സ്കോപ്യെ: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തിയതിനു പിന്നാലെ റയല്‍ മാഡ്രിഡ് സൂപ്പര്‍ കപ്പും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം സെവിയ്യയെ തോല്‍പ്പിച്ച് സൂപ്പര്‍ കപ്പില്‍ മുത്തമിട്ട റയല്‍ ഇത്തവണ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-1ന് കീഴടക്കി കിരീടം നിലനിര്‍ത്തി. മാസിഡോണിയയുടെ തലസ്ഥാനത്തു നടന്ന മത്സരത്തില്‍ റയലിനു വേണ്ടി കസേമിറോ, ഇസ്കോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി റൊമേലു ലുക്കാക്കു ഗോള്‍ നേടി. സൂപ്പര്‍ കപ്പില്‍ ലുക്കാക്കുവിന്റെ ആദ്യഗോളാണ്. കൂടാതെ ഔദ്യോഗിക മത്സരത്തില്‍ യുണൈറ്റഡിനുവേണ്ടിയുള്ള ആദ്യ ഗോളും. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇസ്കോയുടെ പ്രകടനമാണ് റയലിന് രണ്ടാം തവണയും സൂപ്പര്‍ കപ്പ് സമ്മാനിച്ചത്. 24-ാം മിനിറ്റില്‍ കസേമിറോ റയലിനെ മുന്നിലെത്തിച്ചു. 52-ാം മിനിറ്റില്‍ ഇസ്കോയിലൂടെ റയല്‍ ലീഡ് നേടി. 62-ാം മിനിറ്റില്‍ ലുക്കാക്കുവിലൂടെ യുണൈറ്റഡ് ഒരണ്ണം മടക്കി.
ഇതോടെ യൂറോപ്പില്‍ സ്പാനിഷ് ക്ലബ്ബുകളുടെ മേധാവിത്വം റയലിനു തുടരാനായി. 1990നുശേഷം ആദ്യമായാണ് ഒരു ക്ലബ് കിരീടം നിലനിര്‍ത്തുന്നത്. 1989ലും 1990ലും എസി മിലാനാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. 25 തവണ സൂപ്പര്‍ കപ്പ് കളിച്ച സ്പാനിഷ് ക്ലബ്ബുകളുടെ 14-ാം കിരീടമാണ്. 2014 മുതൽ കിരീടം സ്പാനിഷ് ക്ലബ്ബുകളാണ് സ്വന്തമക്കുന്നത്. ഒമ്പത് വര്‍ഷത്തില്‍ എട്ടാം തവണയാണ് സ്പാനിഷ് ക്ലബ്ബുകള്‍ സൂപ്പര്‍ കപ്പ് സ്വന്തമാക്കുന്നത്. സൂപ്പര്‍ കപ്പ് നേട്ടങ്ങളില്‍ രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒമ്പത് കിരീടമുള്ള ഇറ്റലി രണ്ടാമതും ഏഴു കിരീടമുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമാണ്. ക്ലബ്ബുകളുടെ അടിസ്ഥാനത്തില്‍ എസി മിലാനും ബാഴ്സലോണയും അഞ്ചു തവണ വീതം സൂപ്പര്‍ കപ്പില്‍ മുത്തമിട്ടു. റയല്‍ നാലു പ്രാവശ്യവും.
മാസിഡോണിയന്‍ തലസ്ഥാനത്ത് രണ്ടു യൂറോപ്യന്‍ ശക്തികളും കാണികള്‍ക്ക് ആവേശം പകരുന്ന മത്സരമാണ് കാഴ്ചവച്ചത്. രണ്ടാം സൂപ്പര്‍ കപ്പ് തേടിയിറങ്ങിയ ഹൊസെ മൗറിഞ്ഞോയുടെ യുണൈറ്റഡ് മികച്ച തുടക്കമാടണിട്ടത്. ഇതോടെ സിനദിന്‍ സിദാന്റെ റയലും പിടിമുറുക്കിത്തുടങ്ങി.
24-ാം മിനിറ്റില്‍ റയല്‍ വലകുലുക്കി. ഡാനിയല്‍ കര്വാഹലിന്റെ പാസില്‍നിന്ന് കസേമിറോ ഗോള്‍ നേടി. കസേമിറോ ഓഫ് സൈഡ് പൊസിഷനിലായിരുന്നുവെന്ന് വ്യക്തമായിരുന്നു. യുണൈറ്റഡ് അപ്പീല്‍ ചെയ്തെങ്കിലും റഫറി ഗോള്‍ അനുവദിച്ചു. രണ്ടാം പകുതി തുട ങ്ങിയതേ റയല്‍ ലീഡ് ഉയര്ത്താനുള്ളശ്രമം കൂടുതല്‍ സജീവമാക്കി. 52-ാം മിനിറ്റില്‍ ഇസ്കോയുടെ മുന്നില്‍ ഡി ഗിയ നിസഹായനായി. ബെയ്ലിന്റെ പാസില്‍നിന്നായിരുന്നു ഗോള്‍.
യുണൈറ്റഡ് തിരിച്ചടിക്കാനുള്ള ശ്രമം നടത്തി. പോള്‍ പോഗ്ബയുടെ ഹെഡറിലേക്കു ചാടി നവാസ് രക്ഷിച്ചു. റീബൗണ്ട് ചെയ്ത പന്ത് ലുക്കാക്കു ക്രോസ്ബാറിനു മുകളിലൂടെ അടിച്ചു പുറത്താക്കി. റയലും ആക്രമണം തുടര്‍ന്നുകൊണ്ടിരുന്നു. ബെയ്ലിന്റെ അടി ബാറിന്റെ അടിയില്‍ തട്ടിപോയി. 62-ാം മിനിറ്റില്‍ യുണൈറ്റഡ് ഒരു ഗോള്‍ മടക്കി. നെമാന്‍ജ മാറ്റിക്കിന്റെ ഷോട്ട് നവാസിന്റെ കൈയില്‍ തട്ടി നേരെ വീണത് ലുക്കാക്കുവിന്റെ കാലുകളില്‍ അവസരം പാഴാക്കാതെ ബെല്‍ജിയന്‍ സ്ട്രൈക്കര്‍ വല കുലുക്കി. ഇതോടെ സമനിലയ്ക്കായി യുണൈറ്റഡ് ശ്രമിച്ചു. എന്നാല്‍ നവാസിനെ കടക്കാനായില്ല. ഇതിനിടെ ബെന്‍സമയ്ക്കു പകരം സിദാന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇറക്കിയിരുന്നു.
സിദാന് റയല്‍ പരിശീലകനായശേഷം ക്ലബ് നേടുന്ന ആറാമത്തെ കിരീടമാണ്.
ഇതോടെ യൂറോപ്പില്‍ സ്പാനിഷ് ക്ലബ്ബുകളുടെ മേധാവിത്വം റയലിനു തുടരാനായി. 1990നുശേഷം ആദ്യമായാണ് ഒരു ക്ലബ് കിരീടം നിലനിര്‍ത്തുന്നത്. 1989ലും 1990ലും എസി മിലാനാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. 25 തവണ സൂപ്പര്‍ കപ്പ് കളിച്ച സ്പാനിഷ് ക്ലബ്ബുകളുടെ 14-ാം കിരീടമാണ്. 2014 മുതൽ കിരീടം സ്പാനിഷ് ക്ലബ്ബുകളാണ് സ്വന്തമക്കുന്നത്. ഒമ്പത് വര്‍ഷത്തില്‍ എട്ടാം തവണയാണ് സ്പാനിഷ് ക്ലബ്ബുകള്‍ സൂപ്പര്‍ കപ്പ് സ്വന്തമാക്കുന്നത്. സൂപ്പര്‍ കപ്പ് നേട്ടങ്ങളില്‍ രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒമ്പത് കിരീടമുള്ള ഇറ്റലി രണ്ടാമതും ഏഴു കിരീടമുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമാണ്. ക്ലബ്ബുകളുടെ അടിസ്ഥാനത്തില്‍ എസി മിലാനും ബാഴ്സലോണയും അഞ്ചു തവണ വീതം സൂപ്പര്‍ കപ്പില്‍ മുത്തമിട്ടു. റയല്‍ നാലു പ്രാവശ്യവും.
മാസിഡോണിയന്‍ തലസ്ഥാനത്ത് രണ്ടു യൂറോപ്യന്‍ ശക്തികളും കാണികള്‍ക്ക് ആവേശം പകരുന്ന മത്സരമാണ് കാഴ്ചവച്ചത്. രണ്ടാം സൂപ്പര്‍ കപ്പ് തേടിയിറങ്ങിയ ഹൊസെ മൗറിഞ്ഞോയുടെ യുണൈറ്റഡ് മികച്ച തുടക്കമാടണിട്ടത്. ഇതോടെ സിനദിന്‍ സിദാന്റെ റയലും പിടിമുറുക്കിത്തുടങ്ങി.
24-ാം മിനിറ്റില്‍ റയല്‍ വലകുലുക്കി. ഡാനിയല്‍ കര്വാഹലിന്റെ പാസില്‍നിന്ന് കസേമിറോ ഗോള്‍ നേടി. കസേമിറോ ഓഫ് സൈഡ് പൊസിഷനിലായിരുന്നുവെന്ന് വ്യക്തമായിരുന്നു. യുണൈറ്റഡ് അപ്പീല്‍ ചെയ്തെങ്കിലും റഫറി ഗോള്‍ അനുവദിച്ചു. രണ്ടാം പകുതി തുട ങ്ങിയതേ റയല്‍ ലീഡ് ഉയര്ത്താനുള്ളശ്രമം കൂടുതല്‍ സജീവമാക്കി. 52-ാം മിനിറ്റില്‍ ഇസ്കോയുടെ മുന്നില്‍ ഡി ഗിയ നിസഹായനായി. ബെയ്ലിന്റെ പാസില്‍നിന്നായിരുന്നു ഗോള്‍.
യുണൈറ്റഡ് തിരിച്ചടിക്കാനുള്ള ശ്രമം നടത്തി. പോള്‍ പോഗ്ബയുടെ ഹെഡറിലേക്കു ചാടി നവാസ് രക്ഷിച്ചു. റീബൗണ്ട് ചെയ്ത പന്ത് ലുക്കാക്കു ക്രോസ്ബാറിനു മുകളിലൂടെ അടിച്ചു പുറത്താക്കി. റയലും ആക്രമണം തുടര്‍ന്നുകൊണ്ടിരുന്നു. ബെയ്ലിന്റെ അടി ബാറിന്റെ അടിയില്‍ തട്ടിപോയി. 62-ാം മിനിറ്റില്‍ യുണൈറ്റഡ് ഒരു ഗോള്‍ മടക്കി. നെമാന്‍ജ മാറ്റിക്കിന്റെ ഷോട്ട് നവാസിന്റെ കൈയില്‍ തട്ടി നേരെ വീണത് ലുക്കാക്കുവിന്റെ കാലുകളില്‍ അവസരം പാഴാക്കാതെ ബെല്‍ജിയന്‍ സ്ട്രൈക്കര്‍ വല കുലുക്കി. ഇതോടെ സമനിലയ്ക്കായി യുണൈറ്റഡ് ശ്രമിച്ചു. എന്നാല്‍ നവാസിനെ കടക്കാനായില്ല. ഇതിനിടെ ബെന്‍സമയ്ക്കു പകരം സിദാന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇറക്കിയിരുന്നു.
സിദാന് റയല്‍ പരിശീലകനായശേഷം ക്ലബ് നേടുന്ന ആറാമത്തെ കിരീടമാണ്.