ലണ്ടന്‍: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4-400 മീറ്റര്‍ റിലേയില്‍ പൊന്നു കൊയ്ത ഇന്ത്യന്‍ വനിതകള്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ നാണം കെട്ടു. ലെയ്ന്‍ തെറ്റി ഓടിയതിന് വനിതാ ടീം തലകുനിച്ചപ്പോള്‍ 10-ാം സ്ഥാനത്താണ് പുരുഷ ടീം ഫിനിഷ് ചെയ്തത്.
ജിസ്ന മാത്യു, എംആര്‍. പൂവമ്മ, അനില്‍ഡ തോമസ്, നിര്‍മല ഷിയറോണ് എന്നിവരുടെ സംഘമാണ് അയോഗ്യരായത്. ആദ്യ ഹീറ്റില്‍ മത്സരിച്ച ഇന്ത്യന്‍ സംഘം മൂന്നു മിനിറ്റ് 28.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തിരുന്നു. എട്ടു ടീം മത്സരിച്ച ഹീറ്റില്‍ ഏഴാം സ്ഥാനത്തായിരുന്നു ഇന്ത്യ. മത്സരം തീര്‍ന്നയുടന്‍ ഇന്ത്യന്‍ ടീമിനെ അയോഗ്യരാക്കുകയായിരുന്നു. അയോഗ്യരായില്ലെങ്കില്‍ സീസണിലെ ഇന്ത്യയുടെ മികച്ച പ്രകടനമാകുമായിരുന്നു ഇത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു മിനിറ്റ് 31.34 സെക്കന്‍ഡിലാണ് ഇന്ത്യ പൊന്നണിഞ്ഞത്. ആദ്യ ലാപ്പില്‍ ഓടിയ മലയാളി താരം ജിസ്ന മാത്യുവിനു സംഭവിച്ച പിഴവാണ് ഇന്ത്യക്കു വിനയായതെന്നാണ് റിപ്പോര്‍ട്ട്. 250 മീറ്ററോളം മറ്റൊരു ലെയ്നില്‍ കയറി ജിസ്ന ഓടി.
നല്ലതുപോലെ ഒരുങ്ങിയാണ് വന്നതെങ്കിലും നിര്‍ഭാഗ്യം തിരിച്ചടിയായെന്ന് പൂവമ്മ പറഞ്ഞു. നാലു പോരും ഒരുമിച്ച് പരിശീലിക്കാൻ സമയം ലഭിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. അയോഗ്യത കല്പിച്ചിച്ചില്ലായെങ്കില് ഓവറോള്‍ പൊസിഷനില്‍ ഇന്ത്യ 12-ാമത് എത്തുമായിരുന്നു. എട്ടു ടീമുകളാണ് ഫൈനലിലേക്കു യോഗ്യത നേടുന്നത്.
പുരുഷ ടീമിന് ഹീറ്റില്‍ അഞ്ചാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞെങ്കിലും ഓവറോള്‍ പൊസിഷന്‍ 10 ആണ്. മൂന്നു മിനിറ്റ് 2.80 സെക്കന്‍ഡിലാണ് പുരുഷ ടീം ഫിനിഷ് ചെയ്തത്. ഇന്ത്യന്‍ നിരയില്‍ മൂന്നു മലയാളികള്‍ ബാറ്റണ്‍ ഏന്തി. കുഞ്ഞുമുഹമ്മദ്, അമേജ് ജേക്കബ്, മുഹമ്മദ് അനസ് എന്നിവരാണവര്‍. ആരോക്യ രാജീവ് ആണ് അവസാന ലാപ്പ് ഓടിയത്.
ഇന്ത്യയുടെ റിലേ ടീമിനു മൂന്നു പരിശീലകരെയാണ് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ ലണ്ടനിലേക്ക് അയച്ചത്. പി.ടി. ഉഷ, ഗലീന ബുക്കാരിയോ, രാജ്മോഹന്‍ എന്നിവരായിരുന്നു അവര്‍. വനിതാ റിലേ ടീമിലെ പലരും വൈകിയാണ് ലണ്ടനിലെത്തിയത്. വലിയ വിവാദങ്ങള്‍ക്കു നടുവിലായിരുന്നു ടീം പ്രഖ്യാപനം.
ജിസ്ന മാത്യു, എംആര്‍. പൂവമ്മ, അനില്‍ഡ തോമസ്, നിര്‍മല ഷിയറോണ് എന്നിവരുടെ സംഘമാണ് അയോഗ്യരായത്. ആദ്യ ഹീറ്റില്‍ മത്സരിച്ച ഇന്ത്യന്‍ സംഘം മൂന്നു മിനിറ്റ് 28.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തിരുന്നു. എട്ടു ടീം മത്സരിച്ച ഹീറ്റില്‍ ഏഴാം സ്ഥാനത്തായിരുന്നു ഇന്ത്യ. മത്സരം തീര്‍ന്നയുടന്‍ ഇന്ത്യന്‍ ടീമിനെ അയോഗ്യരാക്കുകയായിരുന്നു. അയോഗ്യരായില്ലെങ്കില്‍ സീസണിലെ ഇന്ത്യയുടെ മികച്ച പ്രകടനമാകുമായിരുന്നു ഇത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു മിനിറ്റ് 31.34 സെക്കന്‍ഡിലാണ് ഇന്ത്യ പൊന്നണിഞ്ഞത്. ആദ്യ ലാപ്പില്‍ ഓടിയ മലയാളി താരം ജിസ്ന മാത്യുവിനു സംഭവിച്ച പിഴവാണ് ഇന്ത്യക്കു വിനയായതെന്നാണ് റിപ്പോര്‍ട്ട്. 250 മീറ്ററോളം മറ്റൊരു ലെയ്നില്‍ കയറി ജിസ്ന ഓടി.
നല്ലതുപോലെ ഒരുങ്ങിയാണ് വന്നതെങ്കിലും നിര്‍ഭാഗ്യം തിരിച്ചടിയായെന്ന് പൂവമ്മ പറഞ്ഞു. നാലു പോരും ഒരുമിച്ച് പരിശീലിക്കാൻ സമയം ലഭിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. അയോഗ്യത കല്പിച്ചിച്ചില്ലായെങ്കില് ഓവറോള്‍ പൊസിഷനില്‍ ഇന്ത്യ 12-ാമത് എത്തുമായിരുന്നു. എട്ടു ടീമുകളാണ് ഫൈനലിലേക്കു യോഗ്യത നേടുന്നത്.
പുരുഷ ടീമിന് ഹീറ്റില്‍ അഞ്ചാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞെങ്കിലും ഓവറോള്‍ പൊസിഷന്‍ 10 ആണ്. മൂന്നു മിനിറ്റ് 2.80 സെക്കന്‍ഡിലാണ് പുരുഷ ടീം ഫിനിഷ് ചെയ്തത്. ഇന്ത്യന്‍ നിരയില്‍ മൂന്നു മലയാളികള്‍ ബാറ്റണ്‍ ഏന്തി. കുഞ്ഞുമുഹമ്മദ്, അമേജ് ജേക്കബ്, മുഹമ്മദ് അനസ് എന്നിവരാണവര്‍. ആരോക്യ രാജീവ് ആണ് അവസാന ലാപ്പ് ഓടിയത്.
ഇന്ത്യയുടെ റിലേ ടീമിനു മൂന്നു പരിശീലകരെയാണ് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ ലണ്ടനിലേക്ക് അയച്ചത്. പി.ടി. ഉഷ, ഗലീന ബുക്കാരിയോ, രാജ്മോഹന്‍ എന്നിവരായിരുന്നു അവര്‍. വനിതാ റിലേ ടീമിലെ പലരും വൈകിയാണ് ലണ്ടനിലെത്തിയത്. വലിയ വിവാദങ്ങള്‍ക്കു നടുവിലായിരുന്നു ടീം പ്രഖ്യാപനം.