ബര്‍ലിന്‍: ബൊറുസിയ ഡോര്‍ട്ട്മുണ്ടും എന്ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ടും ജര്‍മന്‍ കപ്പ് ഫൈനലില്‍ ഇന്ന് ഏറ്റുമുട്ടും. ബര്‍ലിന്‍ ഒളിമ്പിയാ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 11.30നാണ് കിക്കോഫ്.
ബൊറൂസിയ ഡോര്‍ട്മുണ്ട്
ബൊറൂസിയയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണ്. 1964-65, 1988-89, 2011-2 എന്നീ വര്‍ഷങ്ങളില്‍ വിജയിച്ച ബൊറുസിയയ്ക്കാണ് മുന്‍തൂക്കം. കഴിഞ്ഞ മൂന്നു സീസണില്‍ ഫൈനലില്‍ എത്തിയെങ്കിലും രണ്ടു തവണ ബയേണിനോടും ഒരുതവണ വോള്ഫ്ബര്ഗിനോടും അടിയറവു പറയേണ്ടി വന്നു. ഇത്തവണ സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെ കീഴടക്കിയാണ് ബൊറൂസിയ ഫൈനലിലെത്തിയത്.
പിയര്‍ എമറിക് ഔബമെയംഗ്, മാര്‍കോ റൂസ്, ഉസ്മാന് ദെംബെലേ എന്നിവരടങ്ങുന്ന മുന്നേറ്റനിരയെ നേരിടാന്‍ എതിരാളികള്‍ക്ക് ഏറെ വിയര്‍ക്കേണ്ടി വരും. ബൊറുസിയ ടീം ബസിനു നേരേ ഉണ്ടായ ബോംബാക്രമണത്തില്‍ പരുക്കേറ്റ ക്ലബ്ബിന്റെ ഡിഫന്‍ഡര്‍ മാര്‍ക്കസ് ബാര്ട്രി കളിക്കളത്തില്‍ തിരിച്ചെത്തിയത് ടീമിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.
എന്ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ട്
ജര്‍മനിയിലെ മുന്‍ നിരയില്‍ നില്ക്കുന്ന ക്ലബ് എന്ന നിലയില്‍ ടീമിനെ വെറുതെ എഴുതിത്തള്ളാനാവില്ല. കാരണം കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങള്‍ ഒന്നിനൊന്നു മെച്ചമായിരുന്നു.
എന്ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ടിന് ഈ ഫൈനലില്‍ ഒരു ഭാഗ്യ നമ്പര്‍ ഉണ്ടെന്നാണ് ക്ലബ്ബിന്റെ വിശ്വാസം. സെമി ഫൈനലില്‍ മോന്ചെന്ഗ്ലാഡ്ബാഷിനെ പെനാൽറ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. നാലു തവണ ഫ്രാങ്ക്ഫര്‍ട്ട് ചാമ്പ്യന്മാരായി.
ജോസ് കുമ്പിളുവേലില്‍
ബൊറൂസിയ ഡോര്‍ട്മുണ്ട്
ബൊറൂസിയയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണ്. 1964-65, 1988-89, 2011-2 എന്നീ വര്‍ഷങ്ങളില്‍ വിജയിച്ച ബൊറുസിയയ്ക്കാണ് മുന്‍തൂക്കം. കഴിഞ്ഞ മൂന്നു സീസണില്‍ ഫൈനലില്‍ എത്തിയെങ്കിലും രണ്ടു തവണ ബയേണിനോടും ഒരുതവണ വോള്ഫ്ബര്ഗിനോടും അടിയറവു പറയേണ്ടി വന്നു. ഇത്തവണ സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെ കീഴടക്കിയാണ് ബൊറൂസിയ ഫൈനലിലെത്തിയത്.
പിയര്‍ എമറിക് ഔബമെയംഗ്, മാര്‍കോ റൂസ്, ഉസ്മാന് ദെംബെലേ എന്നിവരടങ്ങുന്ന മുന്നേറ്റനിരയെ നേരിടാന്‍ എതിരാളികള്‍ക്ക് ഏറെ വിയര്‍ക്കേണ്ടി വരും. ബൊറുസിയ ടീം ബസിനു നേരേ ഉണ്ടായ ബോംബാക്രമണത്തില്‍ പരുക്കേറ്റ ക്ലബ്ബിന്റെ ഡിഫന്‍ഡര്‍ മാര്‍ക്കസ് ബാര്ട്രി കളിക്കളത്തില്‍ തിരിച്ചെത്തിയത് ടീമിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.
എന്ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ട്
ജര്‍മനിയിലെ മുന്‍ നിരയില്‍ നില്ക്കുന്ന ക്ലബ് എന്ന നിലയില്‍ ടീമിനെ വെറുതെ എഴുതിത്തള്ളാനാവില്ല. കാരണം കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങള്‍ ഒന്നിനൊന്നു മെച്ചമായിരുന്നു.
എന്ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ടിന് ഈ ഫൈനലില്‍ ഒരു ഭാഗ്യ നമ്പര്‍ ഉണ്ടെന്നാണ് ക്ലബ്ബിന്റെ വിശ്വാസം. സെമി ഫൈനലില്‍ മോന്ചെന്ഗ്ലാഡ്ബാഷിനെ പെനാൽറ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. നാലു തവണ ഫ്രാങ്ക്ഫര്‍ട്ട് ചാമ്പ്യന്മാരായി.
ജോസ് കുമ്പിളുവേലില്‍