ടോണ്ടന്: ഇംഗ്ലണ്ടിനെതിരേ രണ്ടാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നു റണ്‍സിന്റെ വിജയം. ആദ്യമത്സരം ഇംഗ്ലണ്ട് വിജയിച്ചതിനാൽ പരമ്പര സമനിലയിലായി. ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി നായകന് എബി ഡിവില്യേഴ്സ് 20 പന്തില്‍ നാലു ബൗണ്ടറിയും മൂന്നു സിക്സുമടക്കം 46 റണ്‍സ് അടിച്ചുകൂട്ടി.
ജെ.ജെ. സ്മട്സ് 45ഉം ഫര്ഹാന് ബെഹര്ദിയന് 32ഉം റണ്‍സ് നേടി.ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി 200നു മുകളില്‍ സ്ട്രൈക്ക് റൈറ്റില്‍ 30ലധികം റണ്‍സ് നേടിയ താരമെന്ന റിക്കാര്‍ഡും ഡിവില്യേഴ്സ് സ്വന്തമാക്കി. 200ന് മുകളില്‍ സ്ട്രൈക്ക് റൈറ്റില്‍ തുടര്‍ച്ചയായി ഏഴ് തവണയാണ് 30 റണ്‍സിലേറെ റൺസ് ഡിവില്യേഴ്സ് സ്വന്തം പേരില്‍ കുറിച്ചത്. ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ റിക്കാര്‍ഡാണ് ഡിവില്യേഴ്സ് പഴങ്കഥയാക്കിയത്. നേരത്ത യുവരാജ് സിംഗ് 200ന് മുകളില്‍ സ്ട്രൈക്ക് റൈറ്റില്‍ തുടർച്ചയായി ആറ് മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ 230 ആണ്് ഡിവില്യേഴ്സിന്റെ സ്ട്രൈക്ക് റൈറ്റ്.
മത്സരത്തില്‍ ഇംഗ്ലണ്ടിനു വേണ്ടി ജാസന്‍ റോയി 45 പന്തില്‍ ഒമ്പതു ബൗണ്ടറിയും ഒരു സിക്സുമടക്കം 67 റണ്‍സ് നേടി. ബെയര്‍സ്റ്റോ 47 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ക്രിസ് മോറിസ് രണ്ടു വിക്കറ്റ് നേടി.
ജെ.ജെ. സ്മട്സ് 45ഉം ഫര്ഹാന് ബെഹര്ദിയന് 32ഉം റണ്‍സ് നേടി.ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി 200നു മുകളില്‍ സ്ട്രൈക്ക് റൈറ്റില്‍ 30ലധികം റണ്‍സ് നേടിയ താരമെന്ന റിക്കാര്‍ഡും ഡിവില്യേഴ്സ് സ്വന്തമാക്കി. 200ന് മുകളില്‍ സ്ട്രൈക്ക് റൈറ്റില്‍ തുടര്‍ച്ചയായി ഏഴ് തവണയാണ് 30 റണ്‍സിലേറെ റൺസ് ഡിവില്യേഴ്സ് സ്വന്തം പേരില്‍ കുറിച്ചത്. ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ റിക്കാര്‍ഡാണ് ഡിവില്യേഴ്സ് പഴങ്കഥയാക്കിയത്. നേരത്ത യുവരാജ് സിംഗ് 200ന് മുകളില്‍ സ്ട്രൈക്ക് റൈറ്റില്‍ തുടർച്ചയായി ആറ് മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ 230 ആണ്് ഡിവില്യേഴ്സിന്റെ സ്ട്രൈക്ക് റൈറ്റ്.
മത്സരത്തില്‍ ഇംഗ്ലണ്ടിനു വേണ്ടി ജാസന്‍ റോയി 45 പന്തില്‍ ഒമ്പതു ബൗണ്ടറിയും ഒരു സിക്സുമടക്കം 67 റണ്‍സ് നേടി. ബെയര്‍സ്റ്റോ 47 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ക്രിസ് മോറിസ് രണ്ടു വിക്കറ്റ് നേടി.