കൊച്ചി : ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ ബിസിസിഐയുടെ ഇടക്കാല അധ്യക്ഷന്‍ വിനോദ് റായ് അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും തനിക്കെതിരെ ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കാത്തതു ചോദ്യം ചെയ്താണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. നേരത്ത ഈ ഹര്‍ജിയില്‍ ശ്രീശാന്തിന്റെ അപേക്ഷ പരിഗണിച്ച് ഇടക്കാല അധ്യക്ഷന്‍ വിനോദ് റായ്, സമിതിയംഗങ്ങളായ വിക്രം ലിമായേ, ഡോ. രാമചന്ദ്ര ഗുഹ, ഡയാന എഡുള്‍ജി എന്നിവരെ കേസില്‍ കക്ഷിയാക്കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് നോട്ടീസ് നല്കി നിലപാടു തേടാന്‍ ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചത്.
എന്‍. ശ്രീനിവാസന് ബിസിസിഐ പ്രസിഡന്റായിരുന്ന കാലത്താണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് സുപ്രീം കോടതി ബിസിസിഐയുടെ ഭരണസമിതി പിരിച്ചുവിട്ട് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സമിതിയെ നിയോഗിച്ചു. ഈ സാഹചര്യത്തില്‍ ഇടക്കാല സമിതിയുടെ നിലപാടിന് പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ കക്ഷി ചേര്‍ക്കാന്‍ ശ്രീശാന്ത് അപേക്ഷ നല്‍കിയത്.ഹര്‍ജി ജൂണ്‍ 19 ന് വീണ്ടും പരിഗണിക്കും.
ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും തനിക്കെതിരെ ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കാത്തതു ചോദ്യം ചെയ്താണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. നേരത്ത ഈ ഹര്‍ജിയില്‍ ശ്രീശാന്തിന്റെ അപേക്ഷ പരിഗണിച്ച് ഇടക്കാല അധ്യക്ഷന്‍ വിനോദ് റായ്, സമിതിയംഗങ്ങളായ വിക്രം ലിമായേ, ഡോ. രാമചന്ദ്ര ഗുഹ, ഡയാന എഡുള്‍ജി എന്നിവരെ കേസില്‍ കക്ഷിയാക്കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് നോട്ടീസ് നല്കി നിലപാടു തേടാന്‍ ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചത്.
എന്‍. ശ്രീനിവാസന് ബിസിസിഐ പ്രസിഡന്റായിരുന്ന കാലത്താണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് സുപ്രീം കോടതി ബിസിസിഐയുടെ ഭരണസമിതി പിരിച്ചുവിട്ട് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സമിതിയെ നിയോഗിച്ചു. ഈ സാഹചര്യത്തില്‍ ഇടക്കാല സമിതിയുടെ നിലപാടിന് പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ കക്ഷി ചേര്‍ക്കാന്‍ ശ്രീശാന്ത് അപേക്ഷ നല്‍കിയത്.ഹര്‍ജി ജൂണ്‍ 19 ന് വീണ്ടും പരിഗണിക്കും.