പാരീസ്: റൊളാംഗ് ഗാരോയില്‍ അട്ടിമറി. സീസണിലെ രണ്ടാം ഗ്രാന്സ്്ലാമായ ഫ്രഞ്ച് ഓപ്പൺ ടെന്നീസ്് വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറെ അട്ടിമറിച്ചു. 40-ാം റാങ്കിലുള്ള റഷ്യയുടെ ഏകതറീന മകറോവയാണ് കെര്‍ബറെ അട്ടിമറിച്ചത്. സ്കോര്‍ 6-2, 6-2. 1968നു ശേഷം ആദ്യമായാണ് ഫ്രഞ്ച് ഓപ്പണ്‍ ആദ്യറൗണ്ടില്‍ ടോപ് സീഡ് പുറത്താകുന്നത്. കഴിഞ്ഞ സീസണില്‍ രണ്ടാം ഗ്രാന്‍സ്്ലാം സ്വന്തമാക്കിയ കെര്ബര്ക്കു പിന്നീട് പരിക്കേൽക്കുകയായിരുന്നു. പരിക്കു ഭേദമായി റോം മാസ്റ്റേഴ്സില്‍ തിരിച്ചുവന്നെങ്കിലും ആദ്യ റൗണ്ടില്‍ തോറ്റു.
പരിക്കിനു ശേഷം മടങ്ങിയെത്തിയ തനിക്ക് കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാനാവാത്തതാണ് തിരിച്ചടിയായതെന്ന് കെര്‍ബര്‍ മത്സരശേഷം പറഞ്ഞു. കഴിഞ്ഞ സീസണില്‍ യുഎസ് ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നീ ഗ്രാന്സ്്ലാമുകള് സ്വന്തമാക്കുകയും വിംബിള്‍ഡണ്‍ ഫൈനലിലെത്തുകയും ചെയ്തു. കെര്‍ബറുമായി മുമ്പ് 11 തവണ ഏറ്റുമുട്ടിയപ്പോള്‍ നാലില്‍ മാത്രമാണ് മകറോവയ്ക്കു വിജയിക്കാനായത്.
അതേസമയം, വീട്ടില്‍ അതിക്രമിച്ചു കയറിയ കള്ളന്റെ കുത്തേറ്റ് ചികിത്സയിലായ ശേഷം കളിക്കളത്തില്‍ മടങ്ങിയെത്തിയ ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ ആദ്യറൗണ്ടില്‍ വിജയിച്ചു. അമേരിക്കയുടെ ജൂലിയ ബോസെറപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ക്വിറ്റോവ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 6-2. ഇറ്റലിയുടെ മുന്‍നിര താരവും 31-ാം സീഡുമായ റോബര്‍ട്ട വിന്‍സിയും ആദ്യ റൗണ്ടില്‍ പുറത്തായി. പ്യൂട്ടോറിക്കോയുടെ മോനിക്ക പ്യൂഗിനോടാണ് വിന്‍സി പരാജയപ്പെട്ടത്. സ്കോര്‍ 3-6, 6-3, 2-6. പുരുഷവിഭാഗത്തില്‍ അട്ടിമറിക്കാരനായി വിലയിരുത്തപ്പെടുന്ന ഡോമിനിക് തീം ആദ്യറൗണ്ടില്‍ ഉജ്വല വിജയം നേടി. ഓസ്ട്രേലിയയുടെ ബര്‍ണാഡ് ടോമിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തീം പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 6-0, 6-2. ഗ്രിഗറി ദിമിത്രോവ്, ഇവാന് കാര്‍ലോവിക്, റാമോസ്, േബാന്സി തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.
പരിക്കിനു ശേഷം മടങ്ങിയെത്തിയ തനിക്ക് കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാനാവാത്തതാണ് തിരിച്ചടിയായതെന്ന് കെര്‍ബര്‍ മത്സരശേഷം പറഞ്ഞു. കഴിഞ്ഞ സീസണില്‍ യുഎസ് ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നീ ഗ്രാന്സ്്ലാമുകള് സ്വന്തമാക്കുകയും വിംബിള്‍ഡണ്‍ ഫൈനലിലെത്തുകയും ചെയ്തു. കെര്‍ബറുമായി മുമ്പ് 11 തവണ ഏറ്റുമുട്ടിയപ്പോള്‍ നാലില്‍ മാത്രമാണ് മകറോവയ്ക്കു വിജയിക്കാനായത്.
അതേസമയം, വീട്ടില്‍ അതിക്രമിച്ചു കയറിയ കള്ളന്റെ കുത്തേറ്റ് ചികിത്സയിലായ ശേഷം കളിക്കളത്തില്‍ മടങ്ങിയെത്തിയ ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ ആദ്യറൗണ്ടില്‍ വിജയിച്ചു. അമേരിക്കയുടെ ജൂലിയ ബോസെറപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ക്വിറ്റോവ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 6-2. ഇറ്റലിയുടെ മുന്‍നിര താരവും 31-ാം സീഡുമായ റോബര്‍ട്ട വിന്‍സിയും ആദ്യ റൗണ്ടില്‍ പുറത്തായി. പ്യൂട്ടോറിക്കോയുടെ മോനിക്ക പ്യൂഗിനോടാണ് വിന്‍സി പരാജയപ്പെട്ടത്. സ്കോര്‍ 3-6, 6-3, 2-6. പുരുഷവിഭാഗത്തില്‍ അട്ടിമറിക്കാരനായി വിലയിരുത്തപ്പെടുന്ന ഡോമിനിക് തീം ആദ്യറൗണ്ടില്‍ ഉജ്വല വിജയം നേടി. ഓസ്ട്രേലിയയുടെ ബര്‍ണാഡ് ടോമിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തീം പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 6-0, 6-2. ഗ്രിഗറി ദിമിത്രോവ്, ഇവാന് കാര്‍ലോവിക്, റാമോസ്, േബാന്സി തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.