ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പരാജയപ്പെട്ടെങ്കിലും ഹോക്കിയില്‍ ഇന്ത്യക്കു പാക്കിസ്ഥാനുമേല്‍ വന്‍ ജയം. ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ തകര്‍ത്തത് ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്ക്. ഹര്‍മന്‍പ്രീത് സിംഗ്(13,33) തല്‍വീന്ദര്‍ സിംഗ് (21,24) ആകാശ്ദീപ് സിംഗ് (47, 58) എന്നിവരുടെ ഇരട്ടഗോളുകളാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 49-ാം മിനിറ്റില്‍ പ്രദീപ് മോറും ഇന്ത്യക്കായി സ്കോര്‍ ചെയ്തു. ഇതോടെ ഇന്ത്യ പൂള് ബിയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ആദ്യ രണ്ട് മത്സരങ്ങളില്‍ കാനഡയെയും സ്കോട്ലന്ഡിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച നെതര്‍ലന്‍ഡ്സിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യയിൽ നടക്കുന്ന ഹോക്കി വേള്‍ഡ് ലീഗ് ഫൈനലിലേക്ക് ആതിഥേയരെന്ന നിലയില്‍ ഇന്ത്യ നേരത്തെതന്നെ പ്രവേശനം ഉറപ്പിച്ചിരുന്നു.ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റാണിത്. തോല്‍വിയോടെ പാകിസ്ഥാന്റെ ഹോക്കി ലോകകപ്പിലേക്കുള്ള പ്രവേശനം പരുങ്ങലിലായി. കളിച്ച മൂന്നു മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടു. കാനഡയ്ക്കെതിരേ 0-6നു പാക്കിസ്ഥാന് തോറ്റിരുന്നു.
ചൊവ്വാഴ്ച നെതര്‍ലന്‍ഡ്സിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യയിൽ നടക്കുന്ന ഹോക്കി വേള്‍ഡ് ലീഗ് ഫൈനലിലേക്ക് ആതിഥേയരെന്ന നിലയില്‍ ഇന്ത്യ നേരത്തെതന്നെ പ്രവേശനം ഉറപ്പിച്ചിരുന്നു.ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റാണിത്. തോല്‍വിയോടെ പാകിസ്ഥാന്റെ ഹോക്കി ലോകകപ്പിലേക്കുള്ള പ്രവേശനം പരുങ്ങലിലായി. കളിച്ച മൂന്നു മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടു. കാനഡയ്ക്കെതിരേ 0-6നു പാക്കിസ്ഥാന് തോറ്റിരുന്നു.