+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍

കണ്ണൂര്‍: പരിശീലകരില്ലാത്തതിനാല്‍ സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. അധ്യയനവര്‍ഷം രണ്ട് മാസം കഴിഞ്ഞിട്ടും പരിശീലകനില്ല
സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍
കണ്ണൂര്‍: പരിശീലകരില്ലാത്തതിനാല്‍ സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. അധ്യയനവര്‍ഷം രണ്ട് മാസം കഴിഞ്ഞിട്ടും പരിശീലകനില്ലാത്തതിനാല്‍ സംസ്ഥാനത്തെ എഴുപതോളം ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള കായിക പരിശീലനം ആരംഭിച്ചിട്ടില്ല. സ്‌കൂള്‍-കോളജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, സര്‍ക്കാരിന്‍റെ നേരിട്ട് നിയന്ത്രണത്തിലുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ എന്നിവടങ്ങളിലാണ് പരിശീലകരില്ലാത്തത്.

സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ സ്ഥിരം പരിശീലകരെ നിയമിച്ചിട്ട് എട്ടു വര്‍ഷമായി. കരാര്‍ വ്യവസ്ഥയിലാണ് പരിശീലകരെ നിയമിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കരാര്‍ വ്യവസ്ഥയില്‍ പരിശീലകരെ നിയമിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ കരാര്‍ പുതുക്കി നല്കാതെ പരിശീലകരെ പിരിച്ചു വിടുകയായിരുന്നു. പുതിയ നിയമനങ്ങളും നടത്തിയിട്ടില്ല. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇടതുസംഘടനയില്‍പ്പെട്ട രണ്ട് യൂണിയനുകളും തമ്മിലുള്ള ശീതസമരമാണ് പരിശീലകരുടെ നിയമനം വൈകുന്നതിന് കാരണമെന്നാണ് സൂചന. സിപിഎമ്മിന്‍റെ നിയന്ത്രണത്തില്‍ തന്നെയാണ് രണ്ട് യൂണിയനുകളും. സിപിഎമ്മിന്‍റെ തലസ്ഥാനത്തെ നേതാവിന്‍റെ കീഴിലാണ് ഒരു യൂണിയന്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് സമാന്തരമായി സിപിഎമ്മിന്‍റെ മറ്റൊരു യൂണിയനും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് യൂണിയനുകള്‍ ചേര്‍ന്ന് കോച്ചുമാരുടെ ലിസ്റ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കൈമാറിയിരുന്നു. എന്നാല്‍ ഈ ലിസ്റ്റ് അംഗീകരിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തയാറാകാത്തതാണ് നിയമനം നടക്കാത്തത്. വോളിബോള്‍, ഫുട്‌ബോള്‍,ഹാന്‍ഡ്‌ബോള്‍, റസലിംഗ്, ബാഡ്മിന്‍റണ്‍, അത്‌ലറ്റിക്‌സ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലകരില്ലാത്തത്.

സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ പുതുതായി ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക പരിശീലനം ലഭിക്കേണ്ടത് ജൂണ്‍, ജൂലൈ മാസങ്ങളിലാണ്. സെപ്റ്റംബര്‍ മുതല്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ വിവിധ മത്സരങ്ങള്‍ നടക്കേണ്ടതാണ്. എന്നാല്‍ ആവശ്യമായ പരിശീലനം ലഭിച്ചില്ലെങ്കില്‍ കായികരംഗത്ത് കേരള താരങ്ങള്‍ പിന്നോട്ടു പോകും.


റെനീഷ് മാത്യു