മോസ്കോ: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളില്‍ കരുത്തരായ ജര്‍മനി വിറച്ചു ജയിച്ചു. ഉജ്വലമായി കളിച്ച ഓസ്ട്രേലിയയ്ക്കെതിരേ രണ്ടിനെതിരേ മൂന്നു ഗോളിനായിരുന്നു ജര്‍മനിയുടെ വിജയം.
യുവനിരയുമായെത്തിയ ലോകചാമ്പ്യന്മാരായ ജര്‍മനിക്കു വേണ്ടി ആദ്യം സ്കോര്‍ ചെയ്തത് അഞ്ചാം മിനിറ്റില്‍ ലോര്‍സ് സ്റ്റിന്‍ഡില്‍ ആയിരുന്നു. എന്നാല്‍, 41-ാം മിനിറ്റില്‍ തോമസ് റോജിക്കിലൂടെ ഓസ്ട്രേലിയ സമനില പിടിച്ചു. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിനുള്ളില്‍ ജർമനി ലീഡ് നേടി. നായകന് ജൂലിയന്‍ ഡ്രാക്സ്്ലറായിരുന്നു സ്കോറര്‍. 48-ാം മിനിറ്റില്‍ ലിയോണ്‍ ഗൊറേറ്റ്കയിലൂടെ ജര്‍മനി ലീഡ് മൂന്നാക്കി ഉയര്‍ത്തി. 56-ാം മിനിറ്റില്‍ തോമിസ്്ലാവ് ജൂറിക് ഒരു ഗോള്‍ കൂടി നേടി ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നല്കി. എന്നാല്‍, കൂടുതല്‍ ഗോള്‍ നേടാനുള്ള ഓസ്ട്രേലിയയുടെ ശ്രമം നടന്നില്ല.
കാമറൂണിനെതിരെ ചിലി ചിരിച്ചു
കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കാമറൂണിനെതിരേ ചിലിക്ക് എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം. എന്നാല്‍, സ്കോര്‍നില സൂചിപ്പിക്കും പോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. അവസാന പത്തു മിനിറ്റില്‍ നടത്തിയ കടന്നാക്രമണത്തിലൂടെ കഷ്ടിച്ച് ജയിക്കുകയായിരുന്നു ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്. അര്‍തുറോ വിദാല്‍(80), വര്‍ഗാസ് (91) എന്നിവരാണ് ചിലിക്കായി ഗോള്‍ നേടിയത്.
ചിലിക്കായി എഡ്വേര്‍ഡോ വര്‍ഗാസ് നേടിയ ആദ്യ ഗോള്‍ റഫറി റിവ്യൂ നടത്തി ഓഫ്സൈഡ് വിധിച്ചിരുന്നു. ആദ്യപകുതിയില്‍ ചിലിയുടെ പ്രകടനം മനോഹരമായിരുന്നു. കൃത്യമായ കുറുകിയ പാസുകളിലൂടെയുള്ള നുഴഞ്ഞുകയറ്റത്തില്‍ പലപ്പോഴും ഗോള്‍ വീഴുമെന്ന പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും പകുതി സമയം തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വര്‍ഗാസ് പായിച്ച ഷോട്ട് ഗോള്‍ ആണെന്ന് സ്ളൊവേനിയന്‍ റഫറി ഡമീര് സ്കോമിന വിധിച്ചെങ്കിലും കണ്ട്രോള് റൂമിലെ വീഡിയോ മോണിട്ടര്‍ റഫറി ഓഫ്സൈഡായി വിധിച്ചത് ചിലിയെ നിരാശരാക്കി. പന്തിനേക്കാള്‍ ഒരു മില്ലിമീറ്റര്‍ മുന്നിലായിരുന്നു വര്ഗാസെന്ന് മോണിട്ടറിലെ റീപ്ലേയില്‍ വ്യക്തമായി.
ഇരുപാദങ്ങളിലും ഗോളാക്കി മാറ്റാന്‍ നിരവധിയവസരങ്ങള്‍ ചിലിക്ക് ലഭിച്ചിരുന്നെങ്കിലും ഒന്നുംതന്നെ ലക്ഷ്യം കാണാതെ പോയി. കാമറൂണിന്റെ മേല്‍ 68 ശതമാനം ആധിപത്യം കൈയാളിയിരുന്നു ചിലി.
ആഴ്സണല്‍ സൂപ്പര്‍ താരം അലക്സി സാഞ്ചസിനെ അമ്പത്തെട്ടാം മിനിറ്റില്‍ മാത്രമാണ് ചിലി കളത്തിലിറക്കിയത്. എണ്‍പതാം മിനിറ്റില്‍ സാഞ്ചസിന്റെ ക്രോസില്‍ നിന്ന് അര്‍തുറോ വിദാല്‍ നേടിയ ഗോളില്‍ ചിലി ലീഡെടുത്തു. ബോക്സിന്റെ പരിധിക്കു പുറത്തു നിന്നിരുന്ന വിദാല്‍ ആറു മീറ്റര്‍ അകലെനിന്നു പായിച്ച ഷോട്ട് തടുക്കാന്‍ ഗോളി തൈക്കയോ വായുവില്‍ കുതിച്ചെങ്കിലും ബോള്‍ നെറ്റിലെത്തിയിരുന്നു.
ഒരു ഗോളിനു മത്സരം തീരുമെന്നു കാത്തിരുന്നവരുടെ പ്രവചനം തെറ്റിച്ച് ഇന്‍ജുറി ടൈമില്‍, തൊണ്ണൂറ്റിയൊന്നാം മിനിറ്റില്‍ സാഞ്ചസ് തൊടുത്തുവിട്ട ഷോട്ടിന്റെ റീബൗണ്ട് വര്‍ഗാസ് വലയിലെത്തിച്ചത് ചിലിയുടെ വിജയത്തിന്റെ തിളക്കം കൂട്ടിയെന്നു മാത്രമല്ല പട്ടികയില്‍ രണ്ടെന്ന അക്കവും തികച്ചു. എന്നാല്‍ അവിടെയും നാടകീയമായ ഉദ്വേഗ നിമിഷങ്ങള്‍ ഗോളിനെച്ചൊല്ലി ഉണ്ടായി. ഗോള്‍ കൗണ്ട് ചെയ്യില്ല എന്നര്‍ത്ഥത്തില്‍ ലൈന്‍ അമ്പയര്‍ കൊടി ഉയര്‍ത്തിയത് അല്‍പ്പം ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും വീഡിയോ റീപ്ലേയിലൂടെ മോണിട്ടര്‍ റെഫറിയുമായി, മെയിന്‍ റഫറി ഡമീര് സ്കോമിന സംസാരിച്ച് കൗണ്ടഡ് ഗോള്‍ എന്ന് വിധി തീര്‍പ്പാക്കുകയായിരുന്നു. ആദ്യമല്‍സരത്തിലെ ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ചിലിക്ക് മൂന്നു പോയിന്റും ലഭിച്ചു. ചാന്പ്യൻഷിപ്പിൽ ഇന്നു കളിയില്ല.
ജോസ് കുമ്പിളുവേലില്‍
യുവനിരയുമായെത്തിയ ലോകചാമ്പ്യന്മാരായ ജര്‍മനിക്കു വേണ്ടി ആദ്യം സ്കോര്‍ ചെയ്തത് അഞ്ചാം മിനിറ്റില്‍ ലോര്‍സ് സ്റ്റിന്‍ഡില്‍ ആയിരുന്നു. എന്നാല്‍, 41-ാം മിനിറ്റില്‍ തോമസ് റോജിക്കിലൂടെ ഓസ്ട്രേലിയ സമനില പിടിച്ചു. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിനുള്ളില്‍ ജർമനി ലീഡ് നേടി. നായകന് ജൂലിയന്‍ ഡ്രാക്സ്്ലറായിരുന്നു സ്കോറര്‍. 48-ാം മിനിറ്റില്‍ ലിയോണ്‍ ഗൊറേറ്റ്കയിലൂടെ ജര്‍മനി ലീഡ് മൂന്നാക്കി ഉയര്‍ത്തി. 56-ാം മിനിറ്റില്‍ തോമിസ്്ലാവ് ജൂറിക് ഒരു ഗോള്‍ കൂടി നേടി ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നല്കി. എന്നാല്‍, കൂടുതല്‍ ഗോള്‍ നേടാനുള്ള ഓസ്ട്രേലിയയുടെ ശ്രമം നടന്നില്ല.
കാമറൂണിനെതിരെ ചിലി ചിരിച്ചു
കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കാമറൂണിനെതിരേ ചിലിക്ക് എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം. എന്നാല്‍, സ്കോര്‍നില സൂചിപ്പിക്കും പോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. അവസാന പത്തു മിനിറ്റില്‍ നടത്തിയ കടന്നാക്രമണത്തിലൂടെ കഷ്ടിച്ച് ജയിക്കുകയായിരുന്നു ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്. അര്‍തുറോ വിദാല്‍(80), വര്‍ഗാസ് (91) എന്നിവരാണ് ചിലിക്കായി ഗോള്‍ നേടിയത്.
ചിലിക്കായി എഡ്വേര്‍ഡോ വര്‍ഗാസ് നേടിയ ആദ്യ ഗോള്‍ റഫറി റിവ്യൂ നടത്തി ഓഫ്സൈഡ് വിധിച്ചിരുന്നു. ആദ്യപകുതിയില്‍ ചിലിയുടെ പ്രകടനം മനോഹരമായിരുന്നു. കൃത്യമായ കുറുകിയ പാസുകളിലൂടെയുള്ള നുഴഞ്ഞുകയറ്റത്തില്‍ പലപ്പോഴും ഗോള്‍ വീഴുമെന്ന പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും പകുതി സമയം തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വര്‍ഗാസ് പായിച്ച ഷോട്ട് ഗോള്‍ ആണെന്ന് സ്ളൊവേനിയന്‍ റഫറി ഡമീര് സ്കോമിന വിധിച്ചെങ്കിലും കണ്ട്രോള് റൂമിലെ വീഡിയോ മോണിട്ടര്‍ റഫറി ഓഫ്സൈഡായി വിധിച്ചത് ചിലിയെ നിരാശരാക്കി. പന്തിനേക്കാള്‍ ഒരു മില്ലിമീറ്റര്‍ മുന്നിലായിരുന്നു വര്ഗാസെന്ന് മോണിട്ടറിലെ റീപ്ലേയില്‍ വ്യക്തമായി.
ഇരുപാദങ്ങളിലും ഗോളാക്കി മാറ്റാന്‍ നിരവധിയവസരങ്ങള്‍ ചിലിക്ക് ലഭിച്ചിരുന്നെങ്കിലും ഒന്നുംതന്നെ ലക്ഷ്യം കാണാതെ പോയി. കാമറൂണിന്റെ മേല്‍ 68 ശതമാനം ആധിപത്യം കൈയാളിയിരുന്നു ചിലി.
ആഴ്സണല്‍ സൂപ്പര്‍ താരം അലക്സി സാഞ്ചസിനെ അമ്പത്തെട്ടാം മിനിറ്റില്‍ മാത്രമാണ് ചിലി കളത്തിലിറക്കിയത്. എണ്‍പതാം മിനിറ്റില്‍ സാഞ്ചസിന്റെ ക്രോസില്‍ നിന്ന് അര്‍തുറോ വിദാല്‍ നേടിയ ഗോളില്‍ ചിലി ലീഡെടുത്തു. ബോക്സിന്റെ പരിധിക്കു പുറത്തു നിന്നിരുന്ന വിദാല്‍ ആറു മീറ്റര്‍ അകലെനിന്നു പായിച്ച ഷോട്ട് തടുക്കാന്‍ ഗോളി തൈക്കയോ വായുവില്‍ കുതിച്ചെങ്കിലും ബോള്‍ നെറ്റിലെത്തിയിരുന്നു.
ഒരു ഗോളിനു മത്സരം തീരുമെന്നു കാത്തിരുന്നവരുടെ പ്രവചനം തെറ്റിച്ച് ഇന്‍ജുറി ടൈമില്‍, തൊണ്ണൂറ്റിയൊന്നാം മിനിറ്റില്‍ സാഞ്ചസ് തൊടുത്തുവിട്ട ഷോട്ടിന്റെ റീബൗണ്ട് വര്‍ഗാസ് വലയിലെത്തിച്ചത് ചിലിയുടെ വിജയത്തിന്റെ തിളക്കം കൂട്ടിയെന്നു മാത്രമല്ല പട്ടികയില്‍ രണ്ടെന്ന അക്കവും തികച്ചു. എന്നാല്‍ അവിടെയും നാടകീയമായ ഉദ്വേഗ നിമിഷങ്ങള്‍ ഗോളിനെച്ചൊല്ലി ഉണ്ടായി. ഗോള്‍ കൗണ്ട് ചെയ്യില്ല എന്നര്‍ത്ഥത്തില്‍ ലൈന്‍ അമ്പയര്‍ കൊടി ഉയര്‍ത്തിയത് അല്‍പ്പം ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും വീഡിയോ റീപ്ലേയിലൂടെ മോണിട്ടര്‍ റെഫറിയുമായി, മെയിന്‍ റഫറി ഡമീര് സ്കോമിന സംസാരിച്ച് കൗണ്ടഡ് ഗോള്‍ എന്ന് വിധി തീര്‍പ്പാക്കുകയായിരുന്നു. ആദ്യമല്‍സരത്തിലെ ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ചിലിക്ക് മൂന്നു പോയിന്റും ലഭിച്ചു. ചാന്പ്യൻഷിപ്പിൽ ഇന്നു കളിയില്ല.
ജോസ് കുമ്പിളുവേലില്‍