ലണ്ടന്‍: ഇന്ത്യന്‍ ജയത്തോടെ വനിതാ ലോകകപ്പിനു തുടക്കം. ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ 35 റണ്‍സിന് പരാജയപ്പെടുത്തി. നിശ്ചിത 50 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് 47.3 ഓവറില്‍ 246 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
അര്‍ധശതകവുമായി ഫ്രാന് വില്‍സണ്‍ (81) നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. ഇംഗ്ലീഷുകാരെ റണ്‍ ഔട്ടുകളാണ് വീഴ്ത്തിയത്. അവരുടെ നാലു താരങ്ങള്‍ ഓടി വീണു. ഇംഗ്ലണ്ടിനു വേണ്ടി ഹീത്തര്‍ നൈറ്റ് 46 റണ്‍സ് നേടി. ഇന്ത്യക്കു വേണ്ടി ശിഖ പാണ്ഡെ രണ്ടു വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ആദ്യ മൂന്നു താരങ്ങളും അര്‍ധ സെഞ്ചുറി നേടി. ഓപ്പണര്‍ പൂനം റൗത്ത് 86ഉം സ്മൃതി മന്ദന 90ഉം നായിക മിതാലി രാജ് 71ഉം റണ്‍സ് നേടി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ ഒമ്പതു വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് 37.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. കിവീസിനു വേണ്ടി ഓപ്പണര്‍ സൂസി ബേറ്റ്സ് (106*) സെഞ്ചുറി നേടി.
മിതാലിക്ക് ഇരട്ട റിക്കാർഡ്
ലണ്ടൻ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിന് അപൂർവ റിക്കാർഡ്. ഇംഗ്ലണ്ടിൽ നടക്കുന്ന വനിതാ ലോകകപ്പ് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് മിതാലി റിക്കാർഡുകൾക്ക് ഉടമയായത്.
തുടർച്ചയായി ഏറ്റവും കൂടുതൽ അർധസെഞ്ചുറി നേടിയ താരമെന്ന ഖ്യാതിയും ലോകത്തിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറി നേടിയ താരവുമെന്ന റിക്കാർഡാണ് മിതാലി സ്വന്തമാക്കിയത്. ഇന്നലെ നേടിയത് മിതാലിയുടെ 47-ാം ഏകദിന അർധസെഞ്ചുറിയായിരുന്നു. ഒപ്പം തുടർച്ചയായ ഏഴാം അർധസെഞ്ചുറിയും. കേവലം 73 പന്തിൽനിന്ന് മിതാലി 71 റൺസ് സ്വന്തമാക്കിയപ്പോൾ പഴങ്കഥയായത് ഇംഗ്ലണ്ടിന്റെ ചാർലോട്ടി എഡ്വേർഡ്സിന്റെ 46 അർധ സെഞ്ചുറികൾ എന്ന റിക്കാർഡാണ്.
178 ഏകദിനങ്ങളിൽനിന്നാണ് മിതാലി മുപ്പത്തിനാലുകാരിയായ മിതാലി 47 അർധസെഞ്ചുറികൾ സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ ലിൻഡ്സെ റീലെയ്ക്കും എല്ലിസ് പെറിക്കും ഇംഗ്ലണ്ടിന്റെ ചാർലോട്ടി എഡ്വേർഡ്സിനും തുടർച്ചയായ ആറ് അർധസെഞ്ചുറികളുണ്ട്. തുടർച്ചയായ അർധസെഞ്ചുറികളുടെ കാര്യത്തിൽ പുരുഷ, വനിതാ വിഭാഗങ്ങൾ പരിഗണിച്ചാൽ പാക്കിസ്ഥാന്റെ ജാവേദ് മിയാൻദാദാണ് മുന്നിൽ. ഒന്‍പത് അർധസെഞ്ചുറികളാണ് അദ്ദേഹം തുടർച്ചയായി നേടിയിട്ടുള്ളത്. മിതാലിയാണ് രണ്ടാമത്.
അര്‍ധശതകവുമായി ഫ്രാന് വില്‍സണ്‍ (81) നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. ഇംഗ്ലീഷുകാരെ റണ്‍ ഔട്ടുകളാണ് വീഴ്ത്തിയത്. അവരുടെ നാലു താരങ്ങള്‍ ഓടി വീണു. ഇംഗ്ലണ്ടിനു വേണ്ടി ഹീത്തര്‍ നൈറ്റ് 46 റണ്‍സ് നേടി. ഇന്ത്യക്കു വേണ്ടി ശിഖ പാണ്ഡെ രണ്ടു വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ആദ്യ മൂന്നു താരങ്ങളും അര്‍ധ സെഞ്ചുറി നേടി. ഓപ്പണര്‍ പൂനം റൗത്ത് 86ഉം സ്മൃതി മന്ദന 90ഉം നായിക മിതാലി രാജ് 71ഉം റണ്‍സ് നേടി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ ഒമ്പതു വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് 37.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. കിവീസിനു വേണ്ടി ഓപ്പണര്‍ സൂസി ബേറ്റ്സ് (106*) സെഞ്ചുറി നേടി.
മിതാലിക്ക് ഇരട്ട റിക്കാർഡ്
ലണ്ടൻ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിന് അപൂർവ റിക്കാർഡ്. ഇംഗ്ലണ്ടിൽ നടക്കുന്ന വനിതാ ലോകകപ്പ് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് മിതാലി റിക്കാർഡുകൾക്ക് ഉടമയായത്.
തുടർച്ചയായി ഏറ്റവും കൂടുതൽ അർധസെഞ്ചുറി നേടിയ താരമെന്ന ഖ്യാതിയും ലോകത്തിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറി നേടിയ താരവുമെന്ന റിക്കാർഡാണ് മിതാലി സ്വന്തമാക്കിയത്. ഇന്നലെ നേടിയത് മിതാലിയുടെ 47-ാം ഏകദിന അർധസെഞ്ചുറിയായിരുന്നു. ഒപ്പം തുടർച്ചയായ ഏഴാം അർധസെഞ്ചുറിയും. കേവലം 73 പന്തിൽനിന്ന് മിതാലി 71 റൺസ് സ്വന്തമാക്കിയപ്പോൾ പഴങ്കഥയായത് ഇംഗ്ലണ്ടിന്റെ ചാർലോട്ടി എഡ്വേർഡ്സിന്റെ 46 അർധ സെഞ്ചുറികൾ എന്ന റിക്കാർഡാണ്.
178 ഏകദിനങ്ങളിൽനിന്നാണ് മിതാലി മുപ്പത്തിനാലുകാരിയായ മിതാലി 47 അർധസെഞ്ചുറികൾ സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ ലിൻഡ്സെ റീലെയ്ക്കും എല്ലിസ് പെറിക്കും ഇംഗ്ലണ്ടിന്റെ ചാർലോട്ടി എഡ്വേർഡ്സിനും തുടർച്ചയായ ആറ് അർധസെഞ്ചുറികളുണ്ട്. തുടർച്ചയായ അർധസെഞ്ചുറികളുടെ കാര്യത്തിൽ പുരുഷ, വനിതാ വിഭാഗങ്ങൾ പരിഗണിച്ചാൽ പാക്കിസ്ഥാന്റെ ജാവേദ് മിയാൻദാദാണ് മുന്നിൽ. ഒന്‍പത് അർധസെഞ്ചുറികളാണ് അദ്ദേഹം തുടർച്ചയായി നേടിയിട്ടുള്ളത്. മിതാലിയാണ് രണ്ടാമത്.