ലോകചാമ്പ്യന്മാരായ ജര്‍മനിയും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മായ ചിലിയും കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.ജര്‍മനി ഒന്നിനെതിരെ മൂന്ന് ഗോളിനു കാമറൂണിനെ തകര്‍ത്തപ്പോള്‍ ചിലി ഓസ്ട്രേലിയയോട് സമനില വഴങ്ങി. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായി ജർമനിയും അഞ്ചു പോയിന്റോടെ ചിലി രണ്ടാം സ്ഥാനക്കാരായും സെമിയില്‍ ഇടം നേടി.
ജര്‍മനി - കാമറൂണ്‍ മത്സരത്തിന്റെ ആദ്യപകുതിയില്‍ ഗോളുകളൊന്നും പിറന്നില്ലെങ്കിലും കളിയില്‍ കാമറൂണ്‍ മികച്ചു നിന്നു. എന്നാല്‍ രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റില്‍ ജര്‍മനി ലോക ചാമ്പ്യന്മാരുടെ നിലയിലേക്കുയര്‍ന്നു. 48ാം മിനിറ്റില്‍ ഡെമിര്‍ബേയിലൂടെ ജര്‍മനി ആദ്യ ഗോള്‍ നേടി.
64ാം മിനിറ്റില്‍ നടന്ന നാടകീയ സംഭവം കാമറൂണിന് പാരയായി. ജര്‍മന്‍ താരം കാനിന്റെ മേലുള്ള ഫൗള്‍ വിഡിയോ റീപ്ലേയിലൂടെ റഫറി സ്ഥിരീകരിച്ചപ്പോള്‍ ഏണസ്റ്റ് എംബൗക്കയ്ക്ക് ചുവപ്പ് കാര്‍ഡിലൂടെ പുറത്തേക്കു പോകേണ്ടിവന്നു. പിന്നീട് പത്തു പേരടങ്ങിയ ടീമാണ് കാമറൂണിനു വേണ്ടി കളത്തിലുണ്ടായിരുന്നത്.
66ാം മിനിറ്റില്‍ നായകന് ജൂലിയാന് ഡ്രാക്സലര്‍ ഒരുക്കി നല്കിയ ഒന്നാന്തരം ഒരു പാസ് ഡെമിര്‍ബേ വലയില്‍ എത്തിച്ചു. കിമ്മിഷ്, വെര്‍ണര്‍ കൂട്ടുകെട്ട് ഒരുക്കിയ പാസ് ടിമോ വെര്‍ണര്‍ ഹെഡ് ഷൂട്ടിലൂടെ വല തുളച്ചപ്പോള്‍ ജര്‍മനിയുടെ ഗോള്‍ പട്ടികയില്‍ രണ്ട് എന്നെഴുതിച്ചേര്‍ത്തു. എന്നാല്‍, 78ാം മിനിറ്റില്‍ അബൗബക്കറിലൂടെ കാമറൂണ്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.
അബൗബക്കര്‍ നെറ്റിലേ്ക്ക് അടിച്ച പന്ത് തടയാന്‍ ജര്‍മന്‍ ഗോളിയും പ്രതിരോധ താരം യൂനസും ശ്രമിച്ചതിലുള്ള പിഴവാണ് കാമറൂണ്‍ മുതലാക്കിയത്. പക്ഷെ 81ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി നെറ്റുലച്ച വെര്‍ണര്‍ ജര്‍മനിയുടെ ജയം ഉറപ്പിച്ചു. ഈ കോണ്ഫെറേഷന്സ് കപ്പില്‍ ഇരട്ട ഗോള്‍ നേടുന്ന ആദ്യ താരമാണ് വെര്‍ണര്‍.
ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മായ ചിലിയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ചിലിക്ക് പല തവണ പിഴവുകള്‍ സംഭവിച്ചു. ആദ്യപകുതിക്ക് മുമ്പ് 42-ാം മിനിറ്റില്‍ ട്രൊയിസിയാണ് ചിലിയെ ഞെട്ടിച്ചുകൊണ്ട് ഓസ്ട്രേലിയയ്ക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍, 67ാം മിനിറ്റില്‍ റോഡ്രിഗസിലൂടെ ചിലി സമനില നേടിയെങ്കിലും ചിലിയെ വിജയത്തില്‍നിന്നു തടുക്കാന്‍ ഓസീസിനായി. ഇതുവരെ കളിച്ച ആറ് കോണ്‍ഫെഡറേഷന്‍സ് കപ്പിലും ഗ്രൂപ്പ് ഘട്ടം കടന്നിട്ടുണ്ടെന്നുള്ളതും ചിലിയുടെ സവിശേഷതയാണ്.
സെമിയില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ നാളെ ചിലിയെ നേരിടുമ്പോള്‍, ജര്‍മനിയാവട്ടെ മറ്റന്നാള്‍ മെക്സിക്കോയെ നേരിടും. മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള മത്സരവും ഫൈനലും ജൂലൈ രണ്ടിനു നടക്കും.
ജോസ് കുമ്പിളുവേലില്‍
ജര്‍മനി - കാമറൂണ്‍ മത്സരത്തിന്റെ ആദ്യപകുതിയില്‍ ഗോളുകളൊന്നും പിറന്നില്ലെങ്കിലും കളിയില്‍ കാമറൂണ്‍ മികച്ചു നിന്നു. എന്നാല്‍ രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റില്‍ ജര്‍മനി ലോക ചാമ്പ്യന്മാരുടെ നിലയിലേക്കുയര്‍ന്നു. 48ാം മിനിറ്റില്‍ ഡെമിര്‍ബേയിലൂടെ ജര്‍മനി ആദ്യ ഗോള്‍ നേടി.
64ാം മിനിറ്റില്‍ നടന്ന നാടകീയ സംഭവം കാമറൂണിന് പാരയായി. ജര്‍മന്‍ താരം കാനിന്റെ മേലുള്ള ഫൗള്‍ വിഡിയോ റീപ്ലേയിലൂടെ റഫറി സ്ഥിരീകരിച്ചപ്പോള്‍ ഏണസ്റ്റ് എംബൗക്കയ്ക്ക് ചുവപ്പ് കാര്‍ഡിലൂടെ പുറത്തേക്കു പോകേണ്ടിവന്നു. പിന്നീട് പത്തു പേരടങ്ങിയ ടീമാണ് കാമറൂണിനു വേണ്ടി കളത്തിലുണ്ടായിരുന്നത്.
66ാം മിനിറ്റില്‍ നായകന് ജൂലിയാന് ഡ്രാക്സലര്‍ ഒരുക്കി നല്കിയ ഒന്നാന്തരം ഒരു പാസ് ഡെമിര്‍ബേ വലയില്‍ എത്തിച്ചു. കിമ്മിഷ്, വെര്‍ണര്‍ കൂട്ടുകെട്ട് ഒരുക്കിയ പാസ് ടിമോ വെര്‍ണര്‍ ഹെഡ് ഷൂട്ടിലൂടെ വല തുളച്ചപ്പോള്‍ ജര്‍മനിയുടെ ഗോള്‍ പട്ടികയില്‍ രണ്ട് എന്നെഴുതിച്ചേര്‍ത്തു. എന്നാല്‍, 78ാം മിനിറ്റില്‍ അബൗബക്കറിലൂടെ കാമറൂണ്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.
അബൗബക്കര്‍ നെറ്റിലേ്ക്ക് അടിച്ച പന്ത് തടയാന്‍ ജര്‍മന്‍ ഗോളിയും പ്രതിരോധ താരം യൂനസും ശ്രമിച്ചതിലുള്ള പിഴവാണ് കാമറൂണ്‍ മുതലാക്കിയത്. പക്ഷെ 81ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി നെറ്റുലച്ച വെര്‍ണര്‍ ജര്‍മനിയുടെ ജയം ഉറപ്പിച്ചു. ഈ കോണ്ഫെറേഷന്സ് കപ്പില്‍ ഇരട്ട ഗോള്‍ നേടുന്ന ആദ്യ താരമാണ് വെര്‍ണര്‍.
ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മായ ചിലിയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ചിലിക്ക് പല തവണ പിഴവുകള്‍ സംഭവിച്ചു. ആദ്യപകുതിക്ക് മുമ്പ് 42-ാം മിനിറ്റില്‍ ട്രൊയിസിയാണ് ചിലിയെ ഞെട്ടിച്ചുകൊണ്ട് ഓസ്ട്രേലിയയ്ക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍, 67ാം മിനിറ്റില്‍ റോഡ്രിഗസിലൂടെ ചിലി സമനില നേടിയെങ്കിലും ചിലിയെ വിജയത്തില്‍നിന്നു തടുക്കാന്‍ ഓസീസിനായി. ഇതുവരെ കളിച്ച ആറ് കോണ്‍ഫെഡറേഷന്‍സ് കപ്പിലും ഗ്രൂപ്പ് ഘട്ടം കടന്നിട്ടുണ്ടെന്നുള്ളതും ചിലിയുടെ സവിശേഷതയാണ്.
സെമിയില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ നാളെ ചിലിയെ നേരിടുമ്പോള്‍, ജര്‍മനിയാവട്ടെ മറ്റന്നാള്‍ മെക്സിക്കോയെ നേരിടും. മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള മത്സരവും ഫൈനലും ജൂലൈ രണ്ടിനു നടക്കും.
ജോസ് കുമ്പിളുവേലില്‍