ന്യൂഡല്‍ഹി: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി റദ്ദാക്കിയതിനെതിരേ അപ്പീല്‍ പോകാനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരേ ശ്രീശാന്ത്. ഞാന്‍ ബിസിസിഐയോടു യാചിക്കുകയല്ല, എനിക്കു തരാനുള്ളത് തന്നു തീര്‍ക്കുക അതെന്റെ അവകാശമാണ്. നിങ്ങൾ ദൈവത്തിനു മുകളിലല്ല: ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.
ഹൈക്കോടതിയുടെ സിംഗിള്‍ബെഞ്ചാണ് ശ്രീശാന്തിന് ബിസിസിഐ ചുമത്തിയ വിലക്ക് നിലനില്‍ക്കുന്നതല്ലെന്ന് വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ ബിസിസിഐ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ വിധി വന്നതോടെ ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നതിനു ശ്രീശാന്ത് ആഗ്രഹമറിയിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതിയുടെ വിലക്കിനെതിരേ ബിസിസിഐ അപ്പീല്‍ നല്കുകയാണെങ്കില് മലയാളി പേസര്‍ക്ക് കാത്തിരിപ്പ് നീളും.
ബിസിസിഐയുടെ പ്രവൃത്തി നീചമാണെന്നും നിരപരാധിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച ആളോട് ഇത്തരം പ്രവൃത്തി ചെയ്യരുതെന്നും ശ്രീ ട്വീറ്റ് ചെയ്തു. 2013ല്‍ ഐപിഎല്‍ കോഴ ആരോപണത്തെത്തുടര്‍ന്നാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ശ്രീശാന്തിനു ഐപിഎല്‍ ഫ്രാഞ്ചൈസിയില്നിന്നു ലഭിക്കേണ്ട തുകയും ലഭിച്ചില്ല. കോടതി ശ്രീശാന്തിനെ മുക്തനാക്കിയിട്ടും താരത്തെ വെറുതെ വിടാന്‍ ബിസിസിഐ തയാറായിട്ടില്ല.
ഹൈക്കോടതിയുടെ സിംഗിള്‍ബെഞ്ചാണ് ശ്രീശാന്തിന് ബിസിസിഐ ചുമത്തിയ വിലക്ക് നിലനില്‍ക്കുന്നതല്ലെന്ന് വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ ബിസിസിഐ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ വിധി വന്നതോടെ ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നതിനു ശ്രീശാന്ത് ആഗ്രഹമറിയിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതിയുടെ വിലക്കിനെതിരേ ബിസിസിഐ അപ്പീല്‍ നല്കുകയാണെങ്കില് മലയാളി പേസര്‍ക്ക് കാത്തിരിപ്പ് നീളും.
ബിസിസിഐയുടെ പ്രവൃത്തി നീചമാണെന്നും നിരപരാധിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച ആളോട് ഇത്തരം പ്രവൃത്തി ചെയ്യരുതെന്നും ശ്രീ ട്വീറ്റ് ചെയ്തു. 2013ല്‍ ഐപിഎല്‍ കോഴ ആരോപണത്തെത്തുടര്‍ന്നാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ശ്രീശാന്തിനു ഐപിഎല്‍ ഫ്രാഞ്ചൈസിയില്നിന്നു ലഭിക്കേണ്ട തുകയും ലഭിച്ചില്ല. കോടതി ശ്രീശാന്തിനെ മുക്തനാക്കിയിട്ടും താരത്തെ വെറുതെ വിടാന്‍ ബിസിസിഐ തയാറായിട്ടില്ല.