പല്ലേക്കലെ: ശിഖർ ധവാൻ വീണ്ടും കത്തിജ്വലിച്ചതോടെ മൂന്നാം ടെസ്റ്റിലും ഇന്ത്യൻ ആധിപത്യം. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം.
ഭാഗ്യം കൂട്ടുനില്‍ക്കുന്നതു പോലെ തുടര്‍ച്ചയായി മൂന്നാം തവണയും ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത ഇന്ത്യ, ആദ്യദിനത്തില്‍ കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സ് സ്വന്തമാക്കി. 119 റൺസ് നേടിയ ധവാനാണ് ഇന്ത്യൻ മുന്നേറ്റത്തെ നയിച്ചത്.
ശിഖര്‍ ധവാന്, കെ എല്‍ രാഹുല്‍ എന്നിവര്‍ ഒന്നിച്ച ആദ്യ വിക്കറ്റില്‍ 118 റണ്‍സാണ് പിറന്നത്.
പുഷ്പകുമാരയുടെ പന്തില്‍ ധവാന് ചണ്ഡിമലിന്റെ കൈക്കുമ്പിളില്‍ ഒതുങ്ങുമ്പോള്‍ ഇന്ത്യക്ക് മികച്ച അടിത്തറ തീര്‍ന്നിരുന്നു. എങ്കിലും ആദ്യടെസ്റ്റുകളില് പല്ലേക്കലെ സ്റ്റേഡിയം സാക്ഷിയായ ഇന്ത്യന്‍ തേരോട്ടത്തിന് ഒന്നു തടയിടാന്‍ ലങ്കയ്ക്കായി. ധവാന്റെ വീഴ്ചയോടെ ആയിരുന്നു ഇത്. ധവാനെ വീഴ്ത്തി മികച്ച തുടക്കം ലഭിച്ചതോടെ മുന്ടെസ്റ്റുകളില് കാണാതിരുന്ന ഒരു ആത്മവിശ്വാസം ലങ്കന്‍ ചലനങ്ങളില്‍ പ്രകടമായിരുന്നു. ധവാനെ പുറത്താക്കണമെന്ന് ദൃഢപ്രതിജ്ഞയെടുത്ത മട്ടിലായിരുന്നു ലങ്കന്‍ താരങ്ങള്‍. സെഞ്ചുറി വഴങ്ങിയെ ങ്കിലും ലങ്കൻ ബൗളർമാർ കരുത്തു കാട്ടി.
ധവാന് എട്ട് ഫോറുകളടക്കം തന്റെ നാലാം ടെസ്റ്റ് അര്ധസെഞ്ചുറിയിലേക്കെത്തുമ്പോള് മറുവശത്ത് രാഹുല്‍ പുഷ്പകുമാരയുടെ പന്തില്‍ തന്റെ തനതു ശൈലിയില്‍ വെടിക്കെട്ടു നടത്തുകയായിരുന്നു.
കുമാരയുടെ ഒരോവറില്‍ രണ്ട് ബൗണ്ടറികൾ നേടി താൻ ഉജ്വല ഫോമിലാണെന്ന് രാഹുല്‍ തിളിയിച്ചു.
ഒരു ടെസ്റ്റിന്റെ മാത്രം അനുഭവ സമ്പത്തുള്ള ഫെര്‍ണാണ്ടോ ചുറുചുറുക്കോടെ പന്തെറിഞ്ഞെങ്കിലും ഇന്ത്യക്ക് ഭീഷണിയായില്ല. ഉടന്‍ തന്നെ ലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമല്‍ പന്തു തിരികെ വാങ്ങി കരുണരത്നെയ്ക്കു കൈമാറി. രാഹുല്‍ 28 റണ്‍സില്‍ നില്ക്കുമ്പോള് മോശം ഷോട്ടിനു ശ്രമിച്ചെങ്കിലും തക്ക സമയത്ത് പ്രതികരിക്കാന്‍ ലങ്കന്‍ ക്യാപ്റ്റന്‍ കഴിയാതെ വന്നതോടെ രാഹുലിന് ആയുസ് നീട്ടിക്കിട്ടി.
85 റണ്‍സ് വരെ ആ യാത്ര നീണ്ടു. രാഹുലിന്റെ ഒമ്പതാം ടെസ്റ്റ് അര്‍ധശതകമാണിത്.
സ്പിന്നര്‍ ദില്‍രുവന്‍ പെരേര ശക്തമായ ബൗളിംഗ് തന്ത്രങ്ങള്‍ പുറത്തെടുത്തെങ്കിലും രാഹുല്‍-ധവാന് കൂട്ടുകെട്ടിന്മേല് കാര്യമായി ഒന്നും ചെയ്യാനായില്ല. ആദ്യ 20 ഓവറില്‍ തന്നെ ഇന്ത്യയുടെ റണ്‍നില 100 കടന്നു.
ഇന്ത്യയുടെ മുന്നേറ്റത്തില്‍ ഉന്മേഷം നഷ്ടപ്പെട്ട ലങ്കന്‍ പട ,ഫീല്‍ഡിംഗിലും അലസത പടര്‍ത്തി. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സിംഗിള്‍സ് എടുക്കുന്നത് നിര്‍ബാധം തുടര്‍ന്നു. 40-ാമത്തെ ഓവറില്‍ പുഷ്പകുമാര കൊടുങ്കാറ്റായി. കുമാരയുടെ പന്തില്‍ രാഹുല്‍ കരുണരത്നെയുടെ കൈകളിലൊതുങ്ങിയതോടെ ഇന്ത്യന്‍ റണ്ണൊഴുക്കിന് മന്ദതയായി.
ഉച്ചഭക്ഷണത്തിനു ശേഷമുള്ള സെഷനില്‍ ധവാന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ചുറി പിറന്നു. ഈ സീരിസിലെ ധവാന്റെ രണ്ടാമത്തെ സെഞ്ചുറി കൂടിയാണിത്. 122 ബോളുകള്‍ നേരിട്ട ധവാന് 119 റണ്‍സ് നേടി.
കോഹ്ലി (42), രഹാനെ (17), അശ്വിന് (31), എന്നിവർക്ക് കാര്യമായി തിളങ്ങാനായില്ല.
ഭാഗ്യം കൂട്ടുനില്‍ക്കുന്നതു പോലെ തുടര്‍ച്ചയായി മൂന്നാം തവണയും ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത ഇന്ത്യ, ആദ്യദിനത്തില്‍ കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സ് സ്വന്തമാക്കി. 119 റൺസ് നേടിയ ധവാനാണ് ഇന്ത്യൻ മുന്നേറ്റത്തെ നയിച്ചത്.
ശിഖര്‍ ധവാന്, കെ എല്‍ രാഹുല്‍ എന്നിവര്‍ ഒന്നിച്ച ആദ്യ വിക്കറ്റില്‍ 118 റണ്‍സാണ് പിറന്നത്.
പുഷ്പകുമാരയുടെ പന്തില്‍ ധവാന് ചണ്ഡിമലിന്റെ കൈക്കുമ്പിളില്‍ ഒതുങ്ങുമ്പോള്‍ ഇന്ത്യക്ക് മികച്ച അടിത്തറ തീര്‍ന്നിരുന്നു. എങ്കിലും ആദ്യടെസ്റ്റുകളില് പല്ലേക്കലെ സ്റ്റേഡിയം സാക്ഷിയായ ഇന്ത്യന്‍ തേരോട്ടത്തിന് ഒന്നു തടയിടാന്‍ ലങ്കയ്ക്കായി. ധവാന്റെ വീഴ്ചയോടെ ആയിരുന്നു ഇത്. ധവാനെ വീഴ്ത്തി മികച്ച തുടക്കം ലഭിച്ചതോടെ മുന്ടെസ്റ്റുകളില് കാണാതിരുന്ന ഒരു ആത്മവിശ്വാസം ലങ്കന്‍ ചലനങ്ങളില്‍ പ്രകടമായിരുന്നു. ധവാനെ പുറത്താക്കണമെന്ന് ദൃഢപ്രതിജ്ഞയെടുത്ത മട്ടിലായിരുന്നു ലങ്കന്‍ താരങ്ങള്‍. സെഞ്ചുറി വഴങ്ങിയെ ങ്കിലും ലങ്കൻ ബൗളർമാർ കരുത്തു കാട്ടി.
ധവാന് എട്ട് ഫോറുകളടക്കം തന്റെ നാലാം ടെസ്റ്റ് അര്ധസെഞ്ചുറിയിലേക്കെത്തുമ്പോള് മറുവശത്ത് രാഹുല്‍ പുഷ്പകുമാരയുടെ പന്തില്‍ തന്റെ തനതു ശൈലിയില്‍ വെടിക്കെട്ടു നടത്തുകയായിരുന്നു.
കുമാരയുടെ ഒരോവറില്‍ രണ്ട് ബൗണ്ടറികൾ നേടി താൻ ഉജ്വല ഫോമിലാണെന്ന് രാഹുല്‍ തിളിയിച്ചു.
ഒരു ടെസ്റ്റിന്റെ മാത്രം അനുഭവ സമ്പത്തുള്ള ഫെര്‍ണാണ്ടോ ചുറുചുറുക്കോടെ പന്തെറിഞ്ഞെങ്കിലും ഇന്ത്യക്ക് ഭീഷണിയായില്ല. ഉടന്‍ തന്നെ ലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമല്‍ പന്തു തിരികെ വാങ്ങി കരുണരത്നെയ്ക്കു കൈമാറി. രാഹുല്‍ 28 റണ്‍സില്‍ നില്ക്കുമ്പോള് മോശം ഷോട്ടിനു ശ്രമിച്ചെങ്കിലും തക്ക സമയത്ത് പ്രതികരിക്കാന്‍ ലങ്കന്‍ ക്യാപ്റ്റന്‍ കഴിയാതെ വന്നതോടെ രാഹുലിന് ആയുസ് നീട്ടിക്കിട്ടി.
85 റണ്‍സ് വരെ ആ യാത്ര നീണ്ടു. രാഹുലിന്റെ ഒമ്പതാം ടെസ്റ്റ് അര്‍ധശതകമാണിത്.
സ്പിന്നര്‍ ദില്‍രുവന്‍ പെരേര ശക്തമായ ബൗളിംഗ് തന്ത്രങ്ങള്‍ പുറത്തെടുത്തെങ്കിലും രാഹുല്‍-ധവാന് കൂട്ടുകെട്ടിന്മേല് കാര്യമായി ഒന്നും ചെയ്യാനായില്ല. ആദ്യ 20 ഓവറില്‍ തന്നെ ഇന്ത്യയുടെ റണ്‍നില 100 കടന്നു.
ഇന്ത്യയുടെ മുന്നേറ്റത്തില്‍ ഉന്മേഷം നഷ്ടപ്പെട്ട ലങ്കന്‍ പട ,ഫീല്‍ഡിംഗിലും അലസത പടര്‍ത്തി. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സിംഗിള്‍സ് എടുക്കുന്നത് നിര്‍ബാധം തുടര്‍ന്നു. 40-ാമത്തെ ഓവറില്‍ പുഷ്പകുമാര കൊടുങ്കാറ്റായി. കുമാരയുടെ പന്തില്‍ രാഹുല്‍ കരുണരത്നെയുടെ കൈകളിലൊതുങ്ങിയതോടെ ഇന്ത്യന്‍ റണ്ണൊഴുക്കിന് മന്ദതയായി.
ഉച്ചഭക്ഷണത്തിനു ശേഷമുള്ള സെഷനില്‍ ധവാന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ചുറി പിറന്നു. ഈ സീരിസിലെ ധവാന്റെ രണ്ടാമത്തെ സെഞ്ചുറി കൂടിയാണിത്. 122 ബോളുകള്‍ നേരിട്ട ധവാന് 119 റണ്‍സ് നേടി.
കോഹ്ലി (42), രഹാനെ (17), അശ്വിന് (31), എന്നിവർക്ക് കാര്യമായി തിളങ്ങാനായില്ല.