കൊച്ചി: ലോകകപ്പ് ആരവത്തിന് 76 ദിവസം മാത്രം ശേഷിക്കേ മൂന്നാം ഘട്ട ടിക്കറ്റ് വിൽപന ആരംഭിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനതലേന്ന് വരെ 25 ശതമാനം ഇളവോടെ മൂന്നാം ഘട്ടത്തിൽ ടിക്കറ്റുകൾ ലഭിക്കും. ഓണ്ലൈൻ വഴി മാത്രമാണ് ടിക്കറ്റ് വിൽപന .
ഓരോ മത്സരങ്ങൾക്കുമുള്ള പ്രത്യേകം ടിക്കറ്റുകളാണ് ഇപ്പോൾ വിൽപനയ്ക്കുള്ളത്. 80 രൂപയാണ് ഒരു ടിക്കറ്റിന്റെ കുറഞ്ഞ വില, കൂടിയ വില 800 രൂപയും. 25 ശതമാനം ഇളവുള്ളതിനാൽ 60,150, 300,600 എന്നിങ്ങനെയാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്കുകൾ. ആദ്യഘട്ടത്തിൽ മുഴുവൻ മത്സരങ്ങൾക്കുമായി വെന്യൂ പാക്കേജ് എന്ന നിലയിൽ 60 ശതമാനം ഡിസ്ക്കൗണ്ടാണ് നൽകിയിരുന്നതെങ്കിൽ അന്പതു ശതമാനം ഇളവോടുകൂടിയുള്ള ടിക്കറ്റ് വിൽപനയാണ് രണ്ടാം ഘട്ടത്തിൽ നടന്നത്.
ടൂർണമെന്റ് തുടങ്ങുന്ന ഒക്ടോബർ ആറു മുതൽ 28 വരെയാണ് അന്തിമ ഘട്ട ടിക്കറ്റ് വിൽപന. ഈ ഘട്ടത്തിൽ നിരക്കിന് ഇളവുണ്ടാകില്ല. ആദ്യ രണ്ടു ഘട്ടങ്ങളിലെയും ടിക്കറ്റ് വിൽപനയ്ക്ക് ലഭിച്ച മികച്ച പ്രതികരണം മൂന്നാം ഘട്ടത്തിലും തുടരുമെന്ന വിശ്വാസത്തിലാണ് സംഘാടകർ. കൊച്ചി, കൊൽക്കത്ത, ഗുവാഹത്തി എന്നീ വേദികളിലെ മത്സരങ്ങൾക്കുള്ള മുഴുവൻ ടിക്കറ്റുകളും രണ്ടു ഘട്ടത്തിലും തുടക്കത്തിൽ തന്നെ വിറ്റു തീർന്നിരുന്നു. ജൂലൈ 14ന് ഒരു ലക്ഷം ടിക്കറ്റ് വിൽപനയെന്ന നാഴികക്കല്ലും പിന്നിട്ടു.
ഓരോ മത്സരങ്ങൾക്കുമുള്ള പ്രത്യേകം ടിക്കറ്റുകളാണ് ഇപ്പോൾ വിൽപനയ്ക്കുള്ളത്. 80 രൂപയാണ് ഒരു ടിക്കറ്റിന്റെ കുറഞ്ഞ വില, കൂടിയ വില 800 രൂപയും. 25 ശതമാനം ഇളവുള്ളതിനാൽ 60,150, 300,600 എന്നിങ്ങനെയാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്കുകൾ. ആദ്യഘട്ടത്തിൽ മുഴുവൻ മത്സരങ്ങൾക്കുമായി വെന്യൂ പാക്കേജ് എന്ന നിലയിൽ 60 ശതമാനം ഡിസ്ക്കൗണ്ടാണ് നൽകിയിരുന്നതെങ്കിൽ അന്പതു ശതമാനം ഇളവോടുകൂടിയുള്ള ടിക്കറ്റ് വിൽപനയാണ് രണ്ടാം ഘട്ടത്തിൽ നടന്നത്.
ടൂർണമെന്റ് തുടങ്ങുന്ന ഒക്ടോബർ ആറു മുതൽ 28 വരെയാണ് അന്തിമ ഘട്ട ടിക്കറ്റ് വിൽപന. ഈ ഘട്ടത്തിൽ നിരക്കിന് ഇളവുണ്ടാകില്ല. ആദ്യ രണ്ടു ഘട്ടങ്ങളിലെയും ടിക്കറ്റ് വിൽപനയ്ക്ക് ലഭിച്ച മികച്ച പ്രതികരണം മൂന്നാം ഘട്ടത്തിലും തുടരുമെന്ന വിശ്വാസത്തിലാണ് സംഘാടകർ. കൊച്ചി, കൊൽക്കത്ത, ഗുവാഹത്തി എന്നീ വേദികളിലെ മത്സരങ്ങൾക്കുള്ള മുഴുവൻ ടിക്കറ്റുകളും രണ്ടു ഘട്ടത്തിലും തുടക്കത്തിൽ തന്നെ വിറ്റു തീർന്നിരുന്നു. ജൂലൈ 14ന് ഒരു ലക്ഷം ടിക്കറ്റ് വിൽപനയെന്ന നാഴികക്കല്ലും പിന്നിട്ടു.