ലണ്ടന്‍: വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനലില്‍ ഇന്ത്യ പുറത്ത്. ക്വാര്‍ട്ടറില്‍ മലേഷ്യയോട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. ആര്. റഹീമിന്റെ ഇരട്ടഗോള്‍ മികവിലാണ് മലേഷ്യ ഇന്ത്യയെ വീഴ്ത്തിയത്. ടി. അഹമ്മദ് മലേഷ്യയുടെ രണ്ടാം ഗോള്‍ നേടി.
പെനാല്‍റ്റി കോര്‍ണറില്‍നിന്ന് റഹിം മലേഷ്യയെ തുടക്കത്തിലേ മുന്നിലെത്തിച്ചു. അഹമ്മദ് ലീഡ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ രമണ്‍ദീപ് സിംഗ് 10 മിനിറ്റിനുള്ളില്‍ ഇരട്ടഗോളിലൂടെ ഇന്ത്യക്ക് സമനില നേടിയെടുത്തു. പകുതിസമയത്ത് സമനിലയിലാണ് ഇരുടീമും പിരിഞ്ഞത്. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്ക്കുമ്പോള് ഇന്ത്യയെ ഞെട്ടിച്ച് റഹിം മലേഷ്യക്കായി ലക്ഷ്യം കണ്ടു. പെനാല്‍റ്റി കോര്‍ണറില്‍നിന്നായിരുന്നു റഹിമിന്റെ രണ്ടാം ഗോളും പിറന്നത്. അവസാനനിമിഷം ഇന്ത്യക്ക് ഗോൾ നേടാനുള്ള അവസരം ലഭിച്ചിരുന്നു. സെമിയില്‍ മലേഷ്യ അര്‍ജന്റീനയെ നേരിടും. പാക്കിസ്ഥാനെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന സെമി ഉറപ്പിച്ചത്.
പെനാല്‍റ്റി കോര്‍ണറില്‍നിന്ന് റഹിം മലേഷ്യയെ തുടക്കത്തിലേ മുന്നിലെത്തിച്ചു. അഹമ്മദ് ലീഡ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ രമണ്‍ദീപ് സിംഗ് 10 മിനിറ്റിനുള്ളില്‍ ഇരട്ടഗോളിലൂടെ ഇന്ത്യക്ക് സമനില നേടിയെടുത്തു. പകുതിസമയത്ത് സമനിലയിലാണ് ഇരുടീമും പിരിഞ്ഞത്. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്ക്കുമ്പോള് ഇന്ത്യയെ ഞെട്ടിച്ച് റഹിം മലേഷ്യക്കായി ലക്ഷ്യം കണ്ടു. പെനാല്‍റ്റി കോര്‍ണറില്‍നിന്നായിരുന്നു റഹിമിന്റെ രണ്ടാം ഗോളും പിറന്നത്. അവസാനനിമിഷം ഇന്ത്യക്ക് ഗോൾ നേടാനുള്ള അവസരം ലഭിച്ചിരുന്നു. സെമിയില്‍ മലേഷ്യ അര്‍ജന്റീനയെ നേരിടും. പാക്കിസ്ഥാനെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന സെമി ഉറപ്പിച്ചത്.