ന്യൂഡല്‍ഹി: ഇന്ത്യന്‍ അത്ലറ്റിക്സിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടും മരുന്നടി. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ വനിതകളുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ മന്‍പ്രീത് കൗര്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു.
പട്യാലയില്‍ കഴിഞ്ഞ മാസം നടന്ന ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ശേഷം നടന്ന പരിശോധനയിലാണ് മന്‍പ്രീത് നിരോധിത മരുന്നായ ഡൈമെതിൽബ്യൂടൈലമീൻ ഉപയോഗിച്ചതായി കണ്ടെത്തിയത്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് മന്‍പ്രീതിന്റെ മരുന്നടി കണ്ടുപിടിച്ചത്. ബി സാന്പിളും പോസിറ്റീവാ യാൽ നാലു വർഷം വരെ വിലക്കു വരാം.
അന്താരാഷ്്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ)യുടെ നിരോധിത മരുന്നുകളുടെ പട്ടികയിലുള്ളതാണ് ഡൈമെതിൽ ബ്യൂടൈലമീൻ. ബി സാമ്പിള്‍ പരിശോധനയിലും പോസിറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കില്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മന്‍പ്രീതിനു ലഭിച്ച സ്വര്‍ണം നഷ്ടപ്പെടും. ചൊവ്വാഴ്ച അവസാനിച്ച ദേശീയ അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും മന്‍പ്രീത് സ്വര്‍ണം നേടിയിരുന്നു. എന്നാല്‍, മരുന്നടിച്ചതുമായി ബന്ധപ്പെട്ട് ഒരറിയിപ്പും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയില്‍നിന്ന് തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് മന്‍പ്രീതിന്റെ ഭര്‍ത്താവും പരിശീലകനുമായ കരംജീത് സിംഗ് പറഞ്ഞു. ഇതാദ്യമായാണ് ഒരു അത്ലറ്റ് ഡൈമെതി ൽ ബ്യൂടൈലമീൻ ഉപയോഗിച്ചതിന്റെ പേരില്‍ പിടിയിലാകുന്നത്. നിരോധിതമരുന്നായ മെതിലെക്സാനാമിന്റെ മറ്റൊരു പതിപ്പാണിത്. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ വ്യാപകമായി ഉപയോഗിക്കപ്പെട്ട മരുന്നാണ് മെതിൽഹെക്സാനാമൈന്.
ദീര്‍ഘകാലത്തിനു ശേഷമാണ് മന്‍പ്രീത് ഫീല്‍ഡില്‍ മടങ്ങിയെത്തിയത്. ഈ വര്‍ഷം ചൈനയിലെ ജിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയാണ് മന്‍പ്രീത് ഇടവേളയ്ക്ക് ശേഷമുള്ള വരവറിയിച്ചത്. ഇവിടെ 18.86 മീറ്റര്‍ കണ്ടെത്തിയ മന്‍പ്രീത് ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടുകയും ചെയ്തിരുന്നു. ലണ്ടന്‍ ടിക്കറ്റ് എടുത്ത ആദ്യ ഇന്ത്യന്‍ അത്ലറ്റായിരുന്നു മന്‍പ്രീത്.
തിരിച്ചുവരവ് അമ്മയായ ശേഷം
2010ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷമാണ് മന്‍പ്രീത് അത്ലറ്റിക്സില്‍നിന്ന് താത്കാലികമായി പിന്മാറിയത്. പരിശീലകന് കരംജീത് സിംഗുമായി വിവാഹിതയായ ശേഷമായിരുന്നു ഇത്. പിന്നീട് ഒരു മകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. അമ്മയായി ഒരു വര്‍ഷത്തിനു ശേഷം പരിശീലനം തുടങ്ങിയ മന്‍പ്രീത് അവിശ്വസനീയ പ്രകടനത്തോടെ മടങ്ങിയെത്തുകയായിരുന്നു.
നീണ്ട ഇടവേളയ്ക്കു ശേഷം കായിക രംഗത്തേക്ക് തിരിച്ചുവരിക എന്നുള്ളത് എപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രത്യേകിച്ച് ഒരു കുഞ്ഞിന് ജന്മം നല്കിയ ശേഷം. ടെന്നീസ് താരം കിം ക്ലൈസ്റ്റേഴ്സ്, ഇന്ത്യന്‍ ബോക്സിംഗ് താരം മേരി കോം എന്നിങ്ങനെ ചിലര്‍ നമുക്ക് മുന്നിലുണ്ട്. അത്തരത്തില്‍ അവിസ്മരണീയമായ തിരിച്ചുവരവുകള്‍ നടത്തിയ കായികതാരങ്ങളുടെ പട്ടികയിലായിരുന്നു ഇന്ത്യന്‍ ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗറിന്റെ സ്ഥാനം. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിലൂടെ 2020 ഒളിമ്പിക്സിലെ പ്രതീക്ഷയായി വളര്‍ന്ന താരമായിരുന്നു മന്‍പ്രീത്. പട്യാലയിലെ സഹൗലി ഗ്രാമത്തിലാണ് മന്‍പ്രീതിന്റെ ജനനം.
പട്യാലയില്‍ കഴിഞ്ഞ മാസം നടന്ന ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ശേഷം നടന്ന പരിശോധനയിലാണ് മന്‍പ്രീത് നിരോധിത മരുന്നായ ഡൈമെതിൽബ്യൂടൈലമീൻ ഉപയോഗിച്ചതായി കണ്ടെത്തിയത്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് മന്‍പ്രീതിന്റെ മരുന്നടി കണ്ടുപിടിച്ചത്. ബി സാന്പിളും പോസിറ്റീവാ യാൽ നാലു വർഷം വരെ വിലക്കു വരാം.
അന്താരാഷ്്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ)യുടെ നിരോധിത മരുന്നുകളുടെ പട്ടികയിലുള്ളതാണ് ഡൈമെതിൽ ബ്യൂടൈലമീൻ. ബി സാമ്പിള്‍ പരിശോധനയിലും പോസിറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കില്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മന്‍പ്രീതിനു ലഭിച്ച സ്വര്‍ണം നഷ്ടപ്പെടും. ചൊവ്വാഴ്ച അവസാനിച്ച ദേശീയ അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും മന്‍പ്രീത് സ്വര്‍ണം നേടിയിരുന്നു. എന്നാല്‍, മരുന്നടിച്ചതുമായി ബന്ധപ്പെട്ട് ഒരറിയിപ്പും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയില്‍നിന്ന് തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് മന്‍പ്രീതിന്റെ ഭര്‍ത്താവും പരിശീലകനുമായ കരംജീത് സിംഗ് പറഞ്ഞു. ഇതാദ്യമായാണ് ഒരു അത്ലറ്റ് ഡൈമെതി ൽ ബ്യൂടൈലമീൻ ഉപയോഗിച്ചതിന്റെ പേരില്‍ പിടിയിലാകുന്നത്. നിരോധിതമരുന്നായ മെതിലെക്സാനാമിന്റെ മറ്റൊരു പതിപ്പാണിത്. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ വ്യാപകമായി ഉപയോഗിക്കപ്പെട്ട മരുന്നാണ് മെതിൽഹെക്സാനാമൈന്.
ദീര്‍ഘകാലത്തിനു ശേഷമാണ് മന്‍പ്രീത് ഫീല്‍ഡില്‍ മടങ്ങിയെത്തിയത്. ഈ വര്‍ഷം ചൈനയിലെ ജിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയാണ് മന്‍പ്രീത് ഇടവേളയ്ക്ക് ശേഷമുള്ള വരവറിയിച്ചത്. ഇവിടെ 18.86 മീറ്റര്‍ കണ്ടെത്തിയ മന്‍പ്രീത് ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടുകയും ചെയ്തിരുന്നു. ലണ്ടന്‍ ടിക്കറ്റ് എടുത്ത ആദ്യ ഇന്ത്യന്‍ അത്ലറ്റായിരുന്നു മന്‍പ്രീത്.
തിരിച്ചുവരവ് അമ്മയായ ശേഷം
2010ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷമാണ് മന്‍പ്രീത് അത്ലറ്റിക്സില്‍നിന്ന് താത്കാലികമായി പിന്മാറിയത്. പരിശീലകന് കരംജീത് സിംഗുമായി വിവാഹിതയായ ശേഷമായിരുന്നു ഇത്. പിന്നീട് ഒരു മകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. അമ്മയായി ഒരു വര്‍ഷത്തിനു ശേഷം പരിശീലനം തുടങ്ങിയ മന്‍പ്രീത് അവിശ്വസനീയ പ്രകടനത്തോടെ മടങ്ങിയെത്തുകയായിരുന്നു.
നീണ്ട ഇടവേളയ്ക്കു ശേഷം കായിക രംഗത്തേക്ക് തിരിച്ചുവരിക എന്നുള്ളത് എപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രത്യേകിച്ച് ഒരു കുഞ്ഞിന് ജന്മം നല്കിയ ശേഷം. ടെന്നീസ് താരം കിം ക്ലൈസ്റ്റേഴ്സ്, ഇന്ത്യന്‍ ബോക്സിംഗ് താരം മേരി കോം എന്നിങ്ങനെ ചിലര്‍ നമുക്ക് മുന്നിലുണ്ട്. അത്തരത്തില്‍ അവിസ്മരണീയമായ തിരിച്ചുവരവുകള്‍ നടത്തിയ കായികതാരങ്ങളുടെ പട്ടികയിലായിരുന്നു ഇന്ത്യന്‍ ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗറിന്റെ സ്ഥാനം. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിലൂടെ 2020 ഒളിമ്പിക്സിലെ പ്രതീക്ഷയായി വളര്‍ന്ന താരമായിരുന്നു മന്‍പ്രീത്. പട്യാലയിലെ സഹൗലി ഗ്രാമത്തിലാണ് മന്‍പ്രീതിന്റെ ജനനം.