മാഡ്രിഡ്: ബാഴ്സലോണയുടെ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ ലയണല്‍ മെസിക്ക് സ്പാനിഷ് കോടതി 21 മാസത്തെ തടവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടി രൂപ) പിഴയും വിധിച്ചു. നികുതി വെട്ടിപ്പ് കേസിലാണ് ശിക്ഷ. നേരത്തെയുള്ള വിധിക്കെതിരേ മെസി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. 2016 ജൂലൈയിലായിരുന്നു കോടതി മെസിക്കു ശിക്ഷ വിധിച്ചത്. എന്നാല്‍, സ്പാനിഷ് നിയമമനുസരിച്ച് അക്രമരഹിത കുറ്റകൃത്യങ്ങളില്‍ കോടതിയുടെ ശിക്ഷ രണ്ടു വര്‍ഷത്തില്‍ കുറവാണെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല. എന്നാല്‍, പിഴ അടയ്ക്കേണ്ടിവരും. മെസിയുടെ പിതാവ് ജോര്‍ജി ഹൊറാസിയോയ്ക്കും 21 മാസത്തെ തടവും 11.2 കോടി രൂപ പിഴയും വിധിച്ചിട്ടുണ്ട്.
സ്പാനിഷ് ലാ ലിഗ ക്ലബ് ബാര്‍സിലോന താരമായ മെസി 2007നും 2009നും ഇടയ്ക്കു പ്രതിഫലമായി ലഭിച്ച പണത്തില്‍ 42 ലക്ഷം യൂറോ (ഏകദേശം 32 കോടി രൂപ) നികുതി വെട്ടിച്ചെന്നാണ് കേസ്.
ആരോപണം ഉയര്‍ന്നപ്പോള്‍ മെസിയും പിതാവും 50 ലക്ഷം യൂറോ(ഏകദേശം 44 കോടി ഇന്ത്യന്‍ രൂപ) സ്പാനിഷ് നികുതി വകുപ്പില്‍ അടച്ചിരുന്നു.
സ്പാനിഷ് നികുതിവകുപ്പ് അധികൃതരാണ് ഇരുവര്‍ക്കുമെതിരെ നിയമനടപടികള്‍ ആരംഭിച്ചത്. എന്നാല്‍ കേസില്‍ താന്‍ നിരപരാധിയാണെന്നും അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു കോടതിയില്‍ മെസി സ്വീകരിച്ചിരുന്ന നിലപാട്. ഫുട്ബോള്‍ കളിക്കാരനായ തനിക്ക് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും ഇക്കാര്യത്തില്‍ പിതാവിനെയും അഭിഭാഷകനെയും വിശ്വസിക്കുകയായിരുവെന്നും മെസി കോടതിയില്‍ പറഞ്ഞു. കേസില്‍ മെസിയെ പിന്തുണച്ച് ബാഴ്സലോണയും രംഗത്തെത്തിയിരുന്നു.
സ്വന്തം പ്രതിച്ഛായ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ കമ്പനികളില്‍ നിന്നും മെസിയും പിതാവ് ജോര്‍ജും നേടിയ വരുമാനം നികുതി അധികൃതരില്‍ നിന്നും മറച്ചുവച്ചുവെന്നാണ് പ്രധാന ആരോപണം. മെസിയും പിതാവും തെറ്റായ രേഖകള്‍ ഹാജരാക്കി മൂന്നു തവണ നികുതി വെട്ടിപ്പ് നടത്തിയെന്നും അധികൃതര്‍ ആരോപിച്ചിരുന്നു.
ഫോബ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്തെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള കായിക താരങ്ങളില്‍ ഒരാളാണ് മെസി. 2000 മുതല്‍ ബാഴ്സലോണയില്‍ സ്ഥിര താമസമാക്കിയ മെസിക്ക് 2005ല്‍ സ്പാനിഷ് പൗരത്വം ലഭിച്ചിരുന്നു.
മെസിയെ കൂടാതെ ബാഴ്സയിലെ ബ്രസീല്‍ താരം നെയ്മര്‍ക്കും അര്‍ജന്റൈന്‍ താരം ഹാവിയര്‍ മസ്കരാനോയ്ക്കെതിരേയും നികുതി വെട്ടിപ്പ് കേസുകളുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് മസ്കരാനോയെ ഒരു വര്‍ഷത്തേക്കു ശിക്ഷിച്ചുകൊണ്ട് സ്പാനിഷ് കോടതി ഉത്തരവിട്ടത്. അതിനെതിരേ മസ്കരാനോയും അപ്പീല്‍ സമർപ്പിച്ചിട്ടുണ്ട്.
സ്പാനിഷ് ലാ ലിഗ ക്ലബ് ബാര്‍സിലോന താരമായ മെസി 2007നും 2009നും ഇടയ്ക്കു പ്രതിഫലമായി ലഭിച്ച പണത്തില്‍ 42 ലക്ഷം യൂറോ (ഏകദേശം 32 കോടി രൂപ) നികുതി വെട്ടിച്ചെന്നാണ് കേസ്.
ആരോപണം ഉയര്‍ന്നപ്പോള്‍ മെസിയും പിതാവും 50 ലക്ഷം യൂറോ(ഏകദേശം 44 കോടി ഇന്ത്യന്‍ രൂപ) സ്പാനിഷ് നികുതി വകുപ്പില്‍ അടച്ചിരുന്നു.
സ്പാനിഷ് നികുതിവകുപ്പ് അധികൃതരാണ് ഇരുവര്‍ക്കുമെതിരെ നിയമനടപടികള്‍ ആരംഭിച്ചത്. എന്നാല്‍ കേസില്‍ താന്‍ നിരപരാധിയാണെന്നും അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു കോടതിയില്‍ മെസി സ്വീകരിച്ചിരുന്ന നിലപാട്. ഫുട്ബോള്‍ കളിക്കാരനായ തനിക്ക് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും ഇക്കാര്യത്തില്‍ പിതാവിനെയും അഭിഭാഷകനെയും വിശ്വസിക്കുകയായിരുവെന്നും മെസി കോടതിയില്‍ പറഞ്ഞു. കേസില്‍ മെസിയെ പിന്തുണച്ച് ബാഴ്സലോണയും രംഗത്തെത്തിയിരുന്നു.
സ്വന്തം പ്രതിച്ഛായ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ കമ്പനികളില്‍ നിന്നും മെസിയും പിതാവ് ജോര്‍ജും നേടിയ വരുമാനം നികുതി അധികൃതരില്‍ നിന്നും മറച്ചുവച്ചുവെന്നാണ് പ്രധാന ആരോപണം. മെസിയും പിതാവും തെറ്റായ രേഖകള്‍ ഹാജരാക്കി മൂന്നു തവണ നികുതി വെട്ടിപ്പ് നടത്തിയെന്നും അധികൃതര്‍ ആരോപിച്ചിരുന്നു.
ഫോബ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്തെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള കായിക താരങ്ങളില്‍ ഒരാളാണ് മെസി. 2000 മുതല്‍ ബാഴ്സലോണയില്‍ സ്ഥിര താമസമാക്കിയ മെസിക്ക് 2005ല്‍ സ്പാനിഷ് പൗരത്വം ലഭിച്ചിരുന്നു.
മെസിയെ കൂടാതെ ബാഴ്സയിലെ ബ്രസീല്‍ താരം നെയ്മര്‍ക്കും അര്‍ജന്റൈന്‍ താരം ഹാവിയര്‍ മസ്കരാനോയ്ക്കെതിരേയും നികുതി വെട്ടിപ്പ് കേസുകളുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് മസ്കരാനോയെ ഒരു വര്‍ഷത്തേക്കു ശിക്ഷിച്ചുകൊണ്ട് സ്പാനിഷ് കോടതി ഉത്തരവിട്ടത്. അതിനെതിരേ മസ്കരാനോയും അപ്പീല്‍ സമർപ്പിച്ചിട്ടുണ്ട്.