ന്യൂഡല്‍ഹി: ഇന്ത്യന്‍ അത്ലറ്റിക്സിലെ മിന്നും താരം ജിതിന് പോളിനു തിരിച്ചടി. നിരോധിത ഉത്തേജക മരുന്നുകള്‍ ജിതിന്റെ ബാഗില്‍ കണ്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പട്യാലയിലെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്്സിലെ ഇന്ത്യന്‍ ക്യാമ്പില്‍നിന്നു പുറത്താക്കിയതായി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി ഡയറക്ടര്‍ നവീണ്‍ അഗര്‍വാള്‍ അറിയിച്ചു. ഈ വരുന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ജിതിന്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ജിതിന്.
കഴിഞ്ഞ മാസം ദേശീയ ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണ് ജിതിന്റെ മുറിയിലെ ബാഗില്‍നിന്ന് നിരോധിത മരുന്നായ മെല്‍ഡോണിയത്തിന്റെ വിവിധ പാക്കറ്റുകൾ കണ്ടെത്തിയത്. റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ പിടിക്കപ്പെട്ടതും ഈ മരുന്ന് ഉപയോഗിച്ചതിന്റെ പേരിലായിരുന്നു. ഏപ്രില്‍ 22നായിരുന്നു നാഡയുടെ പരിശോധന നടന്നതെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് കൂടിയായ അഗര്‍വാള്‍ വെളിപ്പെടുത്തി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരിലുള്ള പരിശോധനയായിരുന്നില്ല ഇതെന്നും സ്ഥിരമായുള്ള പരിശോധനയുടെ ഭാഗമായാണ് പട്യാലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പിടിക്കപ്പെട്ട എല്ലാ മരുന്നുകളും വിദേശത്തുനിന്ന്, പ്രത്യേകിച്ച് റഷ്യയില്നിന്നുള്ളതാണെന്നും അഗർവാൾകൂട്ടിച്ചേര്ത്തു.
ജിതിനെ കുടുക്കിയതോ?
എന്നാല്‍, താന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും പിടിക്കപ്പെട്ടത് തന്റെ ബാഗല്ലെന്നും ജിതിന് പറഞ്ഞതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്കി. താന്‍ ഇന്നേവരെ ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നാണ് ജിതിന് പറയുന്നത്. സമീപകാലത്ത് മൂന്നു തവണ ജിതിന് ഉത്തേജക മരുന്നു പരിശോധനയ്ക്കു വിധേയനായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ സാമ്പിള്‍ എടുത്തത് മാര്‍ച്ച് 28നായിരുന്നു. അതിലും നെഗറ്റീവ് ഫലമായിരുന്നു വന്നത്. ന്യൂഡല്‍ഹിയിലും പട്യാലയിലും നടന്ന ഇന്ത്യന്‍ ഗ്രാന്പ്രീയ്ക്കു മുന്നോടിയായിരുന്നു സാമ്പിള്‍ പരിശോധന നാഡ നടത്തിയത്. ഇതിലൊന്നും പിടിക്കപ്പെടാത്ത താന്‍ എങ്ങനെയാണ് ഇത് ഉപയോഗിച്ചുവെന്നു പറയുന്നതെന്ന് ജിതിന് ചോദിക്കുന്നു. താന്‍ ഇക്കാര്യത്തില്‍ പൂര്‍ണമായും നിരപരാധിയാണെന്നാണ് ജിതിന്റെ നിലപാട്. നാഡ ഓഫീസില്‍ ജിതിന് തിങ്കളാഴ്ച ഹാജരാകും. ഇതോടെ ജിതിൻ നിരപരാധിയാണെന്ന വാദവും ഉയരുന്നുണ്ട്.
മലയാളി പരിശീലകന് എന്‍. മുഹമ്മദ് കുഞ്ഞിയുടെ പരിശീലനത്തിന് കീഴില്‍ മികച്ച പ്രകടനം നടത്തുന്ന താരമാണ് ജിതിന്. സാമ്പത്തികമായി വളരെ പരിമിതമായ സാഹചര്യത്തില്‍നിന്നാണ് ജിതിന്റെ വരവ്.
പട്യാല ക്യാമ്പില്‍ താമസിക്കുന്ന ഒരു അത്ലറ്റിനെ കുടുക്കാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അത്ലറ്റ് പറഞ്ഞു. കാരണം എല്ലാ മുറികളും പൂട്ടാതെയാണുള്ളത്. ശത്രുതയുള്ള ഏതൊരാളെയും കുടുക്കാന്‍ ഇതുമതിയെന്ന് അദ്ദേഹം പറഞ്ഞു. ജിതിന് നിരപരാധിയെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് അദ്ദേഹം ദീപികയോടു പറഞ്ഞു.
മികച്ച രീതിയില്‍ ജിതിന്റെ വാദം തെളിയിക്കാനാകുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത്ലറ്റുകള് ധര്‍മശാലയില്‍ പരിശീലനം നടത്തുമ്പോഴായിരുന്നു നാഡയുടെ റെയ്ഡ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ ഉത്തരവിട്ടു. പരിശീലകരെയും സഹതാരങ്ങളെയും ചോദ്യം ചെയ്യുമെന്നും അത്ലറ്റിക് ഓഫ് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച അത്ലറ്റാണ് 27കാരനായ ജിതിന്. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 4-400 മീറ്റര്‍ റിലേയില്‍ ജിതിന് മത്സരിച്ചിരുന്നു. അന്ന് നാലാമതെത്തിയിരുന്നു. ലോക ചാന്പ്യൻഷിപ്പ് ലക്ഷ്യംവച്ച് കടിന പരിശീലനത്തിലായിരുന്നു .നിരവധി അന്താരാഷ്്ട്ര ദേശീയ മെഡലുകളും ജിതിന് സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം ദേശീയ ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണ് ജിതിന്റെ മുറിയിലെ ബാഗില്‍നിന്ന് നിരോധിത മരുന്നായ മെല്‍ഡോണിയത്തിന്റെ വിവിധ പാക്കറ്റുകൾ കണ്ടെത്തിയത്. റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ പിടിക്കപ്പെട്ടതും ഈ മരുന്ന് ഉപയോഗിച്ചതിന്റെ പേരിലായിരുന്നു. ഏപ്രില്‍ 22നായിരുന്നു നാഡയുടെ പരിശോധന നടന്നതെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് കൂടിയായ അഗര്‍വാള്‍ വെളിപ്പെടുത്തി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരിലുള്ള പരിശോധനയായിരുന്നില്ല ഇതെന്നും സ്ഥിരമായുള്ള പരിശോധനയുടെ ഭാഗമായാണ് പട്യാലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പിടിക്കപ്പെട്ട എല്ലാ മരുന്നുകളും വിദേശത്തുനിന്ന്, പ്രത്യേകിച്ച് റഷ്യയില്നിന്നുള്ളതാണെന്നും അഗർവാൾകൂട്ടിച്ചേര്ത്തു.
ജിതിനെ കുടുക്കിയതോ?
എന്നാല്‍, താന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും പിടിക്കപ്പെട്ടത് തന്റെ ബാഗല്ലെന്നും ജിതിന് പറഞ്ഞതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്കി. താന്‍ ഇന്നേവരെ ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നാണ് ജിതിന് പറയുന്നത്. സമീപകാലത്ത് മൂന്നു തവണ ജിതിന് ഉത്തേജക മരുന്നു പരിശോധനയ്ക്കു വിധേയനായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ സാമ്പിള്‍ എടുത്തത് മാര്‍ച്ച് 28നായിരുന്നു. അതിലും നെഗറ്റീവ് ഫലമായിരുന്നു വന്നത്. ന്യൂഡല്‍ഹിയിലും പട്യാലയിലും നടന്ന ഇന്ത്യന്‍ ഗ്രാന്പ്രീയ്ക്കു മുന്നോടിയായിരുന്നു സാമ്പിള്‍ പരിശോധന നാഡ നടത്തിയത്. ഇതിലൊന്നും പിടിക്കപ്പെടാത്ത താന്‍ എങ്ങനെയാണ് ഇത് ഉപയോഗിച്ചുവെന്നു പറയുന്നതെന്ന് ജിതിന് ചോദിക്കുന്നു. താന്‍ ഇക്കാര്യത്തില്‍ പൂര്‍ണമായും നിരപരാധിയാണെന്നാണ് ജിതിന്റെ നിലപാട്. നാഡ ഓഫീസില്‍ ജിതിന് തിങ്കളാഴ്ച ഹാജരാകും. ഇതോടെ ജിതിൻ നിരപരാധിയാണെന്ന വാദവും ഉയരുന്നുണ്ട്.
മലയാളി പരിശീലകന് എന്‍. മുഹമ്മദ് കുഞ്ഞിയുടെ പരിശീലനത്തിന് കീഴില്‍ മികച്ച പ്രകടനം നടത്തുന്ന താരമാണ് ജിതിന്. സാമ്പത്തികമായി വളരെ പരിമിതമായ സാഹചര്യത്തില്‍നിന്നാണ് ജിതിന്റെ വരവ്.
പട്യാല ക്യാമ്പില്‍ താമസിക്കുന്ന ഒരു അത്ലറ്റിനെ കുടുക്കാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അത്ലറ്റ് പറഞ്ഞു. കാരണം എല്ലാ മുറികളും പൂട്ടാതെയാണുള്ളത്. ശത്രുതയുള്ള ഏതൊരാളെയും കുടുക്കാന്‍ ഇതുമതിയെന്ന് അദ്ദേഹം പറഞ്ഞു. ജിതിന് നിരപരാധിയെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് അദ്ദേഹം ദീപികയോടു പറഞ്ഞു.
മികച്ച രീതിയില്‍ ജിതിന്റെ വാദം തെളിയിക്കാനാകുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത്ലറ്റുകള് ധര്‍മശാലയില്‍ പരിശീലനം നടത്തുമ്പോഴായിരുന്നു നാഡയുടെ റെയ്ഡ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ ഉത്തരവിട്ടു. പരിശീലകരെയും സഹതാരങ്ങളെയും ചോദ്യം ചെയ്യുമെന്നും അത്ലറ്റിക് ഓഫ് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച അത്ലറ്റാണ് 27കാരനായ ജിതിന്. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 4-400 മീറ്റര്‍ റിലേയില്‍ ജിതിന് മത്സരിച്ചിരുന്നു. അന്ന് നാലാമതെത്തിയിരുന്നു. ലോക ചാന്പ്യൻഷിപ്പ് ലക്ഷ്യംവച്ച് കടിന പരിശീലനത്തിലായിരുന്നു .നിരവധി അന്താരാഷ്്ട്ര ദേശീയ മെഡലുകളും ജിതിന് സ്വന്തമാക്കിയിട്ടുണ്ട്.