ഹൂസ്റ്റണ്‍: മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഇംഗ്ലണ്ടിനു വെളിയില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ സീസണില്‍ വന്‍ തുകയ്ക്കു സ്വന്തമാക്കിയ റൊമേലു ലുക്കാക്കുവിന്റെ പേരില്‍. അമേരിക്കയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളിനു ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. 37-ാം മിനിറ്റിലായിരുന്നു ലുക്കാക്കുവിന്റെ ഗോള്‍. രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ മാര്‍കസ് റഷ്ഫോര്ഡിലൂടെ യുണൈറ്റഡ് ലീഡ് ഉയര്‍ത്തി.
പുതുതായി സിറ്റി പരിശീലകന് പെപ് ഗാര്‍ഡിയോള ബെന്ഫിക്കയില്നിന്നു സിറ്റിയിലെത്തിച്ച ഗോള്‍കീപ്പര്‍ എഡേഴ്സണ് മോറസിന് അരങ്ങേറ്റം മറക്കാനാഗ്രഹിക്കുന്നതായിരുന്നു. കഴിഞ്ഞ സീസണില്‍ ഗോള്‍കീപ്പിംഗില്‍ സിറ്റിയുടെ ദുര്‍ബല്യം മനസിലാക്കിയാണ് ഗാര്‍ഡിയോള ബെന്‍ഫിക്കയില്‍നിന്ന് മോറസിനെ സ്വന്തമാക്കിയത്. എന്നാല്‍, പുതിയ ഗോള്‍കീപ്പറുടെ പിഴവില്‍നിന്നായിരുന്നു ഗോള്‍. പോള്‍ പോഗ്ബ വല ലക്ഷ്യമിട്ടു തൊടുത്ത ത്രൂബോള്‍ പിടിച്ചെടുക്കാന്‍ ഓടിയിറങ്ങിയ ഗോള്‍കീപ്പറെ ഗോളിനായി തക്കംപാര്‍ത്തിരുന്ന ലുക്കാക്കു ഹെഡറിലൂടെ കബളിപ്പിച്ച് പന്തുമായി ഓടിക്കയറി. പന്തുമായി കുതിച്ച യുണൈറ്റഡ് സ്ട്രൈക്കര്‍ പ്രതിരോധക്കാരെത്തും മുമ്പ് ഗോള്‍ നേടി. രണ്ടു മിനിറ്റിനുള്ളില്‍ യുണൈറ്റഡ് ലീഡ് ഉയര്‍ത്തി. ഇത്തവണ സിറ്റിയുടെ പ്രതിരോധത്തിലെ പിഴവായിരുന്നു അവസരമൊരുക്കിയത്. തുറന്നു കിടന്ന അവസരം റഷ്ഫോര്‍ഡ് ഗോളാക്കി മാറ്റി. ഹെന്റിക് മിഖിതരയന്റെ പാസില്‍നിന്നായിരുന്നു ഗോള്‍.
ഇന്ന് സൂപ്പർ പോരാട്ടങ്ങൾ
ഇന്ന് ഇന്ത്യന്‍ സമയം 3.05ന് നടക്കുന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക് ഇറ്റാലിന്‍ സീരി എ ക്ലബ് എസി മിലാനെയും നാളെ വെളുപ്പിന് 3.30ന് നടക്കുന്ന മത്സരമാണ് സൂപ്പര്‍ പോരാട്ടം 2015ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടിയ യുവന്റസും ബാഴ്സലോണയും നേര്‍ക്കുനേര്‍വരും. രാവിലെ 5.30ന നടക്കുന്ന മത്സരത്തില്‍ പാരി സാന്‍ ഷെര്‍മയിന്‍ ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തെ നേരിടും.
പുതുതായി സിറ്റി പരിശീലകന് പെപ് ഗാര്‍ഡിയോള ബെന്ഫിക്കയില്നിന്നു സിറ്റിയിലെത്തിച്ച ഗോള്‍കീപ്പര്‍ എഡേഴ്സണ് മോറസിന് അരങ്ങേറ്റം മറക്കാനാഗ്രഹിക്കുന്നതായിരുന്നു. കഴിഞ്ഞ സീസണില്‍ ഗോള്‍കീപ്പിംഗില്‍ സിറ്റിയുടെ ദുര്‍ബല്യം മനസിലാക്കിയാണ് ഗാര്‍ഡിയോള ബെന്‍ഫിക്കയില്‍നിന്ന് മോറസിനെ സ്വന്തമാക്കിയത്. എന്നാല്‍, പുതിയ ഗോള്‍കീപ്പറുടെ പിഴവില്‍നിന്നായിരുന്നു ഗോള്‍. പോള്‍ പോഗ്ബ വല ലക്ഷ്യമിട്ടു തൊടുത്ത ത്രൂബോള്‍ പിടിച്ചെടുക്കാന്‍ ഓടിയിറങ്ങിയ ഗോള്‍കീപ്പറെ ഗോളിനായി തക്കംപാര്‍ത്തിരുന്ന ലുക്കാക്കു ഹെഡറിലൂടെ കബളിപ്പിച്ച് പന്തുമായി ഓടിക്കയറി. പന്തുമായി കുതിച്ച യുണൈറ്റഡ് സ്ട്രൈക്കര്‍ പ്രതിരോധക്കാരെത്തും മുമ്പ് ഗോള്‍ നേടി. രണ്ടു മിനിറ്റിനുള്ളില്‍ യുണൈറ്റഡ് ലീഡ് ഉയര്‍ത്തി. ഇത്തവണ സിറ്റിയുടെ പ്രതിരോധത്തിലെ പിഴവായിരുന്നു അവസരമൊരുക്കിയത്. തുറന്നു കിടന്ന അവസരം റഷ്ഫോര്‍ഡ് ഗോളാക്കി മാറ്റി. ഹെന്റിക് മിഖിതരയന്റെ പാസില്‍നിന്നായിരുന്നു ഗോള്‍.
ഇന്ന് സൂപ്പർ പോരാട്ടങ്ങൾ
ഇന്ന് ഇന്ത്യന്‍ സമയം 3.05ന് നടക്കുന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക് ഇറ്റാലിന്‍ സീരി എ ക്ലബ് എസി മിലാനെയും നാളെ വെളുപ്പിന് 3.30ന് നടക്കുന്ന മത്സരമാണ് സൂപ്പര്‍ പോരാട്ടം 2015ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടിയ യുവന്റസും ബാഴ്സലോണയും നേര്‍ക്കുനേര്‍വരും. രാവിലെ 5.30ന നടക്കുന്ന മത്സരത്തില്‍ പാരി സാന്‍ ഷെര്‍മയിന്‍ ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തെ നേരിടും.