ബര്‍ലിന്‍: ജര്‍മനിയുടെ ഐതിഹാസിക ഫുട്ബോള്‍ താരം മിറാസ്ലാവ് ക്ലോസെ ബയേണ്‍ മ്യൂണിക്ക് ക്ലബ്ബിന്റെ സ്പോര്‍ട്സ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തേക്കും. ജര്‍മന്‍ താരങ്ങളായ ഒലിവര്‍ കാനും ഫിലിപ്പ് ലാമും അടക്കമുള്ള പ്രമുഖരെ ഈ സ്ഥാനത്തേക്കു നിര്‍ദേശിച്ചുവെങ്കിലും ഇരുവരും ഈ സ്ഥാനം നിരസിക്കുകയായിരുന്നു. മത്യാസ് സാമറുടെ പിന്‍ഗാമിയായാണ് ക്ലോസെയെ പരിഗണിക്കുന്നത്.കഴിഞ്ഞ ഒരു വര്‍ഷമായി ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
ക്ലബ്ബിന്റെ തലപ്പത്ത് റുമെനിംഗും ഹോനസും തമ്മില്‍ തുടരുന്ന വടംവലിയാണ് പല പ്രമുഖരെയും ഈ സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്. എന്നാല്‍, സാമറില്‍ നിന്നു വ്യത്യസ്തമായി, സംസാരത്തില്‍ മിതത്വം പാലിക്കുന്ന ക്ലോസെയ്ക്ക് ഈ റോള്‍ ഭംഗിയാക്കാന്‍ സാധിക്കുമെന്നാണ് ബയേണ്‍ മ്യൂണിക്കിന്റെ പ്രതീക്ഷ.
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് ക്ലോസെ.
ജോസ് കുമ്പിളുവേലില്‍
ക്ലബ്ബിന്റെ തലപ്പത്ത് റുമെനിംഗും ഹോനസും തമ്മില്‍ തുടരുന്ന വടംവലിയാണ് പല പ്രമുഖരെയും ഈ സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്. എന്നാല്‍, സാമറില്‍ നിന്നു വ്യത്യസ്തമായി, സംസാരത്തില്‍ മിതത്വം പാലിക്കുന്ന ക്ലോസെയ്ക്ക് ഈ റോള്‍ ഭംഗിയാക്കാന്‍ സാധിക്കുമെന്നാണ് ബയേണ്‍ മ്യൂണിക്കിന്റെ പ്രതീക്ഷ.
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് ക്ലോസെ.
ജോസ് കുമ്പിളുവേലില്‍