കൊച്ചി: കോപ്പലാശാനു പകരം മഞ്ഞപ്പടയ്ക്കു വേണ്ടി തന്ത്രങ്ങൾ മെനയാനെത്തിയ ഹെഡ് കോച്ച് റെനി മ്യൂളൻസ്റ്റീനിന് ആരാധകരുടെ ഗംഭീര സ്വീകരണം. സ്വാഗതഗാനം ആലപിച്ചും അഭിവാദ്യമർപ്പിച്ചു ബാനർ ഉയർത്തിയുമാണു കൊച്ചിയുടെ സ്വന്തം കൊന്പന്മാർക്കു കളി പറഞ്ഞു കൊടുക്കാനെത്തിയ വലിയ കൊന്പനെ ആരാധകർ വരവേറ്റത്.
ഇന്നലെ വൈകുന്നേരം 6.30ഓടെ നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ മ്യൂളൻസ്റ്റീൻ പുറത്തേക്കിറങ്ങിയത് ആരാധകാവേശത്തിനിടയിലൂടെയായിരുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ ചുവന്ന പടയാളികൾക്കൊപ്പം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സർ അലക്സ് ഫെർഗൂസന്റെ അസിസ്റ്റന്റും യൂത്ത് ടീം പരിശീലകനുമായി പ്രവർത്തിച്ചതിന്റെ അനുഭവസന്പത്തു മുഖത്ത് ചെറുചിരിയിലൊതുക്കിയാണു പുതിയ വെല്ലുവിളിയുടെ പടനിലത്തിലേക്ക് അദ്ദേഹം കാൽവച്ചിറങ്ങിയത്.
ടീമിന്റെ ആരാധക ബാഹുല്യത്തിൽ സന്തോഷമുണ്ടെന്നും ഈ സ്വീകരണത്തിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്സിന് വലിയ ആരാധക പിന്തുണയുള്ള കാര്യം അറിയാമായിരുന്നു. ടീമിൽ മികച്ച താരങ്ങളുണ്ടെന്നും ഇവരും താനുമായി ചേർന്ന് ആരാധകർക്ക് അഭിമാനിക്കാനുള്ള വക നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന പ്ലെയർ ഡ്രാഫ്റ്റിനുശേഷം മുംബൈയിൽനിന്നു നേരിട്ടാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഇന്നു മ്യൂളൻസ്റ്റീൻ സന്ദർശിച്ചേക്കും. ഒക്ടോബറിൽ നടക്കുന്ന അണ്ടർ-17 ലോകകപ്പിനായി നവീകരണ പ്രവർത്തനങ്ങളിലാണ് സ്റ്റേഡിയം.
ഇന്നലെ വൈകുന്നേരം 6.30ഓടെ നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ മ്യൂളൻസ്റ്റീൻ പുറത്തേക്കിറങ്ങിയത് ആരാധകാവേശത്തിനിടയിലൂടെയായിരുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ ചുവന്ന പടയാളികൾക്കൊപ്പം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സർ അലക്സ് ഫെർഗൂസന്റെ അസിസ്റ്റന്റും യൂത്ത് ടീം പരിശീലകനുമായി പ്രവർത്തിച്ചതിന്റെ അനുഭവസന്പത്തു മുഖത്ത് ചെറുചിരിയിലൊതുക്കിയാണു പുതിയ വെല്ലുവിളിയുടെ പടനിലത്തിലേക്ക് അദ്ദേഹം കാൽവച്ചിറങ്ങിയത്.
ടീമിന്റെ ആരാധക ബാഹുല്യത്തിൽ സന്തോഷമുണ്ടെന്നും ഈ സ്വീകരണത്തിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്സിന് വലിയ ആരാധക പിന്തുണയുള്ള കാര്യം അറിയാമായിരുന്നു. ടീമിൽ മികച്ച താരങ്ങളുണ്ടെന്നും ഇവരും താനുമായി ചേർന്ന് ആരാധകർക്ക് അഭിമാനിക്കാനുള്ള വക നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന പ്ലെയർ ഡ്രാഫ്റ്റിനുശേഷം മുംബൈയിൽനിന്നു നേരിട്ടാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഇന്നു മ്യൂളൻസ്റ്റീൻ സന്ദർശിച്ചേക്കും. ഒക്ടോബറിൽ നടക്കുന്ന അണ്ടർ-17 ലോകകപ്പിനായി നവീകരണ പ്രവർത്തനങ്ങളിലാണ് സ്റ്റേഡിയം.