ഗുണ്ടൂര്‍: അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു ട്രിപ്പിള്‍ ഹാട്രിക്. അമ്പത്തിയേഴാമത് ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഒമ്പതാം തവണയും കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തി. 159 പോയിന്റുമായാണ് കേരളം കിരീടം നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ 164 പോയിന്റ് നേടിയ കേരളത്തിന് ഇത്തവണ അഞ്ച് പോയിന്റിന്റെ കുറവുണ്ടായി.
110 പോയിന്റുമായി തമിഴ്നാട് രണ്ടാമതും 101.5 പോയിന്റുമായി ഹരിയാന മൂന്നാമതും എത്തി. പുരുഷ വിഭാഗത്തില്‍ 79.5 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്. 65 പോയിന്റുമായി തമിഴ്നാട് രണ്ടാമതും 54 പോയിന്റുമായി കേരളം മൂന്നാമതുമെത്തി. വനിതാ വിഭാഗത്തില്‍ കേരളം ഒന്നാമതാണ്, 105 പോയിന്റ്. 56 പോയിന്റുമായി ഉത്തര്‍പ്രദേശ് രണ്ടാമതും 55 പോയിന്റുമായി പശ്ചിമ ബംഗാള്‍ രണ്ടാമതും.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം നാലു സ്വര്‍ണവും അഞ്ചു വെള്ളിയും ഒരു വെങ്കലവും നേടി. ഇതോടെ ചാമ്പ്യന്‍ഷിപ്പിലെ ആകെ നേട്ടം 11 സ്വര്‍ണവും ഏഴു വെള്ളിയും മൂന്ന് വെങ്കലവുമായി.
മെര്ലിന് വേഗറാണി
സ്പ്രിന്റില്‍ കേരളത്തിന്റെ മെര്ലിന് ജോസഫും തമിഴ്നാടിന്റെ ഏലക്യദാസനും അതിവേഗക്കാര്‍. 100 മീറ്ററിന്റെ അതിവേഗപ്പോരില്‍ എതിരാളികളെ 11.65 സെക്കന്‍ഡിലായിരുന്നു മെര്‍ലിന്റെ സ്വര്‍ണ വേട്ട. പശ്ചിമബംഗാളിന്റെ ഹിമശ്രീ റോയി (12.07) വെള്ളിയും തമിഴ്നാടിന്റെ ചന്ദ്രലേഖ (12.23) വെങ്കലവും നേടി. കേരളത്തിന്റെ മറ്റൊരു താരം രമ്യ രാജന് എട്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 100 മീറ്ററിലെ സൂപ്പര്‍ താരങ്ങളായ ദ്യുതി ചന്ദും ശ്രബാനി നന്ദയും മീറ്റില്‍ പങ്കെടുത്തില്ല. പുരുഷ വിഭാഗം 100 മീറ്ററില്‍ 10.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഏലക്യദാസന്‍ വേഗതാരമായത്. കേരളത്തിന്റെ അനുരൂപ് ജോണ്‍( 10.72) വെള്ളി നേടി. തെലുങ്കാനയുടെ സി.എച്ച്. സുധാകര്‍ 10.72 സെക്കന്‍ഡില്‍ ഫിനിഷ ്ചെയ്തെങ്കിലും ഫോട്ടോഫിനിഷില്‍ വെങ്കലത്തിലേക്ക് ചുരുങ്ങി.
400-ല്‍ അനില്‍ഡയും അനുവും
400 മീറ്ററിൽ അനില്‍ഡ തോമസ് കേരളത്തിന് സ്വര്‍ണവും അനുരാഘവന് വെങ്കലവും സമ്മാനിച്ചപ്പോള്‍ പുരുഷ വിഭാഗത്തില്‍ നിരാശ. 53.20 സെക്കന്‍ഡില്‍ അനില്‍ഡ 400 മീറ്റര്‍ പൂര്‍ത്തിയാക്കി. അനുരാഘവന് 53.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടി. ഒഡിഷയുടെ ജുവാന മുര്‍മുവിനാണ് (53.52) വെള്ളി. പുരുഷന്മാരുടെ 400 മീറ്ററില്‍ മലയാളി താരങ്ങള്‍ തന്നെയാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്. അമോജ് ജേക്കബ് ഡല്‍ഹിക്കായി 46.50 സെക്കന്‍ഡില്‍ സ്വര്‍ണവും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ജേഴ്സിയിലിറങ്ങിയ കുഞ്ഞുമുഹമ്മദ് വെള്ളിയും (46.71) നേടി. തമിഴ്നാടിന്റെ മോഹന്‍മാര്‍ (46.73) വെങ്കലം നേടി. കേരളത്തിനായി ട്രാക്കിലിറങ്ങിയ സച്ചിന് റോബി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സ്വര്‍ണമില്ലാതെ ജിന്‍സണും ചിത്രയും
1500 മീറ്ററില്‍ സ്വര്‍ണം കൈവിട്ടു പി.യു. ചിത്രയും ജിന്സണ് ജോണ്‍സണും. പുരുഷന്മാരുടെ 1500 മീറ്ററില്‍ 3:45.88 എന്ന സമയത്ത് ഫിനിഷ് ചെയ്ത ഉത്തര്‍പ്രദേശിന്റെ അജയ്കുമാര്‍ സരോജിനാണ് സ്വര്‍ണം. കേരളത്തിന്റെ ജിന്സണ് ജോണ്സണ് (3:46.30) വെള്ളി നേടാനെ കഴിഞ്ഞുള്ളൂ. ഹരിയാനയുടെ മഞ്ജിത് സിംഗ് (3:49.30) വെങ്കലം നേടി. വനിതകളുടെ പോരില്‍ ഏഷ്യന്‍ ചാമ്പ്യന്‍ പി.യു. ചിത്രയെ അട്ടിമറിച്ച് പശ്ചിമബംഗാളിന്റെ ലിലി ദാസ് (4:28.00) സ്വര്‍ണം നേടി. നാലു മിനിറ്റ് 28.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ചിത്ര വെള്ളി നേടിയത്. ഉത്തര്‍പ്രദേശിന്റെ പ്രമീള യാദവ് (4:29.33) വെങ്കലം നേടി.
റിലേയില്‍ മികവ് ആവര്‍ത്തിച്ച് കേരളം
4-400 റിലേയിലും സ്വര്‍ണവും വെള്ളിയും നേടി കേരളം തിളങ്ങി. വനിത ടീം സ്വര്‍ണം സമ്മാനിച്ചപ്പോള്‍ പുരുഷന്മാരുടെ പോരാട്ടം വെള്ളിയില്‍ ഒതുങ്ങി. മൂന്നു മിനിറ്റ് 42.36 സെക്കന്‍ഡിലായിരുന്നു വനിതകള്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. ജെറിന് ജോസഫ്, വി.കെ. വിസ്മയ, അനില്‍ഡ തോമസ്, അനുരാഘവന് എന്നിവരാണ് കേരളത്തിനായി ഓടിയത്.
കര്‍ണാടക വെള്ളിയും തമിഴ്നാട് വെങ്കലവും നേടി. പുരുഷ റിലേയില്‍ മൂന്നു മിനിറ്റ് 11.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തമിഴ്നാട് കേരളത്തെ അട്ടിമറിച്ച് സ്വര്‍ണം നേടി. മൂന്നു മിനിറ്റ് 11.65 സെക്കന്‍ഡിലാണ് വെള്ളി നേടിയ കേരളം ഫിനിഷിംഗ് ലൈന്‍ കടന്നത്. ഹരിയാന വെങ്കലം നേടി.
ഹെപ്റ്റാത്തലണില്‍ ലിക്സി ജോസഫും നിക്സി ജോസഫും കേരളത്തിന് സ്വര്‍ണവും വെള്ളിയും സമ്മാനിച്ചു. 2149 പോയിന്റു നേടിയാണ് ലിക്സി സ്വര്‍ണം നേടിയത്. 2051 പോയിന്റുമായി നിക്സി വെള്ളിയും സ്വന്തമാക്കി.
റിക്കാര്‍ഡ് തിളക്കത്തില്‍ സിദ്ധാന്ത്
പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ ചാമ്പ്യന്‍ കര്‍ണാടകയുടെ സിദ്ധാന്ത് തിങ്കലായ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടി. 13.76 സെക്കന്‍ഡില്‍ സിദ്ധാന്ത് സ്വര്‍ണത്തിലേക്ക് പറന്നുകയറിയപ്പോള്‍ തകര്‍ന്നത് തന്റെ തന്നെ പേരിലുള്ള റിക്കാര്‍ഡാണ്. 2010-ല്‍ പട്യാല മീറ്റില്‍ സ്ഥാപിച്ച 13.81 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് സിദ്ധാന്ത് തിരുത്തിയത്. തമിഴ്നാടിന്റെ സുരേഷ് 14.41 സെക്കന്‍ഡില്‍ വെള്ളിയും പശ്ചിമ ബംഗാളിന്റെ ദേബാര്‍ജന്‍ മുര്‍മു 14.64 സെക്കന്‍ഡില്‍ വെങ്കലവും നേടി. ഛത്തീസ്ഗഡിന്റെ മലയാളി താരം മെയ്മോന് പൗലോസ് നാലാമതും കേരളത്തിന്റെ സച്ചിന് ബിനു അഞ്ചാമതും ഫിനിഷ് ലൈന്‍ കടന്നു.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒഡീഷയുടെ പൂര്‍ണിമ ഹെംബ്രാം 13.72 സെക്കന്‍ഡില്‍ സ്വര്‍ണവും ജാര്‍ഖണ്ഡിന്റെ അനുരൂപ കുമാരി 13.88 സെക്കന്‍ഡില്‍ വെള്ളിയും പശ്ചിമ ബംഗാളിന്റെ സ്വപ്ന ബര്മന് 14.06 സെക്കന്‍ഡില്‍ വെങ്കലവും നേടി. കേരളതാരം എം. സുഗിന എട്ടാമതാണ് ഫിനിഷ് ചെയ്തത്.
110 പോയിന്റുമായി തമിഴ്നാട് രണ്ടാമതും 101.5 പോയിന്റുമായി ഹരിയാന മൂന്നാമതും എത്തി. പുരുഷ വിഭാഗത്തില്‍ 79.5 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്. 65 പോയിന്റുമായി തമിഴ്നാട് രണ്ടാമതും 54 പോയിന്റുമായി കേരളം മൂന്നാമതുമെത്തി. വനിതാ വിഭാഗത്തില്‍ കേരളം ഒന്നാമതാണ്, 105 പോയിന്റ്. 56 പോയിന്റുമായി ഉത്തര്‍പ്രദേശ് രണ്ടാമതും 55 പോയിന്റുമായി പശ്ചിമ ബംഗാള്‍ രണ്ടാമതും.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം നാലു സ്വര്‍ണവും അഞ്ചു വെള്ളിയും ഒരു വെങ്കലവും നേടി. ഇതോടെ ചാമ്പ്യന്‍ഷിപ്പിലെ ആകെ നേട്ടം 11 സ്വര്‍ണവും ഏഴു വെള്ളിയും മൂന്ന് വെങ്കലവുമായി.
മെര്ലിന് വേഗറാണി
സ്പ്രിന്റില്‍ കേരളത്തിന്റെ മെര്ലിന് ജോസഫും തമിഴ്നാടിന്റെ ഏലക്യദാസനും അതിവേഗക്കാര്‍. 100 മീറ്ററിന്റെ അതിവേഗപ്പോരില്‍ എതിരാളികളെ 11.65 സെക്കന്‍ഡിലായിരുന്നു മെര്‍ലിന്റെ സ്വര്‍ണ വേട്ട. പശ്ചിമബംഗാളിന്റെ ഹിമശ്രീ റോയി (12.07) വെള്ളിയും തമിഴ്നാടിന്റെ ചന്ദ്രലേഖ (12.23) വെങ്കലവും നേടി. കേരളത്തിന്റെ മറ്റൊരു താരം രമ്യ രാജന് എട്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 100 മീറ്ററിലെ സൂപ്പര്‍ താരങ്ങളായ ദ്യുതി ചന്ദും ശ്രബാനി നന്ദയും മീറ്റില്‍ പങ്കെടുത്തില്ല. പുരുഷ വിഭാഗം 100 മീറ്ററില്‍ 10.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഏലക്യദാസന്‍ വേഗതാരമായത്. കേരളത്തിന്റെ അനുരൂപ് ജോണ്‍( 10.72) വെള്ളി നേടി. തെലുങ്കാനയുടെ സി.എച്ച്. സുധാകര്‍ 10.72 സെക്കന്‍ഡില്‍ ഫിനിഷ ്ചെയ്തെങ്കിലും ഫോട്ടോഫിനിഷില്‍ വെങ്കലത്തിലേക്ക് ചുരുങ്ങി.
400-ല്‍ അനില്‍ഡയും അനുവും
400 മീറ്ററിൽ അനില്‍ഡ തോമസ് കേരളത്തിന് സ്വര്‍ണവും അനുരാഘവന് വെങ്കലവും സമ്മാനിച്ചപ്പോള്‍ പുരുഷ വിഭാഗത്തില്‍ നിരാശ. 53.20 സെക്കന്‍ഡില്‍ അനില്‍ഡ 400 മീറ്റര്‍ പൂര്‍ത്തിയാക്കി. അനുരാഘവന് 53.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടി. ഒഡിഷയുടെ ജുവാന മുര്‍മുവിനാണ് (53.52) വെള്ളി. പുരുഷന്മാരുടെ 400 മീറ്ററില്‍ മലയാളി താരങ്ങള്‍ തന്നെയാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്. അമോജ് ജേക്കബ് ഡല്‍ഹിക്കായി 46.50 സെക്കന്‍ഡില്‍ സ്വര്‍ണവും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ജേഴ്സിയിലിറങ്ങിയ കുഞ്ഞുമുഹമ്മദ് വെള്ളിയും (46.71) നേടി. തമിഴ്നാടിന്റെ മോഹന്‍മാര്‍ (46.73) വെങ്കലം നേടി. കേരളത്തിനായി ട്രാക്കിലിറങ്ങിയ സച്ചിന് റോബി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സ്വര്‍ണമില്ലാതെ ജിന്‍സണും ചിത്രയും
1500 മീറ്ററില്‍ സ്വര്‍ണം കൈവിട്ടു പി.യു. ചിത്രയും ജിന്സണ് ജോണ്‍സണും. പുരുഷന്മാരുടെ 1500 മീറ്ററില്‍ 3:45.88 എന്ന സമയത്ത് ഫിനിഷ് ചെയ്ത ഉത്തര്‍പ്രദേശിന്റെ അജയ്കുമാര്‍ സരോജിനാണ് സ്വര്‍ണം. കേരളത്തിന്റെ ജിന്സണ് ജോണ്സണ് (3:46.30) വെള്ളി നേടാനെ കഴിഞ്ഞുള്ളൂ. ഹരിയാനയുടെ മഞ്ജിത് സിംഗ് (3:49.30) വെങ്കലം നേടി. വനിതകളുടെ പോരില്‍ ഏഷ്യന്‍ ചാമ്പ്യന്‍ പി.യു. ചിത്രയെ അട്ടിമറിച്ച് പശ്ചിമബംഗാളിന്റെ ലിലി ദാസ് (4:28.00) സ്വര്‍ണം നേടി. നാലു മിനിറ്റ് 28.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ചിത്ര വെള്ളി നേടിയത്. ഉത്തര്‍പ്രദേശിന്റെ പ്രമീള യാദവ് (4:29.33) വെങ്കലം നേടി.
റിലേയില്‍ മികവ് ആവര്‍ത്തിച്ച് കേരളം
4-400 റിലേയിലും സ്വര്‍ണവും വെള്ളിയും നേടി കേരളം തിളങ്ങി. വനിത ടീം സ്വര്‍ണം സമ്മാനിച്ചപ്പോള്‍ പുരുഷന്മാരുടെ പോരാട്ടം വെള്ളിയില്‍ ഒതുങ്ങി. മൂന്നു മിനിറ്റ് 42.36 സെക്കന്‍ഡിലായിരുന്നു വനിതകള്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. ജെറിന് ജോസഫ്, വി.കെ. വിസ്മയ, അനില്‍ഡ തോമസ്, അനുരാഘവന് എന്നിവരാണ് കേരളത്തിനായി ഓടിയത്.
കര്‍ണാടക വെള്ളിയും തമിഴ്നാട് വെങ്കലവും നേടി. പുരുഷ റിലേയില്‍ മൂന്നു മിനിറ്റ് 11.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തമിഴ്നാട് കേരളത്തെ അട്ടിമറിച്ച് സ്വര്‍ണം നേടി. മൂന്നു മിനിറ്റ് 11.65 സെക്കന്‍ഡിലാണ് വെള്ളി നേടിയ കേരളം ഫിനിഷിംഗ് ലൈന്‍ കടന്നത്. ഹരിയാന വെങ്കലം നേടി.
ഹെപ്റ്റാത്തലണില്‍ ലിക്സി ജോസഫും നിക്സി ജോസഫും കേരളത്തിന് സ്വര്‍ണവും വെള്ളിയും സമ്മാനിച്ചു. 2149 പോയിന്റു നേടിയാണ് ലിക്സി സ്വര്‍ണം നേടിയത്. 2051 പോയിന്റുമായി നിക്സി വെള്ളിയും സ്വന്തമാക്കി.
റിക്കാര്‍ഡ് തിളക്കത്തില്‍ സിദ്ധാന്ത്
പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ ചാമ്പ്യന്‍ കര്‍ണാടകയുടെ സിദ്ധാന്ത് തിങ്കലായ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടി. 13.76 സെക്കന്‍ഡില്‍ സിദ്ധാന്ത് സ്വര്‍ണത്തിലേക്ക് പറന്നുകയറിയപ്പോള്‍ തകര്‍ന്നത് തന്റെ തന്നെ പേരിലുള്ള റിക്കാര്‍ഡാണ്. 2010-ല്‍ പട്യാല മീറ്റില്‍ സ്ഥാപിച്ച 13.81 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് സിദ്ധാന്ത് തിരുത്തിയത്. തമിഴ്നാടിന്റെ സുരേഷ് 14.41 സെക്കന്‍ഡില്‍ വെള്ളിയും പശ്ചിമ ബംഗാളിന്റെ ദേബാര്‍ജന്‍ മുര്‍മു 14.64 സെക്കന്‍ഡില്‍ വെങ്കലവും നേടി. ഛത്തീസ്ഗഡിന്റെ മലയാളി താരം മെയ്മോന് പൗലോസ് നാലാമതും കേരളത്തിന്റെ സച്ചിന് ബിനു അഞ്ചാമതും ഫിനിഷ് ലൈന്‍ കടന്നു.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒഡീഷയുടെ പൂര്‍ണിമ ഹെംബ്രാം 13.72 സെക്കന്‍ഡില്‍ സ്വര്‍ണവും ജാര്‍ഖണ്ഡിന്റെ അനുരൂപ കുമാരി 13.88 സെക്കന്‍ഡില്‍ വെള്ളിയും പശ്ചിമ ബംഗാളിന്റെ സ്വപ്ന ബര്മന് 14.06 സെക്കന്‍ഡില്‍ വെങ്കലവും നേടി. കേരളതാരം എം. സുഗിന എട്ടാമതാണ് ഫിനിഷ് ചെയ്തത്.