ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ലോംഗ് ജംപില്‍ അമേരിക്കയുടെ ബ്രിട്നി റീസിന്റെ ആധിപത്യം. ലോകചാമ്പ്യന്‍ഷിപ്പില്‍ കരിയറിലെ നാലാം സ്വര്‍ണത്തോടെ റീസ് മിന്നിത്തിളങ്ങിയപ്പോള്‍ പിന്നിട്ട ദൂരം 7.02 മീറ്ററാണ്. റഷ്യയുടെ ഡാരിയ ക്ലിഷിന (ഏഴു മീറ്റര്‍) വെള്ളിയും അമേരിക്കയുടെ തന്നെ ടിയാന ബര്ട്ടോലെറ്റ (6.97) വെങ്കലവും നേടി. 2009, 2011, 2013 എന്നീ വര്‍ഷങ്ങളിലും റീസ് ചാമ്പ്യനായിരുന്നു. 2012ലെ ഒളിമ്പിക് ചാമ്പ്യനും ബ്രിട്നി റീസ് തന്നെ.