ഗോള്‍: ശ്രീലങ്കയ്ക്കെതിരേയുള്ള ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കളി ഇന്ത്യയുടെ നിയന്ത്രണത്തില്‍. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് മൂന്നു വിക്കറ്റിന് 189 റണ്‍സ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 291 റണ്‍സില്‍ തീര്‍ന്നിരുന്നു. ഇന്ത്യക്ക് 498 റണ്‍സിന്റെ കൂറ്റന്‍ ലീഡാണുള്ളത്. ഒന്നാം ഇന്നിംഗ്സില്‍ 600 റൺസിനു പുറത്തായ ഇന്ത്യക്ക് 309 റണ്‍സ് ലീഡുണ്ടായിരുന്നു. എന്നിട്ടും ഇന്ത്യ ലങ്കയെ ഫോളോ ഓണിനു വിട്ടില്ല. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ അഭിനവ് മുകുനന്ദ് (81) വിരാട് കോഹ് ലി (76 നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്നാണ് വന്‍ ലീഡിലേക്കു നയിച്ചത്. 81 റണ്‍സെടുത്ത മുകുന്ദ് പുറത്തായതേ കളി നിര്‍ത്തി. ധനുഷ്ക ഗുണതിലകയുടെ പന്തില്‍ മുകുന്ദ് എല്‍ബിഡബ്ല്യു ആകുകയായിരുന്നു. കോഹ് ലിയുമായി 133 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. ഒന്നാം ഇന്നിംഗ്സിലെ സെഞ്ചുറി വീരന്മാരായ ശിഖര്‍ ധവാനും (14) ചേതേശ്വര്‍ പൂജാരയ്ക്കും (15) രണ്ടാം ഇന്നിംഗ്സില്‍ കാര്യമായൊന്നും ചെയ്യാനായില്ല.
രണ്ടു ദിവസം കൂടി ശേഷിക്കേ ലങ്കയ്ക്കു മുന്നില്‍ വലിയ ലക്ഷ്യം വച്ചുകൊണ്ട് രണ്ടാം ഇന്നിംഗ്സ് നേരത്തെ തന്നെ തീര്‍ക്കാനാണ് ഇന്ത്യ ശ്രമിക്കുക. ഗോളിലെ പിന്തുടര്ന്ന് ജയിച്ച ഉയർന്ന സ്കോര്‍ 99 റണ്‍സാണ്. മഴ ഇടയ്ക്കു വരുന്നതു ലങ്കയ്ക്ക് ആശ്വസിക്കാനൊരു കാരണമാണ്.
തലേ ദിവസം വിക്കറ്റൊന്നും നേടാന്‍ കഴിയാതിരുന്ന രവീന്ദ്ര ജഡേജ ഇന്നലെ മൂന്നു വിക്കറ്റ് വീഴ്ത്തി. ഉച്ചഭക്ഷണശേഷമുള്ള ഒമ്പതാമത്തെ പന്തിൽ ജഡേജ ലങ്കന്‍ ഇന്നിംഗ്സിനു വിരമാമിട്ടു. കുമാരയെ ക്ലീന്ബൗള്ഡാക്കുകയാണ് ചെയ്തത്. കുമാര പുറത്താകുമ്പോള്‍ ആദ്യ ടെസ്റ്റ് സെഞ്ചുറിക്ക് എട്ടു റണ്‍ അകലെ ദില്‍രുവാന്‍ പെരേര നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നില്‍പ്പുണ്ടായിരുന്നു. പെരേരയുടെ അസാമാന്യ ബാറ്റിംഗ് രാവിലത്തെ സെഷനില്‍ ലങ്കയ്ക്കു പൊരുതാനുള്ള മൂഡ് നല്കി. ആ സെഷനില്‍ 135 റണ്‍സാണ് ലങ്കന്‍ സ്കോര്‍ബോര്‍ഡിലെത്തിയത്.
രാവിലെ മാത്യൂസുമായി ചേര്‍ന്ന് പെരേര ലങ്കയെ 200 കടത്തി. ഈ കൂട്ടുകെട്ട് 62 റണ്‍സിന്റെ സഖ്യം സ്ഥാപിച്ചു. മാത്യൂസിനെ (83) ജഡേജ നായകന്റെ കൈകളിലെത്തിച്ചു.132 പന്തില്‍ 10 ഫോറിന്റെയും നാലു സിക്സിന്റെയും സഹായത്തോടെപെരേര 92 റണ്‍സിലെത്തി.
രണ്ടു ദിവസം കൂടി ശേഷിക്കേ ലങ്കയ്ക്കു മുന്നില്‍ വലിയ ലക്ഷ്യം വച്ചുകൊണ്ട് രണ്ടാം ഇന്നിംഗ്സ് നേരത്തെ തന്നെ തീര്‍ക്കാനാണ് ഇന്ത്യ ശ്രമിക്കുക. ഗോളിലെ പിന്തുടര്ന്ന് ജയിച്ച ഉയർന്ന സ്കോര്‍ 99 റണ്‍സാണ്. മഴ ഇടയ്ക്കു വരുന്നതു ലങ്കയ്ക്ക് ആശ്വസിക്കാനൊരു കാരണമാണ്.
തലേ ദിവസം വിക്കറ്റൊന്നും നേടാന്‍ കഴിയാതിരുന്ന രവീന്ദ്ര ജഡേജ ഇന്നലെ മൂന്നു വിക്കറ്റ് വീഴ്ത്തി. ഉച്ചഭക്ഷണശേഷമുള്ള ഒമ്പതാമത്തെ പന്തിൽ ജഡേജ ലങ്കന്‍ ഇന്നിംഗ്സിനു വിരമാമിട്ടു. കുമാരയെ ക്ലീന്ബൗള്ഡാക്കുകയാണ് ചെയ്തത്. കുമാര പുറത്താകുമ്പോള്‍ ആദ്യ ടെസ്റ്റ് സെഞ്ചുറിക്ക് എട്ടു റണ്‍ അകലെ ദില്‍രുവാന്‍ പെരേര നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നില്‍പ്പുണ്ടായിരുന്നു. പെരേരയുടെ അസാമാന്യ ബാറ്റിംഗ് രാവിലത്തെ സെഷനില്‍ ലങ്കയ്ക്കു പൊരുതാനുള്ള മൂഡ് നല്കി. ആ സെഷനില്‍ 135 റണ്‍സാണ് ലങ്കന്‍ സ്കോര്‍ബോര്‍ഡിലെത്തിയത്.
രാവിലെ മാത്യൂസുമായി ചേര്‍ന്ന് പെരേര ലങ്കയെ 200 കടത്തി. ഈ കൂട്ടുകെട്ട് 62 റണ്‍സിന്റെ സഖ്യം സ്ഥാപിച്ചു. മാത്യൂസിനെ (83) ജഡേജ നായകന്റെ കൈകളിലെത്തിച്ചു.132 പന്തില്‍ 10 ഫോറിന്റെയും നാലു സിക്സിന്റെയും സഹായത്തോടെപെരേര 92 റണ്‍സിലെത്തി.