തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സിലില്‍ വിവാദം രൂക്ഷമാകുന്നു. കായികതാരങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത നടപടികളുമായി കൗണ്‍സിലിലെ ഒരുവിഭാഗം അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങള്‍ മുന്നോട്ടുപോയതോടെ വെസ് പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ ഒരുമാസമായി സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് എത്തിയിട്ടില്ല.
കൗണ്‍സിലില്‍ ശിക്ഷണ നടപടികള്‍ക്കും സ്ഥലം മാറ്റങ്ങള്‍ക്കും പൂര്‍ണ അധികാരമുള്ള സെക്രട്ടറി ശക്തമായ നടപടികള്‍ ഒന്നും കൈക്കൊള്ളാത്തതിനാല്‍ മാസങ്ങളായി സംസ്ഥാനത്തെ പല സ്പോര്‍ട്സ് സ്കൂളുകളിലും കായികാധ്യാപക നിയമനവും നടന്നിട്ടില്ല. ഇതോടെ ഇന്ന് എറണാകുളത്ത് നടക്കുന്ന സ്പോര്‍ട്സ് കൗണ്‍സില്‍ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് യോഗം ഏറെ നിര്‍ണായകമായി.
കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിയന്ത്രിക്കേണ്ട പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ട് ആഴ്ചകളായി. എന്നാല്‍ ഇക്കാര്യങ്ങളില്‍ പരസ്യ പ്രതികരണത്തിന് കൗണ്‍സില്‍ ഭാരവാഹികള്‍ ആരും തയാറായിട്ടില്ല. കൗണ്‍സില്‍ ഭരണം ഇപ്പോള്‍ നിയന്ത്രിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനനുവദിച്ച പൈക്കാ ഫണ്ട് പാഴാക്കിയതിന് നടപടി നേരിട്ട വ്യക്തിയാണ്.
ഭരണസമിതിയില്‍ സിപിഎമ്മിന്റെ അംഗങ്ങള്‍ തന്നെ ഇപ്പോള്‍ രണ്ടു ചേരിയിലായാണ് പ്രവര്‍ത്തനം. തിരുവനന്തപുരം സ്വദേശിയായ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും പാലക്കാടുകാരനായ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ മറ്റൊരു ചേരിയും രൂപപ്പെട്ടു. സിപിഐ പ്രതിനിധിയായ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗം ഇപ്പോള്‍ കൗണ്‍സിലില്‍ എത്തുന്നത് പേരിനുമാത്രമാണ്. കൗണ്‍സിലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരെ നോക്കുകുത്തിയാക്കിയാണ് അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗം ഭരണം നടത്തുന്നത്. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്ന നിലപാടിലാണ് ഇദ്ദേഹം.
വര്‍ഷങ്ങളായി കൗണ്‍സിലില്‍ താത്കാലിക പരിശീലകരായി ജോലി ചെയ്തവരെ പിരിച്ചുവിട്ടതിനുശേഷം വീണ്ടും മുഖാമുഖം നടത്തിയെങ്കിലും ഇതുവരെ ഇവര്‍ക്ക് നിയമനം നല്‍കിയിട്ടില്ല. കൗണ്‍സിലിലെ ഉന്നതഭാരവാഹികള്ക്കുപോലും ഇക്കാര്യത്തില്‍ കൃത്യതയുമില്ല. ഇതിനിടയില്‍ താത്കാലിക പരിശീലക നിയമനത്തില്‍ സാമ്പത്തിക ഇടപാട് നടന്നതായും ആരോപണം നിലനില്ക്കുന്നു. ഇതിനിടെ സ്പോര്‍ട്സ് കൗണ്‍സിലില്‍ പരിശീലകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്പോര്‍ട്സ് കൗണ്‍സില്‍ എംപ്ലോയീസ് യൂണിയന് സംബന്ധിച്ചും അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന പരിശീലകരെ യൂണിയനില്‍ ഉള്‍പ്പെടുത്തിയതിനെതിരേ വ്യാപക പരാതിയും ഉയര്‍ന്നു. കോച്ചുമാരുടെ നേതൃത്വത്തില്‍ ഒരു യൂണിയനും മറ്റു ജീവനക്കാരുടെ നേതൃത്വത്തില്‍ മറ്റൊരു യൂണിയനുമാണ് ആരംഭിച്ചിട്ടുള്ളത്. രണ്ടു യൂണിയനും സിപിഎമ്മിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചതുമാണ്. എന്നാല്‍ ഇപ്പോള്‍ ഇരു യൂണിയനുകളും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കയാണ്.
കായികപരിശീലകര്ക്കിടയില് രാഷ്ട്രീയം ഉണ്ടാകുന്നത് വിദ്യാര്‍ഥികളുടെ സെലക്ഷനെയും പരിശീലനത്തെയും ഗുരുതരമായി ബാധിക്കാൻ ഇടയുണ്ട്. യൂണിയനുകള്‍ തമ്മിലുള്ള പോര് നിയന്ത്രിക്കാനും ഇതുവരെ സ്പോര്‍ട്സ് കൗണ്‍സിലന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് സാധിച്ചിട്ടില്ല. അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട ശേഷമാണ് ടി.പി. ദാസന്പ്രസിഡന്റും മേഴ്സിക്കുട്ടന്‍ വൈസ് പ്രസിഡന്റുമായ ഭരണസമിതി നിലവില്‍ വന്നത്.
തോമസ് വര്‍ഗീസ്
കൗണ്‍സിലില്‍ ശിക്ഷണ നടപടികള്‍ക്കും സ്ഥലം മാറ്റങ്ങള്‍ക്കും പൂര്‍ണ അധികാരമുള്ള സെക്രട്ടറി ശക്തമായ നടപടികള്‍ ഒന്നും കൈക്കൊള്ളാത്തതിനാല്‍ മാസങ്ങളായി സംസ്ഥാനത്തെ പല സ്പോര്‍ട്സ് സ്കൂളുകളിലും കായികാധ്യാപക നിയമനവും നടന്നിട്ടില്ല. ഇതോടെ ഇന്ന് എറണാകുളത്ത് നടക്കുന്ന സ്പോര്‍ട്സ് കൗണ്‍സില്‍ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് യോഗം ഏറെ നിര്‍ണായകമായി.
കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിയന്ത്രിക്കേണ്ട പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ട് ആഴ്ചകളായി. എന്നാല്‍ ഇക്കാര്യങ്ങളില്‍ പരസ്യ പ്രതികരണത്തിന് കൗണ്‍സില്‍ ഭാരവാഹികള്‍ ആരും തയാറായിട്ടില്ല. കൗണ്‍സില്‍ ഭരണം ഇപ്പോള്‍ നിയന്ത്രിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനനുവദിച്ച പൈക്കാ ഫണ്ട് പാഴാക്കിയതിന് നടപടി നേരിട്ട വ്യക്തിയാണ്.
ഭരണസമിതിയില്‍ സിപിഎമ്മിന്റെ അംഗങ്ങള്‍ തന്നെ ഇപ്പോള്‍ രണ്ടു ചേരിയിലായാണ് പ്രവര്‍ത്തനം. തിരുവനന്തപുരം സ്വദേശിയായ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും പാലക്കാടുകാരനായ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ മറ്റൊരു ചേരിയും രൂപപ്പെട്ടു. സിപിഐ പ്രതിനിധിയായ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗം ഇപ്പോള്‍ കൗണ്‍സിലില്‍ എത്തുന്നത് പേരിനുമാത്രമാണ്. കൗണ്‍സിലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരെ നോക്കുകുത്തിയാക്കിയാണ് അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗം ഭരണം നടത്തുന്നത്. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്ന നിലപാടിലാണ് ഇദ്ദേഹം.
വര്‍ഷങ്ങളായി കൗണ്‍സിലില്‍ താത്കാലിക പരിശീലകരായി ജോലി ചെയ്തവരെ പിരിച്ചുവിട്ടതിനുശേഷം വീണ്ടും മുഖാമുഖം നടത്തിയെങ്കിലും ഇതുവരെ ഇവര്‍ക്ക് നിയമനം നല്‍കിയിട്ടില്ല. കൗണ്‍സിലിലെ ഉന്നതഭാരവാഹികള്ക്കുപോലും ഇക്കാര്യത്തില്‍ കൃത്യതയുമില്ല. ഇതിനിടയില്‍ താത്കാലിക പരിശീലക നിയമനത്തില്‍ സാമ്പത്തിക ഇടപാട് നടന്നതായും ആരോപണം നിലനില്ക്കുന്നു. ഇതിനിടെ സ്പോര്‍ട്സ് കൗണ്‍സിലില്‍ പരിശീലകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്പോര്‍ട്സ് കൗണ്‍സില്‍ എംപ്ലോയീസ് യൂണിയന് സംബന്ധിച്ചും അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന പരിശീലകരെ യൂണിയനില്‍ ഉള്‍പ്പെടുത്തിയതിനെതിരേ വ്യാപക പരാതിയും ഉയര്‍ന്നു. കോച്ചുമാരുടെ നേതൃത്വത്തില്‍ ഒരു യൂണിയനും മറ്റു ജീവനക്കാരുടെ നേതൃത്വത്തില്‍ മറ്റൊരു യൂണിയനുമാണ് ആരംഭിച്ചിട്ടുള്ളത്. രണ്ടു യൂണിയനും സിപിഎമ്മിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചതുമാണ്. എന്നാല്‍ ഇപ്പോള്‍ ഇരു യൂണിയനുകളും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കയാണ്.
കായികപരിശീലകര്ക്കിടയില് രാഷ്ട്രീയം ഉണ്ടാകുന്നത് വിദ്യാര്‍ഥികളുടെ സെലക്ഷനെയും പരിശീലനത്തെയും ഗുരുതരമായി ബാധിക്കാൻ ഇടയുണ്ട്. യൂണിയനുകള്‍ തമ്മിലുള്ള പോര് നിയന്ത്രിക്കാനും ഇതുവരെ സ്പോര്‍ട്സ് കൗണ്‍സിലന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് സാധിച്ചിട്ടില്ല. അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട ശേഷമാണ് ടി.പി. ദാസന്പ്രസിഡന്റും മേഴ്സിക്കുട്ടന്‍ വൈസ് പ്രസിഡന്റുമായ ഭരണസമിതി നിലവില്‍ വന്നത്.
തോമസ് വര്‍ഗീസ്