ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ ദയനീയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ജഡേജയുമായുള്ള ധാരണപ്പിശകില്‍ പുറത്തായതില്‍ ഏറെ നിരാശയോടെയാണ് പാണ്ഡ്യ മൈതാനം വിട്ടത്. ഇതേത്തുടര്‍ന്ന് പാണ്ഡ്യയുടെ പേരില്‍വന്ന ട്വിറ്റര്‍ മെസേജ് ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. കൂട്ടത്തില്‍ ഒരാളാണ് തങ്ങളെ ചതിച്ചതെന്നും മറ്റുള്ളവരെ എന്തിന് കുറ്റം പറയണം എന്നായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ട്വീറ്റ്. എന്നാല്‍ പിന്നീട് ഈ ട്വീറ്റ് ഹാര്‍ദിക് പാണ്ഡ്യ ഡിലീറ്റ് ചെയ്യുകയുണ്ടായി. എന്നാല്‍, ഈ ട്വീറ്റിന്റെ ആധികാരികത വ്യക്തമല്ല.
ജഡേജയുടെ നിരുത്തരവാദപരമായ പ്രകടനമാണ് പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദിക്കിന്റെ റണ്ണൗട്ടില്‍ കലാശിച്ചത്. റണ്ണിനായി ഓടിയ രവീന്ദ്ര ജഡേജ പിന്നീട് തിരിച്ചുകയറുകയായിരുന്നു. ഹാർദിക് പാണ്ഡ്യ മറുവശത്ത് ക്രീസില്‍ എത്തുകയും ചെയ്തു.
രോഷമടക്കാനാകാതെയാണ് പാണ്ഡ്യ ക്രീസ് വിട്ടത്.
43 പന്തുകളില്‍നിന്ന് ആറു സിക്സും നാലു ബൗണ്ടറിയുമടക്കം 76 റണ്‍സ് പാണ്ഡ്യ അടിച്ചുകൂട്ടിയിരുന്നു. 26.3 ഓവറിലാണ് ഹാര്‍ദിക് പാണ്ഡ്യ പുറത്തായത്. പാണ്ഡ്യ ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു.
ഹാര്‍ദിക്കിന്റെ പെരുമാറ്റത്തെ ന്യായീകരിച്ചുകൊണ്ടാണ് മത്സരശേഷം വിരാട് കോഹ്്ലി സംസാരിച്ചത്. എല്ലാവരും ടീമിനോട് അങ്ങേയറ്റത്തെ പ്രതിബദ്ധത പുലര്‍ത്തും വിധമാണ് കളിക്കുക. പുറത്തായ രീതിയില്‍ ഹാര്‍ദിക്കിനു വിഷമമുണ്ടാകും അതാണ് അത്തരത്തില്‍ പ്രതികരിച്ചത് - കോഹ്്ലി പറഞ്ഞു.
ജഡേജയുടെ നിരുത്തരവാദപരമായ പ്രകടനമാണ് പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദിക്കിന്റെ റണ്ണൗട്ടില്‍ കലാശിച്ചത്. റണ്ണിനായി ഓടിയ രവീന്ദ്ര ജഡേജ പിന്നീട് തിരിച്ചുകയറുകയായിരുന്നു. ഹാർദിക് പാണ്ഡ്യ മറുവശത്ത് ക്രീസില്‍ എത്തുകയും ചെയ്തു.
രോഷമടക്കാനാകാതെയാണ് പാണ്ഡ്യ ക്രീസ് വിട്ടത്.
43 പന്തുകളില്‍നിന്ന് ആറു സിക്സും നാലു ബൗണ്ടറിയുമടക്കം 76 റണ്‍സ് പാണ്ഡ്യ അടിച്ചുകൂട്ടിയിരുന്നു. 26.3 ഓവറിലാണ് ഹാര്‍ദിക് പാണ്ഡ്യ പുറത്തായത്. പാണ്ഡ്യ ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു.
ഹാര്‍ദിക്കിന്റെ പെരുമാറ്റത്തെ ന്യായീകരിച്ചുകൊണ്ടാണ് മത്സരശേഷം വിരാട് കോഹ്്ലി സംസാരിച്ചത്. എല്ലാവരും ടീമിനോട് അങ്ങേയറ്റത്തെ പ്രതിബദ്ധത പുലര്‍ത്തും വിധമാണ് കളിക്കുക. പുറത്തായ രീതിയില്‍ ഹാര്‍ദിക്കിനു വിഷമമുണ്ടാകും അതാണ് അത്തരത്തില്‍ പ്രതികരിച്ചത് - കോഹ്്ലി പറഞ്ഞു.