ന്യൂഡൽഹി: അനില്‍ കുംബ്ലെയുടെ ആദ്യ ഇന്ത്യന്‍ പരിശീലകനായിരുന്ന ബിഷന്‍ സിംഗ് ബേദി ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് രാജിവച്ചതില്‍ കുംബ്ലെയ്ക്കു അഭിനന്ദനമറിയിച്ചു.
കുംബ്ലെ മനോഹരമായി തന്നെ ഏല്‍പ്പിച്ച ജോലി ചെയ്തു. ഇത് ചെയ്യുമ്പോഴും അദ്ദേഹം ലൈംലൈറ്റിലേക്കു വന്നില്ല. കുംബ്ലെ ചെയ്യുന്ന ജോലിക്കു ഫലമുണ്ടാക്കിക്കൊടുത്തു. അതിനെ ആര്‍ക്കെങ്കിലും വെല്ലുവിളിക്കാനാകുമോ? കുംബ്ലെ വെറുതെ മടിപിടിച്ച് ഇരിക്കുകയായിരുന്നില്ല- ബേദി പറഞ്ഞു. കുംബ്ലെയെ പ്രശംസിച്ച മുന്‍ ഇന്ത്യന്‍ താരം കളിക്കാരെ വിമര്‍ശിച്ചു. കളിക്കാരെല്ലാവരും കുംബ്ലെയ്ക്കെതിരായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഇത് സന്തോഷകരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
കുംബ്ലെ 1990ല്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റിലാണ് അരങ്ങേറ്റംകുറിച്ചത്. അന്ന് ബേദിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലകന്. മുഹമ്മദ് അസ്ഹറുദിന് ക്യാപ്റ്റനും. അന്നു മുതലേ കുംബ്ലെ അച്ചടക്കശീലമുള്ള കളിക്കാരനായിരുന്നു. പരിശീലകനായശേഷം അദ്ദേഹത്തിന്റെ ശീലം ചില കളിക്കാര്‍ക്ക് ഇഷ്ടമായില്ല. കുംബ്ലെ അവര്‍ക്ക് മുന്നില്‍ തലകുനിക്കാനും തയാറായില്ല.
അച്ചടക്കമുള്ളവനായിരിക്കുന്നതില് എന്താണ് ദോഷമെന്നു ബേദി ചോദിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ കുംബ്ലെയെ ശ്രദ്ധിച്ചാല്‍ അദ്ദേഹം അതൃപ്തനാണെന്നു വ്യക്തമായിരുന്നു. ഒരാവേശവും അദ്ദേഹത്തിനില്ലായിരുന്നു. ടീമിലെ സൂപ്പര്‍താര സംസ്കാരം വലുതായിരിക്കുന്നു ബേദി പറഞ്ഞു.
കുംബ്ലെ മനോഹരമായി തന്നെ ഏല്‍പ്പിച്ച ജോലി ചെയ്തു. ഇത് ചെയ്യുമ്പോഴും അദ്ദേഹം ലൈംലൈറ്റിലേക്കു വന്നില്ല. കുംബ്ലെ ചെയ്യുന്ന ജോലിക്കു ഫലമുണ്ടാക്കിക്കൊടുത്തു. അതിനെ ആര്‍ക്കെങ്കിലും വെല്ലുവിളിക്കാനാകുമോ? കുംബ്ലെ വെറുതെ മടിപിടിച്ച് ഇരിക്കുകയായിരുന്നില്ല- ബേദി പറഞ്ഞു. കുംബ്ലെയെ പ്രശംസിച്ച മുന്‍ ഇന്ത്യന്‍ താരം കളിക്കാരെ വിമര്‍ശിച്ചു. കളിക്കാരെല്ലാവരും കുംബ്ലെയ്ക്കെതിരായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഇത് സന്തോഷകരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
കുംബ്ലെ 1990ല്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റിലാണ് അരങ്ങേറ്റംകുറിച്ചത്. അന്ന് ബേദിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലകന്. മുഹമ്മദ് അസ്ഹറുദിന് ക്യാപ്റ്റനും. അന്നു മുതലേ കുംബ്ലെ അച്ചടക്കശീലമുള്ള കളിക്കാരനായിരുന്നു. പരിശീലകനായശേഷം അദ്ദേഹത്തിന്റെ ശീലം ചില കളിക്കാര്‍ക്ക് ഇഷ്ടമായില്ല. കുംബ്ലെ അവര്‍ക്ക് മുന്നില്‍ തലകുനിക്കാനും തയാറായില്ല.
അച്ചടക്കമുള്ളവനായിരിക്കുന്നതില് എന്താണ് ദോഷമെന്നു ബേദി ചോദിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ കുംബ്ലെയെ ശ്രദ്ധിച്ചാല്‍ അദ്ദേഹം അതൃപ്തനാണെന്നു വ്യക്തമായിരുന്നു. ഒരാവേശവും അദ്ദേഹത്തിനില്ലായിരുന്നു. ടീമിലെ സൂപ്പര്‍താര സംസ്കാരം വലുതായിരിക്കുന്നു ബേദി പറഞ്ഞു.