തിരുവനന്തപുരം:ലോക അത്ലറ്റിക്സ് മീറ്റിൽ പങ്കെടുക്കാനുള്ള മലയാളിതാരം പി.യു. ചിത്രയുടെ അവസരം നിഷേധിച്ചതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നു സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി. പി. ദാസൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഫെഡറേഷനിൽ ഉൾപ്പെട്ട പി.ടി. ഉഷ ഉൾപ്പെടെയുള്ള മലയാളികൾ നിരുത്തരവാദപരമായി പെരുമാറിയതാണ് അവസരം നഷ്ടമാക്കിയത്.
വേൾഡ് മീറ്റിനുള്ള പട്ടികയിൽ ചിത്രയെ ഉൾപ്പെടുത്താത്ത കാര്യം ഇവർ മറച്ചുവച്ചതുമൂലം അപ്പീൽ നൽകാനുള്ള അവസരം പോലും ഇല്ലാതായി.
പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ചിത്ര അനാഥയാവില്ല. ചിത്രയെ സ്പോർട്സ് കൗണ്‍സിൽ ദത്തെടുക്കും. കായിക രംഗത്ത് ഉയരാനാവുന്ന അത്രയും ഉയരാൻ ആവശ്യമായ സാങ്കേതിക സഹായം നൽകും.
മുഖ്യമന്ത്രി, സ്പോർട്സ് മന്ത്രി എന്നിവരുമായി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഫെഡറേഷൻ അംഗമായ മലയാളികൾ സാമാന്യ മര്യാദ കാട്ടിയിരുന്നെങ്കിലും ദുഃഖകരമായ കാര്യം സംഭവിക്കില്ലായിരുന്നുവെന്നും ദാസൻ കൂട്ടിച്ചേർത്തു.
വേൾഡ് മീറ്റിനുള്ള പട്ടികയിൽ ചിത്രയെ ഉൾപ്പെടുത്താത്ത കാര്യം ഇവർ മറച്ചുവച്ചതുമൂലം അപ്പീൽ നൽകാനുള്ള അവസരം പോലും ഇല്ലാതായി.
പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ചിത്ര അനാഥയാവില്ല. ചിത്രയെ സ്പോർട്സ് കൗണ്‍സിൽ ദത്തെടുക്കും. കായിക രംഗത്ത് ഉയരാനാവുന്ന അത്രയും ഉയരാൻ ആവശ്യമായ സാങ്കേതിക സഹായം നൽകും.
മുഖ്യമന്ത്രി, സ്പോർട്സ് മന്ത്രി എന്നിവരുമായി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഫെഡറേഷൻ അംഗമായ മലയാളികൾ സാമാന്യ മര്യാദ കാട്ടിയിരുന്നെങ്കിലും ദുഃഖകരമായ കാര്യം സംഭവിക്കില്ലായിരുന്നുവെന്നും ദാസൻ കൂട്ടിച്ചേർത്തു.