ലണ്ടന്‍: ലോകകായികമേളയില്‍ ജാവലിന്‍ ത്രോ ഫൈനലിലേക്ക് പ്രവേശനം നേടിയ ആദ്യ ഇന്ത്യക്കാരന് എന്ന പദവി ദേവീന്ദര്‍ സിംഗ് കാംഗിന്്. നീരജ് ചോപ്ര യോഗ്യതാ റൗണ്ടില്‍ പുറത്തായി. രാത്രി 12.45നാണ് ഫൈനല്‍. പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയുടെ പുറത്താകല്‍ ഇന്ത്യയെ നിരാശരാക്കി.
തോളെല്ലിന് പരിക്കുമായാണ് കാംഗ് ഗ്രൂപ്പ് ബി യോഗ്യതാമത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. മൂന്നാമത്തെ ശ്രമത്തില്‍ 84.22 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പറത്തിയാണ് കാംഗ് യോഗ്യത നേടിയത്. യോഗ്യത നേടാനുള്ള ദൂരം 83 മീറ്ററാണ്.
മൂന്നാമത്തെ റൗണ്ടില്‍ കാംഗ് ജാവലിന്‍ കയ്യിലെടുത്തപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ നിശബ്ദത പടര്‍ന്നു. ആദ്യ രണ്ടുറൗണ്ടുകളിലും യോഗ്യതാരേഖ മറികടക്കാന്‍ കഴിയാതിരുന്ന കാംഗും വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു. മത്സരത്തില്‍ ഏറ്റവുമൊടുവില്‍ ജാവലിന്‍ എടുത്തതും കാംഗ് ആയിരുന്നു. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര പുറത്തായതോടെ മങ്ങലേറ്റ ഇന്ത്യയുടെ ജാവലിന്‍ സ്വപ്നങ്ങള്‍ക്ക് കാംഗിന്റെ ഫൈനല്‍ പ്രവേശനം കരുത്തു പകര്‍ന്നു.
13 മത്സരാര്‍ഥികളാണ് ഫൈനലിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്. കാംഗിന്റെ 84.22 മീറ്റര്‍ പ്രകടനത്തോടെ പട്ടികയില്‍ ഏഴാമതാണ് താരത്തിന്റെ സ്ഥാനം. ലണ്ടൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഒരിന്ത്യൻ താരത്തിന്റെ ആദ്യ ഫൈനലാണ്.
200 മീറ്ററില്‍ അട്ടിമറി
പുരുഷന്മാരുടെ 200 മീറ്ററില്‍ വന്‍ അട്ടിമറി സ്വര്‍ണ പ്രതീക്ഷയായിരുന്ന ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നികെറക്ന് അപ്രതീക്ഷിത തോല്‍വി. നികെറെകിനെ തുര്‍ക്കിയുടെ റാമില്‍ ഗുലിയേവ് അട്ടിമറിച്ചു. 1995ല്‍ ഗോഥന്‍ബര്‍ഗില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ സ്പ്രിന്റ് ഇതിഹാസതാരം മൈക്കില്‍ ജോണ്സണ് 200 മീറ്ററലും 400 മീറ്ററിലും നേടിയ ഇരട്ട സ്വര്‍ണത്തിനുശേഷം ആ നേട്ടം കൈവരിക്കാമെന്ന വാന്‍ നികെറെകിന്റെ മോഹമാണ് ഗുലിയോവ് തകര്‍ത്തത്. 400 മീറ്ററില്‍ ദക്ഷിണാഫ്രിക്കന്‍ താരം സ്വര്‍ണം നേടിയിരുന്നു. അസര്‍ബൈജാനില്‍ ജനിച്ച ഗുലിയോവ് 2011ലാണ് തുര്‍ക്കി പൗരനാകുന്നത്. പൗരത്വം നല്കിയ രാജ്യത്തിനു സ്വര്‍ണത്തിലൂടെ ഗുലിയോവ് ഉപഹാരം സമര്‍പ്പിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ തുര്‍ക്കിയുടെ ആദ്യ മെഡലാണ്. ഗുലിയോവിന്റെ ഓട്ടത്തിന് ആവേശം പകരാന്‍ തുര്ക്കിയില്നിന്നുള്ളവരും അസര്‍ബൈജാന്‍കാരും എത്തിയിരുന്നു.
മത്സരം തുടങ്ങുന്നതിനുമുമ്പ് വരെ നികെറെകിലും തനിയെ ഓടി ഫൈനലിലെത്തിയ ബോട്സ്വാനയുടെ ഐസക് മക്വാലയിലുമായിരുന്നു കണ്ണുകള്‍. എന്നാല്‍, മത്സരം പൂര്‍ത്തിയായപ്പോള്‍ ഗുലിയോവായി ഏവരുടെയും ശ്രദ്ധാകേന്ദ്രം. 20.09 സെക്കന്‍ഡിലാണ് ഗുലിയോവ് ഫിനിഷ് ചെയ്തു സ്വര്‍ണമണിഞ്ഞത്. വെള്ളി നേടിയ നിക്കെറെക് 20.11 സെക്കന്‍ഡിലും ഫിനിഷിംഗ് ലൈന്‍ കടന്നു. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ ജീറെം റിച്ചാര്‍ഡ് സ്വന്തമാക്കി. 20.11 സെക്കന്‍ഡിലാണ് റിച്ചാര്‍ഡ് ലൈന്‍ കടന്നത്. ആയിരത്തിന്റെ ഒരംശത്തിന്റെ വ്യത്യാസത്തിലാണ് നികെറെക് റിച്ചാര്‍ഡിനെ മറികടന്നത്. വെള്ളി നേടിയ നികെറെക് 20.106 സെക്കന്‍ഡെടുത്തപ്പോള്‍ റിച്ചാര്‍ഡ് 20.107 സെക്കന്‍ഡിൽ വെങ്കലം നേടി. ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്ന മക്വാലയ്ക്ക് ആറാം സ്ഥാനത്തെത്താനേ സാധിച്ചുള്ളു.
ഹര്‍ഡില്‍സിലും ട്രിപ്പിള്ജംപിലും അമേരിക്ക
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കന്‍ താരങ്ങള്‍ക്ക് സ്വര്‍ണവും വെള്ളിയും. കോറി കാര്‍ട്ടര്‍ 53.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു സ്വര്‍ണം നേടി. റിയോ ഒളിമ്പിക് ചാമ്പ്യന്‍ ദലില മുഹമ്മദ് 53.50 സെക്കന്‍ഡില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. ജമൈക്കയുടെ റിസ്താനാന ട്രേസി 53.74 സെക്കന്‍ഡില്‍ വെങ്കലമണിഞ്ഞു.
പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ 1995ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടന്റെ ജോനാഥന് എഡ്വേര്‍ഡ് സ്ഥാപിച്ച 18.29 മീറ്റര്‍ ലോക റിക്കാര്‍ഡ് ഇത്തവണയും തകര്‍ന്നില്ല. ലണ്ടനില്‍ സ്വര്‍ണം നേടിയ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയ്ലര്‍ക്ക് 17.68 മീറ്റര്‍ ചാടേനേ സാധിച്ചുള്ളൂ. അമേരിക്കയുടെ തന്നെ വില്‍ ക്ലേ (17.63 മീറ്റര്‍) വെള്ളി നേടി. വെങ്കലം പോര്‍ച്ചുഗലിന്റെ നെല്‍സണ്‍ എവ്റ ( 17.19 മീറ്റര്‍ ) സ്വന്തമാക്കി.
സ്വര്‍ണത്തോടെ വിരമിക്കാന്‍ ഫറ
10000 മീറ്ററിലെ സ്വര്‍ണം നേട്ടം 5000 മീറ്ററിലും ആവര്‍ത്തിക്കാനായി ബ്രിട്ടീഷ് ദീര്‍ഘദൂര ഇതിഹാസതാരം മോ ഫറ ഇന്ന് ഇറങ്ങും. 5000 മീറ്ററോടെ വിരമിക്കാനാണ് ഫറ തയാറാകുന്നത്.
സ്വര്ണത്തോടെയുള്ള വിരമിക്കലാണെങ്കില്‍ അതിനു കൂടുതല്‍ മാധുര്യമേറും. നിലവിലെ ചാമ്പ്യന്‍കൂടിയായ ഫറ ദീര്‍ഘദൂരത്തില്‍ തനിക്ക് എതിരാളികളില്ലെന്ന് തെളിയിക്കാനുള്ള തയാറെടുപ്പിലാണ്. 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 10000 മീറ്ററില്‍ രണ്ടാം സ്ഥാനത്തെത്തിയശേഷം ഇതുവരെ 10000, 5000 മീറ്ററുകളിൽ എതിരാളികള്‍ ഫറയ്ക്കു പിന്നിലായാണ് ഫിനിഷ് ചെയ്തത്. 2012, 2016 ഒളിമ്പിക്സ് 2013, 2015 ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവിയില്‍ ഫറ തന്നെയായിരുന്നു ചാമ്പ്യന്‍. 2017ലും അതിനു മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിശീലകനില്ലാതെ കാംഗ്, സഹായിച്ചത് എതിരാളി
പരിശീലകനില്ലാതെയാണ് ദേവീന്ദര്‍ സിംഗ് കാംഗ് ജാവലിന്‍ എറിഞ്ഞ് ഫൈനലിന് യോഗ്യത നേടിയത്. മത്സരത്തിനായി ഊഴം കാത്തു നില്ക്കുമ്പോള് മറ്റൊരു മത്സരാര്‍ഥിയായ ശ്രീലങ്കന്‍ താരം വരുണ രണ്കോത് പെഡിഗെയാണ് കാംഗിന് ചില പൊടിക്കൈകള്‍ പറഞ്ഞുകൊടുത്തത്. ആദ്യ രണ്ട് അവസരങ്ങളിലും തന്റെ ശരീരഭാരം ഇടത്തേക്ക് വന്നതാണ് മികച്ച ദൂരം കണ്ടെത്തുന്നതിന് തടസമായത്. ആ ശ്രീലങ്കന്‍ സുഹൃത്താണ് ഈ പോരായ്മ ചൂണ്ടിക്കാണിച്ചത്. മൂന്നാമത്തെ അവസരത്തില്‍ ശരീരഭാരം വലത്തോട്ടു കേന്ദ്രീകരിക്കാന്‍ ശ്രദ്ധിച്ചതോടെ വിജയിക്കാനുമായി. കാംഗ് പറഞ്ഞു. മത്സരം വിജയിച്ച ശേഷം സഹതാരത്തോട് നന്ദി പറയാന്‍ കാംഗ് മറന്നില്ല. മുമ്പ് പത്തോളം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇവര്‍ ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. പരിശീലകനില്ലാതെ മൂന്ന് ജാവലിന്‍ താരങ്ങളാണ് മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
തോളെല്ലിന് പരിക്കുമായാണ് കാംഗ് ഗ്രൂപ്പ് ബി യോഗ്യതാമത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. മൂന്നാമത്തെ ശ്രമത്തില്‍ 84.22 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പറത്തിയാണ് കാംഗ് യോഗ്യത നേടിയത്. യോഗ്യത നേടാനുള്ള ദൂരം 83 മീറ്ററാണ്.
മൂന്നാമത്തെ റൗണ്ടില്‍ കാംഗ് ജാവലിന്‍ കയ്യിലെടുത്തപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ നിശബ്ദത പടര്‍ന്നു. ആദ്യ രണ്ടുറൗണ്ടുകളിലും യോഗ്യതാരേഖ മറികടക്കാന്‍ കഴിയാതിരുന്ന കാംഗും വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു. മത്സരത്തില്‍ ഏറ്റവുമൊടുവില്‍ ജാവലിന്‍ എടുത്തതും കാംഗ് ആയിരുന്നു. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര പുറത്തായതോടെ മങ്ങലേറ്റ ഇന്ത്യയുടെ ജാവലിന്‍ സ്വപ്നങ്ങള്‍ക്ക് കാംഗിന്റെ ഫൈനല്‍ പ്രവേശനം കരുത്തു പകര്‍ന്നു.
13 മത്സരാര്‍ഥികളാണ് ഫൈനലിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്. കാംഗിന്റെ 84.22 മീറ്റര്‍ പ്രകടനത്തോടെ പട്ടികയില്‍ ഏഴാമതാണ് താരത്തിന്റെ സ്ഥാനം. ലണ്ടൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഒരിന്ത്യൻ താരത്തിന്റെ ആദ്യ ഫൈനലാണ്.
200 മീറ്ററില്‍ അട്ടിമറി
പുരുഷന്മാരുടെ 200 മീറ്ററില്‍ വന്‍ അട്ടിമറി സ്വര്‍ണ പ്രതീക്ഷയായിരുന്ന ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നികെറക്ന് അപ്രതീക്ഷിത തോല്‍വി. നികെറെകിനെ തുര്‍ക്കിയുടെ റാമില്‍ ഗുലിയേവ് അട്ടിമറിച്ചു. 1995ല്‍ ഗോഥന്‍ബര്‍ഗില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ സ്പ്രിന്റ് ഇതിഹാസതാരം മൈക്കില്‍ ജോണ്സണ് 200 മീറ്ററലും 400 മീറ്ററിലും നേടിയ ഇരട്ട സ്വര്‍ണത്തിനുശേഷം ആ നേട്ടം കൈവരിക്കാമെന്ന വാന്‍ നികെറെകിന്റെ മോഹമാണ് ഗുലിയോവ് തകര്‍ത്തത്. 400 മീറ്ററില്‍ ദക്ഷിണാഫ്രിക്കന്‍ താരം സ്വര്‍ണം നേടിയിരുന്നു. അസര്‍ബൈജാനില്‍ ജനിച്ച ഗുലിയോവ് 2011ലാണ് തുര്‍ക്കി പൗരനാകുന്നത്. പൗരത്വം നല്കിയ രാജ്യത്തിനു സ്വര്‍ണത്തിലൂടെ ഗുലിയോവ് ഉപഹാരം സമര്‍പ്പിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ തുര്‍ക്കിയുടെ ആദ്യ മെഡലാണ്. ഗുലിയോവിന്റെ ഓട്ടത്തിന് ആവേശം പകരാന്‍ തുര്ക്കിയില്നിന്നുള്ളവരും അസര്‍ബൈജാന്‍കാരും എത്തിയിരുന്നു.
മത്സരം തുടങ്ങുന്നതിനുമുമ്പ് വരെ നികെറെകിലും തനിയെ ഓടി ഫൈനലിലെത്തിയ ബോട്സ്വാനയുടെ ഐസക് മക്വാലയിലുമായിരുന്നു കണ്ണുകള്‍. എന്നാല്‍, മത്സരം പൂര്‍ത്തിയായപ്പോള്‍ ഗുലിയോവായി ഏവരുടെയും ശ്രദ്ധാകേന്ദ്രം. 20.09 സെക്കന്‍ഡിലാണ് ഗുലിയോവ് ഫിനിഷ് ചെയ്തു സ്വര്‍ണമണിഞ്ഞത്. വെള്ളി നേടിയ നിക്കെറെക് 20.11 സെക്കന്‍ഡിലും ഫിനിഷിംഗ് ലൈന്‍ കടന്നു. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ ജീറെം റിച്ചാര്‍ഡ് സ്വന്തമാക്കി. 20.11 സെക്കന്‍ഡിലാണ് റിച്ചാര്‍ഡ് ലൈന്‍ കടന്നത്. ആയിരത്തിന്റെ ഒരംശത്തിന്റെ വ്യത്യാസത്തിലാണ് നികെറെക് റിച്ചാര്‍ഡിനെ മറികടന്നത്. വെള്ളി നേടിയ നികെറെക് 20.106 സെക്കന്‍ഡെടുത്തപ്പോള്‍ റിച്ചാര്‍ഡ് 20.107 സെക്കന്‍ഡിൽ വെങ്കലം നേടി. ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്ന മക്വാലയ്ക്ക് ആറാം സ്ഥാനത്തെത്താനേ സാധിച്ചുള്ളു.
ഹര്‍ഡില്‍സിലും ട്രിപ്പിള്ജംപിലും അമേരിക്ക
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കന്‍ താരങ്ങള്‍ക്ക് സ്വര്‍ണവും വെള്ളിയും. കോറി കാര്‍ട്ടര്‍ 53.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു സ്വര്‍ണം നേടി. റിയോ ഒളിമ്പിക് ചാമ്പ്യന്‍ ദലില മുഹമ്മദ് 53.50 സെക്കന്‍ഡില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. ജമൈക്കയുടെ റിസ്താനാന ട്രേസി 53.74 സെക്കന്‍ഡില്‍ വെങ്കലമണിഞ്ഞു.
പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ 1995ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടന്റെ ജോനാഥന് എഡ്വേര്‍ഡ് സ്ഥാപിച്ച 18.29 മീറ്റര്‍ ലോക റിക്കാര്‍ഡ് ഇത്തവണയും തകര്‍ന്നില്ല. ലണ്ടനില്‍ സ്വര്‍ണം നേടിയ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയ്ലര്‍ക്ക് 17.68 മീറ്റര്‍ ചാടേനേ സാധിച്ചുള്ളൂ. അമേരിക്കയുടെ തന്നെ വില്‍ ക്ലേ (17.63 മീറ്റര്‍) വെള്ളി നേടി. വെങ്കലം പോര്‍ച്ചുഗലിന്റെ നെല്‍സണ്‍ എവ്റ ( 17.19 മീറ്റര്‍ ) സ്വന്തമാക്കി.
സ്വര്‍ണത്തോടെ വിരമിക്കാന്‍ ഫറ
10000 മീറ്ററിലെ സ്വര്‍ണം നേട്ടം 5000 മീറ്ററിലും ആവര്‍ത്തിക്കാനായി ബ്രിട്ടീഷ് ദീര്‍ഘദൂര ഇതിഹാസതാരം മോ ഫറ ഇന്ന് ഇറങ്ങും. 5000 മീറ്ററോടെ വിരമിക്കാനാണ് ഫറ തയാറാകുന്നത്.
സ്വര്ണത്തോടെയുള്ള വിരമിക്കലാണെങ്കില്‍ അതിനു കൂടുതല്‍ മാധുര്യമേറും. നിലവിലെ ചാമ്പ്യന്‍കൂടിയായ ഫറ ദീര്‍ഘദൂരത്തില്‍ തനിക്ക് എതിരാളികളില്ലെന്ന് തെളിയിക്കാനുള്ള തയാറെടുപ്പിലാണ്. 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 10000 മീറ്ററില്‍ രണ്ടാം സ്ഥാനത്തെത്തിയശേഷം ഇതുവരെ 10000, 5000 മീറ്ററുകളിൽ എതിരാളികള്‍ ഫറയ്ക്കു പിന്നിലായാണ് ഫിനിഷ് ചെയ്തത്. 2012, 2016 ഒളിമ്പിക്സ് 2013, 2015 ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവിയില്‍ ഫറ തന്നെയായിരുന്നു ചാമ്പ്യന്‍. 2017ലും അതിനു മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിശീലകനില്ലാതെ കാംഗ്, സഹായിച്ചത് എതിരാളി
പരിശീലകനില്ലാതെയാണ് ദേവീന്ദര്‍ സിംഗ് കാംഗ് ജാവലിന്‍ എറിഞ്ഞ് ഫൈനലിന് യോഗ്യത നേടിയത്. മത്സരത്തിനായി ഊഴം കാത്തു നില്ക്കുമ്പോള് മറ്റൊരു മത്സരാര്‍ഥിയായ ശ്രീലങ്കന്‍ താരം വരുണ രണ്കോത് പെഡിഗെയാണ് കാംഗിന് ചില പൊടിക്കൈകള്‍ പറഞ്ഞുകൊടുത്തത്. ആദ്യ രണ്ട് അവസരങ്ങളിലും തന്റെ ശരീരഭാരം ഇടത്തേക്ക് വന്നതാണ് മികച്ച ദൂരം കണ്ടെത്തുന്നതിന് തടസമായത്. ആ ശ്രീലങ്കന്‍ സുഹൃത്താണ് ഈ പോരായ്മ ചൂണ്ടിക്കാണിച്ചത്. മൂന്നാമത്തെ അവസരത്തില്‍ ശരീരഭാരം വലത്തോട്ടു കേന്ദ്രീകരിക്കാന്‍ ശ്രദ്ധിച്ചതോടെ വിജയിക്കാനുമായി. കാംഗ് പറഞ്ഞു. മത്സരം വിജയിച്ച ശേഷം സഹതാരത്തോട് നന്ദി പറയാന്‍ കാംഗ് മറന്നില്ല. മുമ്പ് പത്തോളം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇവര്‍ ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. പരിശീലകനില്ലാതെ മൂന്ന് ജാവലിന്‍ താരങ്ങളാണ് മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.