ഗോൾ: ശിഖർ ധവാനും ചേതേശ്വർ പൂജാരയും ശതകവുമായി കളം നിറഞ്ഞ പ്പോൾ ശ്രീലങ്കന്‍ പര്യടനത്തില്‍ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ കെങ്കേമമാക്കി. ടോസ് നേടുന്നവര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുന്ന ഗ്രൗണ്ടുകളിലൊന്നായ ഗോളില്‍ മറ്റൊന്നും ആലോചിക്കാതെ വിരാട് കോഹ് ലി ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒരു ദിവസത്തെ 90 ഓവറില്‍ ഒരോവറില്‍ നാലിനു മുകളില്‍ റണ്‍സ് അടിച്ചെടുത്ത് ഇന്ത്യ ആദ്യ ദിനം മൂന്നു വിക്കറ്റിന് 400 റണ്‍സിന് ഒരു റണ്‍ അകലെ യെത്തി. ടെസ്റ്റിൽ ഹാർദിക് പാണ്ഡ്യ അരങ്ങേറിയ മത്സരമായിരുന്നു ഇത്.
ചേതേശ്വര്‍ പൂജാര (144), അജിങ്ക്യ രഹാനെ (39) എന്നിവരാണ് ക്രീസില്‍. ഒരു വിദേശ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്കോറാണ് ഇത്.
കഴിഞ്ഞ 11 ടെസ്റ്റുകള്‍ക്കുശേഷം ഇന്ത്യയുടെ ഓപ്പണിംഗിലെത്തിയ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറിയുമായി കളംനിറഞ്ഞു. കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. എന്നാല്‍, ചായയ്ക്കുമുമ്പ് ധവാന് കന്നി ഇരട്ട സെഞ്ചുറിക്ക് പത്തു റണ്‍സ് അകലെവച്ച് നുവാന്‍ പ്രദീപിന്റെ പന്തില്‍ എയ്ഞ്ചലോ മാത്യൂസിനു ക്യാച്ച് കൊടുത്തു പുറത്തായി. 168 പന്തില്‍ 190 റണ്‍സ് നേടിയ ധവാന്റെ ബാറ്റില്‍നിന്ന് 31 ഫോറുകളാണ് ഒഴുകിയത്.
എട്ടാമത്തെ ഓവറില്‍ ബാറ്റിംഗിനിറങ്ങിയ പൂജാര സ്റ്റംപ് എടുക്കുന്നതുവരെ ക്രീസിലുണ്ടായിരുന്നു. ശ്രീലങ്കയ്ക്ക് ഒരവസരം പോലും നല്കാതെയുള്ള ബാറ്റിംഗായിരുന്നു പൂജാരയുടേത്. പൂജാര-ധവാന് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 253 റൺസാണ് സ്കോര്‍ ചെയ്തത്. രഹാനെയ്ക്കൊപ്പം ചേര്‍ന്ന് പൂജാര അപരാജിതമായ 113 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു.
പരിക്കിനെത്തുടര്‍ന്ന് സിംബാംബ് വേയ്ക്കെതിരേയുള്ള ടെസ്റ്റില്‍ കളിക്കാതിരുന്ന നുവാന്‍ പ്രദീപാണ് ഇന്ത്യയുടെ മൂന്നു വിക്കറ്റും നേടിയത്. കോഹ്ലിയെ (3) പുറത്താക്കിയ അദ്ദേഹത്തിന്റെ ബൗണ്‍സറും അഭിനവ് മുകുന്ദിന്റെ (12)വിക്കറ്റെടുത്ത പന്തും വളരെ മനോഹരമായിരുന്നു.
ധവാന് വ്യക്തിഗത സ്കോര്‍ 31ല്‍ നില്‍ക്കേ നല്കിയ ക്യാച്ച് അസേല ഗുണരത്നെ പിടികൂടിയില്ല. ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോള്‍ ധവാന് 64 റണ്‍സിലെത്തി. എട്ട് ഫോറാണ് ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍നിന്ന് പിറന്നത്. ഉച്ചഭക്ഷണശേഷം ധവാന് 23 ഫോറുകള്‍ കൂടി ഒഴുകിവന്നു. ഉച്ചഭക്ഷണം മുതല്‍ പുറത്താകുന്നതുവരെ ധവാന് 90 പന്തില്‍നിന്നാണ് 126 റണ്‍സെടുത്തത്. ഇതില്‍ രണ്ടാം സെഷനില്‍ (പോസ്റ്റ് ലഞ്ച് സെഷന്) 1962ല്‍ പോളി ഉമ്രിഗര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പോര്‍ട്ട് ഓഫ് സ്പെയിനില്‍ നേടിയ 110 റണ്‍സിന്റെ റിക്കാര്‍ഡ് തകര്‍ന്നു. വിരേന്ദര്‍ സെവാഗ് ചായയ്ക്കു ശേഷം( പോസ്റ്റ് ടീ സെക്ഷന്‍) 133 റണ്‍സ് നേടിയിട്ടുണ്ട്.
ഇത് ശ്രീലങ്കയ്ക്കെതിരേ 2009ൽ ബ്രാബോണ്‍ സ്റ്റേഡിയത്തിലായിരുന്നു.
ലങ്കന്‍ നായകന് രംഗണ ഹെറാത്ത് ധവാന്റെ ബൗണ്ടറി ഒഴുക്ക് തടയാന്‍ ഫീല്‍ഡര്‍മാരെ മാറ്റി മാറ്റി നിര്‍ത്തിയെങ്കിലും ഒഴുക്ക് തുടര്‍ന്നു. ധവാനും കോഹ്ലിയും അടുത്തടുത്ത് പുറത്തായത് ഇന്ത്യക്ക് ചെറിയ സമ്മര്‍ദം കൊണ്ടുവന്നു. എന്നാല്‍, രഹാനെയെയും കൂട്ടുപിടിച്ച് പൂജാരയുടെ ബാറ്റിംഗ് ഇന്ത്യക്കു വീണ്ടും മേല്‍ക്കൈ നല്കി. രഹാനെ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പൂജാര അനായസമായി കളിച്ച് സ്കോര്‍ ചെയ്തു. കുമാരയുടെ പന്തില്‍ രണ്ടു റണ്‍സെടുത്ത് പൂജാര 12-ാം ടെസ്റ്റ് സെഞ്ചുറി തികച്ചു. 247പന്തില്‍ 144ലെത്തിയ പൂജാര 12 ഫോര്‍ പായിച്ചു.
സ്കോർബോർഡ് / ഇന്ത്യ ബാറ്റിംഗ്
ധവാന് സി മാത്യുസ് ബി പ്രദീപ് 190, മുകുന്ദ് സ ഡിക്വെല ബി പ്രദീപ് 12, പൂജാര നോട്ടൗട്ട് 144, കോഹ്ലി സി ഡിക്വെല ബി പ്രദീപ് 3, രഹാനെ നോട്ടൗട്ട് 39, എക്സ്ട്രാസ് 11,
ആകെ 90 ഓവറില്‍ മൂന്നു വിക്കറ്റിന് 399.
ബൗളിംഗ്
പ്രദീപ് 18-1-64-3, കുമാര 16-0-95-0, പെരേര 25-1-103-0, ഹെറാത്ത് 24-4-92-0, ഗുണതിലക 7-0-41-0
ചേതേശ്വര്‍ പൂജാര (144), അജിങ്ക്യ രഹാനെ (39) എന്നിവരാണ് ക്രീസില്‍. ഒരു വിദേശ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്കോറാണ് ഇത്.
കഴിഞ്ഞ 11 ടെസ്റ്റുകള്‍ക്കുശേഷം ഇന്ത്യയുടെ ഓപ്പണിംഗിലെത്തിയ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറിയുമായി കളംനിറഞ്ഞു. കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. എന്നാല്‍, ചായയ്ക്കുമുമ്പ് ധവാന് കന്നി ഇരട്ട സെഞ്ചുറിക്ക് പത്തു റണ്‍സ് അകലെവച്ച് നുവാന്‍ പ്രദീപിന്റെ പന്തില്‍ എയ്ഞ്ചലോ മാത്യൂസിനു ക്യാച്ച് കൊടുത്തു പുറത്തായി. 168 പന്തില്‍ 190 റണ്‍സ് നേടിയ ധവാന്റെ ബാറ്റില്‍നിന്ന് 31 ഫോറുകളാണ് ഒഴുകിയത്.
എട്ടാമത്തെ ഓവറില്‍ ബാറ്റിംഗിനിറങ്ങിയ പൂജാര സ്റ്റംപ് എടുക്കുന്നതുവരെ ക്രീസിലുണ്ടായിരുന്നു. ശ്രീലങ്കയ്ക്ക് ഒരവസരം പോലും നല്കാതെയുള്ള ബാറ്റിംഗായിരുന്നു പൂജാരയുടേത്. പൂജാര-ധവാന് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 253 റൺസാണ് സ്കോര്‍ ചെയ്തത്. രഹാനെയ്ക്കൊപ്പം ചേര്‍ന്ന് പൂജാര അപരാജിതമായ 113 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു.
പരിക്കിനെത്തുടര്‍ന്ന് സിംബാംബ് വേയ്ക്കെതിരേയുള്ള ടെസ്റ്റില്‍ കളിക്കാതിരുന്ന നുവാന്‍ പ്രദീപാണ് ഇന്ത്യയുടെ മൂന്നു വിക്കറ്റും നേടിയത്. കോഹ്ലിയെ (3) പുറത്താക്കിയ അദ്ദേഹത്തിന്റെ ബൗണ്‍സറും അഭിനവ് മുകുന്ദിന്റെ (12)വിക്കറ്റെടുത്ത പന്തും വളരെ മനോഹരമായിരുന്നു.
ധവാന് വ്യക്തിഗത സ്കോര്‍ 31ല്‍ നില്‍ക്കേ നല്കിയ ക്യാച്ച് അസേല ഗുണരത്നെ പിടികൂടിയില്ല. ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോള്‍ ധവാന് 64 റണ്‍സിലെത്തി. എട്ട് ഫോറാണ് ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍നിന്ന് പിറന്നത്. ഉച്ചഭക്ഷണശേഷം ധവാന് 23 ഫോറുകള്‍ കൂടി ഒഴുകിവന്നു. ഉച്ചഭക്ഷണം മുതല്‍ പുറത്താകുന്നതുവരെ ധവാന് 90 പന്തില്‍നിന്നാണ് 126 റണ്‍സെടുത്തത്. ഇതില്‍ രണ്ടാം സെഷനില്‍ (പോസ്റ്റ് ലഞ്ച് സെഷന്) 1962ല്‍ പോളി ഉമ്രിഗര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പോര്‍ട്ട് ഓഫ് സ്പെയിനില്‍ നേടിയ 110 റണ്‍സിന്റെ റിക്കാര്‍ഡ് തകര്‍ന്നു. വിരേന്ദര്‍ സെവാഗ് ചായയ്ക്കു ശേഷം( പോസ്റ്റ് ടീ സെക്ഷന്‍) 133 റണ്‍സ് നേടിയിട്ടുണ്ട്.
ഇത് ശ്രീലങ്കയ്ക്കെതിരേ 2009ൽ ബ്രാബോണ്‍ സ്റ്റേഡിയത്തിലായിരുന്നു.
ലങ്കന്‍ നായകന് രംഗണ ഹെറാത്ത് ധവാന്റെ ബൗണ്ടറി ഒഴുക്ക് തടയാന്‍ ഫീല്‍ഡര്‍മാരെ മാറ്റി മാറ്റി നിര്‍ത്തിയെങ്കിലും ഒഴുക്ക് തുടര്‍ന്നു. ധവാനും കോഹ്ലിയും അടുത്തടുത്ത് പുറത്തായത് ഇന്ത്യക്ക് ചെറിയ സമ്മര്‍ദം കൊണ്ടുവന്നു. എന്നാല്‍, രഹാനെയെയും കൂട്ടുപിടിച്ച് പൂജാരയുടെ ബാറ്റിംഗ് ഇന്ത്യക്കു വീണ്ടും മേല്‍ക്കൈ നല്കി. രഹാനെ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പൂജാര അനായസമായി കളിച്ച് സ്കോര്‍ ചെയ്തു. കുമാരയുടെ പന്തില്‍ രണ്ടു റണ്‍സെടുത്ത് പൂജാര 12-ാം ടെസ്റ്റ് സെഞ്ചുറി തികച്ചു. 247പന്തില്‍ 144ലെത്തിയ പൂജാര 12 ഫോര്‍ പായിച്ചു.
സ്കോർബോർഡ് / ഇന്ത്യ ബാറ്റിംഗ്
ധവാന് സി മാത്യുസ് ബി പ്രദീപ് 190, മുകുന്ദ് സ ഡിക്വെല ബി പ്രദീപ് 12, പൂജാര നോട്ടൗട്ട് 144, കോഹ്ലി സി ഡിക്വെല ബി പ്രദീപ് 3, രഹാനെ നോട്ടൗട്ട് 39, എക്സ്ട്രാസ് 11,
ആകെ 90 ഓവറില്‍ മൂന്നു വിക്കറ്റിന് 399.
ബൗളിംഗ്
പ്രദീപ് 18-1-64-3, കുമാര 16-0-95-0, പെരേര 25-1-103-0, ഹെറാത്ത് 24-4-92-0, ഗുണതിലക 7-0-41-0