കൊച്ചി: ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നു മലയാളി താരം പി.യു. ചിത്രയെ ഒഴിവാക്കിയതിനെതിരേ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെയും അത്ലറ്റിക് ഫെഡറേഷന്റെയും വിശദീകരണം തേടി.
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് യോഗ്യത നേടിയ ഹർജിക്കാരിയെ ഒഴിവാക്കിയ നടപടി നിയമപരമല്ലെന്നു ഹർജിയിലുണ്ട്.
ഏഷ്യൻചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതു വിവാദമായിരുന്നു. ഫെഡറേഷനിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ചിത്രയ്ക്കു വേണ്ടി വാദിച്ചില്ലെന്ന ആരോപണവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫെഡറേഷന്റെ നടപടി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, മികച്ച പ്രകടനം നടത്താത്തവരെയാണ് ഒഴിവാക്കിയതെന്നാണ് ഫെഡറേഷൻ പറയുന്നത്. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് യോഗ്യത നേടിയ ഹർജിക്കാരിയെ ഒഴിവാക്കിയ നടപടി നിയമപരമല്ലെന്നു ഹർജിയിലുണ്ട്.
ഏഷ്യൻചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതു വിവാദമായിരുന്നു. ഫെഡറേഷനിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ചിത്രയ്ക്കു വേണ്ടി വാദിച്ചില്ലെന്ന ആരോപണവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫെഡറേഷന്റെ നടപടി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, മികച്ച പ്രകടനം നടത്താത്തവരെയാണ് ഒഴിവാക്കിയതെന്നാണ് ഫെഡറേഷൻ പറയുന്നത്. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.