ബാഴ്സലോണ: ഈ ഫുട്ബോള്‍ സീസണിലെ ആദ്യ എല്‍ക്ലാസിക്കോയിൽ റയലാരവം. ചിരവൈരികളായ റയല്‍ മാഡ്രിഡും ബാഴ്സലോണയും ഇത്തവണ എല്‍ക്ലാസിക്കോയില്‍ നാലു തവണ ഏറ്റുമുട്ടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സ്പാനിഷ് സൂപ്പര്‍ കപ്പിലെ ആദ്യപാദ പോരാട്ടത്തില്‍ ബാഴ്സലോണയെ റയല്‍ 3-1ന് തകര്‍ത്തു. അതും ബാഴ്സലോണയുടെ തട്ടകം ന്യൂകാമ്പില്വച്ച്. ബാഴ്സനിരയില് നെയ്മറുടെ അഭാവം വ്യക്തമാക്കുന്നതായിരുന്നു മത്സരം. രണ്ടാംപാദം 16ന് റയലിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍ണാബൂവില്‍ നടക്കും. രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് മാര്‍ച്ചിംഗ് ഓര്‍ഡര്‍ ലഭിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സേവനം രണ്ടാം പാദത്തില്‍ റയലിനു ലഭിക്കില്ല. രണ്ടാം പാദത്തില്‍ വന്‍ ജയം നേടിയാല്‍ മാത്രമേ ബാഴ്സലോണയ്ക്കു കിരീടം സ്വന്തമാക്കാനാകൂ.
ഇടവേള കഴിഞ്ഞാണ് ഗോളുകളെല്ലാം പിറന്നത്. ആദ്യ ഗോളടിച്ചതും റയല്‍ തന്നെ. അന്‍പതാം മിനിറ്റില്‍ മാഴ്സലോയുടെ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ബാഴ്സയുടെ ബോക്സിനു വലതുമൂലയില്‍ വച്ച് ഇസ്കോ മാഴ്സലോയ്ക്കു പന്തു നല്കി. മുന്നോട്ടു കുതിച്ച മാഴ്സലോ അതു പോസ്റ്റിലേക്കു തള്ളിക്കൊടുത്തു. തടയാനെത്തിയ പ്രതിരോധക്കാരന് ജെറാര്‍ഡ് പിക്വെയ്ക്കു പിഴച്ചു. പിക്വെയുടെ കാലില്‍ കുരുങ്ങിയ പന്ത് നേരെ പോയത് സ്വന്തം പോസ്റ്റിലേക്ക്.
77-ാം മിനിറ്റില്‍ ബാഴ്സ തിരിച്ചടിച്ചു. റയല്‍ ഗോളി കെയ്ലര് നവാസ് ലൂയിസ് സുവാരസിനെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റിയാണ് ബാഴ്സയ്ക്കു രക്ഷയായത്. കിക്കെടുത്തത് ലയണല്‍ മെസിയായിരുന്നു. ബാഴ്സയുടെ സമനിലയ്ക്കു മറുപടിയായി റയല്‍ വീണ്ടും മുന്നില്‍. 80-ാം മിനിറ്റില്‍ റൊണാള്‍ഡോയിലൂടെ റയല്‍ മുന്നിലെത്തി. കരീം ബെന്‍സമയ്ക്കു പകരമാണ് റൊണാള്‍ഡോ കളത്തിലെത്തിയത്്.
പന്തുമായി റൊണാള്‍ഡോ ബാഴ്സ ബോക്സിലേക്കു ഓടിക്കയറി. ജെറാര്‍ഡ് പിക്വെയെ വെട്ടിച്ച് പോര്‍ച്ചൂഗീസ് താരം ഉതിര്‍ത്ത ഷോട്ട് ബാഴ്സ ഗോളിയെ മറികടന്നു വലയില്‍ വീണു. പതിവിനു വിപരീതമായ ഗോള്‍ ആഘോഷമായിരുന്നു ഇത്തവണ റൊണാള്‍ഡോയുടേത്. ജഴ്സിയൂരി ഗോള്‍ ആഘോഷം നടത്തിയ റയല്‍ താരത്തിനു മഞ്ഞക്കാര്‍ഡ്. ഏപ്രിലില്‍ നടന്ന എല്‍ക്ലാസിക്കോയില്‍ ലയണല്‍ മെസി സാന്റിയാഗോ ബര്‍ണാബുവില്‍ നടത്തിയ ഗോളാഘോഷത്തിനു മറുപടിയായാണ് റൊണാള്‍ഡോയും ജഴ്സി ഊരിയത്. വൈകാതെ അടുത്ത മഞ്ഞക്കാര്‍ഡും റൊണാള്‍ഡോയ്ക്കു ലഭിച്ചു. ഇതോടെ പത്തുപേരായി ചുരുങ്ങിയ റയല്‍ കളിയിലെ മോല്‍ക്കോയ്മ നഷ്ടപ്പെടുത്തിയില്ല. 90-ാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തിക്കൊണ്ട് ഗോള്‍ നേടി. മാര്‍ക്കോ അസെന്‍സിയോയുടെ ഷോട്ട് ബാഴ്സയുടെ വലയുടെ വലതുമൂലയില്‍ തറച്ചുകയറി.
റൊണാള്‍ഡോയ്ക്ക് അഞ്ചു കളിയിൽ വിലക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്പാനിഷ ്സൂപ്പര് കപ്പിലെ രണ്ടാം പാദ മത്സരമുള്‍പ്പെടെ അഞ്ചു മത്സരങ്ങളില്‍നിന്നു വിലക്ക്. അച്ചടക്കലംഘനം അതീവഗുരുതരമായതുകൊണ്ടാണ് വിലക്കിന്റെ നിരക്ക് ഉയര്‍ന്നത്. മാച്ച് ഒഫീഷ്യലിനെ കയ്യേറ്റം ചെയ്തതാണ് വിലക്കു ഗുരുതരമാക്കിയത്. ബാഴ്സലോണയ്ക്കെതിരേയുള്ള കളിയിൽ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് മാര്‍ച്ചിംഗ് ഓര്‍ഡര്‍ ലഭിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സേവനം രണ്ടാം പാദത്തില്‍ റയലിനു ലഭിക്കില്ല. ആദ്യ മഞ്ഞക്കാര്‍ഡ് ഗോള്‍ നേടിയശേഷം ജഴ്സിയൂരിയതിനായിരുന്നു. ആദ്യ മഞ്ഞകാര്‍ഡ് കണ്ട് രണ്ടു മിനിറ്റ് കഴിഞ്ഞ് അടുത്ത മഞ്ഞക്കാര്‍ഡും റൊണാള്‍ഡോ വാങ്ങിച്ചെടുത്തു.
ബാഴ്സ പ്രതിരോധതാരം സാമുവല്‍ ഉമ്മിറ്റിയുടെ ഫൗളില്‍ വീണ റൊണാള്‍ഡോ പെനാല്‍റ്റിക്കായി അലറി വിളിച്ചെങ്കിലും റഫറി ചെവികൊടുത്തില്ല. അമര്‍ഷത്തില്‍ റൊണാള്‍ഡോ റഫറിയെ തള്ളി. ഇതോടെ രണ്ടാം മഞ്ഞക്കാര്‍ഡും പിറകെ ചുവപ്പുകാര്‍ഡും ലഭിച്ചു.
ഇടവേള കഴിഞ്ഞാണ് ഗോളുകളെല്ലാം പിറന്നത്. ആദ്യ ഗോളടിച്ചതും റയല്‍ തന്നെ. അന്‍പതാം മിനിറ്റില്‍ മാഴ്സലോയുടെ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ബാഴ്സയുടെ ബോക്സിനു വലതുമൂലയില്‍ വച്ച് ഇസ്കോ മാഴ്സലോയ്ക്കു പന്തു നല്കി. മുന്നോട്ടു കുതിച്ച മാഴ്സലോ അതു പോസ്റ്റിലേക്കു തള്ളിക്കൊടുത്തു. തടയാനെത്തിയ പ്രതിരോധക്കാരന് ജെറാര്‍ഡ് പിക്വെയ്ക്കു പിഴച്ചു. പിക്വെയുടെ കാലില്‍ കുരുങ്ങിയ പന്ത് നേരെ പോയത് സ്വന്തം പോസ്റ്റിലേക്ക്.
77-ാം മിനിറ്റില്‍ ബാഴ്സ തിരിച്ചടിച്ചു. റയല്‍ ഗോളി കെയ്ലര് നവാസ് ലൂയിസ് സുവാരസിനെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റിയാണ് ബാഴ്സയ്ക്കു രക്ഷയായത്. കിക്കെടുത്തത് ലയണല്‍ മെസിയായിരുന്നു. ബാഴ്സയുടെ സമനിലയ്ക്കു മറുപടിയായി റയല്‍ വീണ്ടും മുന്നില്‍. 80-ാം മിനിറ്റില്‍ റൊണാള്‍ഡോയിലൂടെ റയല്‍ മുന്നിലെത്തി. കരീം ബെന്‍സമയ്ക്കു പകരമാണ് റൊണാള്‍ഡോ കളത്തിലെത്തിയത്്.
പന്തുമായി റൊണാള്‍ഡോ ബാഴ്സ ബോക്സിലേക്കു ഓടിക്കയറി. ജെറാര്‍ഡ് പിക്വെയെ വെട്ടിച്ച് പോര്‍ച്ചൂഗീസ് താരം ഉതിര്‍ത്ത ഷോട്ട് ബാഴ്സ ഗോളിയെ മറികടന്നു വലയില്‍ വീണു. പതിവിനു വിപരീതമായ ഗോള്‍ ആഘോഷമായിരുന്നു ഇത്തവണ റൊണാള്‍ഡോയുടേത്. ജഴ്സിയൂരി ഗോള്‍ ആഘോഷം നടത്തിയ റയല്‍ താരത്തിനു മഞ്ഞക്കാര്‍ഡ്. ഏപ്രിലില്‍ നടന്ന എല്‍ക്ലാസിക്കോയില്‍ ലയണല്‍ മെസി സാന്റിയാഗോ ബര്‍ണാബുവില്‍ നടത്തിയ ഗോളാഘോഷത്തിനു മറുപടിയായാണ് റൊണാള്‍ഡോയും ജഴ്സി ഊരിയത്. വൈകാതെ അടുത്ത മഞ്ഞക്കാര്‍ഡും റൊണാള്‍ഡോയ്ക്കു ലഭിച്ചു. ഇതോടെ പത്തുപേരായി ചുരുങ്ങിയ റയല്‍ കളിയിലെ മോല്‍ക്കോയ്മ നഷ്ടപ്പെടുത്തിയില്ല. 90-ാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തിക്കൊണ്ട് ഗോള്‍ നേടി. മാര്‍ക്കോ അസെന്‍സിയോയുടെ ഷോട്ട് ബാഴ്സയുടെ വലയുടെ വലതുമൂലയില്‍ തറച്ചുകയറി.
റൊണാള്‍ഡോയ്ക്ക് അഞ്ചു കളിയിൽ വിലക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്പാനിഷ ്സൂപ്പര് കപ്പിലെ രണ്ടാം പാദ മത്സരമുള്‍പ്പെടെ അഞ്ചു മത്സരങ്ങളില്‍നിന്നു വിലക്ക്. അച്ചടക്കലംഘനം അതീവഗുരുതരമായതുകൊണ്ടാണ് വിലക്കിന്റെ നിരക്ക് ഉയര്‍ന്നത്. മാച്ച് ഒഫീഷ്യലിനെ കയ്യേറ്റം ചെയ്തതാണ് വിലക്കു ഗുരുതരമാക്കിയത്. ബാഴ്സലോണയ്ക്കെതിരേയുള്ള കളിയിൽ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് മാര്‍ച്ചിംഗ് ഓര്‍ഡര്‍ ലഭിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സേവനം രണ്ടാം പാദത്തില്‍ റയലിനു ലഭിക്കില്ല. ആദ്യ മഞ്ഞക്കാര്‍ഡ് ഗോള്‍ നേടിയശേഷം ജഴ്സിയൂരിയതിനായിരുന്നു. ആദ്യ മഞ്ഞകാര്‍ഡ് കണ്ട് രണ്ടു മിനിറ്റ് കഴിഞ്ഞ് അടുത്ത മഞ്ഞക്കാര്‍ഡും റൊണാള്‍ഡോ വാങ്ങിച്ചെടുത്തു.
ബാഴ്സ പ്രതിരോധതാരം സാമുവല്‍ ഉമ്മിറ്റിയുടെ ഫൗളില്‍ വീണ റൊണാള്‍ഡോ പെനാല്‍റ്റിക്കായി അലറി വിളിച്ചെങ്കിലും റഫറി ചെവികൊടുത്തില്ല. അമര്‍ഷത്തില്‍ റൊണാള്‍ഡോ റഫറിയെ തള്ളി. ഇതോടെ രണ്ടാം മഞ്ഞക്കാര്‍ഡും പിറകെ ചുവപ്പുകാര്‍ഡും ലഭിച്ചു.