ന്യൂഡല്‍ഹി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരേയുള്ള മത്സരത്തോടെ ഇന്ത്യയുടെ പോരാട്ടം ആരംഭിക്കൂ. ജൂണ്‍ നാലിനാണ് ആരാധകര്‍ക്ക് എന്നും ആവേശവിതയ്ക്കാറുള്ള ഇന്ത്യ-പാക്കിസ്ഥാന് പോര്. എന്നാല്‍ ഈ മത്സരം എല്ലാ ക്രിക്കറ്റ് മത്സരം പോലെ തന്നെ ഒരു മത്സരം മാത്രമെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി പറഞ്ഞു.
ഇന്ത്യ-പാക്കിസ്ഥാന് മത്സരം എല്ലായ്പ്പോഴും ആരാധകരില്‍ ആവേശം നിറയ്ക്കുന്നതാണ്. ആ മത്സരത്തിന്റെ അന്തരീക്ഷം വ്യത്യസ്തമാണ്. എന്നാല്‍ ഒരു ക്രിക്കറ്ററെന്ന നിലയില്‍ ആ മത്സരം സാധാരണ ഒരു മത്സരം തന്നെയാണ്. അതില്നിറയ്ക്കുന്ന ആവേശം നമ്മുടെ നിയന്ത്രണത്തില്‍ വരുന്നതല്ല. എല്ലാ മത്സരങ്ങള്‍ക്കും നടത്തുന്ന ഒരുക്കം തന്നെയാണ് ഈ മത്സരത്തിനും നടത്തുന്നത്. സ്റ്റേഡിയത്തിലെ അന്തരീക്ഷവും വ്യത്യസ്തമായിരിക്കും. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയുള്ള മത്സരം പോലെയാണ് ഇതും -ഇന്ത്യന്‍ നായകന് പറഞ്ഞു. ടീമിലെ പരിചയസമ്പന്നരായ മഹേന്ദ്രസിംഗ് ധോണിയെയും യുവരാജ് സിംഗിനെയും ശക്തമായ തൂണുകള്‍ എന്നാണ് നായകന് വിശേഷിപ്പിച്ചത്. അടുത്തകാലത്തായി ഇരുവരും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നടത്തുന്ന മികച്ച ഫോമിൽ താന്‍ സന്തോഷവാനാണെന്ന് കോഹ്ലി പറഞ്ഞു.
ഇന്ത്യ-പാക്കിസ്ഥാന് മത്സരം എല്ലായ്പ്പോഴും ആരാധകരില്‍ ആവേശം നിറയ്ക്കുന്നതാണ്. ആ മത്സരത്തിന്റെ അന്തരീക്ഷം വ്യത്യസ്തമാണ്. എന്നാല്‍ ഒരു ക്രിക്കറ്ററെന്ന നിലയില്‍ ആ മത്സരം സാധാരണ ഒരു മത്സരം തന്നെയാണ്. അതില്നിറയ്ക്കുന്ന ആവേശം നമ്മുടെ നിയന്ത്രണത്തില്‍ വരുന്നതല്ല. എല്ലാ മത്സരങ്ങള്‍ക്കും നടത്തുന്ന ഒരുക്കം തന്നെയാണ് ഈ മത്സരത്തിനും നടത്തുന്നത്. സ്റ്റേഡിയത്തിലെ അന്തരീക്ഷവും വ്യത്യസ്തമായിരിക്കും. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയുള്ള മത്സരം പോലെയാണ് ഇതും -ഇന്ത്യന്‍ നായകന് പറഞ്ഞു. ടീമിലെ പരിചയസമ്പന്നരായ മഹേന്ദ്രസിംഗ് ധോണിയെയും യുവരാജ് സിംഗിനെയും ശക്തമായ തൂണുകള്‍ എന്നാണ് നായകന് വിശേഷിപ്പിച്ചത്. അടുത്തകാലത്തായി ഇരുവരും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നടത്തുന്ന മികച്ച ഫോമിൽ താന്‍ സന്തോഷവാനാണെന്ന് കോഹ്ലി പറഞ്ഞു.