“പെണ്‍കരുത്ത് കണ്ടില്ലേ...ഇനിയും എന്തിന് പെണ്‍ഭ്രൂണങ്ങള്‍ കൊന്നുകുഴിച്ചുമൂടണം. അവര്‍ വളരട്ടെ...രാജ്യത്തിനഭിമാനമാകാന്; എന്റെ മകളെപ്പോലെ’’... പെണ്‍കരുത്തിന്റെ പ്രതിരൂപമായിമാറിയ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അമ്മ സതീന്ദര്‍ കൗറിന്റെ വാക്കുകളാണിത്. ഒറ്റയാള്‍ പോരാട്ടം നടത്തി ടീമിനെ തന്റെ മകള്‍ വിജയത്തിലേക്ക് നയിച്ചപ്പോള്‍ അഭിമാനംകൊണ്ടു നിറയുകയായിരുന്നു ആ അമ്മയുടെ മനസ്. ടീമിലെ മുന്‍നിരക്കാരെല്ലാം പതറിവീണിട്ടും സമ്മര്‍ദത്തിനടിപ്പെടാതെ ബാറ്റുവീശിയ ഈ ഇരുപത്തെട്ടുകാരിയുടെ മനോബലത്തെ പ്രശംസിക്കാന്‍ വാക്കുകള്‍ തേടുകയാണ് ആരാധകലോകം.
റിക്കാര്‍ഡുകളുടെ ഇന്നിംഗ്സ്
ഓസീസിനെതിരേ 115 പന്തിൽ നിന്ന് 171 റണ്‍സ് ഹർമൻപ്രീത് അടിച്ചുകൂട്ടിയതോടെ പിറന്നത് പുതുറിക്കാര്ഡുകളായിരുന്നു. ‘രണ്ടിലൊന്ന് അറിയുന്ന’ നോക്കൗട്ട് മാച്ചുകളില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റിക്കാര്‍ഡാണ് ഇതില്‍ പ്രധാനം. നോക്കൗട്ട് മത്സരങ്ങളില്‍ 150 കടക്കാന്‍ ഇന്ത്യയുടെ പുരുഷകേസരികള്‍ക്കുപോലും ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍, 20 ഫോറുകളുടെയും ഏഴ് സിക്സുകളുടെയും പിന്‍ബലത്തില്‍ താരം ബാറ്റുകൊണ്ട് അനായാസം പുതുചരിത്രമെഴുതുകയായിരുന്നു.
ഇന്ത്യന്‍ വനിതാ താരങ്ങളുടെ ഉയര്‍ന്ന വ്യക്തിഗത സ്കോറുകളില്‍ രണ്ടാം സ്ഥാനവും ഇപ്പോള്‍ ഹര്‍മന്‍പ്രീത് കൗറിനാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 188 റണ്‍സ് നേടിയിട്ടുള്ള ദീപ്തി ശര്‍മയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍, ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന ഖ്യാതി ഹര്മന് പ്രീതിന് അവകാശപ്പെട്ടതാണ്. ക്വാർട്ടറില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ മിതാലി രാജ് നേടിയ 109 റണ്‍സിന്റെ റിക്കാര്‍ഡാണ് വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് പഴങ്കഥയാക്കിയത്.
ഉയിരായ് പഞ്ചാബി ഭാംഗ്ര താളം
ഡെര്‍ബിയിലെ മൈതാനത്ത് ഹര്‍മന്‍പ്രീത് കൗര്‍ കത്തിക്കയറുമ്പോള്‍ പഞ്ചാബി ഡോലക് ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയില്‍ ബല്ലേ... ബല്ലേ... പാടി ആഘോഷിക്കുകയായിരുന്നു താരത്തിന്റെ ബന്ധുക്കളും അയല്‍ക്കാരും. പഞ്ചാബിലെ മോഗ സ്വദേശിനിയായ ഹര്മന് നെഞ്ചിലേറ്റിയ പഞ്ചാബി ഭാംഗ്ര താളത്തിന്റെ ചടുലതയും കൃത്യതയും ആ ഇന്നിംഗ്സിലും പ്രകടമായിരുന്നു. “സന്തോഷം വരുമ്പോള്‍ അവള് ചുവടുവയ്ക്കും. അവളുടെ നേട്ടത്തില്‍ ഞങ്ങളും ആഹ്ലാദപൂര്‍വം നൃത്തമാടുകയാണ്.’’- ഹര്‍മന്‍പ്രീതിന്റെ അച്ഛന് ഹര്‍മീന്ദര്‍ സിംഗ് പറയുന്നു.
ഇഷ്ടം സേവാഗിനെ, സ്വഭാവം കോഹ്ലിയുടേത്
ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു ചിറകുനല്‍കിയ ഹര്‍മന്‍പ്രീതിന്റെ ഏറ്റവും കടുത്ത ഫാന്‍ ഒരുപക്ഷേ താരത്തിന്റെ സഹോദരി ഹേംജിത് കൗര്‍ തന്നെയായിരിക്കും. വീട്ടിലെ മുറികള്‍ മുഴുവന്‍ സഹോദരിയുടെ ചിത്രങ്ങള്‍കൊണ്ടു അലങ്കരിച്ചാണ് ഹേംജിത് തന്റെ ആരാധനയും ഇഷ്ടവും പ്രകടിപ്പിക്കുന്നത്. “അവള്‍ക്ക് വീരുവിന്റെ ( സേവാഗിന്റെ) ബാറ്റിംഗ് ആണ് ഇഷ്ടം. എന്നാല്‍ കളത്തിലിറങ്ങിയാല്‍ കോഹ്ലിയെപ്പോലെയാണ് പെരുമാറുക.’’- ഹേംജിത് കൗര്‍ പറഞ്ഞു. ബാല്യത്തില്‍ മറ്റു പെണ്‍കുട്ടികളെല്ലാം അവരുടേതായ കളികളില്‍ ഒതുങ്ങുമ്പോള്‍ ഹര്‍മന്‍പ്രീതിന് ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനായിരുന്നു ഇഷ്ടമെന്നും ഹേം ജിത് ഓര്‍ക്കുന്നു. ഇതിലും മികവോടെ കളിക്കാന്‍ തന്റെ സഹോദരിക്കാവുമെന്നും ഹേം ജിത് കൂട്ടിച്ചേര്‍ത്തു.
പഞ്ചാബിലെ മോഗയില്‍ ജനിച്ച ഇരുപത്തിയെട്ടുകാരി കായിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നത്. അച്ഛന് ഹര്‍മിന്ദര്‍ സിംഗ് വോളിബോള്‍ താരമായിരുന്നു. മോഗയിലെ വീട്ടില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഗിയാന്‍ ജ്യോതി സ്കൂള്‍ അക്കാദമിയിലാണ് ഹര്‍മന്‍പ്രീത് കൗറെന്ന ക്രിക്കറ്റ് താരം ജനിക്കുന്നത്. മീഡിയം പേസറായി കരിയര്‍ തുടങ്ങിയ കൗര്‍ ജ്യോതി സ്കൂളിലെ പരിശീലകന് യദാവിന്ദര് സിംഗ് സോധിയുടെ നിര്‍ദേശത്തില്‍ ബാറ്റിംഗിലേക്ക് ചുവടുമാറ്റുകയായിരുന്നു.
എട്ടു വര്‍ഷം മുമ്പുള്ള ഒരു വനിതാ ലോകകപ്പിലൂടെ തന്നെയായിരുന്നു ഹര്‍മന്‍പ്രീതിന്റെ ഏകദിന അരങ്ങേറ്റം. 20-ാം വയസില്‍. അന്ന് പാകിസ്ഥാനെതിരെ കളിച്ച ഹര്‍മന്‍പ്രീത് നാല് ഓവര്‍ എറിഞ്ഞ് 10 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അതിനിടയില്‍ മിതാലി രാജിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഹര്‍മന്‍പ്രീത് ഏറ്റെടുത്തു. 2013ലെ ബംഗ്ലാദേശിനെതിരായ പരമ്പര ക്യാപ്റ്റനെന്നനിലയില്‍ കൗറിന് മറക്കാനാവാത്തതായിരുന്നു. പരമ്പരയില്‍ 97.50 ശരാശരിയില്‍ 195 റണ്‍സാണ് നേടിയത്. ഒരു സെഞ്ചുറിയും അര്‍ധസെഞ്ചുറിയും പിന്നെ രണ്ടു വിക്കറ്റും. ട്വന്റി20 വനിതാ ബിഗ്ബാഷ് ലീഗില്‍ സിഡ്നി തണ്ടറിന് വേണ്ടിയും കൗര്‍ കളിച്ചിട്ടുണ്ട്. ഹര്‍മന്‍പ്രീതിന്റെ കരിയറിന് എന്നും പിന്തുണ നല്‍കിയിട്ടുള്ള അച്ഛന് മകളെക്കുറിച്ചോര്‍ത്ത് അഭിമാനമേയുള്ളു. ഇന്ത്യയുടെ അഭിമാനമാണവള്‍- അച്ഛന് പറയുന്നു.
കപില്‍ ദേവിനോട് താരതമ്യം
ഡെര്‍ബിയിലെ ഹര്‍മന്‍പ്രീതിന്റെ പ്രകടനം കണ്ടവരെല്ലാം അനുസ്മരിച്ചത് പഴയൊരു ലോകകപ്പ് മത്സരമായിരുന്നു. 1983ലെ ലോകകപ്പില്‍ ഇന്ത്യയും സിംബാബ്വേയും കൊമ്പുകോര്‍ത്ത മത്സരം. അഞ്ചു വിക്കറ്റിന് 17 എന്ന തകര്‍ന്ന നിലയിലായിരുന്ന ഇന്ത്യയെ അന്നു രക്ഷിച്ചത് നായകന് കപില്‍ ദേവായിരുന്നു. 138 പന്തില്‍നിന്ന് 175 റണ്‍സാണ് കപില്‍ അടിച്ചു കൂട്ടിയത്. കപിലിനെപ്പോലെ, തകര്‍ന്നടിഞ്ഞുകൊണ്ടിരുന്ന ഒരു ടീമിനെയാണു ഹര്‍മന്‍പ്രീതും അകലങ്ങളിലേക്കു പായിച്ച ഷോട്ടുകളിലൂടെ രക്ഷിച്ചെടുത്തത്.
അഭിനന്ദനങ്ങളുടെ പെരുമഴ
ഇന്ത്യക്ക് ലോകകപ്പ് ഫൈനല്‍ സമ്മാനിച്ച ഹര്മന് പ്രീതിനെ അഭിനന്ദിക്കാന്‍ പ്രമുഖർ മത്സരിക്കുകയായിരുന്നു. ഇന്ത്യയുടെ നിയുക്ത രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് താരത്തിന് അനുമോദനം അറിയിച്ചവരില്‍ പ്രമുഖന്. ‘’അതുല്യമീ ഇന്നിംഗ്സ്’’ കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. കോച്ച് രവി ശാസ്ത്രി, ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, മുന്‍താരങ്ങളായ കപില്‍ ദേവ്, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കര്‍, വീരേന്ദർ സേവാഗ് തുടങ്ങിയവര്‍ ഇന്ത്യയുടെ അഭിമാനമുണര്ത്തിയ താരത്തെ അഭിനന്ദിച്ചു. ഹര്‍മന്‍പ്രീതിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നാണ് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ ഖന്ന പ്രതികരിച്ചത്. കരുത്തരെ പരാജയപ്പെടുത്തി ലോകകപ്പ് ഫൈനലില്‍ എത്തിയ ടീം അംഗങ്ങള്‍ക്കു മുഴുവന്‍ അദ്ദേഹം അനുമോദനങ്ങള്‍ നേരുകയും ചെയ്തു.
പ്രാര്‍ഥനയോടെ ഇന്ത്യ
2005നു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ടീം വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ദിവസം ഹര്‍മന്‍പ്രീതിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ ഓസ്ട്രേലിയയായിരുന്നു അന്ന് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ തല്ലിക്കെടുത്തിയത്.
ഞായറാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഹര്മന് പ്രീത്, സ്മൃതി മന്ദാന, ക്യാപ്റ്റന്‍ മിതാലി രാജ്, ദീപ്തി ശര്‍മ... അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തരായ ഈ താരനിരയുടെ കരുത്തില്‍ ഇന്ത്യ ലോര്‍ഡ്സിലെ പുല്‍മൈതാനത്ത് പോരിനിറങ്ങുമ്പോള്‍ രാജ്യം പ്രാര്‍ഥിക്കും...ലോകകപ്പ് ഇന്ത്യയുടെ പെണ്‍പോരാളികള്‍ വാനിലുയര്‍ത്തുന്ന നിമിഷത്തിനായി....
റിക്കാര്‍ഡുകളുടെ ഇന്നിംഗ്സ്
ഓസീസിനെതിരേ 115 പന്തിൽ നിന്ന് 171 റണ്‍സ് ഹർമൻപ്രീത് അടിച്ചുകൂട്ടിയതോടെ പിറന്നത് പുതുറിക്കാര്ഡുകളായിരുന്നു. ‘രണ്ടിലൊന്ന് അറിയുന്ന’ നോക്കൗട്ട് മാച്ചുകളില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റിക്കാര്‍ഡാണ് ഇതില്‍ പ്രധാനം. നോക്കൗട്ട് മത്സരങ്ങളില്‍ 150 കടക്കാന്‍ ഇന്ത്യയുടെ പുരുഷകേസരികള്‍ക്കുപോലും ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍, 20 ഫോറുകളുടെയും ഏഴ് സിക്സുകളുടെയും പിന്‍ബലത്തില്‍ താരം ബാറ്റുകൊണ്ട് അനായാസം പുതുചരിത്രമെഴുതുകയായിരുന്നു.
ഇന്ത്യന്‍ വനിതാ താരങ്ങളുടെ ഉയര്‍ന്ന വ്യക്തിഗത സ്കോറുകളില്‍ രണ്ടാം സ്ഥാനവും ഇപ്പോള്‍ ഹര്‍മന്‍പ്രീത് കൗറിനാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 188 റണ്‍സ് നേടിയിട്ടുള്ള ദീപ്തി ശര്‍മയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍, ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന ഖ്യാതി ഹര്മന് പ്രീതിന് അവകാശപ്പെട്ടതാണ്. ക്വാർട്ടറില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ മിതാലി രാജ് നേടിയ 109 റണ്‍സിന്റെ റിക്കാര്‍ഡാണ് വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് പഴങ്കഥയാക്കിയത്.
ഉയിരായ് പഞ്ചാബി ഭാംഗ്ര താളം
ഡെര്‍ബിയിലെ മൈതാനത്ത് ഹര്‍മന്‍പ്രീത് കൗര്‍ കത്തിക്കയറുമ്പോള്‍ പഞ്ചാബി ഡോലക് ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയില്‍ ബല്ലേ... ബല്ലേ... പാടി ആഘോഷിക്കുകയായിരുന്നു താരത്തിന്റെ ബന്ധുക്കളും അയല്‍ക്കാരും. പഞ്ചാബിലെ മോഗ സ്വദേശിനിയായ ഹര്മന് നെഞ്ചിലേറ്റിയ പഞ്ചാബി ഭാംഗ്ര താളത്തിന്റെ ചടുലതയും കൃത്യതയും ആ ഇന്നിംഗ്സിലും പ്രകടമായിരുന്നു. “സന്തോഷം വരുമ്പോള്‍ അവള് ചുവടുവയ്ക്കും. അവളുടെ നേട്ടത്തില്‍ ഞങ്ങളും ആഹ്ലാദപൂര്‍വം നൃത്തമാടുകയാണ്.’’- ഹര്‍മന്‍പ്രീതിന്റെ അച്ഛന് ഹര്‍മീന്ദര്‍ സിംഗ് പറയുന്നു.
ഇഷ്ടം സേവാഗിനെ, സ്വഭാവം കോഹ്ലിയുടേത്
ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു ചിറകുനല്‍കിയ ഹര്‍മന്‍പ്രീതിന്റെ ഏറ്റവും കടുത്ത ഫാന്‍ ഒരുപക്ഷേ താരത്തിന്റെ സഹോദരി ഹേംജിത് കൗര്‍ തന്നെയായിരിക്കും. വീട്ടിലെ മുറികള്‍ മുഴുവന്‍ സഹോദരിയുടെ ചിത്രങ്ങള്‍കൊണ്ടു അലങ്കരിച്ചാണ് ഹേംജിത് തന്റെ ആരാധനയും ഇഷ്ടവും പ്രകടിപ്പിക്കുന്നത്. “അവള്‍ക്ക് വീരുവിന്റെ ( സേവാഗിന്റെ) ബാറ്റിംഗ് ആണ് ഇഷ്ടം. എന്നാല്‍ കളത്തിലിറങ്ങിയാല്‍ കോഹ്ലിയെപ്പോലെയാണ് പെരുമാറുക.’’- ഹേംജിത് കൗര്‍ പറഞ്ഞു. ബാല്യത്തില്‍ മറ്റു പെണ്‍കുട്ടികളെല്ലാം അവരുടേതായ കളികളില്‍ ഒതുങ്ങുമ്പോള്‍ ഹര്‍മന്‍പ്രീതിന് ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനായിരുന്നു ഇഷ്ടമെന്നും ഹേം ജിത് ഓര്‍ക്കുന്നു. ഇതിലും മികവോടെ കളിക്കാന്‍ തന്റെ സഹോദരിക്കാവുമെന്നും ഹേം ജിത് കൂട്ടിച്ചേര്‍ത്തു.
പഞ്ചാബിലെ മോഗയില്‍ ജനിച്ച ഇരുപത്തിയെട്ടുകാരി കായിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നത്. അച്ഛന് ഹര്‍മിന്ദര്‍ സിംഗ് വോളിബോള്‍ താരമായിരുന്നു. മോഗയിലെ വീട്ടില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഗിയാന്‍ ജ്യോതി സ്കൂള്‍ അക്കാദമിയിലാണ് ഹര്‍മന്‍പ്രീത് കൗറെന്ന ക്രിക്കറ്റ് താരം ജനിക്കുന്നത്. മീഡിയം പേസറായി കരിയര്‍ തുടങ്ങിയ കൗര്‍ ജ്യോതി സ്കൂളിലെ പരിശീലകന് യദാവിന്ദര് സിംഗ് സോധിയുടെ നിര്‍ദേശത്തില്‍ ബാറ്റിംഗിലേക്ക് ചുവടുമാറ്റുകയായിരുന്നു.
എട്ടു വര്‍ഷം മുമ്പുള്ള ഒരു വനിതാ ലോകകപ്പിലൂടെ തന്നെയായിരുന്നു ഹര്‍മന്‍പ്രീതിന്റെ ഏകദിന അരങ്ങേറ്റം. 20-ാം വയസില്‍. അന്ന് പാകിസ്ഥാനെതിരെ കളിച്ച ഹര്‍മന്‍പ്രീത് നാല് ഓവര്‍ എറിഞ്ഞ് 10 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അതിനിടയില്‍ മിതാലി രാജിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഹര്‍മന്‍പ്രീത് ഏറ്റെടുത്തു. 2013ലെ ബംഗ്ലാദേശിനെതിരായ പരമ്പര ക്യാപ്റ്റനെന്നനിലയില്‍ കൗറിന് മറക്കാനാവാത്തതായിരുന്നു. പരമ്പരയില്‍ 97.50 ശരാശരിയില്‍ 195 റണ്‍സാണ് നേടിയത്. ഒരു സെഞ്ചുറിയും അര്‍ധസെഞ്ചുറിയും പിന്നെ രണ്ടു വിക്കറ്റും. ട്വന്റി20 വനിതാ ബിഗ്ബാഷ് ലീഗില്‍ സിഡ്നി തണ്ടറിന് വേണ്ടിയും കൗര്‍ കളിച്ചിട്ടുണ്ട്. ഹര്‍മന്‍പ്രീതിന്റെ കരിയറിന് എന്നും പിന്തുണ നല്‍കിയിട്ടുള്ള അച്ഛന് മകളെക്കുറിച്ചോര്‍ത്ത് അഭിമാനമേയുള്ളു. ഇന്ത്യയുടെ അഭിമാനമാണവള്‍- അച്ഛന് പറയുന്നു.
കപില്‍ ദേവിനോട് താരതമ്യം
ഡെര്‍ബിയിലെ ഹര്‍മന്‍പ്രീതിന്റെ പ്രകടനം കണ്ടവരെല്ലാം അനുസ്മരിച്ചത് പഴയൊരു ലോകകപ്പ് മത്സരമായിരുന്നു. 1983ലെ ലോകകപ്പില്‍ ഇന്ത്യയും സിംബാബ്വേയും കൊമ്പുകോര്‍ത്ത മത്സരം. അഞ്ചു വിക്കറ്റിന് 17 എന്ന തകര്‍ന്ന നിലയിലായിരുന്ന ഇന്ത്യയെ അന്നു രക്ഷിച്ചത് നായകന് കപില്‍ ദേവായിരുന്നു. 138 പന്തില്‍നിന്ന് 175 റണ്‍സാണ് കപില്‍ അടിച്ചു കൂട്ടിയത്. കപിലിനെപ്പോലെ, തകര്‍ന്നടിഞ്ഞുകൊണ്ടിരുന്ന ഒരു ടീമിനെയാണു ഹര്‍മന്‍പ്രീതും അകലങ്ങളിലേക്കു പായിച്ച ഷോട്ടുകളിലൂടെ രക്ഷിച്ചെടുത്തത്.
അഭിനന്ദനങ്ങളുടെ പെരുമഴ
ഇന്ത്യക്ക് ലോകകപ്പ് ഫൈനല്‍ സമ്മാനിച്ച ഹര്മന് പ്രീതിനെ അഭിനന്ദിക്കാന്‍ പ്രമുഖർ മത്സരിക്കുകയായിരുന്നു. ഇന്ത്യയുടെ നിയുക്ത രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് താരത്തിന് അനുമോദനം അറിയിച്ചവരില്‍ പ്രമുഖന്. ‘’അതുല്യമീ ഇന്നിംഗ്സ്’’ കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. കോച്ച് രവി ശാസ്ത്രി, ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, മുന്‍താരങ്ങളായ കപില്‍ ദേവ്, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കര്‍, വീരേന്ദർ സേവാഗ് തുടങ്ങിയവര്‍ ഇന്ത്യയുടെ അഭിമാനമുണര്ത്തിയ താരത്തെ അഭിനന്ദിച്ചു. ഹര്‍മന്‍പ്രീതിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നാണ് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ ഖന്ന പ്രതികരിച്ചത്. കരുത്തരെ പരാജയപ്പെടുത്തി ലോകകപ്പ് ഫൈനലില്‍ എത്തിയ ടീം അംഗങ്ങള്‍ക്കു മുഴുവന്‍ അദ്ദേഹം അനുമോദനങ്ങള്‍ നേരുകയും ചെയ്തു.
പ്രാര്‍ഥനയോടെ ഇന്ത്യ
2005നു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ടീം വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ദിവസം ഹര്‍മന്‍പ്രീതിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ ഓസ്ട്രേലിയയായിരുന്നു അന്ന് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ തല്ലിക്കെടുത്തിയത്.
ഞായറാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഹര്മന് പ്രീത്, സ്മൃതി മന്ദാന, ക്യാപ്റ്റന്‍ മിതാലി രാജ്, ദീപ്തി ശര്‍മ... അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തരായ ഈ താരനിരയുടെ കരുത്തില്‍ ഇന്ത്യ ലോര്‍ഡ്സിലെ പുല്‍മൈതാനത്ത് പോരിനിറങ്ങുമ്പോള്‍ രാജ്യം പ്രാര്‍ഥിക്കും...ലോകകപ്പ് ഇന്ത്യയുടെ പെണ്‍പോരാളികള്‍ വാനിലുയര്‍ത്തുന്ന നിമിഷത്തിനായി....