ചങ്ങനാശേരി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു മലയാളിയും. സുമോദ് ദാമോദർ ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടു. ലോക ക്രിക്കറ്റിന്റെ ഭരണസമിതിയിൽ ഒരു മലയാളി തിളക്കമേറിയ വിജയത്തോടെയാണ് ഇടംപിടിക്കുന്നത്. ഇംഗ്ലണ്ടിൽ നടന്ന ഐസിസി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മൂന്നു സ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച ആറു പേരിൽ നാലു പേരെയും പിൻതള്ളി 20 വോട്ട് നേടിയാണു സുമോദ് രണ്ടാം സ്ഥാനം നേടിയത്.
മലയാളിയായ സുമോദ് ആഫ്രിക്കൻ രാജ്യമായ ബോട്്സ്വാനയിൽനിന്നാണു നാമനിർദേശം ചെയ്യപ്പെട്ടത്. പാലക്കാട് ജില്ലയിലെ പട്ടാന്പി സ്വദേശിയായ സുമോദ് ദാമോദർ മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്നു താമസം. 1997 മുതൽ ബോട്സ്വാന ക്രിക്കറ്റ് അസോസിയേഷൻ അംഗമായി. നിലവിൽ ഈ അസോസിയേഷന്റെ ഫിക്സ്ചേഴ്സ് ആൻഡ് പബ്ലിസിറ്റി സെക്രട്ടറിയാണ്.
ചങ്ങനാശേരി ശ്രീശങ്കര ആയുർവേദ ആശുപത്രി ഡയറക്ടർ ശ്രീശൈലത്തിൽ ബാലചന്ദ്രദാസിന്റെ മകൾ ലക്ഷ്മിയാണ് ഭാര്യ. സിദ്ധാർഥ്, ചന്ദ്രശേഖർ എന്നിവർ മക്കളാണ്.
മലയാളിയായ സുമോദ് ആഫ്രിക്കൻ രാജ്യമായ ബോട്്സ്വാനയിൽനിന്നാണു നാമനിർദേശം ചെയ്യപ്പെട്ടത്. പാലക്കാട് ജില്ലയിലെ പട്ടാന്പി സ്വദേശിയായ സുമോദ് ദാമോദർ മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്നു താമസം. 1997 മുതൽ ബോട്സ്വാന ക്രിക്കറ്റ് അസോസിയേഷൻ അംഗമായി. നിലവിൽ ഈ അസോസിയേഷന്റെ ഫിക്സ്ചേഴ്സ് ആൻഡ് പബ്ലിസിറ്റി സെക്രട്ടറിയാണ്.
ചങ്ങനാശേരി ശ്രീശങ്കര ആയുർവേദ ആശുപത്രി ഡയറക്ടർ ശ്രീശൈലത്തിൽ ബാലചന്ദ്രദാസിന്റെ മകൾ ലക്ഷ്മിയാണ് ഭാര്യ. സിദ്ധാർഥ്, ചന്ദ്രശേഖർ എന്നിവർ മക്കളാണ്.