തൃശൂർ: കേരളത്തെയും കാലിക്കട്ട് യൂണിവഴ്സിറ്റിയേയും പ്രതിനിധീകരിച്ചു വേൾഡ് യൂണിവഴ്സിറ്റി ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി പി.ആർ. അശ്വതി ചൈനയിലേക്ക്. ചൈനയിലെ തായ്പേയിൽ ഓഗസ്റ്റ് 19 മുതൽ 30 വരെയാണു മത്സരം. വിമല കോളജിൽ എംഎ സോഷ്യോളജി രണ്ടാംവർഷ വിദ്യാർഥിനിയാണ് അശ്വതി.
തിരുവനന്തപുരത്തെ വെള്ളായണി അയ്യൻകാളി സ്കൂളിൽ അഞ്ചാംക്ലാസുമുതൽ പരിശീലനം തുടങ്ങി. 2015-ൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ലെബനണിൽ നടന്ന ജൂണിയർ ഏഷ്യൻ ജൂഡോ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുകയും അതേ വർഷം തന്നെ കേരളത്തിൽ നടന്ന നാഷണൽ ഗെയിംസിൽ കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടുകയും ചെയ്തിരുന്നു. സ്കൂൾ പഠനം മുതൽ സബ് ജൂണിയർ, ജൂണിയർ, സീനിയർ തലത്തിലും അന്തർ സർവകലാശാല മത്സരത്തിലും പങ്കെടുത്തു ധാരാളം സ്വർണമെഡലുകളും അശ്വതി നേടിയിട്ടുണ്ട്. മരിയ ലീയുടെ കീഴിൽ അഞ്ചാംക്ലാസ് മുതൽ പരിശീലനം നടത്തിവരുന്നു. ഇടുക്കി കഞ്ഞിക്കുഴി രമണൻ - സിൽവി ദമ്പതികളുടെ ഇളയമകളാണ് അശ്വതി.
തിരുവനന്തപുരത്തെ വെള്ളായണി അയ്യൻകാളി സ്കൂളിൽ അഞ്ചാംക്ലാസുമുതൽ പരിശീലനം തുടങ്ങി. 2015-ൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ലെബനണിൽ നടന്ന ജൂണിയർ ഏഷ്യൻ ജൂഡോ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുകയും അതേ വർഷം തന്നെ കേരളത്തിൽ നടന്ന നാഷണൽ ഗെയിംസിൽ കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടുകയും ചെയ്തിരുന്നു. സ്കൂൾ പഠനം മുതൽ സബ് ജൂണിയർ, ജൂണിയർ, സീനിയർ തലത്തിലും അന്തർ സർവകലാശാല മത്സരത്തിലും പങ്കെടുത്തു ധാരാളം സ്വർണമെഡലുകളും അശ്വതി നേടിയിട്ടുണ്ട്. മരിയ ലീയുടെ കീഴിൽ അഞ്ചാംക്ലാസ് മുതൽ പരിശീലനം നടത്തിവരുന്നു. ഇടുക്കി കഞ്ഞിക്കുഴി രമണൻ - സിൽവി ദമ്പതികളുടെ ഇളയമകളാണ് അശ്വതി.