ബര്‍ലിന്‍: ജര്‍മന്‍ ഫെഡറേഷന് കപ്പുയര്‍ത്തി ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ചരിത്രം കുറിച്ചു. ഒളിമ്പിയാ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ആവേശോജ്വല ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബോറുസിയ ഐന്‍ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ നിലംപരിശാക്കി. ഏഴാം മിനിറ്റില്‍ ഫ്രഞ്ചുകാരനായ ഉസ്മാന് ദെംലേ എന്ന ഇരുപതുകാരനിലൂടെ ഫ്രാങ്ക്ഫര്‍ട്ടിന്റെ നെഞ്ചില്‍ നിറയൊഴിച്ചു ഡോര്‍ട്ട്മുണ്ട് മുന്നേറി.
പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്നിരുന്ന പിസാസെക് ഇടത്തുനിന്നും നെറ്റിലേക്കു പായിച്ച ബോള്‍, വലേയ തടുത്തിട്ടത് വലതുവശത്തേക്കു പോയപ്പോള്‍ ഗോള്‍ പോസ്റ്റിന്റെ അഞ്ചുമീറ്റര്‍ അകലെ മാത്രം നിലയുറപ്പിച്ചു നിന്ന ദംലെ തന്റെ വലതുകാല്‍കൊണ്ടു തട്ടിയെടുത്ത് ഇടത്തേ കാലിലേക്കു മനോഹരമായി പാസ് ചെയ്ത് ഉഗ്രന്‍ ഒരു ആംഗിള്‍ ഷോട്ടാക്കി മാറ്റി വല കുലുക്കിയപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ ഗോളി ഹാര്ഡെക്കിക്ക് ആക്ഷന്‍ ഫോമില്‍ നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ഡോർട്ട്മുണ്ടിന്റെ പിഴവ് 29ാം മിനിറ്റില്‍ അൻഡെ റബീക്കിലൂടെ ഫ്രാങ്ക്ഫര്‍ട്ട് സമനില നേടിയത് മഞ്ഞപ്പടയുടെ ആരാധകരെ തളര്‍ത്തിക്കളഞ്ഞു. ഗാസിനോവിച്ച് നല്കിയ പാസ് റബിക്ക് വലയിലെത്തിക്കുക മാത്രമാണ് ചെയ്തത്. ഡോര്ട്ട്മുണ്ടുകാര് ആരുംതന്നെ ഗോള്‍മുഖത്ത് ഇല്ലായിരുന്നത് റബീക്കിന് പണി അനായാസാക്കി. ഇടവേളയ്ക്കുശേഷം ഉണര്‍വോടെ കളത്തിലറങ്ങിയ ഡോര്‍ട്ട്മുണ്ട് 46ാം മിനിറ്റില്‍ ജര്‍മന്‍ ദേശീയ ടീമിലെ താരമായ മാര്‍ക്കോ റൊയസിന് മുട്ടിന്റെ പരിക്കുകാരണം കളിക്കളം വിടേണ്ടി വന്നെങ്കിലും 66ാം മിനിറ്റില്‍ നിനച്ചിരിക്കാതെ എത്തിയ പെനാല്‍റ്റി വിജയത്തിലേക്കുള്ള ചവിട്ടുപടിയായി.
ഫ്രാങ്ക്ഫര്‍ട്ട് ഗോളി ഹാര്ഡെക്കിയുടെ, പുലിസിച്ചിന് മേലുള്ള ഫൗള്‍ മഞ്ഞക്കാര്‍ഡിനൊപ്പം പെനാല്‍റ്റിയായി ജര്‍മന്‍കാരനായ റഫറി ഡെന്നീസ് ഐടെക്കിന് വിധിച്ചത് കളിയുടെ നിര്‍ണായക വഴിത്തിരിവായി. പെനാല്‍റ്റി എടുത്തതാകട്ടെ അതുവരെ കളിയില്‍ ശോഭിക്കാതിരുന്ന പിയര്‍ എമറിക് ഒബമിയാംഗും. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒബമിയാംഗ് പെനാല്‍റ്റി ഗോളാക്കി.
പിന്നെ ഒരു സമനിലയ്ക്കുള്ള പുറപ്പാടെന്ന നിലയിലായിരുന്നു ഫ്രാങ്ക്ഫര്‍ട്ട് വീരന്മാരുടെ പോക്കെങ്കിലും ഡോര്‍ട്ട്മുണ്ടിനെ മലര്ത്താന് കഴിഞ്ഞില്ല എന്ന സത്യം ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ അവര്‍ മനസിലാക്കി. കഴിഞ്ഞ മൂന്നുവര്‍ഷത്തെ തുടര്‍ച്ചയായുള്ള ഫെനലിലെ തോല്‍വിക്കു മറുപടി നല്കാന് കോച്ച് തോമസ് ടുഹലിന്റെ കീഴിലുള്ള ഡോര്‍ട്ട്മുണ്ട് ടീമിനായത് ജര്‍മന്‍ കപ്പിലെ ഇത്തവണത്തെ പ്രത്യേകതയായിരുന്നു.
ജോസ് കുമ്പിളുവേലില്‍
പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്നിരുന്ന പിസാസെക് ഇടത്തുനിന്നും നെറ്റിലേക്കു പായിച്ച ബോള്‍, വലേയ തടുത്തിട്ടത് വലതുവശത്തേക്കു പോയപ്പോള്‍ ഗോള്‍ പോസ്റ്റിന്റെ അഞ്ചുമീറ്റര്‍ അകലെ മാത്രം നിലയുറപ്പിച്ചു നിന്ന ദംലെ തന്റെ വലതുകാല്‍കൊണ്ടു തട്ടിയെടുത്ത് ഇടത്തേ കാലിലേക്കു മനോഹരമായി പാസ് ചെയ്ത് ഉഗ്രന്‍ ഒരു ആംഗിള്‍ ഷോട്ടാക്കി മാറ്റി വല കുലുക്കിയപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ ഗോളി ഹാര്ഡെക്കിക്ക് ആക്ഷന്‍ ഫോമില്‍ നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ഡോർട്ട്മുണ്ടിന്റെ പിഴവ് 29ാം മിനിറ്റില്‍ അൻഡെ റബീക്കിലൂടെ ഫ്രാങ്ക്ഫര്‍ട്ട് സമനില നേടിയത് മഞ്ഞപ്പടയുടെ ആരാധകരെ തളര്‍ത്തിക്കളഞ്ഞു. ഗാസിനോവിച്ച് നല്കിയ പാസ് റബിക്ക് വലയിലെത്തിക്കുക മാത്രമാണ് ചെയ്തത്. ഡോര്ട്ട്മുണ്ടുകാര് ആരുംതന്നെ ഗോള്‍മുഖത്ത് ഇല്ലായിരുന്നത് റബീക്കിന് പണി അനായാസാക്കി. ഇടവേളയ്ക്കുശേഷം ഉണര്‍വോടെ കളത്തിലറങ്ങിയ ഡോര്‍ട്ട്മുണ്ട് 46ാം മിനിറ്റില്‍ ജര്‍മന്‍ ദേശീയ ടീമിലെ താരമായ മാര്‍ക്കോ റൊയസിന് മുട്ടിന്റെ പരിക്കുകാരണം കളിക്കളം വിടേണ്ടി വന്നെങ്കിലും 66ാം മിനിറ്റില്‍ നിനച്ചിരിക്കാതെ എത്തിയ പെനാല്‍റ്റി വിജയത്തിലേക്കുള്ള ചവിട്ടുപടിയായി.
ഫ്രാങ്ക്ഫര്‍ട്ട് ഗോളി ഹാര്ഡെക്കിയുടെ, പുലിസിച്ചിന് മേലുള്ള ഫൗള്‍ മഞ്ഞക്കാര്‍ഡിനൊപ്പം പെനാല്‍റ്റിയായി ജര്‍മന്‍കാരനായ റഫറി ഡെന്നീസ് ഐടെക്കിന് വിധിച്ചത് കളിയുടെ നിര്‍ണായക വഴിത്തിരിവായി. പെനാല്‍റ്റി എടുത്തതാകട്ടെ അതുവരെ കളിയില്‍ ശോഭിക്കാതിരുന്ന പിയര്‍ എമറിക് ഒബമിയാംഗും. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒബമിയാംഗ് പെനാല്‍റ്റി ഗോളാക്കി.
പിന്നെ ഒരു സമനിലയ്ക്കുള്ള പുറപ്പാടെന്ന നിലയിലായിരുന്നു ഫ്രാങ്ക്ഫര്‍ട്ട് വീരന്മാരുടെ പോക്കെങ്കിലും ഡോര്‍ട്ട്മുണ്ടിനെ മലര്ത്താന് കഴിഞ്ഞില്ല എന്ന സത്യം ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ അവര്‍ മനസിലാക്കി. കഴിഞ്ഞ മൂന്നുവര്‍ഷത്തെ തുടര്‍ച്ചയായുള്ള ഫെനലിലെ തോല്‍വിക്കു മറുപടി നല്കാന് കോച്ച് തോമസ് ടുഹലിന്റെ കീഴിലുള്ള ഡോര്‍ട്ട്മുണ്ട് ടീമിനായത് ജര്‍മന്‍ കപ്പിലെ ഇത്തവണത്തെ പ്രത്യേകതയായിരുന്നു.
ജോസ് കുമ്പിളുവേലില്‍