തൃശൂർ: കേരള പ്രീമിയർ ലീഗിന്റെ കലാശപ്പോരിൽ എഫ്സി തൃശൂരും കെഎസ്ഇബി തിരുവനന്തപുരവും ഏറ്റുമുട്ടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നാളെ വൈകുന്നേരം നാലിനാണ് മത്സരം.
ഇന്നലെ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലും തിരൂരിലുമായി നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ എഫ്സി തൃശൂർ മലപ്പുറം ഗോകുലം എഫ്സിയെയും(6-5), കെഎസ്ഇബി തിരുവനന്തപുരം, സ്പോർട്സ് അക്കാദമി തിരൂരി(4-1)നെയുമാണ് തോല്പിച്ചത്.
മുഴുവൻ സമയം ഗോൾരഹിത സമനിലയിൽ പിരിഞ്ഞ രണ്ടു മത്സരത്തിലും പെനാൽറ്റി ഷൂട്ടൗട്ടാണ് വിജയികളെ നിർണയിച്ചത്. തൃശൂരിനുവേണ്ടി സോമി, സനീഷ്, രാജേഷ്, സെബിൻ വർഗീസ്, ഹസീബ്, ആഷിക് എന്നിവരാണ് ലക്ഷ്യം കണ്ടത്. ഗോകുലം എഫ്സിക്കുവേണ്ടി ആരിഫ് ജാവേദ് ഷെയ്ക്, മയോണ്‍ മെന്റസ്, വിജേഷ് ബാലൻ, വിദേശതാരങ്ങളായ ബെല്ലോ റസാക്, മുഹമ്മദ് സലീം എന്നിവരും ഗോൾനേടി.
കെഎസ്ഇബി
തിരൂര്‍: . തിരൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനലില്‍ നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയായതിനെത്തുടര്ന്നു ഷൂട്ടൗട്ടിലാണ് ജേതാക്കളെ കണ്ടെത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കെഎസ്ഇബി ജയിച്ചത്. കെഎസ്ഇബിയുടെ ജോബി ജസ്റ്റിന്, ഫ്രാന്‍സിസ്, വി.വി സുര്‍ജിത്ത്, എം. അലക്സ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സാറ്റിന്റെ രാഹുല്‍ ഗോള്‍ നേടി. നായകന് ഇര്‍ഷാദിന്റെയും ഷഫീഖിന്റെയും കിക്കുകള്‍ പോസ്റ്റില്‍ തട്ടി പുറത്തുപോവുകയായിരുന്നു. ഇരുവരും ഭേദപ്പെട്ട ആക്രമണം കാഴചവച്ചെങ്കിലും ഗോള്‍ അകലുകയായിരുന്നു. സാറ്റ് ഗോള്‍കീപ്പര്‍ ഭാസ്ക്കര്‍ റോയി ഉജ്വല ഫോമിലായിരുന്നു. ആദ്യപകുതിയില്‍ കെഎസ്ഇബിക്കു ഒന്നാന്തരം അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയില്‍ സാറ്റ് ഉണര്‍ന്നു കളിച്ചതോടെ മത്സരം ആവേശകരമായി.
കളിക്ക് മുമ്പേ മഴ പെയ്തു കുതിര്‍ന്ന സ്റ്റേഡിയം കളിയെ വല്ലാതെ ബാധിച്ചു. രണ്ടാംപകുതിയുടെ അവസാന നിമിഷം സാറ്റിന്റെ ഫസലുറഹ്മാന് ഗോള്‍ നേടുമെന്നു തോന്നിപ്പിച്ചെങ്കിലും മൈതാനത്തിലെ െചളിയില്‍ കുരുങ്ങി ഷോട്ട് പാഴായി. തുടര്‍ന്നു ഇരുടീമിലെയും താരങ്ങള്‍ െചളിയില്‍ വഴുതി വീണതോടെ ഗോള്‍ മാത്രം പിറന്നില്ല. തുടര്‍ന്നാണ് ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്തിയത്. സെമിയിലെ മാന്‍ ഓഫ് ദി മാച്ചായി കെഎസ്ഇബിയുടെ ജോബി ജസ്റ്റിന് അര്‍ഹനായി. കെഎഫ്എയുടെ കാഷ് അവാര്‍ഡ് തിരൂര്‍ നഗരസഭാ ചെയര്മാന് അഡ്വ. എസ്. ഗിരീഷ് സമ്മാനിച്ചു.
ഇന്നലെ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലും തിരൂരിലുമായി നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ എഫ്സി തൃശൂർ മലപ്പുറം ഗോകുലം എഫ്സിയെയും(6-5), കെഎസ്ഇബി തിരുവനന്തപുരം, സ്പോർട്സ് അക്കാദമി തിരൂരി(4-1)നെയുമാണ് തോല്പിച്ചത്.
മുഴുവൻ സമയം ഗോൾരഹിത സമനിലയിൽ പിരിഞ്ഞ രണ്ടു മത്സരത്തിലും പെനാൽറ്റി ഷൂട്ടൗട്ടാണ് വിജയികളെ നിർണയിച്ചത്. തൃശൂരിനുവേണ്ടി സോമി, സനീഷ്, രാജേഷ്, സെബിൻ വർഗീസ്, ഹസീബ്, ആഷിക് എന്നിവരാണ് ലക്ഷ്യം കണ്ടത്. ഗോകുലം എഫ്സിക്കുവേണ്ടി ആരിഫ് ജാവേദ് ഷെയ്ക്, മയോണ്‍ മെന്റസ്, വിജേഷ് ബാലൻ, വിദേശതാരങ്ങളായ ബെല്ലോ റസാക്, മുഹമ്മദ് സലീം എന്നിവരും ഗോൾനേടി.
കെഎസ്ഇബി
തിരൂര്‍: . തിരൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനലില്‍ നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയായതിനെത്തുടര്ന്നു ഷൂട്ടൗട്ടിലാണ് ജേതാക്കളെ കണ്ടെത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കെഎസ്ഇബി ജയിച്ചത്. കെഎസ്ഇബിയുടെ ജോബി ജസ്റ്റിന്, ഫ്രാന്‍സിസ്, വി.വി സുര്‍ജിത്ത്, എം. അലക്സ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സാറ്റിന്റെ രാഹുല്‍ ഗോള്‍ നേടി. നായകന് ഇര്‍ഷാദിന്റെയും ഷഫീഖിന്റെയും കിക്കുകള്‍ പോസ്റ്റില്‍ തട്ടി പുറത്തുപോവുകയായിരുന്നു. ഇരുവരും ഭേദപ്പെട്ട ആക്രമണം കാഴചവച്ചെങ്കിലും ഗോള്‍ അകലുകയായിരുന്നു. സാറ്റ് ഗോള്‍കീപ്പര്‍ ഭാസ്ക്കര്‍ റോയി ഉജ്വല ഫോമിലായിരുന്നു. ആദ്യപകുതിയില്‍ കെഎസ്ഇബിക്കു ഒന്നാന്തരം അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയില്‍ സാറ്റ് ഉണര്‍ന്നു കളിച്ചതോടെ മത്സരം ആവേശകരമായി.
കളിക്ക് മുമ്പേ മഴ പെയ്തു കുതിര്‍ന്ന സ്റ്റേഡിയം കളിയെ വല്ലാതെ ബാധിച്ചു. രണ്ടാംപകുതിയുടെ അവസാന നിമിഷം സാറ്റിന്റെ ഫസലുറഹ്മാന് ഗോള്‍ നേടുമെന്നു തോന്നിപ്പിച്ചെങ്കിലും മൈതാനത്തിലെ െചളിയില്‍ കുരുങ്ങി ഷോട്ട് പാഴായി. തുടര്‍ന്നു ഇരുടീമിലെയും താരങ്ങള്‍ െചളിയില്‍ വഴുതി വീണതോടെ ഗോള്‍ മാത്രം പിറന്നില്ല. തുടര്‍ന്നാണ് ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്തിയത്. സെമിയിലെ മാന്‍ ഓഫ് ദി മാച്ചായി കെഎസ്ഇബിയുടെ ജോബി ജസ്റ്റിന് അര്‍ഹനായി. കെഎഫ്എയുടെ കാഷ് അവാര്‍ഡ് തിരൂര്‍ നഗരസഭാ ചെയര്മാന് അഡ്വ. എസ്. ഗിരീഷ് സമ്മാനിച്ചു.