മുംബൈ ഇന്ത്യന്‍സിന്റെ ടാഗ് ലൈന്‍ ഐ ബിലീവ് ഇന്‍ മുംബൈ ഇന്ത്യന്‍സ് എന്നാണ്. ആരാധകര്‍ക്കായി മുംബൈ അധികൃതര്‍ ഉണ്ടാക്കിയ ഈ ടാഗ് ലൈന്‍ അക്ഷരംപ്രതി ശരിയാണെന്ന് ആരാധകര്‍ക്ക് ഉറപ്പുകൊടുക്കാന്‍ ഐപിഎല്‍ 10-ാം സീസണിലെ കിരീട നേട്ടത്തിലൂടെ മുംബൈക്കു സാധിച്ചു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങിയ മുംബൈ ഇന്ത്യന്‍സ് പൂനയ്ക്കെതിരായ മത്സരത്തില്‍ അവസാന നിമിഷം വരെ പരാജയപ്പെടുമെന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. എന്നാല്‍, അപ്പോഴും ആരാധകര്‍ വിശ്വസിച്ചു, തങ്ങളുടെ മുംബൈയെ. മുംബൈ വിജയിച്ചു. കഴിഞ്ഞ ദിവസം നടന്ന കലാശപ്പോരാട്ടത്തില്‍ പൂന സൂപ്പര്‍ ജയന്റിനെ ഒരു റണ്ണിനു പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. 38 പന്തില്‍ 47 റണ്‍സ് നേടിയ കൃണാല്‍ പാണ്ഡ്യയാണ് മാന്‍ ഓഫ് ദ മാച്ച്. മൂന്നു വിക്കറ്റ് നേടിയ മിച്ചല്‍ ജോണ്‍സണും മുംബൈയുടെ വിജയത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പൂനയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
പ്രാഥമിക റൗണ്ടില്‍ രണ്ടും പ്ലേ ഓഫില്‍ ഒന്നും ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും വിജയം പൂനയ്ക്കൊപ്പമായിരുന്നു. എന്നാല്‍, അന്തിമ വിജയം മുംബൈക്കൊപ്പമായി. മുംബൈയുടെ മൂന്നാം ഐപിഎല്‍ കിരീടമാണിത്. മൂന്നു തവണ ഐപിഎലില്‍ കിരീടം നേടുന്ന ഏക ടീമാണ് മുംബൈ. രണ്ടു തവണ കിരീടത്തില്‍ മുത്തമിട്ട ചെന്നൈ സൂപ്പര്‍ കിംഗ്സാണ് രണ്ടാമത്. കോല്‍ക്കത്തയ്ക്കും രണ്ടു തവണ കിരീടം ലഭിച്ചിട്ടുണ്ട്.
അതിനിടെ, ഐപിഎല്‍ 10ാം സീസണ് അവസാനിച്ചപ്പോള്‍ ടൂര്‍ണമെന്റിലെ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബംഗളൂര് റോയല്‍ ചലഞ്ചേഴ്സ് താരങ്ങളൊഴികെ മറ്റെല്ലാ ടീമുകളിലെയും കളിക്കാര്‍ വിവിധ പുരസ്കാരങ്ങള്‍ സ്വന്തമാക്കി. വിജയിയായ മുംബൈ ഇന്ത്യന്‍സ് പോക്കറ്റിലാക്കിയത് 15 കോടി രൂപയാണ്. റണ്ണറപ്പായ റൈസിംഗ് പൂന സൂപ്പര്‍ ജയന്റിന് 10 കോടി രൂപയും ലഭിച്ചു. മലയാളി താരം ബേസില്‍ തമ്പിയെ എമേര്‍ജിംഗ് പ്ലെയറായി തെരഞ്ഞെടുത്തു.
മറ്റ് അവാര്‍ഡുകള്‍
പെര്‍ഫക്ട് ക്യാച്ച് : ജയദേവ് ഉനദ്കഡ്് (പൂന- ഒരു ലക്ഷം രൂപ)
മാക്സിമം സിക്സ് : കൃണാല്‍ പാണ്ഡ്യ (മുംബൈ - 1 ലക്ഷം രൂപ)
സ്റ്റൈലിഷ് പ്ലെയര്‍: ഷാര്‍ദുല്‍ ഠാക്കൂര്‍ (പൂന- 1 ലക്ഷം രൂപ)
പെര്‍ഫക്ട് ക്യാച്ച് : സുരേഷ് റെയ്ന (ഗുജറാത്ത് - 10 ലക്ഷം രൂപ)
മാക്സിമം സിക്സ് : ഗ്രെന്‍ മാക്സ്വെല് (പഞ്ചാബ് 10 ലക്ഷം രൂപ)
വേഗത്തിലുളള ഫിഫ്റ്റി: സുനില്‍ നരെയ്ന് (കോല്‍ക്കത്ത- 10 ലക്ഷം രൂപ)
സ്റ്റെലിഷ് പ്ലെയര്‍ : ഗൗതം ഗംഭീര്‍ ( കോല്‍ക്കത്ത- ഒരു ലക്ഷം രൂപ)
ഓറഞ്ച് ക്യാപ്പ് : ഡേവിഡ് വാര്‍ണര്‍ (ഹൈദരാബാദ് - 10 ലക്ഷം)
പര്‍പ്പിള്‍ ക്യാപ്പ് : ഭുവേനേശ്വര്‍ കുമാര്‍ ( ഹൈദരാബാദ് -10 ലക്ഷം)
എമേര്‍ജിംഗ് പ്ലെയര്‍ : ബേസില്‍ തമ്പി (ഗുജറാത്ത് - 10 ലക്ഷം)
മോസ്റ്റ് വാല്യുവബിള്‍ പ്ലെയര്‍: ബെന്‍സ്റ്റോക്സ് (പൂന -10 ലക്ഷം)
കളിയിലെ കണക്ക്
2017 ഐപിഎല്‍ റിക്കാര്‍ഡുകളുടെ കാര്യത്തില്‍ മുൻപന്തിയിലാണ്. ഏറ്റവും കൂടുതല്‍ റണ്‍റേറ്റ് ഉണ്ടായ വര്‍ഷവും സ്പിന്നര്‍മാര്‍ കൂടുതല്‍ വിക്കറ്റ് നേടിയ വര്‍ഷവും 10-ാം പതിപ്പാണ്. ഈ സീസണില്‍ ശരാശരി 8.41 റണ്‍റേറ്റിലാണ് ടീമുകള്‍ സ്കോര്‍ ചെയ്തത്. 2015ലെ 8.37 എന്ന റിക്കാര്‍ഡാണ് പഴങ്കഥയായത്.
ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ടീം വിജയിച്ചത് 26 തവണയാണ്. റണ്‍സ് പിന്തുടര്ന്നപ്പോള് 32ഉം. ഒരു മത്സരം ടൈയില്‍ കലാശിച്ചപ്പോള്‍ ഒരു മത്സരത്തിന്റെ വിധി തീരുമാനിച്ചത് സൂപ്പര്‍ ഓവറിലൂടെയാണ്. ആദ്യം ബാറ്റ് ചെയ്പ്പോഴും(4-2) റണ്‍സ് പിന്തുടര്ന്നപ്പോഴും (7-3) ഏറ്റവും കൂടുതല്‍ വിജയിച്ച ടീം മുംബൈയാണ്.
പഞ്ചാബ് താരം ഗ്ലെന്‍ മാക്സ് വെലും ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണറും 26 സിക്സുകള്‍ വീതം നേടി. ഋഷഭ് പന്ത് 24 സിക്സറുകള്‍ സ്വന്തമാക്കി മികച്ച ഇന്ത്യന്‍ താരമായി. പൊളാര്‍ഡ് 22 സിക്സുകള്‍ നേടി.
സീസണ് മുഴുവന്‍ പരിശോധിച്ചാല്‍ ആദ്യ ആറ് ഓവറില്‍ സ്പിന്നര്‍മാര്‍ നേടിയത് 40 വിക്കറ്റുകളാണ്. ഇത് മികച്ച രണ്ടാമത്തെ റിക്കാര്‍ഡാണ്. 2011ല്‍ 49 വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ നേടിയിരുന്നു.
രോഹിത് ശര്‍മ നാല് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കി. മൂന്നെണ്ണം മുംബൈക്കൊപ്പവും ഒരെണ്ണം ഡക്കാന്‍ ചാര്‍ജേഴ്സിനു വേണ്ടിയും. ഈ നേട്ടം കൈവരിച്ച ഏക താരമാണ് രോഹിത്. ലസിത് മലിംഗ, പൊളാര്‍ഡ്, അമ്പാട്ടി റായുഡു, യൂസഫ് പഠാന് എന്നിവര്‍ മൂന്നു കിരീടനേട്ടങ്ങളുടെ ഭാഗമായി.
പ്രാഥമിക റൗണ്ടില്‍ രണ്ടും പ്ലേ ഓഫില്‍ ഒന്നും ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും വിജയം പൂനയ്ക്കൊപ്പമായിരുന്നു. എന്നാല്‍, അന്തിമ വിജയം മുംബൈക്കൊപ്പമായി. മുംബൈയുടെ മൂന്നാം ഐപിഎല്‍ കിരീടമാണിത്. മൂന്നു തവണ ഐപിഎലില്‍ കിരീടം നേടുന്ന ഏക ടീമാണ് മുംബൈ. രണ്ടു തവണ കിരീടത്തില്‍ മുത്തമിട്ട ചെന്നൈ സൂപ്പര്‍ കിംഗ്സാണ് രണ്ടാമത്. കോല്‍ക്കത്തയ്ക്കും രണ്ടു തവണ കിരീടം ലഭിച്ചിട്ടുണ്ട്.
അതിനിടെ, ഐപിഎല്‍ 10ാം സീസണ് അവസാനിച്ചപ്പോള്‍ ടൂര്‍ണമെന്റിലെ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബംഗളൂര് റോയല്‍ ചലഞ്ചേഴ്സ് താരങ്ങളൊഴികെ മറ്റെല്ലാ ടീമുകളിലെയും കളിക്കാര്‍ വിവിധ പുരസ്കാരങ്ങള്‍ സ്വന്തമാക്കി. വിജയിയായ മുംബൈ ഇന്ത്യന്‍സ് പോക്കറ്റിലാക്കിയത് 15 കോടി രൂപയാണ്. റണ്ണറപ്പായ റൈസിംഗ് പൂന സൂപ്പര്‍ ജയന്റിന് 10 കോടി രൂപയും ലഭിച്ചു. മലയാളി താരം ബേസില്‍ തമ്പിയെ എമേര്‍ജിംഗ് പ്ലെയറായി തെരഞ്ഞെടുത്തു.
മറ്റ് അവാര്‍ഡുകള്‍
പെര്‍ഫക്ട് ക്യാച്ച് : ജയദേവ് ഉനദ്കഡ്് (പൂന- ഒരു ലക്ഷം രൂപ)
മാക്സിമം സിക്സ് : കൃണാല്‍ പാണ്ഡ്യ (മുംബൈ - 1 ലക്ഷം രൂപ)
സ്റ്റൈലിഷ് പ്ലെയര്‍: ഷാര്‍ദുല്‍ ഠാക്കൂര്‍ (പൂന- 1 ലക്ഷം രൂപ)
പെര്‍ഫക്ട് ക്യാച്ച് : സുരേഷ് റെയ്ന (ഗുജറാത്ത് - 10 ലക്ഷം രൂപ)
മാക്സിമം സിക്സ് : ഗ്രെന്‍ മാക്സ്വെല് (പഞ്ചാബ് 10 ലക്ഷം രൂപ)
വേഗത്തിലുളള ഫിഫ്റ്റി: സുനില്‍ നരെയ്ന് (കോല്‍ക്കത്ത- 10 ലക്ഷം രൂപ)
സ്റ്റെലിഷ് പ്ലെയര്‍ : ഗൗതം ഗംഭീര്‍ ( കോല്‍ക്കത്ത- ഒരു ലക്ഷം രൂപ)
ഓറഞ്ച് ക്യാപ്പ് : ഡേവിഡ് വാര്‍ണര്‍ (ഹൈദരാബാദ് - 10 ലക്ഷം)
പര്‍പ്പിള്‍ ക്യാപ്പ് : ഭുവേനേശ്വര്‍ കുമാര്‍ ( ഹൈദരാബാദ് -10 ലക്ഷം)
എമേര്‍ജിംഗ് പ്ലെയര്‍ : ബേസില്‍ തമ്പി (ഗുജറാത്ത് - 10 ലക്ഷം)
മോസ്റ്റ് വാല്യുവബിള്‍ പ്ലെയര്‍: ബെന്‍സ്റ്റോക്സ് (പൂന -10 ലക്ഷം)
കളിയിലെ കണക്ക്
2017 ഐപിഎല്‍ റിക്കാര്‍ഡുകളുടെ കാര്യത്തില്‍ മുൻപന്തിയിലാണ്. ഏറ്റവും കൂടുതല്‍ റണ്‍റേറ്റ് ഉണ്ടായ വര്‍ഷവും സ്പിന്നര്‍മാര്‍ കൂടുതല്‍ വിക്കറ്റ് നേടിയ വര്‍ഷവും 10-ാം പതിപ്പാണ്. ഈ സീസണില്‍ ശരാശരി 8.41 റണ്‍റേറ്റിലാണ് ടീമുകള്‍ സ്കോര്‍ ചെയ്തത്. 2015ലെ 8.37 എന്ന റിക്കാര്‍ഡാണ് പഴങ്കഥയായത്.
ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ടീം വിജയിച്ചത് 26 തവണയാണ്. റണ്‍സ് പിന്തുടര്ന്നപ്പോള് 32ഉം. ഒരു മത്സരം ടൈയില്‍ കലാശിച്ചപ്പോള്‍ ഒരു മത്സരത്തിന്റെ വിധി തീരുമാനിച്ചത് സൂപ്പര്‍ ഓവറിലൂടെയാണ്. ആദ്യം ബാറ്റ് ചെയ്പ്പോഴും(4-2) റണ്‍സ് പിന്തുടര്ന്നപ്പോഴും (7-3) ഏറ്റവും കൂടുതല്‍ വിജയിച്ച ടീം മുംബൈയാണ്.
പഞ്ചാബ് താരം ഗ്ലെന്‍ മാക്സ് വെലും ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണറും 26 സിക്സുകള്‍ വീതം നേടി. ഋഷഭ് പന്ത് 24 സിക്സറുകള്‍ സ്വന്തമാക്കി മികച്ച ഇന്ത്യന്‍ താരമായി. പൊളാര്‍ഡ് 22 സിക്സുകള്‍ നേടി.
സീസണ് മുഴുവന്‍ പരിശോധിച്ചാല്‍ ആദ്യ ആറ് ഓവറില്‍ സ്പിന്നര്‍മാര്‍ നേടിയത് 40 വിക്കറ്റുകളാണ്. ഇത് മികച്ച രണ്ടാമത്തെ റിക്കാര്‍ഡാണ്. 2011ല്‍ 49 വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ നേടിയിരുന്നു.
രോഹിത് ശര്‍മ നാല് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കി. മൂന്നെണ്ണം മുംബൈക്കൊപ്പവും ഒരെണ്ണം ഡക്കാന്‍ ചാര്‍ജേഴ്സിനു വേണ്ടിയും. ഈ നേട്ടം കൈവരിച്ച ഏക താരമാണ് രോഹിത്. ലസിത് മലിംഗ, പൊളാര്‍ഡ്, അമ്പാട്ടി റായുഡു, യൂസഫ് പഠാന് എന്നിവര്‍ മൂന്നു കിരീടനേട്ടങ്ങളുടെ ഭാഗമായി.