കൊച്ചി: ശ്രീശാന്തിന്റെ അജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയ സാഹചര്യത്തിൽ അദ്ദേഹത്തെ ആഭ്യന്തര സീസണുകൾക്ക് മുന്നോടിയായുള്ള കേരളത്തിന്റെ പരിശീലന ക്യാന്പിൽ ഉൾപ്പെടുത്തുന്നതിന് അനുമതി തേടി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ബിസിസിഐക്ക് കത്തയച്ചു.
ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി ഉത്തരവിലൂടെ നീങ്ങിയെന്നും നിയമപരമായ തടസങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ്, സെക്രട്ടറി, സിഇഒ എന്നിവർക്ക് കെസിഎ സെക്രട്ടറി ജയേഷ് ജോർജാണ് കത്തയച്ചത്. തിരിച്ചുവരവിന് തയാറാണെന്ന് ശ്രീശാന്ത് അസോസിയേഷനെ അറിയിച്ചെന്നും കത്തിലുണ്ട്.
ബിസിസിഐ അനുകൂലമായ നിലപാടെടുത്താൽ അടുത്തു വരുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ശ്രീശാന്തിന് കേരളത്തിന്റെ ജഴ്സി അണിയാനാവും. ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ ശ്രീശാന്തിനെ പിന്തുണച്ച് കെസിഎ രംഗത്തുവന്നിരുന്നു. ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി, ക്രിക്കറ്റ് ഓപ്പറേഷൻ ജനറൽ മാനേജർ ഡോ. എം.വി. ശ്രീധരൻ എന്നിവരുമായി കെസിഎ നേരിട്ട് കോടതി വിധിയടക്കമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അനുകൂല തീരുമാനം കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്.
ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി ഉത്തരവിലൂടെ നീങ്ങിയെന്നും നിയമപരമായ തടസങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ്, സെക്രട്ടറി, സിഇഒ എന്നിവർക്ക് കെസിഎ സെക്രട്ടറി ജയേഷ് ജോർജാണ് കത്തയച്ചത്. തിരിച്ചുവരവിന് തയാറാണെന്ന് ശ്രീശാന്ത് അസോസിയേഷനെ അറിയിച്ചെന്നും കത്തിലുണ്ട്.
ബിസിസിഐ അനുകൂലമായ നിലപാടെടുത്താൽ അടുത്തു വരുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ശ്രീശാന്തിന് കേരളത്തിന്റെ ജഴ്സി അണിയാനാവും. ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ ശ്രീശാന്തിനെ പിന്തുണച്ച് കെസിഎ രംഗത്തുവന്നിരുന്നു. ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി, ക്രിക്കറ്റ് ഓപ്പറേഷൻ ജനറൽ മാനേജർ ഡോ. എം.വി. ശ്രീധരൻ എന്നിവരുമായി കെസിഎ നേരിട്ട് കോടതി വിധിയടക്കമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അനുകൂല തീരുമാനം കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്.