തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള പാലായിൽ നടത്തും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്നലെയുണ്ടായി. ഒക്ടോബർ 13 മുതൽ 16 വരെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലാണു സംസ്ഥാന സ്കൂൾ മീറ്റ് നടക്കുക.
പുതിയ സിന്തറ്റിക് ട്രാക്ക് നിർമിച്ചതിനുശേഷമുള്ള ആദ്യ മത്സരത്തിനാണ് പാലാ വേദിയാകുന്നത്. സംസ്ഥാനത്തെ 14 റവന്യു ജില്ലകളിൽ നിന്നുള്ള കായികതാരങ്ങൾ നാലു ദിവസമായി നടക്കുന്ന മീറ്റിൽ മാറ്റുരയ്ക്കാനെത്തും. മുനിസിപ്പൽ സ്റ്റേഡിയത്തിൽ തന്നെ വാം അപ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കും. സിന്തറ്റിക് ട്രാക്കുള്ള സ്ഥലങ്ങളിലെല്ലാം സംസ്ഥാന സ്കൂൾ അത്ലക്റ്റിക് മീറ്റ് മാറിമാറി നടത്താൻ കഴിഞ്ഞവർഷം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇക്കുറി പാലാ തെരഞ്ഞെടുത്തത്. മത്സരം നടത്തുന്നതിനു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ ചില സൗകര്യങ്ങൾ കൂടി ഒരുക്കിനല്‍കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.
പതിറ്റാണ്ടുകളോളം സ്കൂൾ കായികമേഖലയിൽ മുടിചൂടാ മന്നൻമാരായി നിന്ന സികെഎംഎച്ച്എസ് കോരുത്തോട്, പാലാ സെന്റ് മേരീസ്, പാലാ സെന്റ് തോമസ്, ഭരണങ്ങാനം എസ്എച്ച്, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് തുടങ്ങിയ സ്കൂളുകളിലെ കായികതാരങ്ങൾക്ക് ഇക്കുറി സ്വന്തം ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ കഴിയും. 1986, 1992 വർഷങ്ങളിലും പാലാ കായികമേളയ്ക്കു വേദിയൊരുക്കി.
പുതിയ സിന്തറ്റിക് ട്രാക്ക് നിർമിച്ചതിനുശേഷമുള്ള ആദ്യ മത്സരത്തിനാണ് പാലാ വേദിയാകുന്നത്. സംസ്ഥാനത്തെ 14 റവന്യു ജില്ലകളിൽ നിന്നുള്ള കായികതാരങ്ങൾ നാലു ദിവസമായി നടക്കുന്ന മീറ്റിൽ മാറ്റുരയ്ക്കാനെത്തും. മുനിസിപ്പൽ സ്റ്റേഡിയത്തിൽ തന്നെ വാം അപ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കും. സിന്തറ്റിക് ട്രാക്കുള്ള സ്ഥലങ്ങളിലെല്ലാം സംസ്ഥാന സ്കൂൾ അത്ലക്റ്റിക് മീറ്റ് മാറിമാറി നടത്താൻ കഴിഞ്ഞവർഷം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇക്കുറി പാലാ തെരഞ്ഞെടുത്തത്. മത്സരം നടത്തുന്നതിനു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ ചില സൗകര്യങ്ങൾ കൂടി ഒരുക്കിനല്‍കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.
പതിറ്റാണ്ടുകളോളം സ്കൂൾ കായികമേഖലയിൽ മുടിചൂടാ മന്നൻമാരായി നിന്ന സികെഎംഎച്ച്എസ് കോരുത്തോട്, പാലാ സെന്റ് മേരീസ്, പാലാ സെന്റ് തോമസ്, ഭരണങ്ങാനം എസ്എച്ച്, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് തുടങ്ങിയ സ്കൂളുകളിലെ കായികതാരങ്ങൾക്ക് ഇക്കുറി സ്വന്തം ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ കഴിയും. 1986, 1992 വർഷങ്ങളിലും പാലാ കായികമേളയ്ക്കു വേദിയൊരുക്കി.