കൊളംബോ: ഇന്ത്യ -ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള സന്നാഹ മത്സരം സമനിലയില്‍ കലാശിച്ചു. കളിയുടെ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്കു വേണ്ടി ക്യാപ്റ്റന്‍ വിരാട് കോഹ്ലി അര്‍ധസെഞ്ചുറി നേടി. ഏഴു ബൗണ്ടറികളടക്കം53 റണ്‍സാണ് കോഹ്ലി നേടിയത്. അജിങ്ക്യ രഹാനെ(40) രോഹിത് ശര്‍മ(38) ശിഖര്‍ ധവാന്(41) എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തിയ രോഹിത് ശര്‍മയുടേയും ടെസ്റ്റ് മത്സരങ്ങളില്‍ പരിജയക്കുറവുള്ള ശിഖര്‍ ധവാന്റെയും കൂട്ടുകെട്ടില്‍ ഓപ്പണിംഗ് വിക്കറ്റിൽ 80 റണ്‍സാണ് പിറന്നത്.
കളിയുടെ 54ാം ഓവറില്‍ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ 13റണ്‍സ്നേടി പുറത്തായി. ശ്രീലങ്കന്‍ ബൗളര്‍ കൗശാലിന്റെ പന്തില്‍ ക്യാച്ച് നല്‍കിയാണ് പാണ്ഡ്യ പുറത്തായത്. പിന്നീട് ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 18 റണ്‍സ് നേടി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 187 റൺസിന് അവസാനിച്ചിരുന്നു.
കളിയുടെ 54ാം ഓവറില്‍ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ 13റണ്‍സ്നേടി പുറത്തായി. ശ്രീലങ്കന്‍ ബൗളര്‍ കൗശാലിന്റെ പന്തില്‍ ക്യാച്ച് നല്‍കിയാണ് പാണ്ഡ്യ പുറത്തായത്. പിന്നീട് ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 18 റണ്‍സ് നേടി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 187 റൺസിന് അവസാനിച്ചിരുന്നു.