജംപില്‍ ചരിത്രവിജയം നേടി ഖത്തറിന്റെ മുദാസ് എസാ ബാര്‍ഷിം ലോകചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധ നേടി. 2.43 മീറ്റര്‍ എന്ന, താരത്തിന്റെ കരിയര്‍ബെസ്റ്റ് ലോകത്തിലെ രണ്ടാമത്തെ മികച്ച ചാട്ടമാണ്. 24 വര്‍ഷം മുമ്പ് ക്യൂബന്‍ താരം ജാവിയര്‍ സോട്ടോമേയര്‍ സ്ഥാപിച്ച 2.45 മീറ്റർ ആണ് ഇപ്പോഴും ഒന്നാമത്. യോഗ്യതാ റൗണ്ടുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച ബാര്‍ഷിം മനുഷ്യശരീരഘടനയെ പോലും വെല്ലുവിളിക്കുന്ന മെയ്വഴക്കത്തോടെയാണ് സ്വര്‍ണച്ചാട്ടം നടത്തിയത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്സില്‍ വെള്ളിയും 2013 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുണ്ട് താരം.
റഷ്യന്‍ താരം ഡാനില്‍ ലിസെന്‍കോ 2.23 മീറ്റര്‍ താണ്ടി വെള്ളി സ്വന്തമാക്കി. സിറിയന്‍ താരം മജിദ് എഡിന് ഗസല്‍ വെങ്കലം നേടി. 2.29 മീറ്ററാണ് ഗസല്‍ മറികടന്ന ഉയരം.
കെനിയയുടെ 1500
ലോകചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി കെനിയന്‍ താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനം നിലനിര്‍ത്തി. പുരുഷവിഭാഗം മത്സരത്തില്‍ സ്വര്‍ണം നേടിക്കൊണ്ട് എലിജ മനാംഗോയും വെള്ളി സ്വന്തമാക്കി തിമോത്തി ചെറൂട്ടുമാണ് താരങ്ങളായത്.
ഉസൈന്‍ ബോള്‍ട്ടിന് ആദരം
ലണ്ടന്‍: ലോകം കണ്ട എക്കാലത്തെയും മികച്ച സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന് ലണ്ടന്‍ നഗരത്തിന്റെയും അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന്റെയും ആദരം. കഴിഞ്ഞ ദിവസം വിരമിച്ച ബോള്‍ട്ടിനെ നിറഞ്ഞ കൈയടിയോടെയാണ് ഒളിമ്പിക് സ്റ്റേഡിയം ആദരിച്ചത്. തനിക്കു നല്കിയ സ്നേഹാദരങ്ങള്‍ക്ക് ബോള്‍ട്ട് നന്ദി പറഞ്ഞു. വളരെ വിഷമമുണ്ട് ഈ ഘട്ടത്തില്‍. എങ്കിലും മതിയാക്കിയേ തീരൂ.
എല്ലാത്തിനും നന്ദി -ബോള്‍ട്ട് പറഞ്ഞു. അവസാന മത്സരം പൂര്‍ത്തിയാക്കാനാകാത്തതില്‍ വിഷമമുണ്ട്. പല സുഹൃത്തുക്കളും എന്നോടു പറഞ്ഞു, മുഹമ്മദ് അലി അവസാന മത്സരത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. നീ വിഷമിക്കേണ്ട എന്ന്. ഞാന്‍ എന്റെ കഴിവു തെളിയിച്ചിരിക്കുന്നു. ഇനി മതിയാക്കുകയാണ് -ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു. അതിനിടെ, തങ്ങള്‍ക്കു വേണ്ടി ഒരു പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കണമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം അധികൃതര്‍ ബോള്‍ട്ടിനോട് ആവശ്യപ്പെട്ടു. പരിക്കില്‍നിന്നു മോചിതനായാല്‍ കളിക്കുമെന്ന് ബോള്‍ട്ട് അറിയിച്ചതായാണ് വിവരം.
മെഡല്‍നില
രാജ്യം, സ്വര്‍ണം, വെള്ളി, വെങ്കലം ആകെ
എന്ന ക്രമത്തില്‍
അമേരിക്ക 10-11-9-30
കെനിയ 5-2-4-11
ദക്ഷിണാഫ്രിക്ക 3-1-2-6
ഫ്രാന്‍സ് 3-0-2-5
ചൈന 2-3-2-7
ബ്രിട്ടന് 2-3-1-6
എത്യോപ്യ 2-3-0-5
പോളണ്ട് 2-2-4-8
ജര്‍മനി 1-2-2-5