ലണ്ടന്‍: ഒളിമ്പിക് സ്റ്റേഡിയത്തില്‍ വേദനയിളകി, ബോള്‍ട്ട് നടന്നു നീങ്ങി. വേഗത്തിന്റെ രാജകുമാരന് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ട്രാക്കിനോടു വിട ചൊല്ലി. തന്റെ കരിയറിലെ അവസാന മത്സരം പൂര്‍ത്തിയാക്കാതെ, വേദനയോടെയാണ് ബോള്‍ട്ട് കരിയര്‍ അവസാനിപ്പിക്കുന്നത്. എന്നാല്‍, വേഗരാജാവ് ട്രാക്ക് ഒഴിയുന്നതും ശിരസ് ഉയര്‍ത്തിത്തന്നെ. വേഗം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് പരിക്കേറ്റ് പിന്മാറിയ 4-100 മീറ്റര്‍ റിലേയില്‍ ആതിഥേയരായ ബ്രിട്ടന് സ്വര്‍ണം സ്വന്തമാക്കി. സമയം- 37.47 സെക്കന്‍ഡ്. 100 മീറ്ററിലെ സ്വര്‍ണ, വെള്ളി മെഡല്‍ ജേതാക്കളെ അണിനിരത്തിയ അമേരിക്ക 37.52 സെക്കന്‍ഡില്‍ ഓടി വെള്ളി നേടി. ജപ്പാനാണ് വെങ്കലം, സമയം- 38.02 സെക്കന്‍ഡ്.
വനിതാ വിഭാഗത്തില്‍ അമേരിക്കയ്ക്കാണ് സ്വര്‍ണം. 41.82 സെക്കന്‍ഡില്‍ ഓടിയെത്തിയ അമേരിക്ക ആതിഥേയരായ ബ്രിട്ടനെ (42.12) മറികടന്നു. ജമൈക്കയ്ക്കാണ് വെങ്കലം.
വേദനയോടെ ബോള്‍ട്ട് അതു കണ്ടു
ആരും സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത കാര്യമായിരുന്നു അത്, സ്പ്രിന്റ് പാരമ്പര്യത്തിന്റെ പാരമ്യതയിലുള്ള ജമൈക്കയ്ക്ക് സ്പ്രിന്റ് സ്വര്‍ണം നഷ്ടപ്പെടുമെന്ന്, എന്നാല്‍, അതു സംഭവിച്ചു. കായികപ്പെരുമയുടെ കാവ്യനീതി ഒരിക്കല്‍കൂടി ബോള്‍ട്ടിനു പ്രതികൂലമായി ഭവിച്ചു. 100 മീറ്ററില്‍ പരാജയത്തിന്റെ രൂപത്തിലായിരുന്നുവെങ്കില്‍ റിലേയില്‍ അത് പരിക്കിന്റെ രൂപത്തിലായി.
വിടവാങ്ങല്‍ മത്സത്തില്‍ ബോള്‍ട്ടിനും ടീമിനും സ്വര്‍ണമോ വെള്ളിയോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. എന്നാല്‍, വിധി സൂപ്പര്‍താരത്തിനായി കരുതിവച്ചത് തീര്‍ത്തും വേദനാജനകമായ വിടവാങ്ങലായിരുന്നു. സ്വര്‍ണത്തോടെ റിലേ അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വമായിരുന്നു ബോള്‍ട്ടിനു ലഭിച്ചത്. അവസാന ലാപ്പില്‍ ബോള്‍ട്ടിന് ബാറ്റണ്‍ ലഭിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്കന്‍ ടീം. ബോള്‍ട്ടിന്റെ ഇടതു ഭാഗത്ത് ബ്രിട്ടനും വലത് അമേരിക്കയും. ഇരുവരുമായിരുന്നു മുന്നില്‍. എന്നാല്‍, ബോള്‍ട്ടിനു ബാറ്റണ്‍ കൊടുക്കുമ്പോള്‍ ജമൈക്ക ഏറെ പ്രതീക്ഷിച്ചു, ഏതുവലിയ പ്രതിരോധത്തെയും കീറിമുറിച്ച് കുതിക്കാനുള്ള ശക്തി ബോള്ട്ടിനുണ്ടെന്ന്. ലോകം എന്നും വിസ്മയത്തോടെ കണ്ട ആ പാദങ്ങളില്‍ അത്രയ്ക്കു വിശ്വാസമുണ്ടായിരുന്നു അവര്‍ക്ക്. അതുതന്നെ സംഭവിക്കുകയും ചെയ്യുമായിരുന്നു.
അനായാസം ബോള്‍ട്ട് സ്വര്‍ണത്തിലേക്ക് ഓടിക്കയറുന്ന കാഴ്ചയ്ക്കായി ഇമചിമ്മാതെ കാത്തിരുന്ന കണ്ണുകള്‍ക്ക് കണ്ണീരിന്റെ നനവാണ് ബോള്‍ട്ട് നല്‍കിയത്. പ്രതീക്ഷയ്ക്കൊത്ത് ബോള്‍ട്ട് കുതിക്കാനാരംഭിച്ചു. എന്നാല്‍, അല്പദൂരം പിന്നിട്ടപ്പോഴേക്കും വേഗം കുറച്ച ബോള്‍ട്ട് വേദനകൊണ്ട് പുളഞ്ഞ് ഞൊണ്ടിച്ചാടി. ഇതോടെ ആരാധകര്‍ പരസ്പരം പിറുപിറുത്തു എന്താണ് സംഭവിച്ചതെന്നു മനസിലാകാതെ. ഒടുവില്‍ മനസില്‍ വെള്ളിടി വെട്ടി. ബ്രിട്ടന്റെയും അമേരിക്കയുടെ താരങ്ങള്‍ മെഡലിലേക്ക് ഓടിക്കയറുമ്പോള്‍ ബോള്‍ട്ട് വേദന സഹിക്കാനാകാതെ ട്രാക്കിലേക്കു വീണു. ഓരോ ടീമും തന്നെ മറികടന്ന് മുന്നേറുന്ന കാഴ്ച ട്രാക്കില്‍ വീണുകിടന്ന് ബോള്‍ട്ട് വേദനയോടെ കണ്ടു.
കായികപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അതിദാരുണമായ കാഴ്ചയായി ഇത് അവസാനിക്കും.
നേരത്തെ, ഉസൈന്‍ ബോള്‍ട്ടിന്റെ മികവിലാണ് ജമൈക്ക ഫൈനലില്‍ കടന്നത്. അതും സീസണിലെ തങ്ങളുടെ ഏറ്റവും മികച്ച സമയമായ 37.95 സെക്കന്‍ഡ് കുറിച്ചുകൊണ്ട് ജമൈക്ക സെമിഫൈനല്‍ ഹീറ്റ്സില്‍ ഒന്നാമതെത്തി. അവസാന ലാപ്പ് ഓടിയ ബോള്‍ട്ട് അനായാസം ടീമിനെ വിജയത്തിലെത്തിച്ചു. ഫ്രാന്‍സ്, ചൈന എന്നിവരാണ് പിന്നിലായത്. ഈ വര്‍ഷത്തെ മികച്ച സമയം കുറിച്ചാണ് അമേരിക്കയും ഫൈനലിലെത്തിയത്. 100 മീറ്ററില്‍ ബോള്‍ട്ടിനു മുന്നില്‍ വെള്ളി നേടിയ ക്രിസ്റ്റ്യന്‍ കോള്മാന് ഉള്‍പ്പെട്ട ടീം 37.70 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കി. രണ്ടാമതെത്തിയ ബ്രിട്ടനൊപ്പം ഫ്രാന്‍സ്, ചൈന, ജപ്പാന്, തുര്‍ക്കി, കാനഡ എന്നീ ടീമുകളും ഫൈനലിലെത്തി.
വിടവാങ്ങല്‍ മത്സരത്തില്‍ ഫറയ്ക്കു വെള്ളി, താരോദയമായി മുഖ്താര്‍ എഡ്രിഡ്
ലണ്ടന്‍: കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന മോ ഫറയ്ക്ക് ലോക ചാമ്പ്യന്‍ഷിപ്പിലെ തന്റെ അവസാന പോരാട്ടത്തില്‍ കാലിടറി. ദീര്‍ഘദൂര ഓട്ടത്തിലെ ഇതിഹാസ താരം ബ്രിട്ടന്റെ മോ ഫറയ്ക്ക് 5000 മീറ്ററില്‍ വെള്ളി. ലോക വേദികളിൽ തുടര്‍ച്ചയായ പത്താം സ്വര്‍ണം ലക്ഷ്യമിട്ട് ഫൈനലില്‍ മത്സരിക്കാനിറങ്ങിയ ഫറയ്ക്ക് വെല്ലുവിളിയായി എത്യോപ്യന്‍ താരം മുഖ്താര്‍ എഡ്രിസ് ഉദിച്ചുയര്‍ന്നു. 13:32.79 എന്ന സമയത്തിൽ മത്സരം പൂര്‍ത്തിയാക്കിയാണ് എഡ്രിസ് സ്വര്‍ണം നേടിയത്. ഫറ (13:33.22) രണ്ടാമതെത്തിയപ്പോള്‍ യുഎസ് താരം പോള്‍ ചെലീമോ (13:33.22) വെങ്കലം നേടി.
അവസാന ലാപ്പില്‍ ഏറെ പിന്നിലായിരുന്ന 34 കാരനായ ഫറ മികച്ച കുതിപ്പാണ് നടത്തിയത്. എന്നാല്‍, എഡ്രിസിന്റെ മികവിനു മുന്നില്‍ ഫറ പിന്‍വാങ്ങി. നേരത്തെ 10,000 മീറ്ററില്‍ സ്വര്‍ണം നേടിയ ഫറയ്ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇരട്ടസ്വര്‍ണത്തോടെ വിടവാങ്ങാമെന്ന സ്വപ്നം നഷ്ടമായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം ഡബിളെന്ന സ്വപ്നനേട്ടവും കൈയെത്തും ദൂരത്താണ് ഫറയ്ക്കു നഷ്ടമായത്.
ബോള്‍ട്ടിനെ പരിക്കു ചതിച്ചു : ബ്ലേക്, ബോൾട്ട് ഇതിഹാസമെന്ന് ഗാറ്റ്ലിൻ
ലണ്ടന്‍: ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് വിടവാങ്ങള്‍ മത്സരത്തില്‍ നിറം മങ്ങിയതിനു കാരണം അദ്ദേഹത്തിനു നേരിട്ട പിരിക്കുകളായിരുന്നുവെന്നു വെളിപ്പെടുത്തല്‍. റിലേ മത്സരത്തില്‍ ബോള്‍ട്ടിന്റെ സഹതാരമായിരുന്ന യൊഹാന്‍ ബ്ലേക്കാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അദ്ദേഹത്തിന് കലശലായ പേശിവലിവ് അനുഭവപ്പെട്ടിരുന്നു. ‘അതുകൊണ്ടാണ് റിലേയില്‍ പതറിപ്പോയത്’ - ബ്ലേക് പറഞ്ഞു. റിലേ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നേരത്തേ പറഞ്ഞതിലും ഏറെ വൈകിയാണ് ആരംഭിച്ചത്. കടുത്ത തണുപ്പില്‍ ദീര്‍ഘനേരം ചെലവിടേണ്ടിവന്നതുകൊണ്ടാണ് ബോള്‍ട്ടിന് പരിക്കുണ്ടായതെന്നു ബ്ലേക് അഭിപ്രായപ്പെട്ടു.
ബേള്ട്ടാണ് താരം : ഗാറ്റ്ലിന്
വേഗത്തിന്റെ രാജകുമാരന് ഉസൈന്‍ ബോള്‍ട്ടിനെ പുകഴ്ത്തി അമേരിക്കന്‍ താരം ജസ്റ്റിന് ഗാറ്റ്ലിന്. “അസാമാന്യ പ്രതിഭാവിലാസത്തിനുടമയാണ് അദ്ദേഹം. റിലേയുടെ ഫൈനല്‍ മത്സരത്തിലെ വീഴ്ചയൊന്നും ബോള്‍ട്ടിന്റെ പ്രഭാവത്തെ കുറച്ചുകാണിക്കില്ല’’ -ഗാറ്റ്ലിന് പറഞ്ഞു. ബോള്‍ട്ടിന് നേരിട്ട പരിക്കുമൂലമാകാം അദ്ദേഹം റിലേയില്‍ പരാജയപ്പെട്ടതെന്നും ഗാറ്റ്ലിന് കൂട്ടിച്ചേര്‍ത്തു. ബോള്‍ട്ട് നേടിയ വിജയങ്ങള്‍ ചരിത്രമാണ്. ആ നേട്ടത്തിന്റെ പ്രഭ കുറയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ലോകമെമ്പാടും ബോള്‍ട്ടിന് ആരാധകരുണ്ട്. അവരെല്ലാം അദ്ദേഹത്തെ സ്നേഹിക്കുന്നു. അദ്ദേഹം അവരെയും. ഇപ്പോഴും കേമന്‍ ബോള്‍ട്ട് തന്നെയാണെന്നും ഗാറ്റ്ലിന് പറഞ്ഞു.
വനിതാ വിഭാഗത്തില്‍ അമേരിക്കയ്ക്കാണ് സ്വര്‍ണം. 41.82 സെക്കന്‍ഡില്‍ ഓടിയെത്തിയ അമേരിക്ക ആതിഥേയരായ ബ്രിട്ടനെ (42.12) മറികടന്നു. ജമൈക്കയ്ക്കാണ് വെങ്കലം.
വേദനയോടെ ബോള്‍ട്ട് അതു കണ്ടു
ആരും സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത കാര്യമായിരുന്നു അത്, സ്പ്രിന്റ് പാരമ്പര്യത്തിന്റെ പാരമ്യതയിലുള്ള ജമൈക്കയ്ക്ക് സ്പ്രിന്റ് സ്വര്‍ണം നഷ്ടപ്പെടുമെന്ന്, എന്നാല്‍, അതു സംഭവിച്ചു. കായികപ്പെരുമയുടെ കാവ്യനീതി ഒരിക്കല്‍കൂടി ബോള്‍ട്ടിനു പ്രതികൂലമായി ഭവിച്ചു. 100 മീറ്ററില്‍ പരാജയത്തിന്റെ രൂപത്തിലായിരുന്നുവെങ്കില്‍ റിലേയില്‍ അത് പരിക്കിന്റെ രൂപത്തിലായി.
വിടവാങ്ങല്‍ മത്സത്തില്‍ ബോള്‍ട്ടിനും ടീമിനും സ്വര്‍ണമോ വെള്ളിയോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. എന്നാല്‍, വിധി സൂപ്പര്‍താരത്തിനായി കരുതിവച്ചത് തീര്‍ത്തും വേദനാജനകമായ വിടവാങ്ങലായിരുന്നു. സ്വര്‍ണത്തോടെ റിലേ അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വമായിരുന്നു ബോള്‍ട്ടിനു ലഭിച്ചത്. അവസാന ലാപ്പില്‍ ബോള്‍ട്ടിന് ബാറ്റണ്‍ ലഭിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്കന്‍ ടീം. ബോള്‍ട്ടിന്റെ ഇടതു ഭാഗത്ത് ബ്രിട്ടനും വലത് അമേരിക്കയും. ഇരുവരുമായിരുന്നു മുന്നില്‍. എന്നാല്‍, ബോള്‍ട്ടിനു ബാറ്റണ്‍ കൊടുക്കുമ്പോള്‍ ജമൈക്ക ഏറെ പ്രതീക്ഷിച്ചു, ഏതുവലിയ പ്രതിരോധത്തെയും കീറിമുറിച്ച് കുതിക്കാനുള്ള ശക്തി ബോള്ട്ടിനുണ്ടെന്ന്. ലോകം എന്നും വിസ്മയത്തോടെ കണ്ട ആ പാദങ്ങളില്‍ അത്രയ്ക്കു വിശ്വാസമുണ്ടായിരുന്നു അവര്‍ക്ക്. അതുതന്നെ സംഭവിക്കുകയും ചെയ്യുമായിരുന്നു.
അനായാസം ബോള്‍ട്ട് സ്വര്‍ണത്തിലേക്ക് ഓടിക്കയറുന്ന കാഴ്ചയ്ക്കായി ഇമചിമ്മാതെ കാത്തിരുന്ന കണ്ണുകള്‍ക്ക് കണ്ണീരിന്റെ നനവാണ് ബോള്‍ട്ട് നല്‍കിയത്. പ്രതീക്ഷയ്ക്കൊത്ത് ബോള്‍ട്ട് കുതിക്കാനാരംഭിച്ചു. എന്നാല്‍, അല്പദൂരം പിന്നിട്ടപ്പോഴേക്കും വേഗം കുറച്ച ബോള്‍ട്ട് വേദനകൊണ്ട് പുളഞ്ഞ് ഞൊണ്ടിച്ചാടി. ഇതോടെ ആരാധകര്‍ പരസ്പരം പിറുപിറുത്തു എന്താണ് സംഭവിച്ചതെന്നു മനസിലാകാതെ. ഒടുവില്‍ മനസില്‍ വെള്ളിടി വെട്ടി. ബ്രിട്ടന്റെയും അമേരിക്കയുടെ താരങ്ങള്‍ മെഡലിലേക്ക് ഓടിക്കയറുമ്പോള്‍ ബോള്‍ട്ട് വേദന സഹിക്കാനാകാതെ ട്രാക്കിലേക്കു വീണു. ഓരോ ടീമും തന്നെ മറികടന്ന് മുന്നേറുന്ന കാഴ്ച ട്രാക്കില്‍ വീണുകിടന്ന് ബോള്‍ട്ട് വേദനയോടെ കണ്ടു.
കായികപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അതിദാരുണമായ കാഴ്ചയായി ഇത് അവസാനിക്കും.
നേരത്തെ, ഉസൈന്‍ ബോള്‍ട്ടിന്റെ മികവിലാണ് ജമൈക്ക ഫൈനലില്‍ കടന്നത്. അതും സീസണിലെ തങ്ങളുടെ ഏറ്റവും മികച്ച സമയമായ 37.95 സെക്കന്‍ഡ് കുറിച്ചുകൊണ്ട് ജമൈക്ക സെമിഫൈനല്‍ ഹീറ്റ്സില്‍ ഒന്നാമതെത്തി. അവസാന ലാപ്പ് ഓടിയ ബോള്‍ട്ട് അനായാസം ടീമിനെ വിജയത്തിലെത്തിച്ചു. ഫ്രാന്‍സ്, ചൈന എന്നിവരാണ് പിന്നിലായത്. ഈ വര്‍ഷത്തെ മികച്ച സമയം കുറിച്ചാണ് അമേരിക്കയും ഫൈനലിലെത്തിയത്. 100 മീറ്ററില്‍ ബോള്‍ട്ടിനു മുന്നില്‍ വെള്ളി നേടിയ ക്രിസ്റ്റ്യന്‍ കോള്മാന് ഉള്‍പ്പെട്ട ടീം 37.70 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കി. രണ്ടാമതെത്തിയ ബ്രിട്ടനൊപ്പം ഫ്രാന്‍സ്, ചൈന, ജപ്പാന്, തുര്‍ക്കി, കാനഡ എന്നീ ടീമുകളും ഫൈനലിലെത്തി.
വിടവാങ്ങല്‍ മത്സരത്തില്‍ ഫറയ്ക്കു വെള്ളി, താരോദയമായി മുഖ്താര്‍ എഡ്രിഡ്
ലണ്ടന്‍: കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന മോ ഫറയ്ക്ക് ലോക ചാമ്പ്യന്‍ഷിപ്പിലെ തന്റെ അവസാന പോരാട്ടത്തില്‍ കാലിടറി. ദീര്‍ഘദൂര ഓട്ടത്തിലെ ഇതിഹാസ താരം ബ്രിട്ടന്റെ മോ ഫറയ്ക്ക് 5000 മീറ്ററില്‍ വെള്ളി. ലോക വേദികളിൽ തുടര്‍ച്ചയായ പത്താം സ്വര്‍ണം ലക്ഷ്യമിട്ട് ഫൈനലില്‍ മത്സരിക്കാനിറങ്ങിയ ഫറയ്ക്ക് വെല്ലുവിളിയായി എത്യോപ്യന്‍ താരം മുഖ്താര്‍ എഡ്രിസ് ഉദിച്ചുയര്‍ന്നു. 13:32.79 എന്ന സമയത്തിൽ മത്സരം പൂര്‍ത്തിയാക്കിയാണ് എഡ്രിസ് സ്വര്‍ണം നേടിയത്. ഫറ (13:33.22) രണ്ടാമതെത്തിയപ്പോള്‍ യുഎസ് താരം പോള്‍ ചെലീമോ (13:33.22) വെങ്കലം നേടി.
അവസാന ലാപ്പില്‍ ഏറെ പിന്നിലായിരുന്ന 34 കാരനായ ഫറ മികച്ച കുതിപ്പാണ് നടത്തിയത്. എന്നാല്‍, എഡ്രിസിന്റെ മികവിനു മുന്നില്‍ ഫറ പിന്‍വാങ്ങി. നേരത്തെ 10,000 മീറ്ററില്‍ സ്വര്‍ണം നേടിയ ഫറയ്ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇരട്ടസ്വര്‍ണത്തോടെ വിടവാങ്ങാമെന്ന സ്വപ്നം നഷ്ടമായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം ഡബിളെന്ന സ്വപ്നനേട്ടവും കൈയെത്തും ദൂരത്താണ് ഫറയ്ക്കു നഷ്ടമായത്.
ബോള്‍ട്ടിനെ പരിക്കു ചതിച്ചു : ബ്ലേക്, ബോൾട്ട് ഇതിഹാസമെന്ന് ഗാറ്റ്ലിൻ
ലണ്ടന്‍: ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് വിടവാങ്ങള്‍ മത്സരത്തില്‍ നിറം മങ്ങിയതിനു കാരണം അദ്ദേഹത്തിനു നേരിട്ട പിരിക്കുകളായിരുന്നുവെന്നു വെളിപ്പെടുത്തല്‍. റിലേ മത്സരത്തില്‍ ബോള്‍ട്ടിന്റെ സഹതാരമായിരുന്ന യൊഹാന്‍ ബ്ലേക്കാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അദ്ദേഹത്തിന് കലശലായ പേശിവലിവ് അനുഭവപ്പെട്ടിരുന്നു. ‘അതുകൊണ്ടാണ് റിലേയില്‍ പതറിപ്പോയത്’ - ബ്ലേക് പറഞ്ഞു. റിലേ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നേരത്തേ പറഞ്ഞതിലും ഏറെ വൈകിയാണ് ആരംഭിച്ചത്. കടുത്ത തണുപ്പില്‍ ദീര്‍ഘനേരം ചെലവിടേണ്ടിവന്നതുകൊണ്ടാണ് ബോള്‍ട്ടിന് പരിക്കുണ്ടായതെന്നു ബ്ലേക് അഭിപ്രായപ്പെട്ടു.
ബേള്ട്ടാണ് താരം : ഗാറ്റ്ലിന്
വേഗത്തിന്റെ രാജകുമാരന് ഉസൈന്‍ ബോള്‍ട്ടിനെ പുകഴ്ത്തി അമേരിക്കന്‍ താരം ജസ്റ്റിന് ഗാറ്റ്ലിന്. “അസാമാന്യ പ്രതിഭാവിലാസത്തിനുടമയാണ് അദ്ദേഹം. റിലേയുടെ ഫൈനല്‍ മത്സരത്തിലെ വീഴ്ചയൊന്നും ബോള്‍ട്ടിന്റെ പ്രഭാവത്തെ കുറച്ചുകാണിക്കില്ല’’ -ഗാറ്റ്ലിന് പറഞ്ഞു. ബോള്‍ട്ടിന് നേരിട്ട പരിക്കുമൂലമാകാം അദ്ദേഹം റിലേയില്‍ പരാജയപ്പെട്ടതെന്നും ഗാറ്റ്ലിന് കൂട്ടിച്ചേര്‍ത്തു. ബോള്‍ട്ട് നേടിയ വിജയങ്ങള്‍ ചരിത്രമാണ്. ആ നേട്ടത്തിന്റെ പ്രഭ കുറയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ലോകമെമ്പാടും ബോള്‍ട്ടിന് ആരാധകരുണ്ട്. അവരെല്ലാം അദ്ദേഹത്തെ സ്നേഹിക്കുന്നു. അദ്ദേഹം അവരെയും. ഇപ്പോഴും കേമന്‍ ബോള്‍ട്ട് തന്നെയാണെന്നും ഗാറ്റ്ലിന് പറഞ്ഞു.